സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മലയാളം സൈബറിടത്തിലും തീവ്രനിലപാടുകാരുടെ ആഘോഷം; റുഷ്ദിക്ക് ജീവഹാനി സംഭവിക്കാത്തതിൽ ദുഃഖിച്ചു പോസ്റ്റുുകൾ; അവന്റെ ഒടുക്കം ഇങ്ങനെ ആവുമെന്ന് നന്നായി അറിയാമായിരുന്നു' എന്ന് കമന്റുകൾ; ; പൊട്ടൻഷ്യൽ ജിഹാദിസം കേരളത്തിലും ശക്തമാവുന്നോ?
എം റിജു
കോഴിക്കോട്: ഒരു മനുഷ്യൻ മരണാസന്നായി കിടക്കുമ്പോൾ പോലും അയാളെ ആക്രമിക്കുക. മതം തലക്ക് കയറിയാൽ മനുഷ്യന്റെ അവസ്ഥ എത്ര മോശമാവുമെന്നതിന്റെ ഉദാഹരണമായിരുന്നു, കഴിഞ്ഞ ദിവസം പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കുനേരെയുണ്ടായ ആക്രമണം. മുഖത്തും കഴുത്തിലുമായി 15ലേറെ കുത്തുകൾ ഏറ്റ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന, എഴുത്തുകാരനുവേണ്ടി ഒരു വാക്കുപോലും പറയാതെ കുത്തിയവനെ അഭിനന്ദിക്കുകയാണ് ഇറാൻ മാധ്യമങ്ങളിൽ ഭൂരിഭാഗവും ചെയ്തത്.
എന്നാൽ കേരളത്തിലും ഒരു വിഭാഗം ഇസ്ലാമിസ്റ്റുകൾ റുഷ്ദിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി എത്തി. അയാൾ എന്തുകൊണ്ട് മരിച്ചില്ല, മരിക്കുന്ന രീതിയിൽ കുത്തണം എന്നായിരുന്നു, ചിലർ ചോദിക്കുന്നത്. കേരളത്തിലും പൊട്ടൻഷ്യൽ ജിഹാദിസത്തെ അനുകൂലിക്കുന്നവർ ഉണ്ട് എന്ന കൃത്യമായ അപായ സൂചനയാണ് റുഷ്ദിക്ക് എതിരായ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
കേരളത്തിലും ആഹ്ലാദം
പണ്ടൊക്കെ ഇതൊന്നും ഇസ്ലാമിന്റെ കുഴപ്പമല്ല എന്ന ന്യായീകരണം മാത്രമായിരുന്നു ഇസ്ലാമിസ്റ്റുകൾ ഏത് ഭീകരാക്രമണം ഉണ്ടായാലും ഉന്നയിക്കാറുള്ളത്. എന്നാൽ ഇപ്പോൾ പരസ്യമായി റുഷ്ദിയെ കുത്തിയ മതഭ്രാന്തനെ അവർ അഭിനന്ദിക്കയാണ്. 'ഞാൻ അപലപിക്കുന്നു, ആ ചെ## ചാവാതെ ബാക്കിയാവുന്ന രീതിയിൽ ആക്രമിക്കപ്പെട്ടതിനെന്ന്' എന്നാണ് ഒരു ഇസ്ലാമിസ്റ്റിന്റെ കമന്റ്. മറ്റൊരാൾ ഈ ചാവാളിയെ ആര് കൊല്ലും എന്നാണ് ചോദിക്കുന്നത്. മതത്തെ നിന്ദിച്ചാലുള്ള അവസ്ഥ ഇതാകുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് ഫേസ്ബുക്കിലെ പരസ്യമായ പ്രതികരണങ്ങളാണ്. എന്നാൽ ഇസ്ലാമിക സംഘടനകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റുമായി റുഷ്ദിയെകുത്തിയതിന്റെ സന്തോഷം അലയടിക്കുകയാണ്. പ്രതിയെ വലിയ പോരാളിയായാണ് പലരും വാഴ്ത്തുന്നത്.
പക്ഷേ ഇങ്ങനെ പരസ്യമായി പോസ്റ്റും കമന്റും ഇടുന്നവരെ സൂക്ഷിക്കണമെന്ന് സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്. കാരണം, ഏത് സമയവും പൊട്ടൻഷ്യൽ ജിഹാദികൾ ആവാനുള്ള മാനസിക അവസഥയുള്ളവർ ആണ് ഇവർ. സ്വതന്ത്രചിന്തകനും ശാസ്ത്രപ്രഭാഷകനുമായ ഡോ ജിനേഷ് പി എസ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''സൽമാൻ റഷ്ദിയെ ആക്രമിച്ച വാർത്തകളിൽ കാണുന്ന 'റിയാക്ഷൻ ഭയപ്പെടുത്തുന്നുണ്ട്. ആക്രമണത്തെ ന്യായീകരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന അഭിപ്രായങ്ങൾ കാണുമ്പോൾ പേടി തോന്നുന്നു. പൊട്ടൻഷ്യൽ ആക്രമികളാണ് അവർ, മതാന്ധത തലയ്ക്കു തലയ്ക്കു പിടിച്ചവർ, അവർ നമുക്കിടയിലും ഉണ്ട്. ഇസ്ലാംമത തീവ്രവാദത്തിന്റെ മുഖം തന്നെയാണ് അവരുടേതും, അവരെ ശ്രദ്ധിച്ചേ മതിയാവൂ, അവരെ തള്ളിപ്പറഞ്ഞേ മതിയാവൂ''- ഇങ്ങനെയാണ് ജിനേഷ് തന്റെ പോസ്റ്റിൽ പറയുന്നത്.
എന്നാൽ മോഡറേറ്റ് മുസ്ലീങ്ങൾ പതിവുപോലെ അവരുടെ ആഹ്ലാദം മനസ്സിൽ സൂക്ഷിച്ച് ഇത് ചെയ്തത് ഇസ്ലാമിക വിശ്വാസിയല്ല എന്ന് പറഞ്ഞ്, തങ്ങളെ മതത്തെ വെളുപ്പിക്കാനുള്ള ശ്രമത്തിലാണ്. സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ നാസർ മാവൂരാൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''വെറും 24 വയസ്സ് പ്രായമുള്ള കുറ്റവാളിയായ ഹാദി മതാർ ജനിക്കുന്നതിന് മുമ്പുള്ള വിഷയത്തിന്മേലാണ് റുഷ്ദിയെ കൊല്ലാൻ ശ്രമിച്ചത്. എന്നിട്ടും ഒരു ഉളുപ്പും നാണവുമില്ലാതെ മത ന്യായീകരണം തുടങ്ങി കഴിഞ്ഞു.
ഇസ്ലാമിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ്. ഒരു മുസ്ലിമിന് ഒരിക്കലും കൊലയാളി ആവാൻ കഴിയില്ല, ഇസ്ലാം സമാധാന മതമാണ്, മയക്കുമരുന്നിനും മദ്യത്തിനും അടിമയായവൻ ചെയ്യുന്ന പ്രവർത്തിക്ക് ഇസ്ലാം എന്തിനു മറുപടി പറയണം എന്നിങ്ങനെയാണ് ന്യായീകരണങ്ങൾ. റുഷ്ദിയെ കൊല്ലണമെങ്കിൽ വേറെയും മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു, ഇസ്ലാമിനെ നാണം കെടുത്താൻ വേണ്ടിയാണ് പൊതുവേദിയിൽ കൃത്യം ചെയ്തത് എന്നും ഇവർ പറയുന്നു. പക്ഷേ ഇവർ മാത്രമുള്ള സ്ക്രീട്ട് റൂമുകള്ൾ ചർച്ച.കുത്തേറ്റ പഹയൻ ചത്തില്ലേ എന്നാണ്''- നാസർ ചൂണ്ടിക്കാട്ടുന്നു.
ആഹ്ലാദം പരസ്യമാക്കി ഇറാൻ മാധ്യമങ്ങൾ
എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ ആക്രമിച്ചയാളെ പരസ്യമായി പ്രകീർത്തിക്കയാണ് ഇറാൻ മാധ്യമങ്ങൾ ചെയ്യുന്നത്. യു.എസിലെ ന്യൂജഴ്സി സ്വദേശിയായ 24കാരൻ ഹാദി മറ്റാറിനെ പ്രശംസിച്ചുകൊണ്ടാണ് തീവ്ര സ്വഭാവമുള്ള ഇറാനി പത്രങ്ങൾ ശനിയാഴ്ച വാർത്ത കൊടുത്തിരിക്കുന്നത്.
''വിശ്വാസത്യാഗിയും ദുഷ്ടനുമായ സൽമാൻ റുഷ്ദിയെ ന്യൂയോർക്കിൽ വെച്ച് ആക്രമിച്ച ധീരനും കർമനിരതനുമായ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങൾ. ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് മുറിച്ചവന്റെ കൈകൾ ചുംബിക്കണം,'' എന്നാണ് കയ്ഹാൻ എന്ന പത്രത്തിലെഴുതിയത്.കയ്ഹാൻ പത്രത്തിന്റെ ചീഫ് എഡിറ്ററെ നിയമിച്ചത് ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയി ആണ്. 'സൽമാൻ റുഷ്ദിയുടെ കഴുത്തിൽ കത്തി' എന്നാണ് വതൻ എംറൂസ് പത്രത്തിന്റെ തലക്കെട്ട്. 'സാത്താൻ നരകത്തിലേക്കുള്ള വഴിയിൽ' എന്നായിരുന്നു ഖൊറാസാൻ പത്രത്തിന്റെ തലക്കെട്ട്.
സാത്താനിക് വേഴ്സസ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ 1989ൽ സൽമാൻ റുഷ്ദിക്ക് മേൽ ഫത്വ പ്രഖ്യാപിച്ചുകൊണ്ട് അന്തരിച്ച ആയത്തുള്ള റുഹോല്ല ഖമനയി നടത്തിയ പ്രസ്താവനയാണ് ഇറാൻ വാർത്താ സൈറ്റായ അസർ പുറത്തുവിട്ടത്. 'ഇന്ത്യൻ വംശജനായ എഴുത്തുകാരനെ ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ കൊല്ലണം' എന്നായിരുന്നു റുഹോല്ല ഖമനയി അന്ന് ആഹ്വാനം ചെയ്തത്.
അതേസമയം റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇറാന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല.റുഷ്ദിയുടെ സാത്താനിക് വേഴ്സസ്എന്ന പുസ്തകത്തിനെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധമുയർന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇറാൻ. ഇതിന് പിന്നാലെ റുഷ്ദിക്ക് നേരെ വധഭീഷണികളും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം വർഷങ്ങളോളം ഒളിവുജീവിതം നയിച്ചിരുന്നു.
അതേസമയം, ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിൽ കഴിയുന്ന റുഷ്ദിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസാര ശേഷി വീണ്ടെടുക്കാനായിട്ടില്ല എന്നും കൈ ഞരമ്പുകൾ അറ്റു പോയതായും ആശുപത്രി അധികൃതർ അറിയിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതകളും ആശുപത്രി അധികൃതർ മുന്നോട്ടുവെച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍