'നിന്റെ അമ്മയും സ്വർവഗരതിയിലൂടെ ഉണ്ടായതാണോടാ'... പ്രകൃതിവിരുദ്ധർ ഈ നാടിന്റെ ശാപം'; അമ്മയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടതിനും സ്വവർഗാനുരാഗ ദമ്പതികൾക്ക് കേട്ടാലറയ്ക്കുന്ന അസഭ്യവർഷം; സൈബർ ആക്രമണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി സംസ്ഥാനത്തെ ആദ്യത്തെ ആൺ ദമ്പതികൾ
എം മാധവദാസ്
തിരുവനന്തപുരം: കേരളത്തിലെ സദാചാരവാദികളെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചി സ്വദേശികളായ നികേഷും സോനുവിന്റെയും വിവാഹം. സംസ്ഥാനത്തെ നിയമപരമായി വിവാഹതിരായ ആദ്യത്തെ ഗേ കപ്പിളുകൾ എന്ന പദവിയും ഇവർക്കാണ്. വിവാഹം കഴിഞ്ഞ രണ്ടുവർഷം കഴിഞ്ഞിട്ടും പക്ഷേ സദാചര വാദികൾക്ക് ഇവരോടുള്ള കലിപ്പ് തീർന്നിട്ടില്ല. ഇപ്പോൾ സെബർ ആക്രമണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഇവർ. ഇരുവരും അമ്മയ്ക്കൊപ്പം എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റുകൾ നിറഞ്ഞിരുന്നു. ഫേസ്ബുക്ക് മെസഞ്ചറിലൂടെയും അസഭ്യ വർഷം തുടർന്നതോടെയാണ് ഇരുവരും നിയമനടപടിക്ക് ഒരുങ്ങുന്നത്. 'നിന്റെ അമ്മയും സ്വർവഗരതിയിലൂടെ ഉണ്ടായതോണണോടാ' എന്ന് ചോദിച്ച് കേട്ടാലറക്കുന്ന സൈബർ ആക്രമണമാണ് ഇവർക്കുനേരെയുണ്ടായത്. പ്രകൃതിവിരുദ്ധർ ഈ നാടിൻെ ശാപം എന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്.
സ്വവർഗ അനുരാഗവും വിവാഹം കഴിക്കാനുള്ള തീരുമാനവും തുറന്നു പറഞ്ഞത് മുതൽ നികേഷും സോനുവും ഏറെ അപമാനം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ അമ്മക്കൊപ്പം എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് അങ്ങേയറ്റം അറപ്പുളവാക്കുന്ന കമന്റുകൾ നിറഞ്ഞത്. ജസ്റ്റിൻ ജോണി എന്ന പ്രൊഫൈലിൽ നിന്ന് പിന്നെ മെസഞ്ചറിലൂടെയും അധിക്ഷേപം തുടർന്നു. ഹോമോഫോബിക്ക് ആയ ഒരുവന്റെ സകല ജീർണതക്കും ഒപ്പം അമ്മയെക്കുറിച്ചുള്ള അസഭ്യങ്ങളാണ് വേദനിപ്പിക്കുന്നതെന്ന് ഇരുവരും പറയുന്നു.വ്യാജ പ്രൊഫൈലുകളുടെ മുഖംമൂടിക്ക് പിന്നിൽ നിന്നുള്ള സൈബർ ആക്രമണങ്ങൾ സാമാന്യവത്ക്കരിക്കപ്പെടുന്ന നിലയിലേക്കത്തിയിട്ടുണ്ട്. എന്നാൽ ഒരു പടി കൂടി കടന്ന് യഥാർത്ഥ ഐഡന്റിറ്റിയിൽ നിന്ന് അധിക്ഷേപത്തിന് ധൈര്യപ്പെടുമ്പോൾ എങ്ങനെ ഇനിയും നിയമടപടികളിൽ പ്രതീക്ഷ വയ്ക്കുമെന്നാണ് നികേഷും സോനുവും ചോദിക്കുന്നത്.
'സ്വവർഗാനുരാഗം പ്രകൃതിവിരുദ്ധമല്ല'
സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന സെക്ഷൻ 377 റദ്ദാക്കിയതാണ് ഇവർക്ക് തുണയായത്. . ജൂലൈ 5,2018 നാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഭരണഘടനയുടെ 377 ആം വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിക്കുന്നത്.കൂത്താട്ടുകുളം സ്വദേശിയായ സോനുവും ഗുരുവായൂർ സ്വദേശിയായ നികേഷും അങ്ങനെ ചരിത്രം കുറിച്ചു.
തന്റെ ഐഡന്റിറ്റി പ്രകടിപ്പിക്കാനാകാതെ ജീവിച്ച സോനു വിവാഹാലോചനയുടെ സമയത്താണ് താൻ ഗേ ആണെന്ന കാര്യം വീട്ടുകാരുമായി പങ്കുവെക്കുന്നത്, അതും 29ാം വയസ്സിൽ.പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോ.സിജെ ജോണിന്റെ സഹായത്തോടെയാണ് സോനു വീട്ടുക്കാരെ ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കിയത്. ഇതിന് ശേഷമാണ് യാഥാർത്ഥ്യം സോനുവിന്റെ കുടുംബം യാഥാർത്ഥ്യം ഉൾകൊണ്ടത്.നികേഷിന്റെ കഥ തികച്ചും വ്യത്യസ്തമാണ്. നികേഷിന് ഒരു പ്രണയബന്ധമുണ്ടായിരുന്നു. ആ സമയത്ത് നികേഷ് താൻ സ്വവർഗാനുരാഗിയാണെന്ന കാര്യം വീട്ടിൽ പറഞ്ഞിരുന്നു. ഞെട്ടലോടെയാണ് കുടുംബം ഈ വാക്കുകൾ ശ്രവിച്ചത്. എന്നാൽ നികേഷ് പ്രണയിച്ച വ്യക്തിക്ക് ഇത് അഭിമുഖീകരിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരുന്നില്ല. താൻ ഒരു സ്വവർഗാനുരാഗിയാണെന്ന് ലോകം അറിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന ഭയം അദ്ദേഹത്തെ അസ്വസ്ഥനാക്കി.
ഒടുവിൽ സമൂഹത്തിന്റെ പൊതുബോധത്തിന്റെ ചട്ടക്കൂടുകളിൽ ഒതുങ്ങി അദ്ദേഹം നികേഷുമായുള്ള പ്രണയം അവസാനിപ്പിക്കാൻ തീരുമാനിച്ചു. കടുത്ത നിരാശയിലേക്കാണ് ഇത് നികേഷിനെ തള്ളിവിട്ടത്.ഈ ആഘാതത്തിൽ നിന്ന് കരകയറാൻ നികേഷിന് ഒരുപാട് സമയം വേണ്ടിവന്നു. പിന്നീട് സ്വവർഗാനുരാഗികൾക്കായുള്ള ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് സോനു നികേഷിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. രണ്ട് മാസത്തോളം പരസ്പരം സംസാരിച്ച് ഇരുവരുടേയും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമെല്ലാം മനസ്സിലാക്കി. ഇതിന് ശേഷമാണ് ഇരുവരും ഇക്കാര്യം വീട്ടിൽ അവതരിപ്പിക്കുന്നത്.
സോനുവിനെ നികേഷിന്റെ വീട്ടുകാരും നികേഷിനെ സോനുവിന്റെ വീട്ടുകാരും അംഗീകരിച്ചുവെങ്കിലും വിവാഹക്കാര്യം വീട്ടിൽ അവതരിപ്പിച്ചിരുന്നില്ല. ഇത് ഉൾക്കൊള്ളുമോ എന്ന ഭയം ഇരുവർക്കുമുണ്ടായിരുന്നു. ഒടുവിൽ ഇരുവരും രഹസ്യമായി വിവാഹിതരാകാൻ തീരുമാനിക്കുക തന്നെ ചെയ്തു.
ഈ സമൂഹം തങ്ങൾക്ക് നിഷേധിച്ച അവകാശങ്ങൾക്കായി പോരാടാൻ തന്നെയാണ് തീരുമാനം. മതത്തിന്റെയും ജാതിയുടേയും പേരിൽ ദുരഭിമാനക്കൊലകളും കണ്ണീരും തുടർക്കഥയാകുമ്പോഴാണ് നികേഷും സോനുവും ഈ ധീരമായ ചുവട് വെക്കുന്നത്. സമൂഹത്തെ ഭയന്ന് തങ്ങളുടെ വ്യക്തിത്വം മറച്ചുപിടിച്ച് വീർപ്പുമുട്ടി ജീവിക്കുന്നവരോട് നികേഷിനും സോനുവിനും പറയാനുള്ളതും ഇത് തന്നെയാണ്.'വ്യക്തിത്വം എന്നത് മൂടിവെക്കപ്പെടേണ്ട ഒന്നല്ല...സ്വവർഗാനുരാഗം പ്രകൃതിവിരുദ്ധമല്ല..തികച്ചും സ്വാഭാവികമായ ഒന്നാണെന്നാണ് ശാസ്ത്രം തെളിയിച്ചത്.'- ഇങ്ങനെയായിരുന്നു അവർ മുമ്പ് പ്രതികരിച്ചിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍