അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ചൈന കൊണ്ടുപോയത് മോദിയുടെ ആഗോള പ്രതിച്ഛായക്കും തിരിച്ചടിയായി; 'ത്രികാല ജ്ഞാനിയായ' മന്മോഹനിൽ നിന്നും പ്രധാനമന്ത്രി ഉപദേശം തേടുമോ? ഇതുവരെ മിണ്ടാതിരുന്ന രാഹുൽ ഗാന്ധിയും തലപൊക്കി തുടങ്ങി; നോട്ട് നിരോധനത്തിൽ എത്ര പണം തിരിച്ചെത്തിയെന്ന് അറിയില്ലെന്ന് കൈമലർത്തി ജെയ്റ്റ്ലിയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയിൽ ഇന്ത്യയെ കൊണ്ടെത്തിച്ച ഭരണാധികാരിയെന്ന നിലയിലാണ് നരേന്ദ്ര മോദി വിദേശ മാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രകീർത്തിക്കപ്പെട്ടത്. വികസനത്തിന്റ കാര്യത്തിൽ റഷ്യയെയും ചൈനയെയും പോലുള്ള പ്രബല രാഷ്ട്രങ്ങളെ പോലും ഉൾപ്പെടെ കടത്തിവെട്ടി മുന്നേറുന്ന ഇന്ത്യ കുറേക്കാലത്തേക്ക് ശക്തമായ വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്ന രാജ്യമാകുമെന്നും രാജ്യം പുരോഗതിയുടെ പാതയിലാണെന്നും വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ എഴുതിവരുന്നതിന് ഇടയ്ക്കാണ് കഴിഞ്ഞ വർഷം അവസാനം ഇന്ത്യയിൽ കറൻസി നിരോധനം നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്.
ഇതോടെ കാര്യങ്ങൾ തകിടം മറിഞ്ഞുവെന്ന് അന്നുതന്നെ ലോകമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. ഇപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന ത്രൈമാസ റിസൽട്ട് വന്നപ്പോൾ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.1 ശതമാനമായി ഇടിഞ്ഞുവെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഇന്ത്യയുടെ വളർച്ച കീഴോട്ട് പോകുകയാണെന്ന തരത്തിൽ വ്യാഖ്യാനങ്ങളും വന്നുതുടങ്ങി.
അന്ന് കറൻസി നിരോധനത്തെ പറ്റി പാർലമെന്റിൽ നടന്ന ചർച്ചയിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ലോകത്തെ മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളുമായ ഡോ. മന്മോഹൻസിങ് നോട്ടുനിരോധനത്തെ ചരിത്രപരമായ വിഡ്ഢിത്തമെന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യയുടെ വളർച്ചയിൽ വലിയ ആഘതമേൽപ്പിക്കുന്ന ഇത്തരമൊരു നടപടി ഒരു മുൻകരുതലും കൂടാതെ തികച്ചും അശാസ്ത്രീയമായി നടപ്പാക്കിയെന്ന മന്മോഹന്റെ വിലയിരുത്തൽ പക്ഷേ അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ പുച്ഛിച്ചുതള്ളി.
യുപിഎ സർക്കാരിന്റെ നയങ്ങൾ നടപ്പാക്കുമ്പോഴും സാമ്പത്തിക രംഗത്ത് ഇന്ത്യയെ പിടിച്ചുനിർത്തുന്ന നിലപാട് മന്മോഹൻ സ്വീകരിച്ചിരുന്നുവെന്ന് അക്കാലത്ത് മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മോദിയുടെ കറൻസി നിരോധനം ധീരതയായി വാഴ്ത്തിയവരും ഇപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദ ഫലം വന്നതോടെ തിരിച്ച് പറഞ്ഞുതുടങ്ങി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ രണ്ടു ശതമാനത്തിന്റെ കുറവ് വരുമെന്നും അതിൽ നിന്ന് ഇന്ത്യ കരകയറാൻ ഏറെക്കാലമെടുക്കുമെന്നും ആണ് അന്ന് മന്മോഹൻ വിലയിരുത്തിയത്. മന്മോഹൻ പാർലമെന്റിൽ നടത്തിയ ക്ഷണനേരത്തെ പ്രസംഗത്തിൽ ഉന്നയിച്ച വിഷയങ്ങൾ തന്നെയാണ് ഇപ്പോൾവളർച്ചാ നിരക്കിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയും ചർച്ചയാകുന്നത്.
ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് കനത്ത പ്രത്യാഘാതമാണ് കറൻസി നിരോധനം ഉണ്ടാക്കിയതെന്നതിന്റെ ആദ്യ സൂചനയായി ആണ് ഈ വളർച്ചാനിരക്കിൽ ഉണ്ടായ കുറവിനെ സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപാദ ഫലം വരുമ്പോൾ ഇതിലും താഴോട്ടുപോകുമെന്നും അത് എത്രത്തോളമായിരിക്കുമെന്ന് പ്രവചിക്കുക അസാധ്യമെന്നും വിലയിരുത്തലുകൾ വരുന്നു. കറൻസി നിരോധനം പോലെ ഒരു പരീക്ഷണം ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് കാർഷിക, വ്യാവസായിക മേഖലകളിൽ വൻ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
എന്നാൽ സർക്കാർ ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. ഇത്തരമൊരു വാദത്തിന് പ്രസക്തിയില്ലെന്നും ആഗോളതലത്തിൽ ഉണ്ടായ മാന്ദ്യമാണ് ഇന്ത്യയിൽ പ്രതിഫലിക്കുന്നതെന്നും ആണ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇക്കാര്യത്തിൽ പ്രതികരിച്ചത്. ജിഎസ്ടി വരുന്നതോടെ ഇന്ത്യ നില മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന ജെയ്റ്റ്ലി ഏഴുമുതൽ എട്ടു ശതമാനം വരെ വളർച്ച ന്യായീകരിക്കത്തക്കതാണെന്നും പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തെ ജിഡിപി നിരക്കിനെ ബാധിച്ച നിരവധി കാര്യങ്ങളുണ്ട്. കറൻസി നിരോധനത്തിന് മുമ്പുതന്നെ ലോകരാജ്യങ്ങളിൽ ഉണ്ടായ വളർച്ചാക്കുറവാണ് ഇവിടെ പ്രതിഫലിച്ചത്. - ജെയ്റ്റ്ലി പറയുന്നു.
ബുധനാഴ്ച പുറത്തുവന്ന ജിഡിപി ഡാറ്റ പ്രകാരം രാജ്യത്തെ വളർച്ചാ നിരക്ക് 2016-17 സാമ്പത്തിക വർഷം 6.1 ശതമാനമായി കുറഞ്ഞപ്പോൾ സാമ്പത്തിക വളർച്ച മൊത്തം സാമ്പത്തിക വർഷത്തിൽ 7.1 ശതമാനമായിരുന്നു. മോദിയുടെ കറൻസി നിരോധനത്തിലൂടെ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന ബഹുമതി ഇന്ത്യയ്ക്ക് നഷ്ടമായി. ഇതേ കാലയളവിൽ ചൈനയുടെ സാമ്പത്തിക വളർച്ച 6.9 ശതമാനമായി ഇന്ത്യയെ പിന്നിലാക്കുകയും ചെയ്തു. ഇതോടെ മൂന്നുവർഷം പിന്നിടുന്ന വേളയിൽ മോദിയുടെ ശോഭകെടുന്ന ഫലമാണ് സാമ്പത്തിക രംഗത്ത് പ്രത്യക്ഷപ്പെട്ടത്.
ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയിലുണ്ടായ വർധനവ് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന അതിന് പുറമെ ജെയ്റ്റ്ലി ചരക്കു സേവന നികുതി സമ്പ്രദായം രാജ്യത്ത് നടപ്പാക്കുമ്പോൾ സാമ്പത്തിക രംഗത്ത് മെച്ചപ്പെടൽ ഉണ്ടാവുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ കാർഷിക, നിർമ്മാണ മേഖലയിൽ കറൻസി നിരോധന കാലത്ത് ഉണ്ടായ വൻ തിരിച്ചടി എങ്ങനെ മറികടക്കുമെന്നതിന് കേന്ദ്രസർക്കാരിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ലെന്ന് വിമർശകരും ചൂണ്ടിക്കാട്ടുന്നു.
കള്ളപ്പണം എത്രത്തോളം കണ്ടെത്താനായെന്നോ കറൻസി നിരോധനം കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങളിൽ എന്തുമാത്രം പുരോഗതിയുണ്ടായെന്നോ വ്യക്തമാക്കാൻ കറൻസി നിരോധനം കഴിഞ്ഞ് ആറാംമാസത്തിലേക്ക് എത്തുമ്പോഴും കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. ഇത്തരത്തിൽ വലിയ പ്രതീക്ഷയുണ്ടെന്ന് ആദ്യം പറഞ്ഞിരുന്ന കേന്ദ്രസർക്കാർ ഇപ്പോൾ ഒരക്ഷരം പോലും കള്ളപ്പണത്തിന്റ കാര്യത്തിൽ മിണ്ടുന്നുമില്ല.
ഇതോടെ എന്തിനായിരുന്നു കറൻസി നിരോധനമെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു. എന്നാൽ ഇതിന് ശേഷം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനായതോടെ ഇക്കാര്യത്തിൽ രാഷ്ട്രീയ വിമർശനങ്ങൾക്ക് പ്രതിപക്ഷവും കെൽപ്പില്ലാതെ നിൽക്കുന്ന സ്ഥിതിയായി. എന്നാൽ ഇപ്പോൾ വളർച്ചാ നിരക്ക് ഏതാണ്ട് ഒരു ശതമാനത്തോളം കുറഞ്ഞതോടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുൾപ്പെടെ വിമർശനങ്ങളും ഉയർത്തിക്കഴിഞ്ഞു.
പിന്നിട്ട കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് രാജ്യത്ത് വളർച്ചാമുരടിപ്പാണ് ഉണ്ടാകുന്നതെന്ന വിമർശനം പലകുറി ഉയർന്നെങ്കിലും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) താഴോട്ടുപോകാതെ പിടിച്ചുനിർത്താൻ മന്മോഹൻസിംഗിന് കഴിഞ്ഞിരുന്നു. മന്മോഹൻ കൊണ്ടുവന്ന സ്വതന്ത്ര മാർക്കറ്റ് ഇക്കോണമിയായിരുന്നു. വിദേശ ഇടപെടലുകൾക്ക് വിപണി തുറന്നുകൊടുത്ത നയം അന്ന് പരക്കെ എതിർക്കപ്പെട്ടെങ്കിലും അന്നുമുതലുള്ള വിദേശ മൂലധനത്തിന്റെ വരവാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നേട്ടത്തിന്റെ ആണിക്കല്ലായത്.
എന്നാൽ അതിന്റെ ചുവടുപിടിച്ച് മോദി സർക്കാരിന്റെ കാലത്ത് വലിയ തോതിൽ വിദേശമൂലധനം ഇന്ത്യയിലേക്ക് എത്തുന്നുമില്ലെന്ന സ്ഥിതിയാണ് ഉള്ളതെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന് പിന്നാലെയാണ് കറൻസി നിരോധനം കൊണ്ട് ആഭ്യന്തര ഉത്പാദനത്തിൽ വന്ന ക്ഷീണം. ഇതിനെ മറികടക്കാൻ അത്രയെളുപ്പം ഇന്ത്യയ്ക്കാവില്ലെന്ന വിലയിരുത്തലുകളാണ് പൊതുവേ ഉയരുന്നത്.
സോഷ്യൽ മീഡിയയിലും ഇക്കാര്യത്തിൽ വലിയ വിമർശനങ്ങളാണ് കേന്ദ്രസർക്കാരിനെതിരെ ഉയരുന്നത്. മോദി സാമ്പത്തിക കാര്യത്തിൽ ഇനിയെങ്കിലും മന്മോഹനെ പോലെ അറിവുള്ളവർ പറയുന്നത് കേൾക്കൂ എന്നും സാമ്പത്തിക കാര്യത്തിൽ ലോകം ആദരിക്കുന്ന ത്രികാലജ്ഞാനിയാണ് മന്മോഹനെന്നുമെല്ലാം ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളും.
Stories you may Like
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- 15 വർഷംകൊണ്ട് ദാരിദ്ര്യരേഖ മറികടന്നത് 41.5 കോടി പേർ
- ചരിത്ര പുസ്തകങ്ങളിൽ ഇടം ഉറപ്പിച്ചു നരേന്ദ്ര മോദി
- നെഹ്റുവിനെ ഇകഴ്ത്തിയതിന് പിന്നാലെ മന്മോഹൻ സിങ്ങിനെ വാഴ്ത്തി നരേന്ദ്ര മോദി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്