ഇന്ത്യയ്ക്ക് നേരെ പിച്ചക്കാശ് വലിച്ചെറിഞ്ഞ ശേഷം ബ്രിട്ടൺ വീണ്ടും പള്ളു പറച്ചിൽ തുടങ്ങി; പേരുദോഷം കേൾപ്പിക്കാൻ എന്തിനാണ് മോദി വൃത്തികെട്ട വെള്ളക്കാരന്റെ നക്കാപ്പിച്ച ഇങ്ങനെ കൈ നീട്ടി വാങ്ങുന്നത്?
ലണ്ടൻ: പാശ്ചാത്യ രാജ്യങ്ങൾ നക്കാപ്പിച്ചക്കായി വലിച്ചെറിയുന്ന പണം ഇന്ത്യക്ക് ആവശ്യം ഉണ്ടോ? ഒരിക്കലും ഇല്ല. ഇന്ത്യയുടെ വിഭവങ്ങൾ വേണ്ട വിധം ഉപയോഗിച്ചാൽ ഈ രാജ്യത്തെ പട്ടിണി മാറ്റാൻ ആരുടെയും ഔദാര്യം നമുക്കില്ല. എന്നിട്ടും പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കാനുള്ള പദ്ധതിയിൽ പെടുത്തി ബ്രിട്ടണും അമേരിക്കയും ഒക്കെ ഇന്ത്യയെ വർഷം തോറും സഹായിക്കുന്നുണ്ട്. മംഗളയാന്റെ പേരും പറഞ്ഞും ആണവ ശക്തിയുടെ പേരു പറഞ്ഞും ഒക്കെ അവിടങ്ങളിലെ മാദ്ധ്യമങ്ങളിൽ അവസരം കിട്ടുമ്പോഴും ഒക്കെ നമ്മളെ ആക്ഷേപിക്കുന്നതും പതിവാണ്.
ബ്രിട്ടണിലെ ഇടക്കാല ബഡ്ജറ്റിൽ വിദേശ രാജ്യങ്ങളെ സഹായിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങൾ പുറത്ത് വന്നപ്പോൾ ആണ് ഇന്ത്യയെ വീണ്ടും വിമർശിച്ചു തുടങ്ങിയത്. ഇന്ത്യ ആവശ്യപ്പെടാതെ തന്നെ ഒരുതരം കൈക്കൂലി നൽകുന്നതാണ് ഈ വിദേശ ഫണ്ട്. ഇന്ത്യയുമായുള്ള ഡീലുകൾക്ക് ബ്രിട്ടൺ നൽകുന്ന കൈക്കൂലി ആണ് എന്ന സത്യം മറന്നു വച്ചാണ് അവിടുത്തെ മാദ്ധ്യമങ്ങൾ ഇന്ത്യയെ അധിക്ഷേപിക്കാൻ ഇറങ്ങിയിരിക്കുന്നത്. സ്പേയ്സിൽ വരെ പോയ ഇന്ത്യക്ക് എന്തിന് സഹായം എന്ന നിലയിലാണ് ഇപ്പോൾ പ്രചാരണം പോവുന്നത്.
ബ്രിട്ടണിൽ മുൻപ് വലിയ വിമർശനം ഉണ്ടായപ്പോൾ നിങ്ങളുടെ പീനട്ടുമായി ഓടിക്കോ എന്ന് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി പറഞ്ഞതാണ്. അന്ന് കാലിൽ പിടിച്ചാണ് ബ്രിട്ടൻ ഇത് തുടർന്നത്. മന്മോഹൻ സിങ് സർക്കാരിന് ആവട്ടെ ഒരു പാശ്ചാത്യ ശക്തിയോടും മുഖത്ത് നോക്കി നോ പറയാൻ കെൽപ്പുമില്ലായിരുന്നു. ശക്തനാണെന്ന് അവകാശപ്പെടുന്ന മോദിക്ക് അത് സാധിക്കണം. ഇന്ത്യയെ ഇത്രമേൽ അധിക്ഷേപിക്കുന്ന ഈ വിദേശ സഹായം വേണ്ടന്ന് പറയാനും അതിനേക്കാൾ കൂടുതൽ പണം അങ്ങോട്ട് വേണമെങ്കിൽ തരാമെന്ന് പറയാനും ഇന്ത്യക്ക് കഴിയണം. അതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ് ഇപ്പോൾ.
ബ്രിട്ടണിലെ നികുതി ദായകരുടെ പണം കൊണ്ട് ഇന്ത്യ കൊഴുക്കുന്നു എന്ന തരത്തിലാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങളിൽ ഇപ്പോൾ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. ഒട്ടേറെ ബഹിരാകാശ പരീക്ഷണങ്ങളും ന്യൂക്ലിയർ പ്രൊജക്ടുകളും മറ്റും നടത്തുന്ന ഇന്ത്യ വേണ്ടുവോളം മാനവവിഭവ ശേഷിയും കൈവരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള മികച്ച സാങ്കേതിക വിദഗ്ധരെയാണ് വികസിത രാജ്യങ്ങൾ മുൻഗണന നൽകി നിയമിക്കുന്നതും. ഇത്രയേറെ മുന്നേറിയിരിക്കുന്ന ഇന്ത്യ ഇനിയും സാമ്പത്തികാവശ്യങ്ങൾക്ക് ബ്രിട്ടൺ പോലെയുള്ള രാജ്യങ്ങളുടെ മുന്നിൽ കൈനീട്ടുന്നത് ഇന്ത്യൻ ജനതയ്ക്കു തന്നെ നാണക്കേടാണ്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ബ്രിട്ടൻ നൽകുന്ന സാമ്പത്തിക സഹായം 11 മില്യൺ പൗണ്ട് കൂടി വർധിച്ചതാണ് ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധരെ പോലും അമ്പരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് നികുതിദായകരുടെ പണം ഇന്ത്യയിലേക്ക് ഒഴുകുന്നത് ന്യായീകരിക്കാൻ സാധിക്കുന്നില്ലെന്നും വികസനത്തിന്റെ കാര്യത്തിൽ ഏറെ മുന്നോട്ടു പോയിരിക്കുന്ന ഇന്ത്യയ്ക്ക് ഇനി തങ്ങളുടെ നക്കാപ്പിച്ച കാശ് എന്തിനാണെന്നും മറ്റുമാണ് ബ്രിട്ടണിലുള്ളവർ ചോദിക്കുന്നത്. തങ്ങൾ അധ്വാനിച്ചുണ്ടാക്കുന്ന പണം തങ്ങളുടെ നാട്ടിൽ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ സാങ്കേതിക വിദ്യയിലും മറ്റും റോക്കറ്റ് വേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് കൊടുക്കുന്നതിന്റെ ന്യായമാണ് ഇപ്പോൾ ബ്രിട്ടീഷ് മാദ്ധ്യമങ്ങളിൽ ചർച്ച.
ഇന്ത്യയ്ക്കുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കണമെന്നുള്ള നിരവധി എംപിമാരുടെ ആവശ്യങ്ങൾ അവഗണിച്ച് വർഷം തോറും സംഭാവന ചെയ്യുന്ന തുകയുടെ തോത് വർധിക്കുന്നത് ഇവിടെയുള്ള നികുതി ദായകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ശതകോടീശ്വരന്മാർ ഏറെയുള്ള ഇന്ത്യ് മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടുന്നത് എന്തിനാണെന്ന് വിദേശീയരും ചോദിച്ചു തുടങ്ങി. ഇന്ത്യയ്ക്കുള്ള ബ്രിട്ടീഷ് ധനസഹായം 2013-ൽ 268 മില്യൺ പൗണ്ട് ആയിരുന്നത് 2014-ൽ 279 മില്യൺ പൗണ്ടായിട്ടാണ് വർധിച്ചത്. അടിക്കടി വർധിപ്പിച്ചുകൊണ്ടേയിരിക്കുന്ന ബ്രിട്ടീഷ് ധനസഹായം ഇനിയെങ്കിലും കുറച്ചുകൂടെ എന്ന് സഹികെട്ട മാദ്ധ്യമങ്ങളും ചോദിച്ചു തുടങ്ങുമ്പോൾ അത് ഇന്ത്യയ്ക്കു മേൽ എത്ര അപമാനകരമാണെന്ന് ആലോചിക്കുക.
ആകാശം മുട്ടെ ഉയരുന്ന ഇന്ത്യയുടെ വിജയഗാഥകൾ ഒരു വശത്ത് കേൾക്കുമ്പോൾ മറു വശത്ത് പണത്തിനായി വിദേശരാജ്യങ്ങളുടെ മുന്നിൽ കൈനീട്ടുന്ന ദരിദ്രരാഷ്ട്രം എന്നുള്ള പ്രതിഛായ ഇന്ത്യയ്ക്ക ഒട്ടും ഇണങ്ങുന്നതുമല്ല. അഭിമാനമുള്ള ഇന്ത്യക്കാരുടെ നേർക്ക് കൊഞ്ഞനം കുത്തി കാണിക്കുന്ന ബ്രിട്ടീഷ് മാദ്ധ്യമങ്ങളുടെ ഹുങ്കിനെ നേരെ ഇന്ത്യ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണിപ്പോൾ. പള്ളു പറഞ്ഞ് വലിച്ചെറിയുന്ന ഇത്തരം പിച്ചക്കാശുകൾ വേണ്ടെന്നു വയ്ക്കാനുള്ള ധൈര്യമാണ് ഇന്ത്യൻ ഭരണാധികാരികൾ ഇനിയും കാണിക്കേണ്ടത്. പ്രണബ് മുഖർജി പറഞ്ഞതു പോലെ വികസനപാതയിൽ ശരവേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് യുകെ പോലെുള്ള രാജ്യങ്ങളുടെ പീനട്ടുകൾ ഇനിയും ആവശ്യമില്ല. ദരിദ്രരാഷ്ട്രങ്ങളെ സഹായിക്കാനുള്ള ബ്രിട്ടന്റെ ഫണ്ട് പ്രോഗ്രാമിൽ ഇനി ഇന്ത്യയുടെ പേരും പോലും കാണരുതെന്നാണ് ഏതൊരു ഇന്ത്യക്കാരന്റെയും ആഗ്രഹവും.
Stories you may Like
- കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല;
- 'ഇല്ല, അവർ എന്നെ പ്രധാനമന്ത്രിയാക്കില്ല': മകളോടു പ്രണബ് അന്നു പറഞ്ഞു
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- വിവാഹ മോചിതനായി ശിഖർ ധവാൻ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍