കേസരി എന്ന മാധ്യമ സ്ഥാപനത്തിന്റെ പരിപാടിയിലാണ് കെഎൻഎ ഖാദർ പങ്കെടുത്തതെന്ന് അറിയാത്തവരല്ല മാധ്യമ പ്രവർത്തകർ; ജന്മഭൂമിയും ദേശാഭിമാനിയും മാധ്യമവും ചന്ദ്രികയും പോലൊരു സ്ഥാപനമാണ് കേസരി; ഇവരുടെയെല്ലാം പരിപാടികളിൽ വ്യത്യസ്ത രാഷ്ട്രീയക്കാർ പങ്കെടുക്കാറില്ലേ? മാധ്യമ പ്രവർത്തകരെ വിമർശിച്ചു മുൻ മാധ്യമ പ്രവർത്തകൻ
കെ വി നിരഞ്ജൻ
കോഴിക്കോട്: കോഴിക്കോട്ട് ആർഎസ്എസ് പരിപാടിയിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എൻ എ ഖാദർ പങ്കെടുത്തത് വിവാദമാകുകയും നേതാക്കൾ അദ്ദേഹത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേസരി സംഘടിപ്പിച്ച പരിപാടിയിൽ ഖാദർ പങ്കെടുത്തത് വിവാദമാക്കിയ മാധ്യമ പ്രവർത്തകർക്കെതിരെ വിമർശനവുമായി മുൻ മാധ്യമ പ്രവർത്തകൻ രംഗത്ത്. കോഴിക്കോട്ടെ മാധ്യമ പ്രവർത്തകനും നിലവിൽ ബിജെപി സംസ്ഥാന മീഡിയ കൺവീനറുമായ സുവർണപ്രസാദാണ് മാധ്യമങ്ങൾക്കെതിരെ രംഗത്തെത്തിയത്. കെ എൻ എ ഖാദർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തുവെന്നും ഗുരുവായൂരിൽ ദർശനം നടത്താൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞുവെന്നുമാണ് ഇന്നലെ രാത്രി മുതൽ മലയാളം ചാനലുകൾ ബിഗ് ബ്രേക്കിങ് ആയി അവതരിപ്പിക്കുന്നത്. ഖാദർ ലീഗ് ബന്ധം ഉപേക്ഷിച്ച് പുതിയ കൂടാരത്തിലേക്ക് ചേക്കേറുന്നതിന്റെ തുടക്കമായാണ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ഒരു പ്രമുഖ ചാനലിലെ റിപ്പോർട്ടർ റിപ്പോർട്ട് ചെയ്തത്.
സത്യത്തിൽ ആർഎസ്എസ് പരിപാടിയിലല്ല മറിച്ച് കേസരി എന്ന മാധ്യമ സ്ഥാപനത്തിന്റെ പരിപാടിയിലാണ് കെഎൻഎ ഖാദർ പങ്കെടുത്തതെന്ന് അറിയാത്തവരല്ല കോഴിക്കോട്ടെ മാധ്യമ പ്രവർത്തകർ. അദ്ദേഹത്തിന്റെ കൂടെ രഞ്ജി പണിക്കരുമുണ്ടായിരുന്നു താനും. ജന്മഭൂമിയും ദേശാഭിമാനിയും മാധ്യമവും ചന്ദ്രികയും പോലെ ഒരു മാധ്യമ സ്ഥാപനമാണ് കേസരിയും. ഇവരുടെയെല്ലാം പരിപാടികളിൽ വ്യത്യസ്ത രാഷ്ട്രീയക്കാർ പങ്കെടുക്കാറില്ലേ എന്ന് ചോദിക്കുന്ന സുവർണപ്രസാദ് എന്നിട്ടും ഇതൊക്കെ എന്ത് വാർത്തയാണെന്ന് ഒരു മാധ്യമപ്രവർത്തകനായ തനിക്ക് മനസ്സിലാകുന്നില്ലെന്നും പറയുന്നു.
നേരെ മറിച്ച് സംഘ കാര്യാലയത്തിലാണ് കെഎൻഎ ഖാദർ പോയതെങ്കിൽ കൈരളിക്ക് എങ്കിലും ഒരു വാർത്ത കൊടുക്കാൻ സ്കോപ്പുണ്ടായിരുന്നു. ഇനിയിപ്പോൾ ആർഎസ്എസ്സുകാരനായ നന്ദേട്ടന്റെ കൂടെ വേദി പങ്കിട്ടതെന്നാണ് പ്രശ്നമെങ്കിൽ പ്രിയപ്പെട്ട കോഴിക്കോട്ടെ മാധ്യമപ്രവർത്തകരേ, നിങ്ങളാണ് യഥാർത്ഥ ഫാസിസ്റ്റുകൾ... ഖാദർ പറഞ്ഞതുപോലെ ആശയങ്ങളെ വെറുക്കാം മനുഷ്യനെ വെറുക്കണമോ എന്ന് ഈ വാർത്ത കൊടുത്ത നിങ്ങൾ മറുപടി പറയണം. ആർഎസ്എസ്സുകാരെ മുഴുവൻ ബഹിഷ്ക്കരിച്ചു കളയാമെന്നാണെങ്കിൽ രാഷ്ട്രപതി, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ ബഹിഷ്ക്കരിക്കണം. അതിനുള്ള നട്ടെല്ലുണ്ടോ നിങ്ങൾക്ക് എന്നും സുവർണൻ ചോദിക്കുന്നു. മാധ്യമപ്രവർത്തകനായിരുന്ന സുവർണപ്രസാദ് കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായതോടെയാണ് ബിജെപിയുടെ സംസ്ഥാന മീഡിയാ കൺവീനർ സ്ഥാനത്തേക്കെത്തിയത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ചാലപ്പുറത്ത് ആർഎസ്എസിന്റെ മുഖപത്രമായ കേസരിയുടെ ആസ്ഥാനത്ത് നടന്ന സ്നേഹബോധി സാംസ്കാരിക സമ്മേളനത്തിലാണു ഖാദർ പങ്കെടുത്തത്. ധ്യാനബുദ്ധന്റെ പ്രതിമ തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ അനാശ്ചാദനം ചെയ്തു. ചടങ്ങിൽ ധ്യാനബുദ്ധന്റെ ശിൽപ്പത്തിന് പശ്ചാത്തലമായി നിർമ്മിച്ച ചുവർ ശിൽപ്പത്തിന്റെ അനാശ്ചാദനമാണ് കെഎൻ എ ഖാദർ നിർവ്വഹിച്ചത്. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ ആണ് മുഖ്യപ്രഭാഷണം നടത്തിയത്. ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അഡ്വ. പികെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കേസരി മുഖ്യപത്രാധിപർ ഡോ. എൻആർ മധു സ്വാഗതവും ഡെപ്യൂട്ടി എഡിറ്റർ സിഎം രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
പരിപാടി വിവാദമായതോടെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും സ്നേഹബോധി എന്ന പേരിൽ നടന്ന സാംസ്കാരിക പരിപാടിയിൽ ആശംസ പറയാൻ മാത്രമാണ് പോയതെന്നും ഖാദർ വിശദീകരണം നൽകി. എല്ലാ മതസ്ഥരും തമ്മിൽ സ്നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയിൽ മതസൗഹാർദ്ദത്തെ കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മാധ്യമങ്ങളിൽ സംഭവം വലിയ വാർത്തയായതോടെ ലീഗ് നേതാക്കൾ ഖാദറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ഇതേ സമയം ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ പരിപാടിയിൽ പങ്കെടുത്തിട്ടും അദ്ദേഹം ആർഎസ്എസ് ആവുന്നു എന്ന് ആരും പറയാത്തതെന്താണ് എന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. പഠനകാലത്ത് എസ് എഫ് ഐ പ്രവർത്തകനായിരുന്ന രഞ്ജി പണിക്കർ തന്റെ ഇടതുപക്ഷ നിലപാട് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ടെന്നും ഇവർ പറയുന്നു. ആർഎസ്എസ് പരിപാടിയിൽ കെ എൻ എ ഖാദർ പങ്കെടുത്തത് തെറ്റാണെന്നും പാർട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് അദ്ദേഹത്തിന്റെ നടപടിയെന്നും വ്യക്തമാക്കിയ മുസ്ലിം ലീഗ് നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ. എംകെ മുനീർ എം എൽ എ ക്കെതിരെയും പലരും വിമർശനം ഉന്നയിക്കുന്നുണ്ട്. ശിവസേനയുടെ പരിപാടിയിൽ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയ നേതാവാണ് എം കെ മുനീർ എന്നാണ് പലരും വ്യക്തമാക്കുന്നത്. ഇത്തരത്തിലൊരാൾ എന്തടിസ്ഥാനത്തിലാണ് ഒരു മാധ്യമ സ്ഥാപനത്തിന്റെ പരിപാടിയിൽ പങ്കെടുത്ത കെ എൻ എ ഖാദറിനെ വിമർശിക്കുകയെന്നും പലരും ചോദിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍