Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലുപിടിച്ചാലും ഇനി ഉടൻ അവധി കിട്ടില്ല; വീട്ടിലെ മരണം അടക്കം അടിയന്തരകാര്യങ്ങൾക്ക് മാത്രം അവധി; കൊറോണ റിപ്പോർട്ട് ചെയ്ത കേരളത്തിലേക്ക് വരാൻ സിആർപിഎഫ് ജവാന്മാർക്ക് വിലക്ക്; ഒഴിവ് കൊടുത്താൽ യൂണിറ്റുകളിൽ വൈറസ് പടരുമെന്ന് മേധാവികൾക്ക് ഭീതി; മലയാളികൾക്ക് അവധി നിഷേധിച്ച് സിആർപിഎഫ് ഉത്തരവ് ഇറക്കിയതുകൊറോണ കേരളം നിയന്ത്രണവിധേയമാക്കിയപ്പോൾ; അമർത്തിയ സ്വരത്തിൽ പ്രതിഷേധവുമായി ജവാന്മാർ

കാലുപിടിച്ചാലും ഇനി ഉടൻ അവധി കിട്ടില്ല; വീട്ടിലെ മരണം അടക്കം അടിയന്തരകാര്യങ്ങൾക്ക് മാത്രം അവധി; കൊറോണ റിപ്പോർട്ട് ചെയ്ത കേരളത്തിലേക്ക് വരാൻ സിആർപിഎഫ് ജവാന്മാർക്ക് വിലക്ക്; ഒഴിവ് കൊടുത്താൽ യൂണിറ്റുകളിൽ വൈറസ് പടരുമെന്ന് മേധാവികൾക്ക് ഭീതി;  മലയാളികൾക്ക് അവധി നിഷേധിച്ച് സിആർപിഎഫ് ഉത്തരവ് ഇറക്കിയതുകൊറോണ കേരളം നിയന്ത്രണവിധേയമാക്കിയപ്പോൾ; അമർത്തിയ സ്വരത്തിൽ പ്രതിഷേധവുമായി ജവാന്മാർ

എം മനോജ് കുമാർ

 തിരുവനന്തപുരം: കൊറോണ കാലത്ത് സിആർപിഎഫിൽ നിന്നും കേരളത്തിനു ഇരുട്ടടി. ആയിരക്കണക്കിന് മലയാളി ജവാന്മാരുള്ള സിആർപിഎഫ് മലയാളികൾക്ക് ഇപ്പോൾ അവധി നൽകുന്നില്ല. മരണം പോലുള്ള വലിയ കാരണങ്ങൾ വന്നാൽ മാത്രം അവധി നൽകിയാൽ മതിയെന്നാണ് മുകളിൽ നിന്നുള്ള നിർദ്ദേശം. കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ജവാന്മാർ കേരളത്തിൽ എത്തിയാൽ കൊറോണ മറ്റുള്ളവർക്കും പകരും എന്നാണ് സിആർപിഎഫിലുള്ള ആശങ്ക. ആയിരക്കണക്കിന് സിആർപിഎഫ് ജവാന്മാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും നിർദ്ദേശം തിരിച്ചടിയായിട്ടുണ്ട്. മെഡിക്കൽ വിഭാഗത്തിൽ നിന്നുള്ള നിർദ്ദേശമാണ് സിആർപിഎഫ് ഇപ്പോൾ നടപ്പിലാക്കപ്പെടുന്നത്. ഈ ഉത്തരവിന്റെ കോപ്പികൾ ഇപ്പോൾ വാട്ട്സ്അപ്പിൽ സന്ദേശങ്ങളായി പരന്നു നടക്കുന്നുമുണ്ട്. ഈ ഉത്തരവ് ഒറിജിനൽ ആണെന്ന് സിആർപിഎഫ് അധികൃതർ മറുനാടനോട് സ്ഥിരീകരി ച്ചിട്ടുണ്ട്.

കേരളത്തിൽ കൊറോണ വന്നത് ചൈനയിൽ നിന്നും വന്നവർ വഴിയാണ്. ഇവരൊക്കെ ഐസൊലേഷൻ വാർഡുകളിലുമാണ്. ഒന്ന് രണ്ടു കേസുകളിൽ മാത്രമാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ടത്. ആ ഫലങ്ങൾ തന്നെ ഇപ്പോൾ നെഗറ്റീവുമാണ്. നിപ്പ-കൊറോണ കാലത്ത് കേരളത്തിലെ ആരോഗ്യവകുപ്പ് നടത്തിയ അതിശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ കാരണമാണ് നിപ്പയും കൊറോണയും നിയന്ത്രണ വിധേയമായത്. നിപ്പ കാലത്തുള്ള ജാഗ്രത കൊറോണ കാലത്തും കേരളത്തിലെ ആരോഗ്യവകുപ്പ് പിന്തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ കൊറോണ കേരളത്തിൽ പടർന്നിട്ടില്ല. സാഹചര്യങ്ങൾ ഈ രീതിയിൽ നിൽക്കവേയാണ് കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിൽ ജോലി നോക്കുന്ന സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് കേരളത്തിലേക്ക് മടങ്ങുന്നതിൽ സിആർപിഎഫ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

സിആർപിഎഫിനും കേരളത്തിലും ക്യാമ്പുകളുണ്ട്. മറുനാടന് ലഭിച്ച വാട്‌സ് അപ്പ് സന്ദേശം പള്ളിപ്പുറത്തുള്ള സിആർപിഎഫ് ഡിഐജിക്ക് മറുനാടൻ അയച്ചു കൊടുത്തു. ഓർഡർ സിആർപിഎഫ് ഡിഐജി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ രീതിയിലുള്ള ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നാണ് ഡിഐജി മാത്യു മറുനാടനോട് പറഞ്ഞത്. ഈ ക്യാമ്പിലുള്ള സൈനികർ ലീവെടുത്ത് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നുണ്ട്. തങ്ങൾക്ക് ഈ രീതിയിൽ ഒരുത്തരവ് ലഭിച്ചിട്ടില്ലാത്തതിനാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല- മാത്യു പറയുന്നു.

കേരളത്തിലേക്ക് ലീവിലേക്ക് മടങ്ങാൻ അനുമതി നൽകാത്ത കാര്യത്തിൽ സിആർപിഎഫിൽ അതൃപ്തി പടരുന്നുണ്ട്. ഡൽഹിയിൽ നിന്നും ഇത്തരത്തിലുള്ള വാർത്തകൾ വന്നിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മലയാളികളായ സിആർപിഎഫ് ജവാന്മാരുടെ അവധി റദ്ദാക്കിയിട്ടുണ്ട് എന്നാണ് ഡൽഹിയിൽ നിന്നും ലഭിക്കുന്ന വാർത്ത. വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടെന്നാണ് ജവാന്മാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. മറ്റ് ജവാന്മാർക്ക് അസുഖം ബാധിക്കുന്നത് ഒഴിവാക്കാനാണ് അവധി റദ്ദാക്കാൻ ആവശ്യപ്പെട്ടതെന്നാണ് ഇതേക്കുറിച്ച് ഡൽഹിയിൽ നിന്നും വരുന്ന ഔദ്യോഗിക വിശദീകരണം.കേരളത്തിൽ കൊറോണ നിയന്ത്രണവിധേയമായിട്ടും അവധി റദ്ദാക്കുന്നതിൽ സൈനികർക്കിടയിൽ പ്രതിഷേധം ശക്തമാണ്. രാജ്യവ്യാപകമായി ജവാന്മാരുടെ അവധി നിഷേധിച്ചിട്ടുണ്ട്. ഇതാണ് സിആർപിഎഫ് ജവാന്മാർക്കിടയിൽ പുകയുന്നത്.

അതേസമയം കൊറോണയിൽ ശക്തമായ നടപടികളുമായി കേരളം മുന്നോട്ടു നീങ്ങുകയാണ്. പുതിയ നിർദ്ദേശമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നൽകിയിട്ടുള്ളത്. കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട, അതിന്റെ പ്രധാന കേന്ദ്രങ്ങളായി കരുതുന്ന ചൈന, തായ്‌ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്നവർ, ഇനിയും വരുന്നവർ 28 ദിവസം ക്വാറന്റെയിൻ ചെയ്തിരിക്കണമെന്നാണ് ആരോഗ്യമന്ത്രി ഇറക്കിയ നിർദ്ദേശം. ഈ രാജ്യങ്ങളിൽ നിന്ന് ആരു വന്നാലും 28 ദിവസം ക്വാറന്റിന് വിധേയമാകണം-ഇതാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ നൽകിയ നിർദ്ദേശം.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നിർദ്ദേശ പ്രകാരം 27 രാജ്യങ്ങളാണ് കൊറോണ ബാധിത രാജ്യങ്ങളായി പറഞ്ഞിരിക്കുന്നത്. ചൈന, തായ്‌ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങൾ ഇതിൽ പ്രധാന രാജ്യങ്ങളാണ്. ഈ രാജ്യങ്ങൾ കൊറോണ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുള്ള രാജ്യങ്ങളാണ്. മറ്റുള്ള രാജ്യങ്ങളിൽ കൊറോണ അവിടുള്ളവരിലേക്ക് വന്നിട്ടില്ല. അതവർ ഐസൊലെറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ചൈന, തായ്‌ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങൾ കൊറോണ വാഹകരാണ്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഇവിടെ നിന്നും കൊറോണ വന്നിട്ടുണ്ട്. പെർസൺ ടു പെർസൺ കൊറോണ വന്നിട്ടുള്ള രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ളവർ 28 ദിവസം ക്വാറന്റിന് വിധേയമാകണം-ഇതാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പറഞ്ഞത്.

ഈ നാല് രാജ്യങ്ങളിൽ നിന്ന് ആര് വന്നാലും എയർപോർട്ട് മുതൽ ആരോഗ്യ പരിശോധനകൾ നേരിടേണ്ടി വരും. 28 ദിവസം ഒരൊറ്റ മുറിയിൽ ആരോടും ഇടപഴകാതെ കഴിയുകയും ചെയ്യേണ്ടി വരും. ചൈന, തായ്‌ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ നിന്ന് വന്നവർ കൊറോണ മുക്തരെങ്കിലും ഈ നടപടിക്രമങ്ങളിലൂടെ ഇവർക്ക് കടന്നുപോകണം. ഇവർ വീടുകളിൽ എത്തിയാൽ ആരോഗ്യവകുപ്പ് അധികൃതർ നിരന്തരമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തും. ഇവർ വീടുകളിൽ കഴിയുന്ന 28 ദിവസവും മോണിറ്ററിങ് ഉണ്ടാകും. ചൈന, തായ്‌ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ നിന്ന് വന്നവർ കൊറോണ പരത്താൻ ഇടയാക്കാൻ സാധ്യതയുണ്ട്. വൈറസ് അവരിലുണ്ടോ എന്ന അറിയാൻ 28 ദിവസം വേണ്ടി വരും. അതാണ് ഈ കാലാവധിയിൽ ഇവരെ ഹോം ഐസൊലെഷന് വിധേയമാക്കുന്നത്. ഈ തീരുമാനത്തിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. മാറ്റം വരുത്തണോ എന്നത് സ്ഥിതിഗതികൾ പരിശോധിച്ച് മാത്രമേ സാധ്യമാകൂ-ഹെൽത്ത് ഡയറക്ടറേറ്റ് അധികൃതർ പറയുന്നു.

ഏഴാം തീയതി ചൈനയിലെ കുമ്മിങ്ങിൽ നിന്ന് കൊച്ചിയിലെത്തിയ 15 മലയാളി മെഡിക്കൽ വിദ്യാർത്ഥികളുടെ സ്രവ പരിശോധനയിൽ വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെയും ആലപ്പുഴയിലെയും വിദ്യാർത്ഥികളുടെ അവസാന പരിശോധനാഫലം നെഗറ്റിവാണ്. തൃശൂരിലെ പെൺകുട്ടിയുടെ രോഗം സുഖപ്പെട്ടെങ്കിലും ഒരു തവണകൂടി സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്നോ നാളെയോ ലഭിച്ചേക്കും. ഇതിലും ഫലം നെഗറ്റീവ് ആയാൽ പെൺകുട്ടി ആശുപത്രിവിടും. ആലപ്പുഴയിലെ വിദ്യാർത്ഥിയുടെയും ഫലം നെഗറ്റീവാണെന്നാണു സൂചനയെങ്കിലും പൂണെയിൽ നിന്നുള്ള ഫലം കൂടി ലഭിച്ച ശേഷമേ ഈ കാര്യം വ്യകതമാകൂ. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP