ക്യാൻസറിന് ഇനി കീമോ വേണ്ട, കീമോത്തെറാപ്പിക്കു പകരം മഞ്ഞൾ എന്ന വാർത്ത പൂർണ്ണമായും അടിസ്ഥാന രഹിതം; മഞ്ഞൾ ക്യാൻസർ ചികിത്സയ്ക്ക് മരുന്നായി ലോകത്ത് എവിടെയും ഉപയോഗിക്കുന്നില്ല; അത്തരം ഒരു മരുന്ന് ഇതുവരെ വികസിപ്പിച്ചു എടുത്തിട്ടില്ല; ശ്രീചിത്ര കണ്ടെത്തിയത് പുതിയ ഒരു ഡ്രഗ് ഡെലിവറി സിസ്റ്റം ആണ്; ഇത് മരുന്ന് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനമേ അല്ല; ക്യാൻസറിന് മഞ്ഞൾ ഫലപ്രദമെന്ന് ശ്രീചിത്രയിൽ തെളിഞ്ഞുവെന്ന വാർത്തകളെ തള്ളി ഇൻഫോക്ലിനിക്ക്

മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: ക്യാൻസറിന് മഞ്ഞൾ ഫലപ്രദമാണെന്നും കീമോത്തെറാപ്പിക്കുപകരം ഇത് ഉപയോഗിക്കാമെന്നുമുള്ള വാർത്തകൾ പൂർണ്ണമായും അടിസ്ഥാന രഹിതം. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അങ്ങനെ അവകാശപ്പെടുന്നില്ലെന്നും ഇത് മാധ്യമങ്ങൾക്ക് പറ്റിയ അബദ്ധമാണെന്നും ചൂണ്ടിക്കാട്ടി ജനകീയാരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഫോക്ലനിക്ക് ആണ് ഇതിന്റെ നിജസ്ഥിതി പുറത്തുവിട്ടിരിക്കുന്നത്.
ഇൻഫോ ക്ലിനിക്കിൽ ഡോ ദീപു സദാശിവൻ എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:
വാർത്തകൾക്ക് പൊടിപ്പും തൊങ്ങലും വെച്ച് പിടിപ്പിക്കുമ്പോൾ പലപ്പോഴും യാഥാർത്ഥ്യത്തിൽ നിന്നും വത്യസ്തമായ ചിത്രമായിരിക്കും പൊതു സമൂഹത്തിനു കിട്ടുക. ശാസ്ത്ര സംബന്ധമായ വാർത്തകളെ പോലും സെൻസേഷൻ ലക്ഷ്യമാക്കി അങ്ങനെ അവതരിപ്പിക്കുന്നത് തികച്ചും അനുചിതമാണ്. അത്തരം ഒരു വാർത്തയ്ക്കു ഉദാഹരണമാണ് അൽപ്പം നാൾ മുൻപ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത 'മഞ്ഞൾ' വാർത്ത.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത drug delivery ചെയ്യാനുള്ള ഒരു സാങ്കേതിക വിദ്യയെക്കുറിച്ചുള്ള വാർത്തയാണ് തികച്ചും തെറ്റിദ്ധാരണാ ജനകമായ തലക്കെട്ടും, സത്യത്തോടൊപ്പം അവയെ മറയ്ക്കും വിധം അവാസ്തവങ്ങളും ചേർത്തു മാധ്യമങ്ങൾ വിളമ്പിയത്. 'ക്യാൻസറിന് ഇനി കീമോ വേണ്ട', 'കീമോത്തെറാപ്പി ക്കു പകരം മഞ്ഞൾ ' എന്നിങ്ങനെ ഉള്ള തെറ്റായ തലക്കെട്ടുകളും, 'കീമോ തെറാപ്പി പോലെ ഇതിനു പാർശ്വഫലം ഇല്ല' എന്നുള്ള അവാസ്തവ മോഹന വാഗ്ദാനങ്ങളും നിറഞ്ഞതായിരുന്നു മിക്ക വാർത്താ അവതരണങ്ങളും.
എന്താണ് വസ്തുതകൾ?
A) ക്യാൻസറിന് ഇനി കീമോ തെറാപ്പി വേണ്ട എന്നാണോ ?
ഇങ്ങനെ ഒരു പ്രസ്താവന ശ്രീചിത്രയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വാർത്ത അവതരിപ്പിച്ചവർ സത്യങ്ങളെ വളച്ചൊടിച്ചും, പൊലിപ്പിച്ചും ആ രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് വാസ്തവം.
ക്യാൻസറുകൾ എന്നാൽ കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്ന പൊതു സ്വഭാവം ഉള്ള അനേകം രോഗങ്ങളെ പൊതുവായി വിശേഷിപ്പിക്കുന്ന പദമാണ്. അനേകതരം ക്യാൻസറുകൾ ഉണ്ട്. അവയൊക്കെ വിഭിന്നമായ രീതിയിൽ ശരീര വ്യവസ്ഥകളെ ബാധിക്കുന്നവ ആയതിനാൽ ഓരോ ക്യാൻസറിനും വ്യത്യസ്തങ്ങളായ ചികിത്സാരീതികളും മരുന്നുകളുമാണ് പ്രയോഗിക്കുന്നത്. ക്യാൻസർ ചികിത്സയിലെ വിവിധ ചികിത്സാരീതികളിൽ ഒന്ന് മാത്രമാണ് കീമോതെറാപ്പി, എല്ലാ ക്യാൻസർ രോഗാവസ്ഥകൾക്കും കീമോ തെറാപ്പി വേണ്ട താനും.
B) 'കീമോത്തെറാപ്പിക്കു പകരം മഞ്ഞൾ' എന്ന് വാർത്തയിൽ കണ്ടത് ശരിയോ?
തികച്ചും തെറ്റിദ്ധാരണാജനകമാണിത്. മഞ്ഞളിൽ നിന്നുള്ള കുർകുമിൻ എന്ന രാസപദാർത്ഥത്തിനെ ഒരു മരുന്നായി ഇതുവരെയും വികസിപ്പിച്ചു എടുത്തിട്ടില്ല. ഇനി അഥവാ ഭാവിയിൽ അത് സംഭവിച്ചാൽ പോലും അത് കീമോതെറാപ്പിയെ പൂർണ്ണമായും നിഷ്‌കാസിതമാക്കും എന്നാർക്കും പ്രവചിക്കാനാവില്ല. അനേകം മരുന്നുകളിൽ ഒന്നായി അത് മാറിയേക്കും എന്ന് മാത്രം അനുമാനിക്കാം.
C) മഞ്ഞൾ ക്യാൻസർ ചികിത്സയ്ക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ടോ?
നിലവിൽ എവിടെയും ഉപയോഗിക്കുന്നില്ല, അത്തരം ഒരു മരുന്ന് ഇതുവരെ വികസിപ്പിച്ചു എടുത്തിട്ടില്ല.
എന്നാൽ മഞ്ഞളിലെ കുർക്കുമിൻ എന്ന രാസഘടകത്തിനു പലവിധ ഔഷധ പ്രഭാവങ്ങൾ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. 1850 ൽ വിദേശത്താണ് മഞ്ഞളിൽ നിന്നും കുർകുമിൻ എന്ന രാസഘടകം കണ്ടെത്തിയത്. അക്കാലം തൊട്ടേ അനേകായിരം ശാസ്ത്രീയ പഠനങ്ങൾ ഇതിന്റെ ഔഷധ പ്രഭാവങ്ങളെ പറ്റി നടന്നിട്ടുണ്ട്. ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രഭാവങ്ങൾ 'ലാബിൽ' കണ്ടെത്തിയിട്ടുണ്ട്.
D) അങ്ങനെ എങ്കിൽ എന്തുകൊണ്ട് ഇന്നുവരെ കുർകുമിൻ ഒരു മരുന്നായി വികസിപ്പിക്കാനുള്ള പഠനങ്ങൾ ഫലപ്രദമായില്ല?
അങ്ങനെ ഒരു മരുന്ന് ഉണ്ടാക്കാൻ പറ്റാതിരുന്നതിനു പ്രധാന കാരണം കുർക്കുമിന്റെ ചില പ്രത്യേകതകൾ ആണ്.
മരുന്നുകൾ നമ്മൾ ശരീരത്തിലേക്ക് എത്തിക്കുന്ന മാർഗ്ഗങ്ങളെ സാങ്കേതികമായി ഡ്രഗ് ഡെലിവറി സിസ്റ്റം എന്ന് പറയാറുണ്ട്. ലളിതമായി ചില ഉദാഹരണങ്ങൾ പറഞ്ഞാൽ, ചില മരുന്നുകൾ നമ്മൾ വായിലൂടെ ആമാശയത്തിൽ എത്തുന്ന പ്രിപ്പറേഷൻസ് ആയി നൽകുന്നു ഉദാ: ടാബ്ലറ്റ്, സിറപ്പ് തുടങ്ങിയവ.
ചിലവ കോശങ്ങളിലും രക്തത്തിലും നേരിട്ടെത്തും വിധം ഇഞ്ചക്ഷനുകൾ ആയി നൽകുന്നു. അവയിൽ ചിലത് സിരകളിൽ കുത്തി വെക്കുമ്പോൾ ചിലത് പേശികളിൽ കുത്തി വെക്കുന്നു. കൂടാതെ ഇൻഹേലറുകൾ വഴി ശ്വാസകോശത്തിലേക്കു നേരിട്ട് എന്നിങ്ങനെ പല മാർഗ്ഗങ്ങൾ ഉണ്ട്.
പല മാർഗങ്ങളിലൂടെ നാം നൽകുന്ന മരുന്നുകൾ ഡോസിനു ആനുപാതികമായി രോഗം ഉള്ള കോശങ്ങളിൽ എത്തിയാൽ മാത്രമേ ഉദ്ദേശിക്കുന്ന രോഗശമന പ്രക്രിയ നടക്കൂ.
നാം പ്രയോഗിക്കുന്ന ഒരു ഔഷധ പദാർത്ഥം രക്തത്തിൽ ആഗിരണം ചെയ്യപ്പെട്ടു, എത്രത്തോളം അളവിൽ ഔഷധ പ്രഭാവം ഉണ്ടാക്കാൻ പ്രാപ്തമായ രീതിയിൽ ലഭ്യമാകുന്നു എന്നതിന്റെ അളവിനെയാണ് -'ബയോ അവെയിലബിലിറ്റി' എന്ന് സാങ്കേതികമായി പറയുന്നത്.
കുർക്കുമിന്റെ ഒരു പ്രധാന പ്രശ്നം (ഇതൊരു മരുന്നായി പരീക്ഷിക്കാൻ പോലും തടസ്സം നേരിടുന്നതിന് കാരണം) പല രൂപത്തിൽ ഇതിനെ നമ്മൾ മരുന്നായി പ്രയോഗിക്കുമ്പോഴും ഇതിന്റെ ബയോ അവയിലബിലിറ്റി വളരെ കുറവാണെന്നതാണ്. അതായത് നമ്മൾ ഒരു ടാബ്ലറ്റ് ആയി കൊടുത്താൽ ആമാശയത്തിൽ നിന്ന് ആഗിരണം ചെയ്തു രക്തത്തിൽ എത്തുന്നത് വളരെ നേരിയ ഒരു അളവിൽ മാത്രമായിരിക്കും, രക്തത്തിലേക്ക് നേരിട്ട് കുത്തി വെക്കാനുള്ള പ്രിപ്പറേഷൻസ് ഉണ്ടാക്കുന്നതിനും കുറെ സാങ്കേതിക തടസ്സങ്ങൾ ഉണ്ട്, പ്രധാന കാരണം ഇത് വെള്ളത്തിലലിയില്ലാ എന്നത് തന്നെ.
അതിനാൽ തന്നെ കുർകുമിൻ മരുന്നാക്കുന്നതിൽ ശാസ്ത്ര ലോകത്തിൽ തന്നെ രണ്ടു അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്, ഉദ്ദേശിച്ച അളവിൽ ശരീരത്തിൽ പ്രയോഗിക്കാൻ ഉള്ള പ്രയാസങ്ങൾ കണക്കിലെടുത്തു മരുന്ന് വികസിപ്പിക്കുന്നതിൽ വലിയ പുരോഗതി ഉണ്ടായിരുന്നില്ല.
E) ശ്രീചിത്രയുടെ ശാസ്ത്രീയ കണ്ടു പിടുത്തം എന്താണ്?
ശ്രീചിത്ര കണ്ടെത്തിയത് പുതിയ ഒരു ഡ്രഗ് ഡെലിവറി സിസ്റ്റം ആണ്. മരുന്ന് അടങ്ങിയ ഒരു വേഫർ പാളി നേരിട്ട് ശസ്ത്രക്രിയ നടന്ന അവയവ ഭാഗത്തു ഒട്ടിച്ചു വച്ചാൽ, മരുന്ന് അവിടെ നേരിട്ട് ആഗിരണം ചെയ്യുന്നു. അതിലൂടെ ഈ ബയോ അവെയിലബിലിറ്റി പ്രശ്നം പരിഹരിക്കാം. അതിലൂടെ കുർകുമിൻ പോലുള്ളവയെ മരുന്നായി ശരീരത്തിൽ പ്രയോഗിക്കാനും അവ ഫലപ്രദമാണോ എന്നുള്ള പരീക്ഷണങ്ങൾ നടത്താനും ഒരുപക്ഷെ ഭാവിയിൽ ഒരു മരുന്ന് കണ്ടെത്താനും സാധ്യമായേക്കും എന്ന് മാത്രം.
എ) ഈ സാങ്കേതിക വിദ്യയ്ക്ക് യു എസ് പേറ്റന്റ് ലഭിച്ചുവല്ലോ. അപ്പൊ അതിനു കിട്ടിയ അംഗീകാരം അല്ലെ?
തീർച്ചയായും അതൊരു വളരെ നല്ല കാര്യമാണ്, എന്നാൽ ഈ പേറ്റന്റ് എന്നതിനെ പറ്റി പലരും വലിയൊരു തെറ്റിധാരണ വെച്ചു പുലർത്തുന്നു. പേറ്റന്റ് എന്നത് ഒരു ആശയത്തിന്റെ വാണിജ്യ കുത്തകാവകാശം മുൻകൂറായി സംരക്ഷിക്കൽ മാത്രമാണ്. ഈ ആശയത്തിന്റെ പ്രായോഗികതയോ ഫലപ്രാപ്തിയോ പരിശോധിച്ച് അംഗീകരിക്കുക അല്ല പേറ്റന്റ് കൊടുക്കുന്നതിലൂടെ ചെയ്യുക. പേറ്റന്റ് ലഭിച്ചു എന്നുപറയുന്നത് ശാസ്ത്രീയമായ ചികിത്സാ രീതിയുടെ മാനദണ്ഡമല്ല. വിചിത്രമായ പല കാര്യങ്ങൾക്കും ആൾക്കാർക്ക് പേറ്റന്റ് കിട്ടാറുണ്ട്.
ഏ) ശ്രീചിത്ര ക്യാൻസറിനു എതിരെ ഉള്ള മരുന്ന് കണ്ടു പിടിച്ചോ?
ഇല്ല. അങ്ങനെ ഒരു അവകാശവാദവും അവർ ഉന്നയിച്ചിട്ടില്ല, അത് വ്യക്തമായി പറയുകയും ചെയ്തിരുന്നു. മാത്രമല്ലാ, ശ്രീചിത്ര മരുന്ന് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനമേ അല്ല. അതിനുള്ള ടെക്നോളജി വികസിപ്പിക്കുക മാത്രമാണ് അവിടെ ചെയ്യുന്നത്.
ഒ) കുർക്കുമിനിൽ നിന്ന് മരുന്ന് കണ്ടെത്താനായാൽ അത് പൗരാണിക/പാരമ്പര്യ അറിവുകൾക്ക് കിട്ടുന്ന അംഗീകാരം അല്ലെ?
'മഞ്ഞളിൽ ഔഷധ ഗുണമുണ്ടെന്ന പൗരാണിക അറിവിനെ ഇതുവരെ അംഗീകരിക്കാതിരുന്ന ശാസ്ത്രം ഇപ്പോ അംഗീകരിച്ചല്ലോ?' എന്ന് ചോദിക്കുന്നവരോട്,
ശാസ്ത്രത്തിന് അങ്ങനെ മുൻവിധികളോ, 'അറിവുകളോട്' വിമുഖതയോ ഇല്ല സുഹൃത്തുക്കളേ. എന്നാൽ വ്യക്തി അനുഭവങ്ങളെ ആസ്പദമാക്കിയല്ല ശാസ്ത്രം പ്രവർത്തിക്കുക, ശാസ്ത്രീയമായ നിരീക്ഷണ പരീക്ഷണ ഗവേഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട്.
1850 കളിൽ കണ്ടെത്തിയ കുർക്കുമിനെപ്പറ്റി നാളിതുവരെ വിപുലമായ പഠനങ്ങൾ നടത്തുകയും ഔഷധ പ്രഭാവങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുമുണ്ട്. എന്നാൽ മരുന്നായി വികസിപ്പിക്കാനുള്ള തടസ്സമുണ്ടായിരുന്നത് മുകളിൽ പറഞ്ഞിട്ടുണ്ട്.
പൊതുവിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ആധുനിക വൈദ്യശാസ്ത്രം പ്രയോഗിക്കുന്ന മരുന്നുകൾ മുഴുവൻ കൃത്രിമമായി പരീക്ഷണ ശാലയിൽ നിർമ്മിച്ചെടുക്കുന്ന രാസവസ്തുക്കൾ മാത്രം ആണെന്നാണ്. എന്നാൽ പ്രയോഗത്തിൽ ഉള്ള പല പ്രമുഖ മരുന്നുകളും പ്രകൃതിജന്യമായ സൂക്ഷ്മജീവികളിൽ നിന്നും സസ്യജന്തുജാലങ്ങളിൽ നിന്നും ഒക്കെ വേർതിരിച്ചെടുത്തിട്ടുള്ളവയാണ്.
Newman and Cragg 2016 (A Review Article titled Natural Products as Sources of New Drugs from 1981 to 2014) നെ ഉദ്ധരിച്ചു പറഞ്ഞാൽ അവസാന 30 വർഷമെടുത്താൽ ആധുനിക വൈദ്യശാസ്ത്രത്തിൽ മുുൃീ്ലറ റൃൗഴ െൽ 50% ത്തോളം പ്രത്യക്ഷമായോ പരോക്ഷമായോ പ്രകൃതിദത്തമായ പദാർത്ഥങ്ങളിൽ/ ഉറവിടങ്ങളിൽ നിന്ന് വേർതിരിച്ചു എടുത്തവ ആണത്രേ! കാൻസർ ചികിത്സയിൽ 1940 തൊട്ടു ഇത് വരെ കണ്ടെത്തിയ 175 മരുന്നുകളിൽ 85 എങ്കിലും ഇതേ പോലെ പ്രകൃതിജന്യമായ ഉറവിടങ്ങളിൽ നിന്ന് വേർതിരിച്ചവയാണ്.
പെനിസിലിൻ എന്ന ആദ്യ ആന്റിബയോട്ടിക്കിന്റെ കണ്ടെത്തൽ തന്നെ ഒരു ഫംഗസിൽ നിന്നാണ്. ആന്റിബയോട്ടിക്കുകളായ ക്ലോറംഫെനിക്കോൾ, ടെട്രാസൈക്ലിൻ, പോളിമിക്‌സിൻ എന്നിവയൊക്കെ ബാക്ടീരിയയിൽ നിന്നാണ് വേർതിരിച്ചു എടുത്തത്. മലേരിയയ്ക്കെതിരെ ഇന്നേറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ആർട്ടിമിസിനിൻ എന്ന മരുന്ന്, ചൈനയിലെ പാരമ്പര്യ വൈദ്യരുടെ മരുന്നു സങ്കേതത്തിലെ qinghaosu എന്ന ഹെർബൽ ചട്ടവട്ടങ്ങളിൽ നിന്നും വേർതിരിച്ചെടുത്തതാണ്. ആ കണ്ടെത്തലിന് Tu Youyou എന്ന ചൈനീസ് ശാസ്ത്രജ്ഞയ്ക്ക് 2015-ൽ നൊബേൽ സമ്മാനവും ലഭിച്ചു.
അനേകം സസ്യങ്ങളിൽ നിന്നും ആധുനിക വൈദ്യശാസ്ത്രം മരുന്നുകൾ കണ്ടെത്തി എടുത്തിട്ടുണ്ട് ഉദാ: ഡിജിറ്റാലിസ് ചെടിയിൽ നിന്നും ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ഡിജോക്സിൻ, നമ്മുടെ വീടുകളിൽ ഒക്കെ ഉള്ള Catharanthus roseus (ശവം നാറി) എന്ന ചെടിയിൽ നിന്നും അർബുദത്തിനു ഉപയോഗിക്കുന്ന വിൻക്രിസ്റ്റിൻ, വിൻബ്ലാസ്റ്റിൻ എന്നീ മരുന്നുകൾ, ഒക്കെ അവയിൽ ചിലത് മാത്രം. അതുപോലെ നമുക്ക് വളരെ സുപരിചിതമായ സർപ്പഗന്ധിയിൽ നിന്നുമാണ് അമിത രക്തസമ്മർദ്ദത്തിനു ഉപയോഗിച്ചിരുന്ന റിസർപ്പിൻ എന്ന മരുന്നും വേർതിരിച്ചെടുത്തത്. പക്ഷെ, കടുത്ത വിഷാദത്തിന് കാരണമാകുന്നതിനാൽ ഇപ്പോളത് ഉപയോഗിക്കാറില്ല, മോഡേൺ മെഡിസിനിൽ.
അനേകായിരം സസ്യങ്ങളിൽ ഔഷധ പ്രഭാവം ഉള്ള ധാരാളം വസ്തുക്കളുണ്ടാവും. പക്ഷെ അവയൊക്കെ വെറുതെ ഇലയും കായും ഇടിച്ചു പിഴിഞ്ഞ് സത്ത് എടുത്ത് കുടിക്കുന്ന രീതി അപകടകരമാണ്. ഔഷധ പ്രഭാവം ഉള്ള രാസപദാർത്ഥം എന്താണെന്ന് കണ്ടെത്തി, മറ്റുള്ള പദാർത്ഥങ്ങളിൽ നിന്നും വേർതിരിച്ചു, ശുദ്ധീകരിച്ചു, അതിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കി, മരുന്ന് പരീക്ഷണത്തിനായി ഉപയോഗിക്കുകയാണ് വേണ്ടത്. മരുന്ന് പരീക്ഷണങ്ങൾ ധാർമ്മിക, നിയമപരമായ നിബന്ധനകൾക്ക് വിധേയമായി വേണം നടത്താൻ. ആദ്യം മൃഗങ്ങളിൽ പരീക്ഷിച്ചു ഗുണങ്ങൾ ഉണ്ടെന്നും, എന്നാൽ പാർശ്വഫലങ്ങൾ, റിസ്‌കുകൾ പോലുള്ളവ കുറവാണെന്നും സ്ഥിരീകരിച്ചാൽ മാത്രമേ പരീക്ഷണങ്ങൾ മുന്നോട്ടു പോവൂ. അതിനു ശേഷം മനുഷ്യരിൽ ചെറിയ ഡോസിൽ പരീക്ഷിച്ചു ഘട്ടം ഘട്ടമായിട്ടാണ് ഔഷധത്തിന്റെ പ്രയോഗസാധ്യത ഉറപ്പു വരുത്തുന്നത്.
ഇനി ഗുണം ഉണ്ടായാൽ പോലും സഹിക്കാനാവാത്ത പാർശ്വഫലങ്ങൾ, ശാരീരിക അവസ്ഥകൾ അനുസരിച്ചുള്ള മറ്റു പ്രഭാവങ്ങൾ, മറ്റു മരുന്നുകളും ആയുള്ള പ്രതിപ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തുമ്പോൾ കൂടുതൽ റിസ്‌കുകൾ ഉണ്ടെന്നു കണ്ടെത്തിയാൽ പോലും പല മരുന്നുകളും പല ഘട്ടത്തിൽ ഉപേക്ഷിക്കും.
ക) പ്രകൃതിചികിത്സയുടെയും മറ്റും പേരു പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന ചില വ്യാജന്മാർ മഞ്ഞൾപ്പൊടി പാലിലിട്ട് കുടിച്ചാൽ ക്യാൻസർ മാറുമെന്ന രീതിയിൽ ഇതേത്തുടർന്ന് വാദം ഉന്നയിക്കുന്നുണ്ട്! എന്താണ് വസ്തുത ?
മഞ്ഞൾ കഴിച്ചാലോ ക്യാൻസറിന് ചുറ്റും മഞ്ഞൾ കെട്ടി വച്ചാലോ ഒന്നും ക്യാൻസർ മാറില്ല.
1) മഞ്ഞൾ എന്നല്ല കുർക്കുമിൻ മാത്രമായി വേർതിരിച്ച് കഴിച്ചാലും അത് കുടലിൽ നിന്ന് ആഗിരണം ചെയ്യപ്പെട്ട് രക്തത്തിലെത്തുന്നത് തുലോം കുറവാണെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളത്. ആയതിനാൽ മഞ്ഞൾ കലക്കി കുടിച്ചാൽ ക്യാൻസർ തടയാനോ ഭേദമാവാനോ യാതൊരു സാധ്യതയുമില്ല.
കാൻസർ ചികിൽസയ്ക്കു ഉപയോഗിക്കുന്ന പ്രമുഖ മരുന്നായ വിൻക്രിസ്ടിൻ ശവംനാറി ചെടിയിൽ നിന്നുള്ള വിൻകാ ആൽക്കലോയിഡ് പദാർഥത്തിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ ഇതിന്റെ ഇല കടിച്ചു തിന്നാൻ ആരും ശ്രമിച്ചതായി അറിയില്ല.
ഇങ്ങനെ ഒക്കെ പ്രത്യേകം നൽകുന്നതിന് പിന്നിലും ചില ശാസ്ത്രീയ വശങ്ങൾ ഉണ്ട്. ഉദാ: വായിലൂടെ കഴിക്കേണ്ട ഗുളിക കലക്കി ഇൻജെക്ഷൻ നൽകുകയോ, ഇൻജെക്ഷൻ മരുന്ന് പൊട്ടിച്ചു കുടിക്കുകയോ ചെയ്യുന്നത് ആശാസ്യമാവില്ല.
2) ഔഷധ ഗുണം ഉള്ള വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നതുകൊണ്ട് മാത്രം മഞ്ഞൾ എന്നല്ല ഏത് വസ്തുവും ഏതെങ്കിലും ഒക്കെ അളവിൽ അകത്താക്കുന്നത് ആശാസ്യകരം എന്ന് പറയുക വയ്യ. മാത്രമല്ല അപകടകരമാവാനുമുള്ള സാധ്യതകളുണ്ട്.കാരണം,
a) പാർശ്വഫലങ്ങളുണ്ടായേക്കാം
പ്രകൃതിജന്യമായ വസ്തുക്കൾക്ക് മനുഷ്യ ശരീരത്തിൽ പ്രയോഗിച്ചാൽ പാർശ്വഫലങ്ങൾ ഇല്ല എന്നുള്ളത് ശരിയല്ല. മനുഷ്യ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യമായ വസ്തുക്കളെല്ലാം തന്നെ ഗുണഫലങ്ങൾ പോലെ തന്നെ നമുക്ക് താല്പര്യം ഇല്ലാത്ത ഫലങ്ങളുമുണ്ടാക്കാനും സാധ്യതയുള്ളവയാണ്, എന്തിന് പച്ചവെള്ളം പോലും. പ്രത്യേകിച്ചും അളവ് കൂടിയാൽ.
ആധുനിക ശാസ്ത്രത്തിനു പുറത്തുള്ള പല 'മരുന്നുകൾക്കും' പാർശ്വഫലം ഇല്ലയെന്നുള്ള പ്രചരണം പലപ്പോളും അവാസ്തവം ആണ്. പാർശ്വഫലം കണ്ടെത്തിയിട്ടില്ല, ആരും അതിനു മെനക്കെട്ടിട്ടില്ല എന്നതായിരിക്കും സത്യം. മരുന്നിന്റെ പ്രവർത്തനം ഓരോ രോഗിയുടെയും പ്രായം, ജനിതക പരമായ സവിശേഷതകൾ, ശരീരഘടന, മറ്റു രോഗാവസ്ഥകൾ, കൂടെ ഉള്ളിൽ ചെല്ലുന്ന മറ്റു വസ്തുക്കൾ എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചാണെന്നിതിനാൽ ഓരോ ഔഷധ വസ്തുവിനും ഒരു ന്യൂനപക്ഷത്തിൽ എങ്കിലും പാർശ്വഫലങ്ങളും ഉണ്ടാക്കാൻ കഴിവുണ്ട്.
അതുകൊണ്ടു തന്നെ ഒരു മരുന്നായി പ്രയോഗിക്കപെടുന്നതിനു മുൻപ് ഓരോ രോഗത്തിനും രോഗിക്ക് നൽകേണ്ട ഡോസ്, ആ വസ്തുവിന്റെ ഡോസ് അനുസൃതമായി ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, പാർശ്വഫലങ്ങൾ, മറ്റു മരുന്നുകളും ആയുള്ള പ്രതിപ്രവർത്തനങ്ങൾ എന്നിങ്ങനെ ശാസ്ത്രീയ പഠന വിധേയം ആക്കേണ്ടതുണ്ട്.
ഓർത്തു നോക്കൂ, മനുഷ്യ ശരീരത്തിന് ഹാനീകരവും മരണകാരകവും ആകാവുന്ന എത്രയോ സസ്യങ്ങൾ ഉണ്ട്! പുകയിലയും, കഞ്ചാവും, ഒതളങ്ങയും, ഉമ്മവും, മഞ്ഞ അരളിയും ഒക്കെ 'നാച്ച്വറൽ' തന്നെയാണ്. ആവണക്കെണ്ണ കുടിക്കുമെങ്കിലും, അതിന്റെ കുരു കടുത്ത വിഷമാണ്. കൊളസ്ട്രോൾ കുറയ്ക്കും എന്ന ധാരണയിൽ ഇലുമ്പൻ പുളി സ്ഥിരമായി ജ്യൂസാക്കി കുടിച്ച് വൃക്ക തകരാറിലായ സംഭവങ്ങൾ നമ്മുടെ നാട്ടിൽ അടുത്തിടെ ഉണ്ടായതാണ്.
b) ഔഷധ ഘടകത്തോടൊപ്പം നമ്മൾ ആഗ്രഹിക്കാത്ത പ്രഭാവം ഉള്ള മറ്റു ഘടകങ്ങളും ഒരു ചെടിയിലോ കായിലോ കിഴങ്ങിലോ കണ്ടേക്കാം.പല സസ്യങ്ങളിലും അനേകം പ്ലാന്റ് ആൽക്കലോയിഡുകൾ കാണാം. നമ്മൾക്ക് ആവശ്യമുള്ള ഗുണമുള്ള ഒന്ന് കൂടാതെ പ്രശ്നമുണ്ടാക്കുന്ന പല രാസഘടകങ്ങളും കണ്ടേക്കാം എന്ന് ചുരുക്കം. വെറുതേ എടുത്ത് അകത്താക്കിയാൽ ചിലപ്പോ വെളുക്കാൻ തേച്ചത് പാണ്ടായേക്കും.
അത് പോലെ മരുന്നിന്റെ അളവുമായി ബന്ധപ്പെട്ടു പലതരം പ്രഭാവമായിരിക്കാം ഓരോന്നിനും. ഉദാ: മുൻപ് പറഞ്ഞ സസ്യത്തിൽ നിന്ന് തന്നെ വേർതിരിക്കുന്ന ഡിജിറ്റാലിസ് മരുന്ന് പല ഡോസിൽ പല പ്രഭാവങ്ങളാണുണ്ടാക്കുക. അല്പം ഡോസ് കൂടിയാൽ മരണം വരെ സംഭവിക്കാം!
ഡോസ് ഒക്കെ കൃത്യമായി നിശ്ചയിക്കാൻ കഴിയില്ലാത്തതിനാൽ ഇത്തരം ഒരു കലക്കി കുടിക്കലും ശാസ്ത്രീയമായി കണക്കാക്കാൻ കഴിയില്ല.
J) ഗുണം ഉണ്ട് എങ്കിലും ഉപയോഗിക്കാൻ പാടില്ല എന്നാണോ പറഞ്ഞു വരുന്നത്?
എന്തെങ്കിലും ഗുണഫലം ഉള്ളതുകൊണ്ട് മാത്രം ഒരു ഔഷധ വസ്തു രോഗിയിൽ പ്രയോഗിക്കുന്നത് ശാസ്ത്രീയ രീതി അല്ല. നിശ്ചിത സുരക്ഷ ഉണ്ടെന്നു കണ്ടെത്തി ഫലപ്രദമായി ഉപയോഗിച്ച് പോന്ന മരുന്നുകളും പിന്നീട് നിരോധിക്കപ്പെട്ടിട്ടുള്ളത് അവയ്ക്ക് ഗുണം ഇല്ലാത്തതുകൊണ്ടല്ല. ആധുനിക വൈദ്യശാസ്ത്രം നിരന്തരം മരുന്നുകളെ പഠിക്കുന്നതിന്റെ ഭാഗമായി അപൂർവമായ പുതിയ ദോഷങ്ങൾ പോലും കണ്ടു പിടിക്കപ്പെടുന്നു. ഭൂരിഭാഗം രോഗികൾക്കും ഗുണം ഉണ്ടാക്കുന്ന മരുന്നുകൾ പോലും പിന്നീട് ഇക്കാരണത്താൽ ഉപയോഗിക്കാതെ ഇരുന്നിട്ടുണ്ട്.
അതുകൊണ്ട് ചില രോഗങ്ങൾക്ക് എതിരെ ഉപയോഗിക്കാൻ കൊള്ളാമെന്നതിനാലും, നാച്വറൽ ആണെന്ന് വിശ്വസിക്കുന്നതുകൊണ്ടും മാത്രം മറ്റു പാർശ്വഫലങ്ങൾ ഇല്ലെന്നും, തികച്ചും സുരക്ഷിതമാണെന്നും കരുതുന്നത് മൗഢൃം ആണ്.
ചുരുക്കി പറഞ്ഞാൽ, ശ്രീചിത്ര കണ്ടെത്തിയ സങ്കേതിക വിദ്യ മരുന്നു ഗവേഷണങ്ങളിൽ ഒരു മുതൽക്കൂട്ടായേക്കും, എന്നാൽ കാൻസർ ചികിത്സയിൽ ഫലപ്രദമായ ഒരു മരുന്നായി മഞ്ഞളോ കുർക്കുമിനോ വികസിപ്പിച്ചെടുത്തില്ല. ക്യാൻസർ പ്രതിരോധത്തിനും, രോഗ നിർണ്ണയത്തിനും ചികിത്സയ്ക്കും വ്യവസ്ഥാപിത ശാസ്ത്രീയ മാർഗ്ഗങ്ങൾ മാത്രം സ്വീകരിക്കുക.
എഴുതിയത്: ഡോ: Deepu Sadasivan
Info Clinic
- TODAY
- LAST WEEK
- LAST MONTH
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- ആനയ്ക്ക് നേരേ എറിഞ്ഞത് പെട്രോൾ നിറച്ച ടയർ; കത്തുന്ന ശരീരവുമായി കാടുകയറാതെ ആന നിന്നത് ജനവാസ കേന്ദ്രത്തിലും; പ്രതികളെ കുറിച്ച് സൂചന ലഭിച്ചത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; കാട്ടാനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് റിസോർട്ട് ഉടമകൾ
- ഷാർജയിൽ നിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വന്നിട്ടും പരാതി നൽകിയത് നവംബർ 10ന്; അമ്മയ്ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിക്കാൻ കുട്ടിയെ ആരെങ്കിലും ബ്രെയ്ൻ വാഷ് ചെയ്തോ? കടയ്ക്കാവൂർ കേസിൽ ഹൈക്കോടതി പൊളിച്ചത് അന്വേഷണത്തിലെ പൊരുത്തക്കേടുകൾ
- 89കാരിയായ കിടപ്പുരോഗി നേരിട്ട് എത്തണം; മറ്റ് മാർഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിന് ശകാരവർഷം; ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്റ്റേഷനിലല്ലേ പറയേണ്ടത് എന്നു പരുഷമായി പറഞ്ഞു; എം സി ജോസഫൈന്റെ ഫോൺ സംഭാഷണം പുറത്ത്
- സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും; അവർ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല; കോൺഗ്രസ് അദ്ധ്യക്ഷയുടെ ഫോൺ കോളിൽ മനസ് മാറ്റി തോമസ് മാഷ്; ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന സസ്പൻസ് വാർത്താസമ്മേളനം കെ.വി.തോമസ് മാറ്റി വച്ചു; അനുനയത്തിന് വഴങ്ങിയതോടെ ശനിയാഴ്ച ഗലോട്ടുമായി കൂടിക്കാഴ്ചയ്ക്കായി തിരുവനന്തപുരത്തേക്ക്; കെപിസിസിയുടെ നയതന്ത്രം വിജയിക്കുന്നു
- അമ്പതു കിലോ വരുന്ന പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ച് കഴിച്ചു; പല്ലും നഖവും തോലും മാറ്റിവെച്ചത് വിറ്റ് കാശുവാങ്ങാൻ; ഇടുക്കി മാങ്കുളത്ത് വനംവകുപ്പ് പിടികൂടിയത് അഞ്ചുപേരെ
- കേസിൽ കുടുങ്ങി നാടുവിട്ട കുന്ദംകുളത്തെ പൊലീസുകാരന്റെ മകൻ; ബോംബേയിൽ നിന്ന് കുവൈറ്റ് വഴി കഞ്ചിക്കോട്ടെത്തിയ സിപിഎമ്മുകാരൻ; സോളാറിൽ വിഐപി ഫോൺ വിളി പുറത്താക്കി; ബാർ കോഴയിലും മലബാർ സിമൻസിലും പോരാട്ടങ്ങൾ; ബിഷപ്പ് കത്തെഴുതിയത് ഈ ഐസക് വർഗ്ഗീസിന് വേണ്ടി; മണ്ണാർക്കാട് സിപിഐയുടെ സ്ഥാനാർത്ഥിയാകാൻ കൊതിക്കുന്ന ബിസിനസ്സുകാരന്റെ കഥ
- വി ടി ബൽറാമിനെതിരെ മത്സരിക്കാൻ മുട്ടിടിച്ച് സിപിഎമ്മിലെ യുവകേസരികൾ! തൃത്താല തിരിച്ചു പിടിക്കാൻ എം സ്വരാജ് വേണമെന്ന ആവശ്യം തള്ളി; സ്വന്തം നാടായാ നിലമ്പൂരിലും മത്സരിക്കാൻ മടി; സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറയിൽ തന്നെ മത്സരിക്കാൻ താൽപ്പര്യം; അല്ലാത്ത പക്ഷം ഉറച്ച സിപിഎം സീറ്റുകളിലും കണ്ണുവെച്ച് സ്വരാജ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍