പാണക്കാട് തങ്ങൾ, ദയവായി ആ 54 കുടുംബങ്ങളെ പട്ടിണിയാക്കരുത്; ഇന്നലെ വരെ പണിയെടുത്തവരെ ഒരു സുപ്രഭാതത്തിൽ തെരുവിലേക്കു പുറന്തള്ളാൻ മടി കാണിക്കാത്ത കഥ സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞു കേൾക്കേണ്ട അവസ്ഥ പാണക്കാട് തറവാടിന് ഉണ്ടാവരുത്? പ്രവാചക വചനം തങ്ങൾ മറക്കില്ലെന്ന് കരുതട്ടെ; ആളുകളുടെ സങ്കടഹർജി കേൾക്കുന്ന പാണക്കാട് മുറ്റത്തേക്കു പോലും ഒരുപക്ഷേ പ്രതിഷേധ ജ്വാലയുമായി വരേണ്ടി വന്നേക്കും; ദർശന ടിവിയിലെ പിരിച്ചുവിടലിനെതിരെ കേരളാ പത്രപ്രവർത്തക യൂണിയൻ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: കോവിഡ് 19 കാലത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ അവഗണിച്ച് 54 ജീവനക്കാരെ പിരിച്ചുവിട്ട ദർശന ടിവി മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി കേരളാ പത്രപ്രവർത്തക യൂണിയൻ. ചാനലിലെ 54 ജീവനക്കാർക്ക് ഒറ്റയടിക്ക് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുകയാണ് സമസ്ത മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിലുള്ള സത്യധാര കമ്മുണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായ സ്ഥാപനമാണ് ജീവനക്കാർക്ക് ഇ മെയിൽ വഴി പിരിച്ചു വിടൽ നോട്ടീസ് നൽകിയത്. ശമ്പളം പോലും കൃത്യമായി ലഭിക്കാതെ പ്രയാസത്തിൽ കഴിയുന്ന ജീവനക്കാരിപ്പോൾ വലിയ ആശങ്കയിലാണ്.
പിരിച്ചുവിടൽ നോട്ടീസിന്റെ ഒറിജിനലും മറ്റ് ആനുകൂല്യവും കൈപ്പറ്റുന്നതിന് വേണ്ടി ഏപ്രിൽ 20 ന് രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിൽ സ്ഥാപനത്തിൽ എത്തിച്ചേരാനാണ് ജീവനക്കാർക്കുള്ള നിർദ്ദേശം. അന്നുതന്നെ ജീവനക്കാരന്റെ കൈവശമുള്ള കമ്പനിയുമായി ബന്ധപ്പെട്ടതുമായ മുഴുവൻ രേഖകളും വസ്തുക്കളും ഐഡി കാർഡും തിരിച്ചേൽപ്പിക്കണമെന്നും സത്യധാര കമ്മ്യുണിക്കേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡ്വ. മുഹമ്മദ്ത്വയ്യിബ്ഹുദവി അറിയിച്ചിരുന്നു.
പിരിച്ചുവിടൻ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടേ കേരളാ പത്രപ്രവർത്തക യൂണിയൻ രംഗത്തെത്തി. പാണക്കാട് തങ്ങൾ, ദയവായി ഈ മനുഷ്യരെ ആട്ടിയകറ്റരുത്... എന്നു പറഞ്ഞു കൊണ്ട് കേരളാ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റെ കെ പി റെജി രംഗത്തെത്തി. കേരളത്തിലെമ്പാടുംനിന്ന് മനുഷ്യർ ആവലാതികളും സങ്കടങ്ങളുമായി കയറിച്ചെല്ലുന്ന തറവാടാണ് പാണക്കാട് തങ്ങൾമാരുടേതെന്നും കക്ഷി രാഷ്ട്രീയാതീതമായി കേരളത്തിൽ ആദരവ് കിട്ടുന്ന നേതാക്കളാണ് ആ കുടുംബത്തിൽ എന്നും ഉണ്ടായിരുന്നത്. ബഹുമാന്യനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായ സ്ഥാപനം 54 പാവം തൊഴിലാളികളെ ഒറ്റയടിക്ക് പടിയടച്ചു പുറത്താക്കിയെന്ന വാർത്ത അതുകൊണ്ടുതന്നെ അവിശ്വസനീയതയോടെയാണ് കേട്ടതെന്നം റെജി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. നാളിതുവരെ പണിയെടുത്തുകൊണ്ടിരുന്നവരെ ഒരു സുപ്രഭാതത്തിൽ തെരുവിലേക്കു പുറന്തള്ളാൻ മടി കാണിക്കാത്ത കഥ സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞുകേൾക്കേണ്ട അവസ്ഥ പാണക്കാട് തറവാടിന് ഉണ്ടാവരുതെന്നം അദ്ദേഹം പറഞ്ഞു.
കെ പി റെജിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
പാണക്കാട് തങ്ങൾ, ദയവായി ഈ മനുഷ്യരെ ആട്ടിയകറ്റരുത്...
കേരളത്തിലെമ്പാടുംനിന്ന് മനുഷ്യർ ആവലാതികളും സങ്കടങ്ങളുമായി കയറിച്ചെല്ലുന്ന തറവാടാണ് പാണക്കാട് തങ്ങൾമാരുടേത്. കക്ഷി രാഷ്ട്രീയാതീതമായി കേരളത്തിൽ ആദരവ് കിട്ടുന്ന നേതാക്കളാണ് ആ കുടുംബത്തിൽ എന്നും ഉണ്ടായിരുന്നത്. ബഹുമാന്യനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായ സ്ഥാപനം 54 പാവം തൊഴിലാളികളെ ഒറ്റയടിക്ക് പടിയടച്ചു പുറത്താക്കിയെന്ന വാർത്ത അതുകൊണ്ടുതന്നെ അവിശ്വസനീയതയോടെയാണ് കേട്ടത്.
എന്നാൽ, വാർത്ത നൂറു ശതമാനം ശരിയാണ്. കോഴിക്കോട് ആസ്ഥാനമായ ദർശന ടി.വിയിലെ 54 പേരെ ജോലിയിൽനിന്നു പിരിച്ചുവിട്ട് മാനേജ്മെന്റ് നോട്ടീസ് നൽകിയിരിക്കുന്നു. ഏപ്രിൽ 20ന് ഓഫിസിൽ ഹാജരായി പിരിച്ചുവിടൽ നോട്ടീസ് കൈപ്പറ്റണമെന്നും തിരിച്ചറിയൽ കാർഡ് അടക്കം കമ്പനി വക സാധന സാമഗ്രികൾ തിരിച്ചേൽപ്പിക്കണമെന്നും കാണിച്ച് ഏപ്രിൽ 17നാണ് ആ പാവങ്ങൾക്ക് നോട്ടീസ് കിട്ടിയത്. ശമ്പള കുടിശ്ശികയെക്കുറിച്ചോ പി.എഫ് ആനുകൂല്യങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല ചാനൽ ചെയർമാനായ ആത്മീയ നേതാവ് സാദിഖലി തങ്ങൾ. പിരിച്ചുവിടപ്പെട്ടവരിൽ ഒരാൾ എന്നോട് അത് ഫോണിൽ പറയുമ്പോൾ വിങ്ങിപ്പൊട്ടിപ്പോയി.
സത്യധാര കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ദർശന ടി.വി 2010 ജൂൺ 21 മുതൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തി?െന്റ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. 'മലബാർ ആസ്ഥാനമായ ആദ്യ ചാനൽ' എന്നതായിരുന്നു പരസ്യവാചകം. സാദിഖലി തങ്ങളുടെയും ഇസ്മയിൽ കുഞ്ഞു ഹാജിയുടെയും സിദ്ദീഖ് ഫൈസി വാളക്കുളത്തിന്റെയും നേതൃത്വത്തിൽ തുടങ്ങിയ സ്ഥാപനം ഇപ്പോൾ ചെയ്തിരിക്കുന്നത് നമ്മുടെ രാജ്യത്തെ എല്ലാ മര്യാദകളുടെയും നിയമങ്ങളുടെയും പച്ചയായ ലംഘനമാണ്.
തളർന്നു നിൽക്കുേമ്പാൾ ചാടിവീണ് ആക്രമിക്കുക എന്ന കാട്ടുനീതിയാണ് ഈ സ്ഥാപന ഉടമകൾ പാവപ്പെട്ട മാധ്യമപ്രവർത്തകർക്കു നേരെ പ്രയോഗിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവർത്തിച്ചു നൽകിയ നിർദേശങ്ങളും ഉത്തരവുകളും കാറ്റിൽപറത്തിയാണ് കൂട്ടപിരിച്ചുവിടൽ. ഈ സാഹചര്യത്തിൽ ഒരാളെയും പിരിച്ചുവിടരുതെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സ്ഥാപന ഉടമകളോട് ആവർത്തിക്കുന്നതിനിടെയാണ് ഈ കൊടും ക്രൂരത. കോവിഡ് നിയന്ത്രണങ്ങളുടെ കാലയളവിൽ ഒരു വിധത്തിലുമുള്ള ലേ ഓഫ്, ലോക്ക് ഔട്ട്, റിട്രഞ്ച്മെന്റ്, ടെർമിനേഷൻ നടപടികളും പാടില്ലെന്നു നിഷ്?കർഷിച്ച് മാർച്ച് 24ന് ലേബർ കമീഷണർ പുറപ്പെടുവിച്ച ഉത്തരവിന് കടലാസിന്റെ വില പോലും നൽകാതെയാണ് നടപടി.
ഭരണസംവിധാനങ്ങൾ മുഴുവൻ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളിൽ വ്യാപൃതരായി നിൽക്കുമ്പോൾ നിയമവിരുദ്ധവും മനുഷ്യത്വ രഹിതവുമായ നടപടികളുമായി മുന്നോട്ടുപോകാൻ പാണക്കാട് സാദിഖലി തങ്ങളെപ്പോലെ ഒരാളുടെ നേതൃത്വത്തിലുള്ള സ്ഥാപനം തീരുമാനിച്ചുവെന്നത് ഞെട്ടിക്കുന്നു. ഈ രാജ്യത്തെ നിയമ വ്യവസ്ഥയെ എങ്കിലും അവർ മാനിക്കണമായിരുന്നു.
'ഫേസ്ബുക്കിലെ കടുത്ത മനുഷ്യവകാശവാദികൾ' നടത്തുന്ന സ്ഥാപനമായ കൊച്ചി വോക് ജേണൽ ആറു മാധ്യമപ്രവർത്തകരെയാണ് കോവിഡിന്റെ പേരു പറഞ്ഞുതന്നെ അടുത്തിടെ പിരിച്ചുവിട്ടത്. അന്യായമായ പിരിച്ചുവിടലിനെതിരെ തൊഴിൽ വകുപ്പ് അധികൃതരെ സമീപിച്ച വോക് ജേണലിലെ പാവം ജീവനക്കാരോട് 'കോവിഡ് പ്രശ്നങ്ങൾ ഒതുങ്ങട്ടെ' എന്ന അലസൻ മറുപടിയാണു കിട്ടിയത്. ദർശന ടി വി ആയാലും വോക് ജേണൽ ആയാലും ശരി. പാവപ്പെട്ട മാധ്യമപ്രവർത്തകരെ ഒരുവിധ ആനുകൂല്യവും നൽകാതെ തെരുവിലേക്കു പിടിച്ചിറക്കിവിട്ടപ്പോൾ ഉടമകളുടെ കൊട്ടിഘോഷിക്കുന്ന നീതിബോധമോ ആദർശമോ എവിടെപ്പോയൊളിച്ചു? ഈ സാധു മാധ്യമ പ്രവർത്തകരുടെ പ്രതിഷേധങ്ങൾ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മുങ്ങിപ്പോകുമെന്നാവാം അവരുടെ കണക്കുകൂട്ടൽ.
മരണം ഒഴിവാക്കാനാണ് സർക്കാർ ലോക്ഡൗണും സമ്പർക്ക വിലക്കും പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പട്ടിണി കിടന്നു മരിക്കും എന്ന അവസ്ഥ വന്നാൽ, ഒറ്റ ദിവസം പെട്ടെന്ന് തെരുവിലാകുന്ന അവസ്ഥ വന്നാൽ പിന്നെന്തു ലോക്ഡൗൺ? ആളുകൾ പതിവായി സങ്കട ഹർജികളുമായി എത്തുന്ന പാണക്കാട് മുറ്റത്തേക്കു പോലും ഒരുപക്ഷേ പ്രതിഷേധ ജ്വാലയുമായി വരേണ്ടി വന്നേക്കും. സാഹചര്യം നോക്കാതെ തന്നെ. കൊച്ചിയിലെ വോക് ജേണൽ ഉടമകളും അത് ഓർക്കണം.
ദയവായി ആ അവസ്ഥ ഉണ്ടാക്കരുത്. ആ സാധുക്കളെ പിരിച്ചുവിടരുത്. കോവിഡ് ഭീതിയുടെ നടുക്കടലിൽ ലോകം നിൽക്കുമ്പോൾ, മറ്റൊരു ജോലി തേടൽപോലും അസാധ്യമായിരിക്കുമ്പോൾ ആ 54 കുടുംബങ്ങളെ പട്ടിണിയാക്കരുത്. നാളിതുവരെ പണിയെടുത്തുകൊണ്ടിരുന്നവരെ ഒരു സുപ്രഭാതത്തിൽ തെരുവിലേക്കു പുറന്തള്ളാൻ മടി കാണിക്കാത്ത കഥ സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞുകേൾക്കേണ്ട അവസ്ഥ പാണക്കാട് തറവാടിന് ഉണ്ടാവരുത്? പ്രവാസികൾ അടക്കം ലോകമലയാളികൾക്കായി ഇടപെടുന്ന മുസ്ലിം ലീഗ് നേതൃത്വവും ഈ അനീതിക്ക് ചൂട്ടുപിടിക്കരുത്. 'ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും' എന്ന പ്രവാചക വചനം ലോകമാകെ വേദനയിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ പാണക്കാട് തങ്ങൾ എങ്കിലും മറക്കില്ലെന്ന് കരുതട്ടെ!
ലോകത്തെ സകല മനുഷ്യാവകാശ പ്രശ്നങ്ങളിലും ഘോരഘോരം പ്രസംഗിക്കുന്ന വോക് ജേണൽ ഉടമകളും പിരിച്ചുവിടൽ എന്ന വലിയ തെറ്റ് തിരുത്തണം. ഇതുവരെ നിങ്ങൾ പ്രസംഗിച്ച എല്ലാ ധാർമികതയും പാഴായിപ്പോകുന്ന തെറ്റാണ് ഈ സാധുക്കളെ പിരിച്ചുവിടുന്നത്.
K P Reji,
President, Kerala Union of Working Journalists
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്