എസ്സി, എസ്ടി നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള കോടതിവിധിക്ക് വഴിയൊരുക്കിയത് കേന്ദ്രത്തിന്റെ ഒത്താശ; പട്ടികജാതി-വർഗ നിയമപ്രകാരമുള്ള പരാതിയിൽ ഉടനടി അറസ്റ്റ് പാടില്ലെന്ന വിധി അരക്ഷിത ബോധം പടർത്തി; ദളിത് രോഷം ആളിപ്പടർന്നപ്പോൾ ഉത്തരേന്ത്യ കലാപഭൂമിയായി; ഹിന്ദി ഹൃദയഭൂമിയിലെ ദളിത് രോഷം ബിജെപിക്കും മോദിക്കും കനത്ത പ്രഹരം; വിധി പുനഃപരിശോധിക്കാൻ ഹർജി നൽകി കേന്ദ്രം അനുനയ പാതയിൽ
മറുനാടൻ ഡെസ്ക്ക്
ന്യൂഡൽഹി: ദളിത് രോഷത്തിൽ കലാപഭൂമിയായി ഉത്തരേന്ത്യ. എസ്സി, എസ്ടി നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള കോടതിവിധിക്കെതിരായ രോഷം തെരുവിലെത്തിയപ്പോൾ ഇന്നലെ ഒമ്പത് പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. സമരക്കാർ പലയിടത്തും അക്രമാസക്തമായി മാറുകയായിരുന്നു. മധ്യപ്രദേശിൽ ആറു പേരും ഉത്തർ പ്രദേശിൽ രണ്ടും രാജസ്ഥാനിൽ ഒരാളും കൊല്ലപ്പെട്ടു. പല സംസ്ഥാനങ്ങളിലും പൊലീസിനു നേരേ വ്യാപകമായ ആക്രമണമാണുണ്ടായത്. പലയിടങ്ങളിലായി നൂറോളം ട്രെയിനുകൾ തടഞ്ഞു. ദേശീയപാതകളിലും ഗതാഗതം സ്തംഭിപ്പിച്ചു. നിരവധി സ്ഥലങ്ങളിൽ വാഹനങ്ങൾക്കു തീവച്ചു. ഉത്തർ പ്രദേശിൽ മാത്രം നൂറോളം വാഹനങ്ങൾ അഗ്നിക്കിരയായി. മധ്യപ്രദേശിലെ ഭിൻഡിൽ സൈന്യത്തെ വിന്യസിച്ചു. പഞ്ചാബിൽ സൈന്യവും കേന്ദ്രസേനയും സുസജ്ജരായി രംഗത്തുണ്ട്. ഉത്തർ പ്രദേശിലും മധ്യപ്രദേശിലും കേന്ദ്രദ്രുതകർമസേനയെ രംഗത്തിറക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രതിഷേധപ്രകടനത്തിനിടെ ഒരാൾ കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഉത്തർ പ്രദേശ്, ബിഹാർ, പഞ്ചാബ്, ഹരിയാന, ഒഡീഷ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലും വ്യാപക സംഘർഷമുണ്ടായി.
പട്ടികജാതി/വർഗ പീഡന നിയമത്തിന്റെ ദുരുപയോഗം തടയാനായി കഴിഞ്ഞ 20-നു പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി മുന്നോട്ടുവച്ച നിബന്ധനകൾ ഈ നിയമത്തിൽ വെള്ളം ചേർക്കുന്നതാണെന്നും പട്ടികവിഭാഗക്കാരുടെ അവകാശങ്ങൾ ഹനിക്കുന്നതുമാണെന്നാണു ബന്ദിന് ആഹ്വാനം നൽകിയ ദളിത് സംഘടനകളുടെ ആക്ഷേപം. ഈ വിധി പട്ടികവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ ഹനിക്കുന്നതാണെന്നു വാദിച്ച് കേന്ദ്ര സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്.
മധ്യപ്രദേശിലെ ഗ്വാളിയറിലാണു പൊലീസ് വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഭിൻഡിലും മൊറേനയിലും ഓരോ മരണങ്ങളുണ്ടായി. രാജസ്ഥാനിലെ ആൾവാറിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. യു.പിയിലെ മുസഫർ നഗറിലാണു മരണം. സമരക്കാരുടെ ആക്രമണത്തിൽ നൂറുകണക്കിനു പൊലീസുകാർക്കു പരുക്കേറ്റു.യു.പി. മീററ്റിലെ ശോഭാപുരിൽ പ്രക്ഷോഭകർ പൊലീസ് എയ്ഡ്പോസ്റ്റിനു തീവച്ചു. ഒരു കാറും മോട്ടോർ സൈക്കിളും അടിച്ചുതകർത്തു. രാജസ്ഥാനിലെ ആൾവാറിൽ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭകർ നിരവധി വാഹനങ്ങൾക്കു തീവച്ചു. ആക്രമിക്കപ്പെടുമെന്ന ഭീതിയിൽ കടയുടമ നടത്തിയ വെടിവയ്പിൽ അഞ്ചു പേർക്കു പരുക്കേറ്റു. ഝാർഖണ്ഡിൽ ചരക്കുലോറിക്കു പ്രക്ഷോഭകർ തീവച്ചു.
സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പരിഗണിച്ച് പഞ്ചാബിൽ സി.ബി.എസ്.ഇ. ഇന്നലെ നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റിവച്ചു. പഞ്ചാബിൽ ഇന്റർനെറ്റ് സേവനം വിഛേദിച്ചു. ജലന്ധറിലും അമൃത്സറിലും വ്യാപാരകേന്ദ്രങ്ങൾ തുറന്നില്ല. ദേശീയപാതകളിലും ഗതാഗത തടസം സൃഷ്ടിച്ചു. ബിഹാറിൽ പലേടത്തും ദീർഘദൂര ട്രെയിനുകൾ തടഞ്ഞു. ഡൽഹിയിലെ ഗസ്സിയാബാദിലും പഞ്ചാബിലെ പട്യാലയിലും ബിഹാറിലെ ഫോർബ്സ്ഗഞ്ചിലും മധ്യപ്രദേശിലെ മൊറേനയിലും ഒഡീഷയിലെ സംബൽപുരിലും ട്രെയിൻ തടഞ്ഞു.
ദളിത് രോഷത്തിന് കാരണമെന്ത്?
എസ്.സി., എസ്.ടി. നിയമത്തിന്റെ ദുരുപയോഗം തടയാൻ സുപ്രീംകോടതി ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് മാർച്ച് 20-ന് ഇറക്കിയ മാർഗനിർദ്ദേശങ്ങളാണ് ദളിത് സംഘടനകളെ ചൊടിപ്പിച്ചത്. നിർദ്ദേശങ്ങൾക്കെതിരേ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. പട്ടികജാതി-വർഗ നിയമപ്രകാരമുള്ള പരാതിയിൽ ഉടനടിയുള്ള അറസ്റ്റ് പാടില്ലെന്നായിരുന്നു വിധിയിലെ പ്രധാന നിർദ്ദേശം. സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയാണ് പരാതിയെങ്കിൽ, നിയമനഅധികാരിയിൽനിന്ന് അനുമതി വാങ്ങുകയും ഡെപ്യൂട്ടി സൂപ്രണ്ടിൽ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥൻ പ്രാഥമികാന്വേഷണം നടത്തുകയും ചെയ്തശേഷമേ അറസ്റ്റ് ചെയ്യാവൂ.
സർക്കാരുദ്യോസ്ഥരല്ലെങ്കിൽ, അറസ്റ്റിന് ജില്ലാ പൊലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി വേണം. കള്ളക്കേസാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ ജാമ്യവും നൽകാം. പട്ടികജാതി-വർഗ (പീഡനം തടയൽ) നിയമം നടപ്പാക്കുന്നതിന്റെ ഉദ്ദേശ്യം നിരപരാധികളെ കുറ്റക്കാരാക്കുകയും സർക്കാർ ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയുമാകരുതെന്ന് പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ഈ ലഘൂകരണം ദളിതർക്കെതിരായ അക്രമങ്ങൾ വർധിപ്പിക്കുമെന്നാണ് വിമർശനം. ദളിതർക്കെതിരായ അക്രമങ്ങൾ കാലങ്ങളായി വർധിച്ചതിനെക്കുറിച്ചും അത്തരം കേസുകളിലെ പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നത് അപൂർവമാണെന്നതും കേന്ദ്രം സുപ്രീംകോടതിയെ വേണ്ടവിധം അറിയിച്ചിരുന്നെങ്കിൽ കോടതി മറ്റൊരു നിഗമനത്തിൽ എത്തിയിരുന്നേനെയെന്ന് അവർ പറഞ്ഞു. വിധി മാർച്ച് 20-ന് വന്നശേഷം ഇത്രയും ദിവസം അതിനെതിരേ കോടതിയെ സമീപിക്കാൻ സർക്കാർ ശ്രദ്ധിക്കാത്തതും ദളിത് സംഘടനകൾ എടുത്തുകാട്ടുന്നുണ്ട്.
വിധിക്ക് വഴിയൊരുക്കിയത് കേന്ദ്രസർക്കാറിന്റെ നിലപാടുകൾ
പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് രാജ്യം ഉറപ്പുനൽകുന്ന നിയമപരമായ സുരക്ഷ ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിയ സുപ്രീം കോടതി വിധിക്ക് വഴിയൊരുക്കിയത് കേന്ദ്രസർക്കാറിന്റെ നിലപാട് തന്നെയാണ്. ദളിതുകളെ സംരക്ഷിക്കാനുള്ള നിയമത്തിൽ ഭരണകൂടം കൈവക്കുന്നുവെന്ന തോന്നലുണ്ടാക്കിയ അരക്ഷിതബോധമാണ് രാജ്യമാകെ പ്രതിഷേധമായി പടർന്നത്.
സുപ്രീംകോടതിയിൽ കേസു വന്നപ്പോൾ കക്ഷിചേർന്നവരെല്ലാം വാദിച്ചത് എസി - എസ്ടി നിയമപ്രകാരം വ്യാപകമായി വ്യാജപരാതികൾ ഉന്നയിക്കപ്പെടുന്നു എന്നാണ്. സർക്കാറിന്റെ ഔദ്യോഗിക രേഖകളും ഉദ്ധരിച്ചു. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2016ലെ റിപ്പോർട്ട് അടക്കം കോടതിയിൽ ഹാജരാക്കി. ഇതോടെയാണ് കോടതി വിധഇ പ്രതികൂലമായി മാറിയത്. എന്തായാലും ഹിന്ദിഹൃദയഭൂമിയിൽ പൊട്ടിപ്പുറപ്പെട്ട ദളിത് രോഷം ബിജെപിക്ക് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്.
രോഷം ശമിപ്പിക്കാൻ പുനഃപരിശോധനാ ഹർജി നൽകി കേന്ദ്രം
ദളിത് രോഷം രാജ്യം മുഴുവൻ ആളിപ്പടരുമ്പോൾ സുപ്രീംകോടതി വിധിക്കെതിരേ കേന്ദ്രം പുനഃപരിശോധനാ ഹർജി നൽകി. മാർച്ച് 20-ന്റെ സുപ്രീംകോടതി വിധി ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹികനീതി മന്ത്രാലയത്തിന്റെ ഹർജി. നിയമത്തെ ദുർബലപ്പെടുത്തുന്നത് ദളിതുകൾക്കും ആദിവാസികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ വർധിപ്പിക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധിക്കെതിരേ ഭരണ- പ്രതിപക്ഷ ഭേദമെന്യേ വിവിധ രാഷ്ട്രീയപ്പാർട്ടികളും ദളിത് സംഘടനകളും രംഗത്തെത്തിയതിനെ തുടർന്നാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് എസ്.സി/, എസ്.ടി. ഓർഗനൈസേഷൻ നൽകിയ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹർജി ഉചിതസമയത്ത് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബിജെപി.യും നരേന്ദ്ര മോദി സർക്കാരും ദളിതുകൾക്കൊപ്പമാണെന്ന് പുനഃപരിശോധനാ ഹർജി നൽകിയ കാര്യം വിശദീകരിച്ച് നിയമമന്ത്രി രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി.യിലാണ് ഏറ്റവും കൂടുതൽ ദളിത് സാമാജികരുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദളിത് രോഷത്തെ ഏകോപിപ്പിച്ച് പ്രതിപക്ഷം, ബിജെപിക്ക് തിരിച്ചടി
ഉത്തരേന്ത്യ മുഴുവൻ പടരുന്ന രോഷത്തെ ഏകോപിപ്പിച്ചതിൽ പ്രതിപക്ഷ പാർട്ടികൾക്കും പങ്കുണ്ട്. ഫലത്തിൽ ബിജെപിക്ക് എതിരായ രോഷത്തിന്റെ കാരണമായി ഈ സംഭവം മാറുകയായിരുന്നു. ഉത്തർപ്രദേശിൽ അടക്കം രോഷം ആളിക്കത്തിച്ചത് ബിഎസ്പി പ്രവർത്തകരാണ്. ദളിത് നേതാവും ഗുജറാത്ത് എംഎൽഎ.യുമായ ജിഗ്നേഷ് മേവാനിയാണ് അഹമ്മദാബാദിൽ ബന്ദ് നയിച്ചത്. അഹമ്മദാബാദിൽത്തന്നെ അംബേദ്കർ പ്രതിമയെ രക്തതിലകം ചാർത്താനായി കൈഞരമ്പ് മുറിച്ച ഒരു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദളിത് സംഘടനകൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ സിപിഐ.(എം.എൽ.) പ്രവർത്തകരും തീവണ്ടികൾ തടയാനെത്തി. മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ പ്രശ്നബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. 30 കമ്പനി അധികസേനയെയാണ് ഇവിടെ വിന്യസിച്ചത്. കലാപം നേരിടാൻ പരിശീലനം ലഭിച്ചിട്ടുള്ള എണ്ണൂറോളം സുരക്ഷാസൈനികർ മധ്യപ്രദേശിലേക്കും ഉത്തർപ്രദേശിലേക്കും തിരിച്ചുകഴിഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ആവശ്യമായ നടപടികളെടുക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. ക്രമസമാധാനനില പാലിക്കണമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും ജനങ്ങളോട് അഭ്യർത്ഥിച്ചു. സംഘർഷാവസ്ഥയെത്തുടർന്ന് യാത്രാത്തീയതികൾ മാറ്റിയതിനും റീഫണ്ടുകൾ നൽകുന്നതിനും ഏർപ്പെടുത്തുന്ന പിഴ ജെറ്റ് എയർവേയ്സ് തിങ്കളാഴ്ച ഒഴിവാക്കി.
Stories you may Like
- സബാൾട്ടൻ ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ദുമേനോൻ
- യുവാവിനെ എസ് സി -എസ് റ്റി കേസിൽ കുടുക്കാൻ ശ്രമിച്ച സി പി എം നേതാവ് സ്വയം കുടുങ്ങി
- ദളിത് ക്രൈസ്തവർക്ക് തുല്യ നീതി പുനഃസ്ഥാപിക്കണമെന്ന് കെ സി സി ദളിത് പ്രീ അസംബ്ലി
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.കെ രമ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്