85 ശതമാനം ദളിത് ക്രൈസ്തവർ ഉണ്ടെങ്കിലും വിജയപുരം രൂപതയിൽ പുരോഹിത സ്ഥാനങ്ങളിൽ ഭൂരിപക്ഷവും ലത്തീനുകാർ; വൈദികവൃത്തിയിലുള്ള ദളിതർ വെറും 18 പേർ; രൂപതയ്ക്ക് കീഴിലെ സ്ഥാപനങ്ങളിൽ ജോലിയും നൽകാതെ അവഗണന; സ്കൂളുകളിലെ അദ്ധ്യാപക അനധ്യാപക തസ്തികകളിലും ലത്തീൻ മേധാവിത്തം; നിരന്തര അവഗണനകൾക്കെതിരെ സടകുടഞ്ഞെണീറ്റ് ദളിത് ക്രൈസ്തവർ; സമരങ്ങൾ കാണാതെ നടിച്ച് ബിഷപ്പും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ദളിത് ക്രൈസ്തവ വിശ്വാസികളെ വിജയപുരം രൂപതയുടെ അധികാര അവകാശ മേഖലകളിൽനിന്നും ഒഴിവാക്കി നിർത്തുന്നതിൽ പ്രതിഷേധിച്ച് ദളിത് ക്രൈസ്തവർ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയിട്ട് കുറച്ചുകാലമായി. കാലങ്ങളായി സഭയ്ക്കുള്ളിൽ നിന്നും നേരിടുന്ന അവഗണനയിൽ പൊറുതിമുട്ടിയ ദളിത് ക്രൈസ്തവർ ഇപ്പോൾ വിപ്ലവപാതയിലാണ്. ഡിസിഎംഎസ് സമരസമിതിയുടെ നേതൃത്വത്തിൽ വിജയപുരം രൂപതാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തിയവർ ഇനിയും കീഴടങ്ങാനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കയാണ്.
മറ്റു സമുദായങ്ങളിലെ അവഗണനയെ തുടർന്നാണ് ദളിതർ ക്രൈസ്തവ മതം സ്വീകരിച്ചത്. എന്നാൽ, ക്രിസ്ത്യാനി ആണെങ്കിലും അവർക്കും അവഗണനകൾ നേരിടേണ്ടി വരുന്നത് പതിവാകുകയാണ്. വിജയപുരം രൂപതയിൽ 85 ശതമാനത്തോളം അംഗങ്ങളും ദളിത് ക്രൈസ്തവർ ആണെന്നിരിക്കെ 15 ശതമാനം വരുന്ന ലത്തീൻ വിഭാഗക്കാരാണ് ഇവിടുത്തെ കാര്യക്കാരായി വിലസുന്നത്. ഈ അവഗണന ഇപ്പോഴും തുടരുന്ന ഘട്ടത്തിലാണ് പ്രക്ഷോഭപാതത്ിലേക്ക് നീങ്ങുന്നത്. തങ്ങൾക്ക് അർഹതപെട്ട സ്ഥാനങ്ങൾ സഭയിലും സഭാ സ്ഥാപനങ്ങളിലും ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ദളിതന് രൂപതയിൽ നിന്നും തൊട്ടുകൂടായ്മ നേരിടേണ്ടി വരുന്നുണ്ടെന്നാണ് ഇവരുടെ ആക്ഷേപം. കറുത്തവനെന്ന് മുദ്രകുത്തി ബിഷപ്പ് തന്നെ വൈദിക വൃത്തിയിൽ നിന്നു ദളിതനെ മാറ്റി നിർത്തുമ്പോൾ അപമാനിക്കപ്പെടുന്നത് സഭയിലെ ഭൂരിപക്ഷം വരുന്ന ദളിത് വിശ്വാസികളാണ്. ലത്തീൻ സഭയുടെ വിജയപുരം രൂപതയിൽ ഇപ്പോഴും നിലനിൽക്കുന്ന കൊടിയ അനാചാരത്തിനെതിരെയാണ് ദളിത് മക്കൾ പ്രതിഷേധത്തിന് ഇറങ്ങിയത്.
വിജയപുരം രൂപതയിൽ 85 ശതമാനം വരുന്ന ദളിത് ക്രൈസ്തവർ 15 ശതമാനം മാത്രമുള്ള ലത്തീൻ സമുദായത്താൽ ഭരിക്കപ്പെടുന്ന അവസ്ഥ ഇനിയും വകവെച്ചു കൊടുക്കില്ലെന്നാണ് ഇവർ പറയുന്നത്. ന്യൂനപക്ഷമായി സഭയിൽ എത്തിയ ലത്തീൻ സമൂദായാംഗങ്ങളാണ് സഭയിലെ സമ്പത്തും, സ്വത്തും ആധികാരവും അനുഭവിച്ചു വരുന്നത് ദളിത് സമുദായത്തെ ശരിക്കും ക്ഷോഭിപ്പിക്കുന്നുണ്ട്. 2013 ലെ വിജയപുരം രൂപതയുടെ കണക്കുകൾ അനുസരിച്ച് രൂപതയുടെ കീഴിലുള്ള സ്കൂളുകളിലെ 604 അദ്ധ്യാപക തസ്തികയിലും, 74 അനധ്യാപക തസ്തികയിലും 85 ശതമാനവും സ്വന്തമാക്കിയിരിക്കുന്നത് സഭയിലെ ന്യൂനപക്ഷമായ ലത്തീൻ സമുദായാംഗങ്ങൾ തന്നെയാണ്. ഇതോടെ തൊഴിൽ നിഷേധിക്കപ്പെടുന്നത് ദളിത് സമുദായാംഗങ്ങൾക്കാണ്.
ദൈവദാസൻ ആകാനുള്ള കാര്യത്തിൽ പോലും അവഗനണ നേരിടേണ്ടി വരുന്നു. 88 വർഷത്തെ പാരമ്പര്യമുള്ള വിജയപുരം രൂപതയിൽ ഇതുവരെയുള്ള ദളിത് വൈദികരുടെ എണ്ണം 18 മാത്രമാണ്. ഇക്കാര്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ഡിസിഎംഎസ് സമരത്തിലേക്ക് നീങ്ങിയത്. വിജയപുരം രൂപത രൂപീകരിച്ച് 48 വർഷത്തിനു ശേഷമാണ് ആദ്യമായി ഒരു വൈദികനെ ലഭിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. ദളിതർ നടത്തിയ പ്രക്ഷോഭത്തെ തുടർന്നാണ് അന്ന് പോലും ദളിതർക്ക് സഭയുടെ സെമിനാരികളിൽ പ്രവേശനം ലഭിച്ചത്. ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ രൂപതയുടെ മെത്രാൻ ആയതിനു ശേഷം സഭയിൽ ഇതുവരെ അഞ്ചു പേർക്കു മാത്രമാണ് വൈദികപ്പട്ടം ലഭിച്ചതെന്നാണ് ഡിസിഎംഎസുകാരുടെ ആക്ഷേപം.
വൈദിക പഠനത്തിന് ദളിത് ക്രൈസ്തവരിൽ നിന്നും കൂടുതൽ ആളുകൾ രംഗത്തുവരാറുണ്ടെങ്കിലും വൈദിക പട്ടത്തിനോട് അടക്കുമ്പോൾ അവഗണനകളാണ് നേരിടേണ്ടി വരുന്നതെന്നാണ് ഇവരുടെ പരാതി. 2017 - 18 കാലഘട്ടത്തിൽ നിരവധി ദളിത് വൈദിക വിദ്യാർത്ഥികൾ വൈദിക പഠനത്തിനു സെമിനാരിയിൽ എത്തിയെങ്കിലും അവരെയെല്ലാം വിവിധ കാരണങ്ങൾ പറഞ്ഞ് ബിഷപ്പ് പുറത്താക്കുകയും ചെയ്യുന്നെന്നാണ് ആക്ഷേപം. ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിക്കെതിരെയും സഭാമക്കളുടെ പ്രതിഷേധമുണ്ട്. ബിഷപ്പ് നീതി നിഷേധിക്കുകയാണെന്നാണഅ ഇവരുടെ ആക്ഷേപം.
കഴിഞ്ഞ ദിവസം വിജയപുരം രൂപതാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. കോട്ടയം മുനിസിപ്പൽ പാർക്കിന് സമീത്തുനിന്നും ആരംഭിച്ച മാർച്ച് ലോഗോസ് ജങ്ഷനിൽ പൊലീസ് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അഞ്ഞൂറോളം വിശ്വാസികൾ മാർച്ചിൽ പങ്കെടുത്തു. അഞ്ച് ജില്ലകളിലായി 84 പള്ളികളുള്ള രൂപതയിൽ 85 ശതമാനത്തോളം വിശ്വാസികൾ ദളിതരാണ്. ഭൂരിപക്ഷമുള്ള തങ്ങൾക്ക് രൂപതയുടെ അധികാര കാര്യങ്ങളിലോ, നടത്തിപ്പ് കാര്യങ്ങളിലോ യാതൊരു അവകാശവും ഇന്നുവരെ നൽകിയിട്ടില്ലെന്നാണ് സമരസമിതിയുടെ ആക്ഷേപം. വൈദിക പഠനത്തിനും അംഗീകാരമില്ല. രൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ ദളിതർക്ക് ജോലിയും നൽകാറില്ല. തുടങ്ങിയ 14 ആവശ്യങ്ങളുന്നയിച്ചാണ് സമരസമിതിയുടെ അവകാശം ഉറപ്പിക്കൽ സമരം. രൂപതാനേതൃത്വം ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ അടുത്തഘട്ട സമരത്തിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം.
വിജയപുരം രൂപതയിലെ ജാതി വിവേചനത്തിന് എതിരെ ഒട്ടേറെ സമരങ്ങളാണ് ഇവർ നടത്തിയിട്ടുള്ളത്. ഇന്റർനാഷണൽ ദളിത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. വിമലൻ യോഗം ഉദ്ഘാടനം ചെയ്തു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, സിഡിഎംഎസ് ചെയർമാൻ യു.പി. മാത്യു, കൺവീനർ ഷാജു സെബാസ്റ്റ്യൻ ജനറൽ സെക്രട്ടറി തോമസ് കുറ്റിവേലിൽ തുടങ്ങിയവർ പങ്കെടുത്തു.
Stories you may Like
- മോൺ.ഡോ. ജസ്റ്റിൻ മഠത്തിൽ പറമ്പിൽ വിജയപുരം രൂപതയുടെ നിയുക്ത സഹായ മെത്രാൻ
- കമ്മറ്റിയെ നിയമിച്ച നടപടി സ്വാഗതം ചെയ്യുന്നു: കെസിസി
- സബാൾട്ടൻ ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ദുമേനോൻ
- കേരളത്തിലെ ബിജെപിയുടെ സോഷ്യൽ എൻജിനീയറിങ് വിജയിക്കുമോ?
- സഭ മാറി ചിന്തിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് കൊച്ചിയിൽ നിന്നും മോദിയുടെ മടക്കം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍