ആഹാരത്തിനായി ക്യൂവിൽ നിൽക്കേണ്ടി വരുന്നത് മണിക്കൂറുകൾ; പാൽപ്പൊടിക്കും സോസേജിനും പോലും ക്ഷാമം; പാചക എണ്ണയെങ്കിലും ലഭ്യമാക്കാൻ മാർഗം തേടി സർക്കാർ; കമ്മ്യൂണിസ്റ്റുകൾ സ്വർഗമെന്നു വാഴ്ത്തിപ്പാടിയ ക്യൂബയുടെ വർത്തമാനകാല നേർക്കാഴ്ച്ചകൾ ആരുടെയും കണ്ണു നനയിക്കുന്നത്
മറുനാടൻ ഡെസ്ക്
ഹവാന: ഭൂമിയിലെ സ്വർഗം എന്ന് ഒരുകാലത്ത് കമ്മ്യൂണിസ്റ്റുകാർ കരുതിയിരുന്ന ക്യൂബയിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ ഭക്ഷ്യ ക്ഷാമമവും രൂക്ഷമായതോടെ പിടിച്ചു നിൽക്കാനാകാതെ ഉഴലുകയാണ് ഈ ലാറ്റിനമേരിക്കൻ രാജ്യം. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വ്യാപാര ഉപരോധത്തോടെ പരസ്പര സഹകരണത്തോടെയല്ലാതെ നിലനിൽപ്പേയില്ലെന്ന തിരിച്ചറിവിലാണ് ക്യൂബൻ ഭരണകൂടം. രാജ്യത്തിന്റെ പ്രധാന വരുമാനമാർഗമായിരുന്ന വെനസ്വലേയൻ പൊതുമേഖല എണ്ണക്കമ്പനിയുടെ തകർച്ചയും രാജ്യത്തെ ക്ഷാമം രൂക്ഷമാക്കി.
വെനസ്വലേയിൽ നിന്നും സബ്സിഡി നിരക്കിൽ ലഭിക്കുന്ന എണ്ണയുടെ ക്യൂബയിലേക്കുള്ള വരവ് അടുത്തിടെ നിലച്ചിരുന്നു. ക്യൂബയുടെ എക്കാലത്തെയും ഉറച്ച സഖ്യകക്ഷിയായിരുന്ന വെനസ്വലെയുടെ സമ്പദ് വ്യവസ്ഥ തകർന്നതോടെയാണ് ക്യൂബയുടെ കഷ്ടകാലം ആരംഭിക്കുന്നത്. വെനസ്വലേയിൽ നിന്നും സബ്സിഡി നിരക്കിൽ ലഭിക്കുന്ന എണ്ണയായിരുന്നു ക്യൂബ വൈദ്യുതിക്കായി ഉപയോഗിച്ചിരുന്നത്. കൂടാതെ പണത്തിനായി ഈ എണ്ണയായിരുന്നു പൊതു വിപണിയിൽ ക്യൂബ വിറ്റഴിച്ചിരുന്നത്. എന്നാൽ വെനസ്വലേയുടെ പൊതുമേഖലാ എണ്ണക്കമ്പനി തകർന്നതോടെ ക്യൂബയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അമേരിക്കയുടെ വ്യാപാര ഉപരോധം കൂടിയായപ്പോൾ തകർച്ച പൂർണമായി.
ഭക്ഷ്യ സാധനങ്ങൾക്ക് ക്യൂ നിൽക്കുന്ന ജനത
കോഴിയിറച്ചി മുതൽ സോപ്പു വരെ കിട്ടാൻ നെടുനീളൻ വരിനിന്നു ജനങ്ങൾ, സാധനങ്ങളൊഴിഞ്ഞ കടകളുമായി നഗരങ്ങൾ. ഒരുകാലത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ സ്വർഗരാജ്യമെന്ന് വാഴ്ത്തിപ്പാടിയിരുന്ന ക്യൂബൻ തെരുവകളിലെ വർത്തമാനകാല കാഴ്ച്ചയാണിവ. കോഴിയിറച്ചി, മുട്ട, അരി, പയറുവർഗങ്ങൾ, സോപ്പ് എന്നിവ ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വിൽപനയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണെന്നു ക്യൂബൻ വ്യാപാരമന്ത്രി ബെറ്റ്സി ഡാസ് വെൽക്കസ് പ്രഖ്യാപിച്ചതിനു പിന്നാലെ അവശ്യ സാധനങ്ങൾക്കു പോലും മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കേണ്ട ഗതികേടിലാണ് ജനത. .
പാചക എണ്ണയെങ്കിലും ആവശ്യത്തിനു ലഭിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. പാൽപ്പൊടിയും സോസേജും ഒരാൾക്ക് 4 പായ്ക്കറ്റ് വീതം എന്നിങ്ങനെയുള്ള നിയന്ത്രണങ്ങൾ ഇതിനോടകം വന്നു കഴിഞ്ഞു. ഉയർന്ന ഗുണമേന്മ അവകാശപ്പെടുന്ന ബ്രാൻഡഡ് സാധനങ്ങളുടെ കാര്യത്തിലാണു നിയന്ത്രണം ഏറെ കർശനമാക്കിയിരിക്കുന്നത്.
110 ലക്ഷം ജനങ്ങൾ പാർക്കുന്ന രാജ്യം മൊത്തം ഭക്ഷണസാധനങ്ങളുടെ മൂന്നിൽ രണ്ടും ഇറക്കുമതി ചെയ്യുകയാണ്. ജനങ്ങൾക്കു റേഷൻ ബുക്ക് ഉപയോഗിച്ചു തുച്ഛമായ വിലയ്ക്ക് അവശ്യസാധനങ്ങളെല്ലാം നിശ്ചിത അളവിൽ വാങ്ങാവുന്ന സമ്പ്രദായമാണു ക്യൂബയിലുള്ളത്. കൂടുതൽ ആവശ്യമുള്ള സമ്പന്നർക്ക് അധികം പണം കൊടുത്തു വാങ്ങാം.
അമേരിക്കൻ കനിവു കാത്ത് കമ്മ്യൂണിസ്റ്റു ഭരണകൂടം
ക്യൂബയുടെ പുഷ്കല കാലം ശീതയുദ്ധത്തിന്റെ കാലഘട്ടമായിരുന്നു. ഭൂമിശാസ്ത്രപരമായി അമേരിക്കയുടെ കക്ഷത്തെന്നപോലെ കിടക്കുന്ന ക്യൂബ എന്ന ചെറു രാജ്യം സോവിയറ്റ് യൂണിയന്റെ തണലിലും ബലത്തിലും അമേരിക്കയെ വെല്ലുവിളിച്ചു നിലകൊണ്ടു. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം സോഷ്യലിസ്റ്റു ചേരിയിലെ വെനസ്വല ക്യൂബക്ക് തണലേകി. എന്നാൽ വെലസ്വലേയൻ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയും അമേരിക്കൻ ഉപരോധവും ക്യൂബയെ അക്ഷരാർത്ഥത്തിൽ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്.
ക്യൂവയിൽ പല അവശ്യവസ്തുക്കൾക്കും ഇടയ്ക്കിടെ ക്ഷാമമുണ്ടാകാറുണ്ട്. എന്നാൽ, ഡോണൾഡ് ട്രംപ് പ്രസിഡന്റായതു മുതൽ യുഎസ് ഉപരോധം കർശനമാക്കിയതാണ് സ്ഥിതി രൂക്ഷമാക്കിയത്. രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന വെനസ്വേലയിൽനിന്നു കുറഞ്ഞ വിലയ്ക്ക് ക്രൂഡോയിൽ ലഭിക്കുന്നതിനുള്ള തടസ്സവും സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്.
വിശക്കുന്ന ക്യൂബയല്ല പോരാട്ടത്തിന്റെ ക്യൂബ
ആഹാര സാധനങ്ങൾക്കു വേണ്ടി മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വരുന്ന ജനതയിലേക്ക് എത്തുന്നതിനും മുമ്പ് ക്യൂബൻ ചരിത്രം പോരാട്ടത്തിന്റേതായിരുന്നു. ഏറ്റവും വലിയ മുതലാളിത്ത ശക്തിയെ അതിന്റെ ഏറ്റവും അടുത്തു നിന്ന് വെല്ലുവിളിച്ച ചരിത്രമാണ് ക്യൂബൻ ജനതയുടേത്. 1959 ജനുവരി ഒന്നിന് അമേരിക്കൻ പിന്തുണയുള്ള ഏകാധിപതി ഫുലെൻഷ്യോ ബാറ്റിസ്റയെ പുറത്താക്കി ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ളവകാരികൾ അധികാരം പിടിച്ചതോടെയാണ് ആധുനിക ക്യൂബയുടെ കഥ തുടങ്ങുന്നത്. 1959 ഏപ്രിൽ 19ന് ഫിഡൽ കാസ്ട്രോ അമേരിക്കൻ വൈസ് പ്രസിഡന്റ് റിച്ചാർഡ് നിക്സണുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം ദീർഘകാലത്തേക്ക് ഇരുരാജ്യങ്ങളും തമ്മിൽ ഉന്നതതല ചർച്ചകൾ നടന്നിട്ടില്ല. 1961 ജനുവരി മൂന്നിന് ക്യൂബയിലെ അമേരിക്കൻ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ദേശസാത്കരിച്ചതിനെത്തുടർന്ന് അമേരിക്ക നയതന്ത്ര ബന്ധങ്ങൾക്കു ശ്രമിച്ചു. എന്നാൽ, 1961 ഏപ്രിൽ 16ന് ഫിഡൽ കാസ്ട്രോ തന്റേതു സോഷ്യലിസ്റ് വിപ്ളവമായി പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസംതന്നെ ക്യൂബ പിടിക്കാനുള്ള സിഐഎയുടെ നീക്കം പരാജയപ്പെട്ടു.
1962 ഫെബ്രുവരി ഏഴിന് അമേരിക്ക ക്യൂബയിലേക്കുള്ള എല്ലാവിധ ചരക്കുകപ്പൽ നീക്കങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി. ഈ വർഷം തന്നെ സോവിയറ്റ് യൂണിയന്റെ മിസൈലുകൾ ക്യൂബയിൽ കണ്ടെത്തിയത് അമേരിക്ക-സോവിയറ്റ് യൂണിയൻ ബന്ധം വഷളാക്കി.1991 ഡിസംബറിൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ക്യൂബ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
2008 ഫെബ്രുവരി 24ന് റൗൾ കാസ്ട്രോയെ ക്യൂബൻ പ്രസിഡന്റായി ഔദ്യോഗികമായി തെരഞ്ഞെടുത്തു. തുടർന്ന് അമേരിക്കയുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമം നടന്നെങ്കിലും ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ അമേരിക്ക നിലപാട് കടുപ്പിക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മിയാമി വഴി അമേരിക്കയിലേക്കു കുടിയേറാനുള്ള ക്യൂബൻ പൗരന്മാരുടെ ശ്രമങ്ങളും സജീവമായിരിക്കുകയാണ്. 1950 കളിൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിനോട് സന്ധി ചെയ്യാൻ കഴിയാതിരുന്ന സമ്പന്ന മധ്യവർഗ്ഗം അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക ചേക്കേറിയിരുന്നു.അമേരിക്ക. സ്പെയിൻ, ഇറ്റലി കാനഡ സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് 15 ലക്ഷത്തോളം ക്യൂബക്കാർ പ്രവാസികളായി ചേക്കേറിയിട്ടുണ്ട് എന്നാണ് കണക്കുകൾ. അമേരിക്കയിൽ കുടിയേറിയ ക്യൂബൻ പൗരന്മാർ തങ്ങളെ രാഷ്ട്രീയ അഭയാർത്ഥികളായാണ് സ്വയം വിശേഷിപ്പിക്കുന്നത്
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍