കാലുപിടിച്ചാലും ഇനി ഉടൻ അവധി കിട്ടില്ല; വീട്ടിലെ മരണം അടക്കം അടിയന്തരകാര്യങ്ങൾക്ക് മാത്രം അവധി; കൊറോണ റിപ്പോർട്ട് ചെയ്ത കേരളത്തിലേക്ക് വരാൻ സിആർപിഎഫ് ജവാന്മാർക്ക് വിലക്ക്; ഒഴിവ് കൊടുത്താൽ യൂണിറ്റുകളിൽ വൈറസ് പടരുമെന്ന് മേധാവികൾക്ക് ഭീതി; മലയാളികൾക്ക് അവധി നിഷേധിച്ച് സിആർപിഎഫ് ഉത്തരവ് ഇറക്കിയതുകൊറോണ കേരളം നിയന്ത്രണവിധേയമാക്കിയപ്പോൾ; അമർത്തിയ സ്വരത്തിൽ പ്രതിഷേധവുമായി ജവാന്മാർ
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ കാലത്ത് സിആർപിഎഫിൽ നിന്നും കേരളത്തിനു ഇരുട്ടടി. ആയിരക്കണക്കിന് മലയാളി ജവാന്മാരുള്ള സിആർപിഎഫ് മലയാളികൾക്ക് ഇപ്പോൾ അവധി നൽകുന്നില്ല. മരണം പോലുള്ള വലിയ കാരണങ്ങൾ വന്നാൽ മാത്രം അവധി നൽകിയാൽ മതിയെന്നാണ് മുകളിൽ നിന്നുള്ള നിർദ്ദേശം. കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ജവാന്മാർ കേരളത്തിൽ എത്തിയാൽ കൊറോണ മറ്റുള്ളവർക്കും പകരും എന്നാണ് സിആർപിഎഫിലുള്ള ആശങ്ക. ആയിരക്കണക്കിന് സിആർപിഎഫ് ജവാന്മാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും നിർദ്ദേശം തിരിച്ചടിയായിട്ടുണ്ട്. മെഡിക്കൽ വിഭാഗത്തിൽ നിന്നുള്ള നിർദ്ദേശമാണ് സിആർപിഎഫ് ഇപ്പോൾ നടപ്പിലാക്കപ്പെടുന്നത്. ഈ ഉത്തരവിന്റെ കോപ്പികൾ ഇപ്പോൾ വാട്ട്സ്അപ്പിൽ സന്ദേശങ്ങളായി പരന്നു നടക്കുന്നുമുണ്ട്. ഈ ഉത്തരവ് ഒറിജിനൽ ആണെന്ന് സിആർപിഎഫ് അധികൃതർ മറുനാടനോട് സ്ഥിരീകരി ച്ചിട്ടുണ്ട്.
കേരളത്തിൽ കൊറോണ വന്നത് ചൈനയിൽ നിന്നും വന്നവർ വഴിയാണ്. ഇവരൊക്കെ ഐസൊലേഷൻ വാർഡുകളിലുമാണ്. ഒന്ന് രണ്ടു കേസുകളിൽ മാത്രമാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ടത്. ആ ഫലങ്ങൾ തന്നെ ഇപ്പോൾ നെഗറ്റീവുമാണ്. നിപ്പ-കൊറോണ കാലത്ത് കേരളത്തിലെ ആരോഗ്യവകുപ്പ് നടത്തിയ അതിശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ കാരണമാണ് നിപ്പയും കൊറോണയും നിയന്ത്രണ വിധേയമായത്. നിപ്പ കാലത്തുള്ള ജാഗ്രത കൊറോണ കാലത്തും കേരളത്തിലെ ആരോഗ്യവകുപ്പ് പിന്തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ കൊറോണ കേരളത്തിൽ പടർന്നിട്ടില്ല. സാഹചര്യങ്ങൾ ഈ രീതിയിൽ നിൽക്കവേയാണ് കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിൽ ജോലി നോക്കുന്ന സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് കേരളത്തിലേക്ക് മടങ്ങുന്നതിൽ സിആർപിഎഫ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
സിആർപിഎഫിനും കേരളത്തിലും ക്യാമ്പുകളുണ്ട്. മറുനാടന്‍ ലഭിച്ച വാട്സ് അപ്പ് സന്ദേശം പള്ളിപ്പുറത്തുള്ള സിആർപിഎഫ് ഡിഐജിക്ക് മറുനാടൻ അയച്ചു കൊടുത്തു. ഓർഡർ സിആർപിഎഫ് ഡിഐജി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ രീതിയിലുള്ള ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നാണ് ഡിഐജി മാത്യു മറുനാടനോട് പറഞ്ഞത്. ഈ ക്യാമ്പിലുള്ള സൈനികർ ലീവെടുത്ത് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നുണ്ട്. തങ്ങൾക്ക് ഈ രീതിയിൽ ഒരുത്തരവ് ലഭിച്ചിട്ടില്ലാത്തതിനാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല- മാത്യു പറയുന്നു.
കേരളത്തിലേക്ക് ലീവിലേക്ക് മടങ്ങാൻ അനുമതി നൽകാത്ത കാര്യത്തിൽ സിആർപിഎഫിൽ അതൃപ്തി പടരുന്നുണ്ട്. ഡൽഹിയിൽ നിന്നും ഇത്തരത്തിലുള്ള വാർത്തകൾ വന്നിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മലയാളികളായ സിആർപിഎഫ് ജവാന്മാരുടെ അവധി റദ്ദാക്കിയിട്ടുണ്ട് എന്നാണ് ഡൽഹിയിൽ നിന്നും ലഭിക്കുന്ന വാർത്ത. വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടെന്നാണ് ജവാന്മാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. മറ്റ് ജവാന്മാർക്ക് അസുഖം ബാധിക്കുന്നത് ഒഴിവാക്കാനാണ് അവധി റദ്ദാക്കാൻ ആവശ്യപ്പെട്ടതെന്നാണ് ഇതേക്കുറിച്ച് ഡൽഹിയിൽ നിന്നും വരുന്ന ഔദ്യോഗിക വിശദീകരണം.കേരളത്തിൽ കൊറോണ നിയന്ത്രണവിധേയമായിട്ടും അവധി റദ്ദാക്കുന്നതിൽ സൈനികർക്കിടയിൽ പ്രതിഷേധം ശക്തമാണ്. രാജ്യവ്യാപകമായി ജവാന്മാരുടെ അവധി നിഷേധിച്ചിട്ടുണ്ട്. ഇതാണ് സിആർപിഎഫ് ജവാന്മാർക്കിടയിൽ പുകയുന്നത്.
അതേസമയം കൊറോണയിൽ ശക്തമായ നടപടികളുമായി കേരളം മുന്നോട്ടു നീങ്ങുകയാണ്. പുതിയ നിർദ്ദേശമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നൽകിയിട്ടുള്ളത്. കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട, അതിന്റെ പ്രധാന കേന്ദ്രങ്ങളായി കരുതുന്ന ചൈന, തായ്ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്നവർ, ഇനിയും വരുന്നവർ 28 ദിവസം ക്വാറന്റെയിൻ ചെയ്തിരിക്കണമെന്നാണ് ആരോഗ്യമന്ത്രി ഇറക്കിയ നിർദ്ദേശം. ഈ രാജ്യങ്ങളിൽ നിന്ന് ആരു വന്നാലും 28 ദിവസം ക്വാറന്റിന് വിധേയമാകണം-ഇതാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ നൽകിയ നിർദ്ദേശം.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നിർദ്ദേശ പ്രകാരം 27 രാജ്യങ്ങളാണ് കൊറോണ ബാധിത രാജ്യങ്ങളായി പറഞ്ഞിരിക്കുന്നത്. ചൈന, തായ്ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങൾ ഇതിൽ പ്രധാന രാജ്യങ്ങളാണ്. ഈ രാജ്യങ്ങൾ കൊറോണ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുള്ള രാജ്യങ്ങളാണ്. മറ്റുള്ള രാജ്യങ്ങളിൽ കൊറോണ അവിടുള്ളവരിലേക്ക് വന്നിട്ടില്ല. അതവർ ഐസൊലെറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ചൈന, തായ്ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങൾ കൊറോണ വാഹകരാണ്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഇവിടെ നിന്നും കൊറോണ വന്നിട്ടുണ്ട്. പെർസൺ ടു പെർസൺ കൊറോണ വന്നിട്ടുള്ള രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ളവർ 28 ദിവസം ക്വാറന്റിന് വിധേയമാകണം-ഇതാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പറഞ്ഞത്.
ഈ നാല് രാജ്യങ്ങളിൽ നിന്ന് ആര് വന്നാലും എയർപോർട്ട് മുതൽ ആരോഗ്യ പരിശോധനകൾ നേരിടേണ്ടി വരും. 28 ദിവസം ഒരൊറ്റ മുറിയിൽ ആരോടും ഇടപഴകാതെ കഴിയുകയും ചെയ്യേണ്ടി വരും. ചൈന, തായ്ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ നിന്ന് വന്നവർ കൊറോണ മുക്തരെങ്കിലും ഈ നടപടിക്രമങ്ങളിലൂടെ ഇവർക്ക് കടന്നുപോകണം. ഇവർ വീടുകളിൽ എത്തിയാൽ ആരോഗ്യവകുപ്പ് അധികൃതർ നിരന്തരമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തും. ഇവർ വീടുകളിൽ കഴിയുന്ന 28 ദിവസവും മോണിറ്ററിങ് ഉണ്ടാകും. ചൈന, തായ്ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ നിന്ന് വന്നവർ കൊറോണ പരത്താൻ ഇടയാക്കാൻ സാധ്യതയുണ്ട്. വൈറസ് അവരിലുണ്ടോ എന്ന അറിയാൻ 28 ദിവസം വേണ്ടി വരും. അതാണ് ഈ കാലാവധിയിൽ ഇവരെ ഹോം ഐസൊലെഷന് വിധേയമാക്കുന്നത്. ഈ തീരുമാനത്തിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. മാറ്റം വരുത്തണോ എന്നത് സ്ഥിതിഗതികൾ പരിശോധിച്ച് മാത്രമേ സാധ്യമാകൂ-ഹെൽത്ത് ഡയറക്ടറേറ്റ് അധികൃതർ പറയുന്നു.
ഏഴാം തീയതി ചൈനയിലെ കുമ്മിങ്ങിൽ നിന്ന് കൊച്ചിയിലെത്തിയ 15 മലയാളി മെഡിക്കൽ വിദ്യാർത്ഥികളുടെ സ്രവ പരിശോധനയിൽ വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെയും ആലപ്പുഴയിലെയും വിദ്യാർത്ഥികളുടെ അവസാന പരിശോധനാഫലം നെഗറ്റിവാണ്. തൃശൂരിലെ പെൺകുട്ടിയുടെ രോഗം സുഖപ്പെട്ടെങ്കിലും ഒരു തവണകൂടി സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്നോ നാളെയോ ലഭിച്ചേക്കും. ഇതിലും ഫലം നെഗറ്റീവ് ആയാൽ പെൺകുട്ടി ആശുപത്രിവിടും. ആലപ്പുഴയിലെ വിദ്യാർത്ഥിയുടെയും ഫലം നെഗറ്റീവാണെന്നാണു സൂചനയെങ്കിലും പൂണെയിൽ നിന്നുള്ള ഫലം കൂടി ലഭിച്ച ശേഷമേ ഈ കാര്യം വ്യകതമാകൂ. .
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍