എണ്ണവിലയിൽത്തട്ടി ദുബായ് നീങ്ങുന്നതു വമ്പൻ പ്രതിസന്ധിയിലേക്ക്; നിർമ്മാണ മേഖലയിൽ അനേകർക്കു പണിപോയി; 70 ശതമാനം പദ്ധതികൾ നിലച്ചു; അനേകം സ്ഥാപനങ്ങൾ ശമ്പളം വെട്ടിക്കുറച്ചു; ശമ്പളം മുടങ്ങിയ കമ്പനികളും ഏറെ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: എണ്ണവില ഇടിഞ്ഞതിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി ദുബായിയെയും ബാധിക്കുന്നു. ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയാണ് വലിയ പ്രതിസന്ധി നേരിടുന്നത്.
ഈവർഷം പൂർത്തിയാക്കേണ്ട പദ്ധതികളിൽ എഴുപതു ശതമാനവും അവതാളത്തിലാണെന്നു ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അതിനിടെ വിപണിയിലെ മാന്ദ്യം പ്രതിസന്ധിയും കണക്കിലെടുത്തു സർക്കാർ ചെലവുകളും കമ്പനികൾ ശമ്പളവും കൂടുതൽ വെട്ടിക്കുറച്ചേക്കുമെന്നും സൂചനയുണ്ട്. ഇത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയാകും.
സാമ്പത്തിക രംഗം ഗുരുതരമായ പ്രശ്നത്തിലേക്ക് കൂപ്പുകുത്തുന്നത് തടയാൻ ഗൾഫ് രാജ്യങ്ങൾ കൂടുതൽ സാമ്പത്തിക പരിഷ്കരണത്തിലേക്ക് കടക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ തുടരുന്നതിനാലാണ് സാമ്പത്തികരംഗം പിടിച്ചു നിർത്താൻ ഗൾഫ് രാജ്യങ്ങൾ പാടുപെടുകയാണെന്നാണ് വിലയിരുത്തൽ. അസംസ്കൃത എണ്ണ ഉൽപാദിപ്പിച്ച് വിൽപന നടത്തി സാമ്പത്തിക മേഖല കാത്തു സൂക്ഷിച്ചിരുന്ന ഗൾഫ് മേഖലയിലെ രാജ്യങ്ങളെയാണ് ക്രൂഡ് ഓയിൽ വിലയിടിവ് ഏറെ ബാധിച്ചത്. ഒരു ഘട്ടത്തിൽ 140 ഡോളർ വില വന്നിരുന്ന ഒരു ബാരൽ ക്രൂഡ് ഓയിലിന് ഇന്നത്തെ വില 30 ഡോളറിനും താഴ്ന്ന നിലയിലാണ്.
ലോകത്ത് ഏറ്റവും അധികം എണ്ണ ഉത്പാദിപ്പിക്കുന്നത് അമേരിക്കയാണ്. എന്നാൽ അവരുടെ ആഭ്യന്തരം ആവശ്യങ്ങൾക്കാണ് ഇത് അധികവും ഉപയോഗിക്കുന്നത്. എന്നാൽ ഗൾഫിന്റെ കാര്യം ഇതല്ല. ഇറക്കുമതിയിലൂടെ എണ്ണയെ ലാഭം ഉണ്ടാക്കാനാണ് അവർ ഉപയോഗിക്കുന്നത്. എണ്ണ ഉത്പാദത്തിന്റെ കാര്യത്തിൽ യുഎഇയ്ക്ക് ആറാം സ്ഥാനമാണുള്ളത്. പ്രതിദിനം ഉത്പാദിപ്പിക്കുന്നത് മുപ്പത്തിനാല് ലക്ഷത്തി എഴുപത്തിയൊന്നായിരം ബാരൽ. എണ്ണവില കുത്തനെ ഇടിയുന്ന സാഹചര്യത്തിൽ ഉത്പാദം കുറയ്ക്കുക എന്നത് മാത്രമാണ് ഗൾഫ് രാജ്യങ്ങൾക്ക് മുന്നിലുള്ള വഴി. എന്നാൽ ഇതും നയിക്കുക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തന്നെ ആയിരിക്കും.
അഗോള തലത്തിൽ എണ്ണ വിലയിടിവ് തുടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക ഭദ്രതയെ എത്ര മാത്രം സാധീനിക്കും എന്നതിനെ ആശ്രയിച്ചാണ് പ്രവാസികളുടെ നിലനിൽപ്പ്. എണ്ണ വിലയിടുവ് ഗൾഫിന്റെ തളർച്ചയെയും കേരളത്തിന്റെ സാമ്പത്തിക വളർച്ചയെയും സാരമായി ബാധിക്കും. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളിൽ 90 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ്. എണ്ണ വിലയിടിവ് താൽക്കാലിക പ്രതിഭാസമാണെന്ന് പറയുമ്പോഴും ജി.സി.സി രാജ്യങ്ങളിലെ തൊഴിൽ മേഖല സ്തംഭനാവസ്ഥയിലേക്കാണ് പോകുന്നത്.പുതിയ തൊഴിലവസരങ്ങൾക്ക് മങ്ങലേറ്റിറ്റുണ്ട്. ഇത് ഗൾഫ് സ്വപ്നം കണ്ടിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാകും. നിലവിൽ ജോലി ചെയ്യുന്നവർക്കും തിരിച്ച് നാട്ടിലെത്തേണ്ട അവസ്ഥയുണ്ടാകും.
എണ്ണ വില കുറയുന്നതിലൂടെയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആറ് ഗൾഫ് രാജ്യങ്ങളും പലവിധത്തിലുള്ള പോംവഴിയാണ് നോക്കുന്നത്. നിലവിൽ അവശ്യനികുതി ഏർപ്പെടുത്തിയിട്ടില്ലാത്ത ഗൾഫ് രാജ്യങ്ങളിൽ നികുതി ഏർപ്പെടുത്തി സാമ്പത്തികരംഗം പിടിച്ചു നിർത്താൻ ശ്രമമുണ്ട്. എന്നാൽ രാജ്യത്തെ പൗരന്മാർ ഏതു നിലക്ക് പ്രതികരിക്കുമെന്ന ഭയം സജീവമാണ്. ഈ സാഹചര്യത്തിൽ വിദേശികളുടെ ശമ്പളത്തിന് നികുതി ഏർപ്പെടുത്താനും മറ്റും ആലോചന തുടങ്ങിയിട്ടുണ്ട്. തീർത്തും പിടിച്ചു നിൽക്കാൻ സാധിക്കാത്ത ഘട്ടം വന്നാൽ ഇതുപോലെയുള്ള കാര്യങ്ങളിലേക്ക് ഏറെ താമസിയാതെ തന്നെ ഗൾഫ് രാജ്യങ്ങൾ എത്തിചേർന്നേക്കുമെന്നാണ് സൂചന.
അതിനിടെയാണ് റിയൽ എസ്റ്റേറ്റ് അടക്കമുള്ള വ്യവസായ മേഖലയുടെ പ്രതിസന്ധി ചർച്ചയാകുന്നത്. ദുബായിലും പ്രതിസന്ധി രൂക്ഷമാണ്. പ്രതിസന്ധിയുടെ ആദ്യ ഘട്ടത്തെ നേരിടാൻ ദുബായിക്ക് ആയിരുന്നു. അതും അവസാനിക്കുകയാണ്. ദുബായിലെ വൻകിട പദ്ധതികൾ മുടങ്ങുമ്പോൾ സർക്കാരിനും നികുതി നഷ്ടമുണ്ടാകും. ഇതോടെ അധിക ഭാരം ജനങ്ങളിലെത്തും. പ്രവാസികൾക്ക് ഇതോടെ നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യവും ഉണ്ടാകും. റിയൽ എസ്റ്റേറ്റ് വ്യാപാരം ഏറെ മുന്നോട്ട് പോവുകയായിരുന്നു ദുബായിൽ. ഈ മേഖലയിൽ ഏറെയും മലയാളികളും ആയിരുന്നു.
അതിനിടെയാണ് എണ്ണ വിലയിടിവ് പ്രതിസന്ധിയായെത്തിയത്. ഇതോടെ റിയൽ എസ്റ്റേറ്റ് കമ്പനികൾ പല പദ്ധികളും അനിശ്ചിതകാലത്തേക്കു നിർത്തിവയ്ക്കാൻ തീരുമാനിച്ചതായാണു റിപ്പോർട്ട്. പ്രമുഖ കമ്പനിയായ ജെഎൽഎൽ ഈ വർഷം 18200 റെസിഡൻഷ്യൽ യൂണിറ്റകളാണ് തീർക്കേണ്ടത്. എന്നാൽ ഇവയിൽ മുപ്പതു ശതമാനം മാത്രമേ പൂർത്തിയാക്കാൻ സാധിക്കൂ എന്നാണ് കമ്പനിയുടെ നിലപാട്. അബുദാബിയിലും സ്ഥിതി മെച്ചമല്ല. അടുത്തകാലത്തായി ആരംഭിച്ച പല വികസന പദ്ധതികളും നിർത്തിവയ്ക്കുകയാണ് ഇപ്പോൾ. സാമ്പത്തിക പ്രതിസന്ധിതന്നെയാണ് മുഖ്യ കാരണം. ലക്ഷ്യമിട്ടതിൽനിന്നു നാൽപതു ശതമാനം മാത്രമാണ് പൂർത്തിയാകുന്ന പദ്ധതികളുടെ തോത്.
എണ്ണവിലയിൽ വന്ന കുറവ് ഗൾഫ് രാജ്യങ്ങളെ കാര്യമായ രീതിയിൽ ബാധിക്കുന്നത് പ്രവാസികൾക്കു ദോഷകരമാകുമെന്നാണ് വിലയിരുത്തൽ. പലകമ്പനികളും ജോലിക്കാരെ പിരിച്ചുവിട്ടുകഴിഞ്ഞു. ചിലർക്ക് അനിശ്ചിതകാലത്തേക്ക് അവധി നൽകിയിട്ടുണ്ട്. ശമ്പളം വെട്ടിക്കുറച്ചാണ് ചില കമ്പനികൾ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്. പല പ്രവാസി ജോലിക്കാരുടെയും ശമ്പളം പകുതിയിലേറെ കുറച്ചിട്ടുണ്ട്. പലരും ഒപ്പമുണ്ടായിരുന്ന കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചിട്ടുണ്ട്. ഒന്നരവർഷത്തേക്കെങ്കിലും ഇപ്പോഴത്തെ മാന്ദ്യം തുടരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നാട്ടിലേക്ക് താവളം മാറ്റാനുള്ള അലോചനകൾ പ്രവാസികൾ സജീവമാക്കുന്നത്.
ഗൾഫ് കോർപറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ നിലനിൽപുതന്നെ അപകടത്തിലാക്കുന്ന വിധമാണ് എണ്ണ വിലയിൽ കുറവുണ്ടായത്. ദുബായിൽമാത്രമാണ് വിലയിടിവിൽ ആദ്യം പിടിച്ചു നിന്നത്. എന്നാൽ അതും അവസാനിക്കുകയാണെന്നാണ് സൂചന. ഇതിന്റെ സൂചനകളാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി. ദുബായ്, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലായി നൂറു കോടി അമേരിക്കൻ ഡോളറിന്റെ വികസനനിർമ്മാണ പ്രവർത്തനങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിത്യാവശ്യ സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്. വാടക വൻതോതിൽ വർധിച്ചു. അടിസ്ഥാന സൗകര്യമേഖലയിലേക്കുള്ള പണമൊഴുക്കും കുറയും.
എണ്ണവിലയിൽ കുറവുവന്നതോടെ, പല രാജ്യങ്ങളും ഇന്ധനം, വെള്ളം, വൈദ്യുതി എന്നിവയ്ക്കുള്ള നികുതിയിൽ വർധനവരുത്തിയിരുന്നു. ഇന്ത്യയിൽനിന്നുള്ള പ്രവാസികളെയൊണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. നിരവധി കമ്പനികൾ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജോലിക്കാരെ പിരിച്ചുവിടുകയോ ചെയ്യുകയാണ്. പലരും ഗൾഫിലെ ജോലിയിൽ പ്രതീക്ഷയർപ്പിച്ചു വൻതുക വായ്പയും മറ്റും എടുത്തവരാണ്. സാധാരണ തൊഴിലാളികളാണ് പലപ്പോഴും പിരിച്ചുവിടപ്പെടുന്നതോ ശമ്പളം കുറയ്ക്കപ്പെടുന്നതിനോ ഇരയാകുന്നത്. പലരുടെയും വായ്പാ തിരിച്ചടവുകൾ ഇതോടകം മുടങ്ങിയിട്ടുമുണ്ട്. ഇത് ആത്മഹത്യയുടെ വിക്കിലേക്ക് പലരേയും എത്തിക്കുകയാണ്.
പ്രതിസന്ധിയിൽ പടിച്ചു നിൽക്കാനാണ് ഗൾഫിലെ വിവിധ രാജ്യങ്ങൾ ആഭ്യന്തര എണ്ണ വില കുത്തനെ ഉയർത്തിയത്. നേരത്തെ യു.എ.ഇയും ഖത്തറും തങ്ങളുടെ രാജ്യത്തെ ആഭ്യന്തര എണ്ണ വില കൂട്ടിയിരുന്നു .ഇതേ മാർഗമാണ് സഊദി അറേബ്യയും സ്വീകരിച്ചത്. നിലവിലെ എണ്ണ വിലയിൽ നിന്നും 50ശതമാനത്തോളം ഇവിടെ വില വർദ്ധിപ്പിച്ചത്. പക്ഷേ ഇതൊന്നും ഫലം കണ്ടില്ല. ആഗോളതലത്തിൽ എണ്ണ ശേഖരം കുമിഞ്ഞുകൂടിയതും പ്രതിസന്ധിയെ സ്വാധീനിച്ചു. വീണ്ടും എണ്ണ വിലകുച്ചു. എണ്ണയുൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഇപ്പോഴും ഉത്പാദനം വെട്ടികുറക്കാൻ തീരുമാനിക്കാത്തതും ഗൾഫ് രാജ്യങ്ങൾക്ക് തിരിച്ചടിയായി. ഇറാനു മേലുള്ള ഉപരോധം നീക്കിയതും കാര്യങ്ങൾ വഷളാക്കി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്