സൈബർ ഡോം തുടങ്ങിയതു രാജ്യത്തെ നിയമങ്ങളേയും ഭരണഘടനയേയും സുപ്രീംകോടതി നിർദ്ദേശങ്ങളേയും മറികടക്കാൻ; സ്വകാര്യ സ്ഥാപനങ്ങളുടെ വിവരങ്ങൾ ചോർത്തി ശത്രുക്കൾക്കു നൽകാനും സാധ്യത; കേരളാ പൊലീസ് ഒളിഞ്ഞു നോട്ടം നടത്തി സ്വകാര്യ കമ്പനികളെ സഹായിക്കുന്ന വിധം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാനുള്ള സംസ്ഥാന പൊലീസിന്റെ പുത്തൻ സംരംഭമായ സൈബർ ഡോമിന്റെ യാഥാർത്ഥ ലക്ഷ്യം നവമാദ്ധ്യമങ്ങളിലെ സാമൂഹിക ഇടപെടലുകൾ തടയാനോ? ഇത്തരമൊരു സംശയം സജീവമാക്കുകയാണ്. സൈബർ ഡോമുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളിൽ ഇന്റർനെറ്റ് നിരീക്ഷണമെന്ന സാധ്യതയും മുന്നോട്ട് വയ്ക്കുന്നുണ്ട്.
വൻകിട മുതലാളിമാർക്കും സർക്കാരിനും വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങളെ മുളയിലേ ഇല്ലായ്മ ചെയ്യുകയാണ് സൈബർ ഡോമിന്റെ ലക്ഷ്യമെന്ന് വിലയിരുത്തുന്നു. പൊതു സ്വകാര്യ സംരഭക സഹകരണം ഈ പദ്ധതിക്കായി മുന്നോട്ട് വയ്ക്കുന്നതും ഇതിനായാണെന്നാണ് ആക്ഷേപം. ഐടി ആക്ടിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയതോടെ സമൂഹ മാദ്ധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളിൽ ഇടപെടുന്നതിന് പൊലീസിന് വിലക്കുകൾ വന്നു. ഇത് മറികടക്കാനുള്ള സാധ്യതകളാണ് സൈബർ ഡോമിലൂടെ കേരളാ പൊലീസ് തേടുന്നതെന്നാണ് ആക്ഷേപം.
ഐടി നിയമത്തിലെ 66 (എ) വകുപ്പനുസരിച്ച് സെൽഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് മാദ്ധ്യമങ്ങൾവഴി, കുറ്റകരമായതോ സ്പർദ്ധ ഉളവാക്കുന്നതോ ആയ വിവരങ്ങൾ, തെറ്റാണെന്നറിഞ്ഞിട്ടും ശത്രുതയോ, പരിക്കോ, വിദ്വേഷമോ, അനിഷ്ടമോ, അപകടമോ, മോശക്കാരനാക്കലോ, അസൗകര്യം ഉണ്ടാക്കലോ, ചെയ്യാൻ ഉദ്ദേശിച്ചുള്ള വിവരങ്ങൾ, തെറ്റിദ്ധാരണാജനകമായ ഇലക്ട്രോണിക് സന്ദേശങ്ങൾ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കൽ എന്നിവയെല്ലാം മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കിയിരുന്നു. തനിക്കെതിരെ അപകീർത്തികരമായി മൊബൈൽ ഫോൺ, ഇൻർനെറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിച്ചു എന്ന പരാതി മാത്രം മതിയായിരുന്നു ഒരാൾ അറസ്റ്റിലാകാൻ. അല്ലെങ്കിൽ വിദ്വേഷം പരത്തുന്നതെന്നോ, സ്പർദ്ധ വളർത്തുന്നതെന്നോ എന്ന് ആർക്കെങ്കിലും തോന്നിയാൽ മതിയായിരുന്നു. ഈ സാഹചര്യമാണ് ഇപ്പോൾ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ഇല്ലാതായത്. ഇതിന് പകരം വയ്ക്കുന്ന രീതിയിൽ സൈബർ ഡോമിന്റെ പ്രവർത്തനം മാറുമെന്നാണ് വിലയിരുത്തൽ.
സൈബർ ഫോറൻസിക്, സൈബർ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഇൻസിഡൻസ് റെസ്പോൺസ്, ഇന്റർനെറ്റ് മോണിറ്ററിങ്, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ കണ്ടെത്തൽ, വിഒഐപി/സ്കൈപ് കാൾ വിശകലനം, സൈബർ ഭീകരവാദം തടയൽ, ഡാർക്ക് നൈറ്റ് എക്സ്പ്ലോറിങ് തുടങ്ങിയ വിവിധതരം പ്രവർത്തനങ്ങൾ സൈബർ ഡോമിൽ നടക്കുമെന്നും വിശദീകരിക്കുന്നു. സോഷ്യൽ മീഡിയ വിശകലന ലാബും ഇതിന്റെ ഭാഗമായുണ്ടാവും. ഇവിടെയാണ് ചതിക്കുഴിയുള്ളത്. സോഷ്യൽ മീഡിയയിലെ ഏത് ചർച്ചയും ദേശ വിരുദ്ധമെന്നോ വ്യക്തി ഹത്യയാണെന്നുമെല്ലാം വിധിയെഴുതാൻ സൈബർ ഡോമിന് കഴിയും. ഇങ്ങനെ സൈബർ ഡോം നൽകുന്ന പരാതികളിൽ സൈബർ പൊലീസ് കേസുമെടുക്കും. ഉടൻ എഫ് ഐ ആറും വരും. അതായത് ഐടി നിയമത്തിൽ 66 എ പ്രകാരം നിരോധിച്ചവയെല്ലാം മറ്റ് വകുപ്പുകൾ ചേർത്ത് കേസെടുക്കാവുന്ന അവസ്ഥയുണ്ടാകും.
തിരുവനന്തപുരം ടെക്നോപാർക്കിലാണ് സൈബർ ഡോമിന്റെ ആസ്ഥാനം. 2,500 ചതുരശ്രയടി വിസ്തീർണത്തിൽ ടെക്നോപാർക്കിലെ തേജസ്വിനി അനക്സിൽ പൂർത്തിയായിട്ടുള്ള 'സൈബർ ഡോം' ടെക്നോളജി സെന്ററിൽ സൈബർ അനുബന്ധ കുറ്റകൃത്യങ്ങളുടെ നിരീക്ഷണം, സൈബർ കേസുകളുടെ അന്വേഷണം തുടങ്ങിയവ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാൻ വഴിയൊരുങ്ങുമെന്ന് സംസ്ഥാന പൊലീസ് മേധാവി ടിപി സെൻകുമാർ പറയുന്നത്. സോഫ്ടറ്റ്വെയറുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള റിസർച്ച് & ഡെവലപ്മെന്റ് ടീമും ഈ സെന്ററിന്റെ ഭാഗമായുണ്ടാവും. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ പ്രവർത്തനം ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമായ സൈബർഡോമിൽ സന്നദ്ധ സേവനത്തിലൂന്നി ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള അഞ്ഞൂറോളം ഐ ടി പ്രൊഫഷനലുകളും സഹകരിച്ചു പ്രവർത്തിക്കുമെന്നും വിശദീകരിക്കുന്നു. മുൻനിര ഐടി കമ്പനികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. ഒരു ഡിവൈഎസ്പിയുടെയും സിഐ യുടെയും കീഴിൽ ഐടി വിദഗ്ധരായ 10 പൊലീസ് ഉദ്യോഗസ്ഥർ ഇവിടെയുണ്ടാവും.
എന്നാൽ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമാണ് സൈബർ ഡോം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യൻ ഐടി ആക്ടിലും ഇന്ത്യൻ പോസ്റ്റൽ ആക്ടിലും സർവ്വലൈൻസ് എങ്ങനെയാകണമെന്ന് നിർവ്വചിക്കുന്നുണ്ട്. കുറ്റകൃത്യം പരാതിയായി കിട്ടിയാൽ മാത്രമേ നിരീക്ഷണം അനുവദിക്കുന്നുള്ളൂ. രണ്ട് പേർ തമ്മിലെ ആശയകൈമാറ്റം തൽസമയം പരിശോധിക്കുന്നതിന് മുൻകൂർ അനുമതികൾ കോടതികളിൽ നിന്നും മറ്റും വാങ്ങണം. അതിന് പോലും ഐബിയും സിബിഐയും അടക്കമുള്ള ഏജൻസികൾക്ക് മാത്രമേ കഴിയൂ എന്നാണ് ചട്ടം. പരാതി കിട്ടിയാൽ അത് പരിശോധിക്കാൻ മാത്രമേ കേരളാ പൊലീസിന് അനുമതിയുള്ളൂ. ഈ സാഹചര്യത്തിൽ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നവമാദ്ധ്യമങ്ങളുടെ നിരീക്ഷണം നിയമം അനുവദിക്കുന്നതുമില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി പോലുമില്ലാതെ സൈബർ ഡോം എങ്ങനെ പ്രവർത്തിക്കുമെന്നതാണ് പ്രശ്നം. നിലവിൽ പരാതി കിട്ടുമ്പോഴാണ് കേസ് വരിക. സൈബർ ഡോം വഴിയാകുമ്പോൾ നിരീക്ഷണ സംവിധാനം കണ്ടെത്തിയ സാമൂഹിക പ്രശ്നമെന്ന നിലയിൽ അവതരിപ്പിക്കാനാകും.
ഇന്ത്യൻ ഭരണഘടന എല്ലാവർക്കും ചില മൗലികാവകാശങ്ങൾ അനുവദിച്ചിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, സഞ്ചരിക്കാനുള്ള അവകാശം, തൊഴിൽ സ്വീകരിക്കാനുള്ള അവകാശം, സ്വരക്ഷയ്ക്കുള്ള അവകാശം മുതലായവ അവയിൽ ചിലതാണ്. ഇതിൽ ഏതെങ്കിലും നിഷേധിക്കപ്പെട്ടാൽ ഭരണഘടന ലംഘനമാണ് തന്നെയുമല്ല ശിക്ഷാർഹവുമാണ്. ഈ മൗലിക തത്വങ്ങൾ ലംഘിക്കുന്ന നിയമ നിർമ്മാണം പാടില്ലെന്നാണ് വയ്പ്. ഈ സാഹചര്യത്തിലാണ് ഐടി ആക്ടിലെ 66 എയും കേരളാ പൊലീസ് ആക്ടിലെ 188ഡിയും സുപ്രീംകോടതി റദ്ദാക്കിയത്. ഇവിടെ സൈർ ഡോമിന് ഇത്തരം നിയമനിർമ്മാണങ്ങളുടെ പരിരക്ഷയുമില്ല. മറിച്ച് എക്സിക്യൂട്ടീവ് ഓർഡറിലൂടെ സർക്കാർ നടപ്പാക്കുന്നു. ഇത്തരം എക്സിക്യൂട്ടീവ് ഓർഡറുകളെല്ലാം ഏതെങ്കിലും നിയമത്തിന് വിധേയമായിരിക്കണം. എന്നാൽ സൈബർ ഡോമെന്നത് ഏത് നിയമത്തിന്റെ കീഴിലാണ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയതെന്ന് വ്യക്തമല്ല. ഇതിനൊപ്പം ഫെയ്സ് ബുക്ക്, ഗൂഗിൾ തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള നിരീക്ഷണം കേരളാ പൊലീസിന് പ്രാവർത്തികവുമല്ല.
ഏതെങ്കിലും പരാതി കിട്ടിയാൽ ജില്ലാ പൊലീസ് സൂപ്രണ്ടിൽ കുറയാത്ത വ്യക്തിയുടെ കത്തുണ്ടെങ്കിൽ മാത്രമേ ഗുഗിളും ഫെയ്സ് ബുക്കും ഡാറ്റ പരിശോധനയ്ക്ക് പോലും നൽകൂ. ഈ സാഹചര്യത്തിൽ എന്ത് ഇന്റർനെറ്റ് മോണിറ്ററിംഗാണ് നടക്കാൻ പോകുന്നതെന്നതാണ് ഉയരുന്ന ചോദ്യം. സ്വകാര്യ മുതലാളിമാരുടെ പ്രതിനിധികൾക്കും സൈബർ ഡോമുമായി സഹകരിക്കാൻ അവസരമുണ്ട്. ഇതിലൂടെ സൈബർ വിവരങ്ങൾ ചോർത്തിയെടുക്കാൻ സ്വകാര്യ വ്യക്തികൾക്ക് പോലും കഴിയും. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള സുവർണ്ണാവസരമായി ഇത് മാറുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. സൈബർ ഡോമിലേക്ക് ഏതൊരു ഐടി കമ്പനികൾക്കും പ്രതിനിധികളെ നൽകാം. സോഫ്ട് വെയർ നിർമ്മാണത്തിനാണ് ഇത്. ഐടിയിൽ നുഴഞ്ഞു കയറ്റം സാധ്യമാക്കുന്ന സോഫ്ട് വെയറുകൾ നിർമ്മിക്കുകയെന്നത് നിയമവിരുദ്ധമാണ്. ഹാക്കിംഗും മറ്റും പോലെ തന്നെ കുറ്റകരം.
ഇവിടെ പൊലീസുമായി സഹകരിക്കുന്നതോടെ ഇത്തരം സോഫ്ട് വെയറുകൾ നിർമ്മിക്കാം. കേരളാ പൊലീസിന് സൗജന്യമായി നൽകേണ്ടി വരും. കേരളാ പൊലീസിന്റെ നെറ്റ് വർക്കിൽ പരിശോധിച്ച് സൂക്ഷ്മതയും കൃത്യതയും ഉറപ്പാക്കാം. അതിന് ശേഷം മറ്റ് അന്വേഷണ ഏജൻസിക്ക വിൽക്കുകയും ചെയ്യാം. ഇതിലൂടെ വലിയ സാമ്പത്തിക നേട്ടവും ഉണ്ടാകും. ഇത്തരം സോഫ്ട് വെയറുകളുടെ നിർമ്മാണം നിയമ വിധേയവും നൂറു ശതമാനം കൃത്യതയുണ്ടെന്നും പരിശോധിക്കുകയും ചെയ്യാം. ഇതിന് പൊലീസിന്റെ ഔദ്യോഗിക സംവിധാനങ്ങൾ തുറന്നു കൊടുക്കകയാകും സൈബർ ഡോം ചെയ്യുകയെന്നാണ് ആരോപണം. ഇതിലുപരി വിവരങ്ങൾ ചോർത്തലും സ്വകാര്യകമ്പനികൾക്ക് എളുപ്പമാകും. പത്ത് പൊലീസുകാരാകും സൈബർ ഡോമിലുണ്ടാവുക. ഇവരേക്കാൾ സാങ്കേതിക പരിജ്ഞാനം ഉള്ളവരാകും സ്വകാര്യ കമ്പനിയുടെ പ്രതിനിധികളായി എത്തുക. അതുകൊണ്ട് തന്നെ ഇവരുടെ പ്രവർത്തനങ്ങളെ വിലയിരുത്താൻ അവിടെയുള്ള പൊലീസുകാർക്ക് കഴിയില്ല.
പൊലീസിന്റെ വിവര ശേഖരണത്തിൽ ഇത്തരം സ്വകാര്യ വ്യക്തികൾ കൈകടത്തുമോ എന്ന ആശങ്കയും സജീവമാണ്. ഇതിനൊപ്പം വ്യവസായ സ്ഥാപനങ്ങൾ തമ്മിലെ കുടിപ്പകയ്ക്ക് പൊലീസിന്റെ ചാര സംവിധാനങ്ങൾ സമർത്ഥമായി ഉപയോഗിക്കപ്പെടുകയും ചെയ്യാം. നിയമ വിധേയമല്ലാതെ തന്നെ ആളുകളുടെ ഫോണും മെയിലുമെല്ലാം പരിശോധിക്കാനുള്ള സംവിധാനം പൊലീസിനുണ്ടെന്നാണ് വയ്പ്പ്. ഇതൊന്നും കോടതിയിൽ തെളിവുകളാക്കാൻ കഴിയാത്തതിനാൽ അതീവ രഹസ്യമായാണ് ഇവ ഉപയോഗിക്കുന്നത്. ഈ സംവിധാനങ്ങൾ സ്വകാര്യ കമ്പനികൾക്കും അതിന്റെ പ്രതിനിധികൾക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സൈബർ ഡോമിലൂടെ കഴിയും. ഇതുപയോഗിച്ച് വ്യാവസായിക കുടിപ്പകകൾ അനുകൂലമാക്കാൻ സ്വകാര്യ മുതലാളികമാർ ശ്രമിക്കുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.
വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള ഇത്തരം നുഴഞ്ഞു കയറ്റങ്ങളെ ലോകത്ത് ഒരിടത്തും ജ്യൂഡൂഷ്യറി അംഗീകരിച്ചു പോന്നിട്ടില്ല. ഐടി ആക്ടിലെ വിവാദ വകുപ്പ് റദ്ദാക്കിയതും അതുകൊണ്ട് തന്നെ. സൈബർ ഡോമിനെതിരെ കോടതിയിൽ ആരെങ്കിലും സമീപിച്ചാൽ ടെക്നോപാർക്കിലെ സംവിധാനം പൊലീസിന് അടച്ചു പൂട്ടേണ്ടി വരുമെന്നാണ് വിലയിരുത്തലുകൾ.
- TODAY
- LAST WEEK
- LAST MONTH
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- മക്കൾ സേവാ കക്ഷിയെന്ന് പാർട്ടി രജിസ്റ്റർ ചെയ്തു; ഓട്ടോ ചിഹ്നമായി നേടുകയും ചെയ്തു; അതിന് ശേഷം സൂപ്പർതാരം നടത്തിയത് രാഷ്ട്രീയ ചതി! രജനിയെ വിട്ട് ആരാധകർ അകലുന്നു; ആദ്യ നേട്ടം ഡിഎംകെയ്ക്ക്; ആളെ പിടിക്കാൻ കരുക്കളുമായി ബിജെപിയും കോൺഗ്രസും; രജനി ഒറ്റപ്പെടുമ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്