ഷെറിൻ ഷഹാന പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ മെമോറിയൽ അക്കാദമിയിൽ പരിശീലനം നടത്തിയത് ഒരു ദിവസം മാത്രം; നജീബ് കാന്തപുരം അവകാശപ്പെടുന്നത് തന്റെ അക്കാദമിയുടെ വിജയമെന്ന വിധത്തിലും; അബ്സൊല്യൂട്ട് അക്കാദമിയുടെ കണ്ടെത്തലായ പെൺകുട്ടിയുടെ ഉന്നത വിജയത്തിൽ നജീബ് കാന്തപുരം പങ്കുപറ്റിയെന്ന് വിമർശനം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇത്തവണ സിവിൽ സർവീസ് ഫലം വന്നപ്പോൾ മുന്നിലെത്തിയവരിൽ ഏറെയും വനിതകളായിരുന്നു. ഇക്കൂട്ടത്തിൽ ഏറെ ആഘോഷിക്കപ്പെട്ടത് വയനാട് സ്വദേശിനിയായ ഷെറിൻ ഷഹാനയുടെ വിജയമായിരുന്നു. വയനാട് കമ്പളക്കാട് തെനൂട്ടികല്ലിങ്ങൽ വീട്ടിൽ ഷെറിൻ ഷഹാന ദേശീയ തലത്തിൽ 913-ാം റാങ്കുകാരിയായാണ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചത്. ഒരു അപകടത്തെ തുടർന്ന് വീൽചെയറിൽ കഴിയേണ്ടി വന്ന ഷഹാനയുടെ വിജയ വാർത്ത മലയാളം മാധ്യമങ്ങൾ അടക്കം ശ്രദ്ധിക്കുന്നത് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം ഫേസ്ബുക്ക് പോസ്റ്റു കൊണ്ടായിരുന്നു.
പെരിന്തൽമണ്ണ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമിക്ക് ഇത് അഭിമാന നിമിഷമാണെന്നും സിവിൽ സർവീസിലേക്ക് ഇന്റർവ്വ്യൂ കോച്ചിംഗിലൂടെ കടന്നു വന്ന രണ്ട് മിടുക്കർ ഇടം നേടിയെന്നമാണ് നജീബ് ഫേസ്ബുക്കിൽ കുറിച്ചത്. കാസർക്കോട് ജില്ലക്കാരി കാജൽ രാജുവിനെയും വയനാട് സ്വദേശി ഷറിൻ ഷഹനായെയും സൂചിപ്പിച്ചായിരുന്നു ഈ പോസ്്റ്റ്. ഇതോടെ ഷെറിൻ ഷഹാന പെരിന്തൽമണ്ണ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമിയിലെ അഭിമാന വിദ്യാർത്ഥിനിയെന്ന വിധത്തിൽ മാധ്യമങ്ങളിൽ വാർത്തകളും വന്നു.
അതേസമയം ഇത്തരം വാർത്തകൾ പുറത്തുവരുമ്പോൾ ഈ വിജയത്തിന് പിന്നിൽ ഷെറിൻ ഷഹാനക്കൊപ്പം നിന്നവരെ മറന്നു പോകുകയാണെന്ന ആരോപണവും ശക്തമാണ്. ഷെറിൻ ഷഹാന ഇന്ത്യൻ സിവിൽ സർവ്വീസിലേക്ക് ചുവടുവെക്കുന്നത് അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി എന്ന സ്ഥാപനത്തിൽ പരിശീലനം നടത്തിയാണ്. ഈ അക്കാദമിയിൽ മാത്രമാണ് ഷെറിൻ പരിശീലനം നടത്തിയതും. അതേസമയം അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി 'ചിത്ര ശലഭം 'എന്ന പദ്ധതി ആരംഭിച്ച് സൗജന്യമായി പരിശീലിപ്പിച്ചവരുടെ കൂട്ടത്തിലായിരുന്നു ഷെറിൻ. ഇതാണ് വസ്തുത എന്നിരിക്കെ അബ്സൊല്യൂട്ടിനെ മാറ്റിനിർത്തി ഷെറിൻ ഷഹാന പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ മെമോറിയൽ അക്കാദമിയിൽ പരിശീലന നടത്തിയെന്ന വിധത്തിൽ നജീബ് കാന്തപുരം എംഎൽഎ പ്രചരിപ്പിക്കുയാണെന്നാണ് ആരോപണം. തിരുവനന്തപുരത്ത് നടന്ന ഒരു മോക് ഇന്റർവ്യൂ പരിശീലനത്തിൽ പങ്കെടുത്തു എന്നു മാത്രമാണ് പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ മെമോറിയൽ അക്കാദമിയുമായുള്ള അവരുടെ ബന്ധം.
അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി ഡയറക്ടർ ഡോ. ജോബിൻ എസ് കൊട്ടാരം ഇതേക്കുറിച്ച് മറുനാടനോട് പ്രതികരിക്കുകയും ചെയ്തു. ഷെറിനെ സൗജന്യമായി അബ്സൊല്യൂട്ട് അക്കാദമിയാണ് വഹിച്ചതെന്നും രണ്ട് വർഷമായി ഷെറിൻ തങ്ങളുടെ സ്ഥാപനത്തിൽ പരിശീലനം നടത്തിയെന്നുമാണ് ജോബിൻ എസ് കൊട്ടാരത്തിൽ പറഞ്ഞത്. അങ്ങനെ ഒരു വിദ്യാർത്ഥിയുടെ നേട്ടം നജീബ് എങ്ങനെ അവകാശപ്പെടുമെനനാണ ജോബിന്റെ ചോദ്യം. ഒന്നര വർഷത്തിലുള്ള പ്രോസസിൽ വരുന്ന കാര്യം എങ്ങനെ അടുത്തിടെ തുടങ്ങിയ അക്കാദമി അവകാശപ്പെടുന്നും അദ്ദേഹം ചോദിക്കുന്നു. ഒരു ദിവസത്തെ പരിചയം മാത്രമാണ് പെരിന്തൽമണ്ണ അക്കാദമിയുമായുള്ള ബന്ധം. അക്കാദമിയുടെ കീഴിലെ ചിത്രശലഭം പദ്ധതിയെ കുറിച്ച് പുസ്തകവും എഴുതുന്നുണ്ടെന്നും ജോബിൻ പറഞ്ഞു.
ഒരു ജനപ്രതിനിധി തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ജോബിൻ ചോദിക്കുന്നു. മുരളി തുമ്മാരുകുടി, ഋഷിരാജ് സിങ്, പ്രശാന്ത് നായർ തുടങ്ങി നിരവധി പേർ ഇതിന് പിന്നിൽ പ്രവർത്തിച്ചത്. എന്തിനാണ് മറ്റുള്ളവരുടെ വിജയത്തിൽ നജീബ് പങ്കുപറ്റുന്നത്. രാഷ്ട്രീയക്കാർ ഇങ്ങനെ തരം താഴരുതെന്നും ജോബിൻ വിമർശിക്കുന്നു. അബ്സൊല്യൂട്ട് നേടിയി വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷെറിന്റെ വിജയത്തെ കുറിച്ച് ജോബിൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
വീൽ ചെയറിൽ നിന്ന് ഇന്ത്യൻ സിവിൽ സർവ്വീസിലേക്ക്... പ്രിയപ്പെട്ട വിദ്യാർത്ഥിനി Sherin Shahana ഇന്ത്യൻ സിവിൽ സർവ്വീസിലേക്ക്.. രണ്ട് വർഷം മുൻപ് ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളും, നേതൃ രംഗത്തേയ്ക്ക് വരണം എന്ന ആഗ്രഹവുമായാണ് അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി 'ചിത്ര ശലഭം 'എന്ന പദ്ധതി ആരംഭിച്ചത്... ആദ്യ ബാച്ചിലെ 25 പേരിൽ ഒരാളായാണ് പ്രിയ വിദ്യാർത്ഥിനി ഷെറിൻ വന്നത്.. ഇന്ന് ഷെറിൻ സിവിൽ സെർവിസിലെത്തുമ്പോൾ അത് ഈ വർഷത്തെ ഏറ്റവും ഉജ്വലമായ വിജയമായി മാറുകയാണ്.. അമ്മ മലയാളത്തിനു ഷെറിന്റെ സമ്മാനം.. പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നുവെങ്കിലും അതിനെ ഒക്കെ അതിജീവിച്ചു പൊളിറ്റിക്കൽ സയൻസിൽ നെറ്റും, ജെ ആർ എഫും ഒക്കെ നേടിയ ഷെറിൻ അബ്സൊല്യൂട്ടിലെ ഡിഗ്രി വിദ്യാർത്ഥികളെ ഒഴിവു സമയങ്ങളിൽ പഠിപ്പിക്കുവാനും സമയം കണ്ടെത്തിയിരുന്നു..
ഇംഗ്ലീഷിൽ മികച്ച ജ്ഞാനമുണ്ടായിരുന്നിട്ടും, മലയാള ഭാഷയോടുള്ള സ്നേഹം കൊണ്ട് എന്റെ മലയാളം ഓപ്ഷണൽ ക്ലാസ്സിൽ ചേർന്ന്, മുഴുവൻ പരീക്ഷയും മലയാളത്തിൽ എഴുതി, മലയാളത്തിൽ തന്നെ ഇന്റർവ്യൂ നേരിട്ട് ഇന്ത്യൻ സിവിൽ സെർവിസിലെത്തിയ ഷെറിൻ ലോകമെമ്പാടുമുള്ള യുവതയ്ക്ക് പ്രചോദനമാണ്...മുൻ സിവിൽ UPSC മെമ്പർ Roy Paul സാർ, മുൻ ഡി. ജി. പി ഋഷിരാജ് സിങ് സാർ, മുൻ UPSC expert മെമ്പർ M C Dileep Kumar സാർ എന്നിവരുടെ നേതൃത്വത്തിൽ മോക്ക് ഇന്റർവ്യൂ നൽകിയത് ഷെറിന്റെ ആത്മ വിശ്വാസം വർധിപ്പിച്ചു.. എന്നും ഷെറിനെ പ്രോചോദിപ്പിച്ചിരുന്ന, എല്ലാ സഹായങ്ങളും നൽകിയ Murali Thummarakudi സാറിനും ഈ വിജയത്തിൽ പങ്കുണ്ട്.. മോക്ക് ഇന്റർവ്യൂ കഴിഞ്ഞ ഉടനെ ഋഷിരാജ് സിങ് സാർ എന്നോട് പറഞ്ഞത് 'ഈ കുട്ടിക്ക് ഉറപ്പായും സിവിൽ സർവീസ് ലഭിക്കുമെന്നാണ്..
ഷെറിനെ വന്നു കണ്ട് ആത്മ വിശ്വാസം പകർന്ന കളക്ടർ ബ്രോ പ്രശാന്ത്സാറിനെയുംഈ അവസരത്തിൽ സ്മരിക്കുന്നു..ഇനിയും, ഒരുപാട് ചിത്ര ശലഭങ്ങൾ നമ്മുടെ ഇടയിൽ നിന്നും വരട്ടെ... നൂറോളം ഭിന്ന ശേഷിക്കാരായ പ്രതിഭകളാണ് ഇപ്പോൾ Absolute IAS Academy യുടെ ചിത്ര ശലഭം ബാച്ചിൽ പഠിക്കുന്നത്.. എല്ലാം ഒരു നിയോഗമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.. ചിങ്ങവനത്തെ ഒരു കടയിൽ നിന്ന് വാങ്ങിയ വനിത മാഗസിനിൽ ഷെറിനെക്കുറിച്ചുള്ള ഒരു ഫീച്ചർ കണ്ടാണ് ഞാൻ ഷെറിനെ ചിത്ര ശലഭം പദ്ധതിയിലേക്ക് ക്ഷണിച്ചത്..ഇന്ത്യയിലെ എല്ലാവരുടെയും, പ്രത്യേകിച്ച് 2.68 കോടി ഭിന്ന ശേഷിക്കാരുടെയും ശബ്ദമായി മാറാൻ, ഒരു നല്ല സിവിൽ സർവീസ് ഓഫീസറായി മാറാൻ ഷെറിനു കഴിയട്ടെ..ഈ വിവരം പറയാൻ ഷെറിൻ എന്നെ ഇപ്പോൾ വിളിച്ചത് ആശുപത്രിയിൽ നിന്നാണ്.. ഒരു അപകടത്തിൽ പെട്ട് കയ്യിൽ ഒരു പൊട്ടലുമായി ആശുപത്രിയിലാണ് ഷെറിൻ.. ഇന്നലെ വിളിച്ചപ്പോഴും ഷെറിനോട് പറഞ്ഞത് എല്ലാ ദുഃഖത്തിന്റെയും അവസാനം ദൈവം സന്തോഷം തരുമെന്നാണ്.. പരമ കാരുണ്യവാനായ ദൈവത്തിനു നന്ദി...ഷെറിൻ സമ്മാനിച്ച ഈ മുണ്ടും, ഷർട്ടും എനിക്ക് ലഭിച്ച ഏറ്റവും വില പിടിപ്പുള്ള സമ്മാനമായാണ് എനിക്ക് അനുഭവപ്പെടുന്നത്.. പ്രാർത്ഥനയോടെ ഡോ. ജോബിൻ എസ് കൊട്ടാരം, ഡയറക്ടർ, അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി.
ഷെറിൻ ഷഹാനയുടെ കഥയിങ്ങനെ:
ഷെറിൻ ഷഹാനയെ വീൽചെയറിലാക്കിയത് ആറ് വർഷം മുമ്പ് സംഭവിച്ച അപ്രതീക്ഷിത് അപകടമായിരുന്നു. എന്നാൽ, അപ്രതീക്ഷിത ദുരന്തത്തിൽ പരിതപിച്ച് ഷെറിൻ വെറുതേ ഇരുന്നില്ല. അശ്രദ്ധമായൊരു ചുവടുവെപ്പിൽ വീടിന്റെ ടെറസിൽ നിന്ന് ഷെറിൻ വീഴുകയായിരുന്നു. പി.ജി പരീക്ഷ കഴിഞ്ഞ് അവധിക്കാലത്തെ ആദ്യ ദിവസം ടെറസിൽ വിരിച്ചിട്ട വസ്ത്രം എടുക്കാൻ പോയതായിരുന്നു ഷെറിൻ. മഴ പെയ്ത് കുതിർന്നു കിടന്നതുകൊണ്ട് വസ്ത്രം വലിച്ചെടുക്കുന്നതിനിടെ വഴുതി മുന്നോട്ട് ആഞ്ഞു. സൺഷെയ്ഡിൽ ചെന്നിടിച്ച് ഷെറിൻ താഴേക്ക് വീണു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു, രണ്ട് വാരിയെല്ലുകൾ പൊട്ടി.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഷെറിന് അധികകാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നു പോലും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു. ഷെറിൻ അതിജീവിച്ചു. അവിടെ നിന്നുള്ള തുടർ പോരാട്ടമാണ് ഷെറിൻ ഷഹാനയെ നെറ്റ് പരീക്ഷാ വിജയവും ഇപ്പോൾ സിവിൽ സർവീസും നേടുന്നതിലേക്ക് എത്തിച്ചത്.
പരേതനായ ഉസ്മാന്റെയും ആമിനയുടെയും മക്കളിൽ ഇളയവളായ ഷെറിന് ഉമ്മയാണ് ഏറ്റവും വലിയ പിന്തുണ. കോഴിക്കോട് നിന്നുള്ള യാത്രയ്ക്കിടെ താമരശ്ശേരിയിൽ വെച്ച് ഷെറിൻ മറ്റൊരു അപകടത്തിൽപ്പെട്ടു. ഈ അപകടത്തിൽ കാലിന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണിപ്പോൾ. അവിടെവച്ചാണ് സിവിൽ സർവീസ് നേട്ടം ഷെറിൻ അറിയുന്നത്.
ആദ്യ അപകടത്തിൽ രണ്ട് വർഷത്തോളം പൂർണ്ണമായും കിടക്കയിൽത്തന്നെയായിരുന്നു ഷെറിന്റെ ജീവിതം. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതുകൊണ്ട് പരസഹായമില്ലാതെ എഴുന്നേൽക്കാനും അധികനേരം ഇരിക്കാനും കഴിയുമായിരുന്നില്ല. പി.ജി.ഫലം കാത്തിരിക്കുമ്പോഴായിരുന്നു ഈ അപകടം. ഡിഗ്രിയും പിജിയും പൊളിറ്റിക്കൽ സയൻസിലായിരുന്നു. പുറത്ത് പോയി പഠിക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടും വീട്ടിൽ പോയി വരാനുള്ള സൗകര്യാർഥവുമാണ് പൊളിറ്റികൽ സയൻസ് തിരഞ്ഞെടുത്തത്.
ഐക്യരാഷ്ട്ര സഭാ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയെ കണ്ടതാണ് ജീവിതത്തിൽ വഴിത്തിരിവായത്. ജോലി ചെയ്യാൻ സാധിക്കുമെന്ന് ബോധ്യപ്പെടുത്താനായി ഡേറ്റാ കലക്ഷൻ, പൊളിറ്റിക്കൽ അനലൈസ് തുടങ്ങിയ ജോലികൾ തുമ്മാരുടി ഷെറിനെ ഏൽപിച്ചിരുന്നു. എന്തും ചെയ്യാൻ തനിക്കും കഴിയുമെന്നുള്ള ആത്മവിശ്വാസം ഇത് ഷെറിന് നൽകി. പിന്നീട് അയൽപക്കത്തെ കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ തുടങ്ങി. ഇതിനിടെ നാഷണണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷയും ഷെറിൻ പാസായി. തുടർന്നുള്ള ഉപരിപഠനത്തിലും മുരളി തുമ്മാരുകുടിയുടെ പിന്തുണച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ നിന്നും പിഎച്ച്ഡിയും ചെയ്യുന്നുണ്ട്. 2017-ൽ ഷെറിന് അപകടം പറ്റുന്നതിന്റെ രണ്ട് വർഷം മുമ്പാണ് പിതാവ് ഉസ്മാൻ ഈ ലോകത്തോട് വിടപറയുന്നത്. കോളേജിലിരിക്കുമ്പോഴാണ് ഷെറിന് മരണ വിവരം അറിയുന്നത്. ഷെറിനും കുടുംബത്തിനും അത് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. സാമ്പത്തകമായി വലിയ പ്രയാസം ഷെറിനും ഉമ്മയും സഹോദരിമാരും അനുഭവിച്ചു. അതിനെ എല്ലാം അതിജീവിക്കാനും സാധിച്ചു. കണിയാമ്പറ്റ സർക്കാർ സ്കൂളിലായിരുന്നു ഷെറിന്റെ പ്രാഥമിക പഠനം. ബത്തേരി സെന്റ് മേരിസ് കോളേജിലാണ് ബിരുദവും ബിരുദാനന്തര പഠനവും പൂർത്തായാക്കിയത്. അബ്സൊല്യൂട്ട് അക്കാദമിയിലായിരുന്നു പരിശീലനം.
- TODAY
- LAST WEEK
- LAST MONTH
- ശ്രീമഹേഷ് പലപ്പോഴും പെരുമാറിയിരുന്നത് സൈക്കോയെ പോലെ; നക്ഷത്രയെ കാണാൻ അമ്മവീട്ടുകാർ പരാതി നൽകിയപ്പോൾ മഹേഷ് വീട്ടിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി; വിദ്യയുടെ നാലുവർഷം മുമ്പത്തെ മരണവും കൊലപാതകമോ?
- മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധം; അതുപാടില്ലെന്നാണ് ബിജെപി നിലപാട്; മതാടിസ്ഥാനത്തിൽ സംവരണം അരുത്; ഇക്കാര്യത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്നും അമിത്ഷാ
- നിങ്ങൾ എന്റെ ചുറ്റും വന്നു നിന്നപ്പോൾ എത്ര ലക്ഷം കൊടുത്തിട്ടാണ്? എനിക്കറിയില്ല, പക്ഷേ കേരളത്തിൽ പ്രചരിപ്പിച്ചത്, നട്ടാൽ കുരുക്കാത്ത നുണ; നമ്മുടെ നാടിനെയാണ് ഇകഴ്ത്താൻ ശ്രമിക്കുന്നതെന്ന് ലോക കേരള സഭ ന്യൂയോർക്ക് മേഖലാ സമ്മേളന വേദിയിൽ മുഖ്യമന്ത്രി
- ക്രൂവിലെയും ന്യൂപോർട്ടിലെയും മലയാളി യുവാക്കൾ ജയിലിൽ എത്തിയത് യുകെ ജീവിതം ഒരു മാസം പൂർത്തിയാക്കും മുൻപേ; ശിക്ഷ കഴിഞ്ഞ് ഇരുവരെയും നാടുകടത്തിയേക്കാം; കേരളത്തിൽ നിന്നും എത്തുന്ന അനേകം ചെറുപ്പക്കാർ വീട്ടുവഴക്കിനെ തുടർന്ന് നിയമ നടപടി നേരിടുന്ന സാഹചര്യം; ബ്രിട്ടനിലെ നിയമ വ്യവസ്ഥയെ നിസാരമായി കാണുന്ന മലയാളി ശീലം കുരുക്കാകുമ്പോൾ
- ശശി തരൂർ ജനപിന്തുണയുള്ള നേതാവാണ്; തരൂരിനെ കോൺഗ്രസ് മാറ്റി നിർത്തരുതെന്നാണ് തന്റെ അഭിപ്രായം; ഒരു ഗ്രൂപ്പിലും ഇല്ലെന്ന് പറയുന്ന മുരളീധരനും ഉയർത്തുന്നത് തരൂരിന്റെ അനിവാര്യത; ഇനി അറിയേണ്ടത് തരൂരിന്റെ പ്രതികരണം; മസ്കറ്റിലെ യോഗത്തിന് പിന്നാലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്ക് കോൺഗ്രസ്; ലോക്സഭയിൽ പുതിയ നേതൃത്വം വരുമോ?
- മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറും പ്രതി; പി എം ആർഷോയുടെ പരാതിയിൽ കേസെടുത്തത് അഖില നന്ദകുമാറിന് എതിരെ; കേസിൽ പ്രിൻസിപ്പൽ അടക്കം അഞ്ചുപേർ പ്രതികൾ; അഖിലയ്ക്ക് എതിരെ കേസെടുത്തത് വിചിത്ര നടപടി എന്ന് ചാനൽ
- മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിനിടെ കൊല്ലം ടീമിന്റെ അഭ്യർത്ഥന മാനിച്ച് പരിശീലനം നൽകിയത് സ്വന്തം ടീമിന് അനിഷ്ടമായി; തിരുവനന്തപുരം ജില്ലാ ടീമിനെ കൊല്ലം ടീം തോൽപ്പിച്ചതോടെ കോച്ചും മാനേജർമാരും പ്രകോപിതരായി; ദേശീയ ഹാൻഡ് ബോൾ താരത്തെ നാട്ടുകാർ നോക്കി നിൽക്കെ മർദ്ദിച്ചതിന് പിന്നിൽ
- 11 മാസക്കാരനേയും നാലു വയസ്സുകാരനെയും മാറോടണക്കി കൊടുംകാട്ടിലൂടെ നടന്നത് കിലോമീറ്ററുകൾ; കാട്ടിലെ പഴ വർഗ്ഗങ്ങളും കായ്കനികളും തിന്ന് വിശപ്പടക്കി: മെലിഞ്ഞ് എല്ലും തോലുമായി നാലു കുരുന്നുകൾ: ഒരു പോറൽ പോലും ഏൽക്കാതെ കുട്ടികളെ കാത്ത് ആമസോൺ കാട്
- ലഹരി കഴിച്ച് പല്ലുപൊടിച്ച നടനെ സൂചിപ്പിച്ച് ടിനി ടോം മുന്നറിയിപ്പ് നൽകിയപ്പോൾ അധിക്ഷേപവും പരിഹാസവും; മലയാള സിനിമാമേഖലയിലെ ലഹരി ഉപയോഗത്തിൽ ആശങ്ക ഉയരുന്നതിനിടെ, അസി.ക്യാമറാമാൻ കഞ്ചാവുമായി പിടിയിൽ; അറസ്റ്റിലായത് ചതുരം, നീലവെളിച്ചം സിനിമകളിൽ ജോലി ചെയ്ത സുഹൈൽ സുലൈമാൻ
- മുൻ എഡിജിപി ഹേമചന്ദ്രന്റെ വെളിപ്പെടുത്തൽ; ശബരിമല സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സെലക്ഷൻ ട്രയൽസിന് എത്തിയ കുട്ടികളെ വലച്ച് സ്റ്റേഡിയം പൂട്ടിയിട്ടു; എംഎൽഎയെ തള്ളി കേരളാ സ്പോർട്സ് കൗൺസിലുമെത്തി; ഈ വിഷയത്തിൽ രാഷ്ട്രീയ വിമർശനം നടത്തിയ മറുനാടനെതിരെ പട്ടിക ജാതി അധിക്ഷേപ നിയമപ്രകാരം കേസ്; ഷാജൻ സ്കറിയയെ അറസ്റ്റു ചെയ്യാൻ കേസ് എടുത്തത് എളമക്കര പൊലീസ്; സൈബർ സഖാക്കളുടെ ഗൂഢാലോചന പുതിയ തലത്തിൽ
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- 11 മാസക്കാരനേയും നാലു വയസ്സുകാരനെയും മാറോടണക്കി കൊടുംകാട്ടിലൂടെ നടന്നത് കിലോമീറ്ററുകൾ; കാട്ടിലെ പഴ വർഗ്ഗങ്ങളും കായ്കനികളും തിന്ന് വിശപ്പടക്കി: മെലിഞ്ഞ് എല്ലും തോലുമായി നാലു കുരുന്നുകൾ: ഒരു പോറൽ പോലും ഏൽക്കാതെ കുട്ടികളെ കാത്ത് ആമസോൺ കാട്
- ബെംഗളൂരുവിൽ ബൈജൂസ് ആപ്പിലെ ജോലി പോയത് ആറുമാസം മുമ്പ്; വീട്ടുകാരെ വിവരം അറിയിക്കാതെ രഹസ്യമായി കൊച്ചിയിൽ വന്ന ലിൻസി ജസീലിനെ പരിചയപ്പെട്ടത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ; നാലരക്കോടിയുടെ നിക്ഷേപമുണ്ടെന്നും 10 ലക്ഷം 'പുതിയ സുഹൃത്തിന്' നൽകാമെന്നും വാഗ്ദാനം; ഇടപ്പള്ളിയിലെ അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
- നിരവധി അന്യഗ്രഹ വാഹനങ്ങൾ അമേരിക്കയിൽ കണ്ടെത്തി; അവ പറത്തിയിരുന്ന മനുഷ്യരല്ലാത്ത പൈലറ്റുമാരുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്; അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യ സ്വന്താമാക്കാൻ അമേരിക്കയും സഖ്യകക്ഷികളും അതീവ രഹസ്യ ശ്രമത്തിൽ; പുതിയ വെളിപ്പെടുത്തലുകളുമായി മുൻ അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
- ബിജെപി സർക്കാരിന് വേണ്ടി പണിയെടുക്കുന്ന കർണാടക പൊലീസ് മേധാവിയെ അധികാരത്തിൽ എത്തിയാൽ പൂട്ടുമെന്ന് പ്രഖ്യാപിച്ചത് ഡികെ ശിവകുമാർ; കോൺഗ്രസ് ജയിച്ചുകയറിയതിന്റെ പിറ്റേന്ന് പ്രവീൺ സൂദ് സിബിഐ ഡയറക്ടർ; നിയമനം രണ്ടുവർഷത്തേക്ക്; രാഷ്ട്രപതിയുടെ പൊലീസ് മെഡൽ അടക്കം നേടിയ പ്രവീൺ സൂദ് ആരാണ്?
- ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങിയ സുധാ മൂർത്തി ഇമിഗ്രേഷൻ ഫോമിൽ താമസ സ്ഥലമായി എഴുതിയത് പ്രധാനമന്ത്രിയുടെ വസതി; തടഞ്ഞു നിർത്തി ചോദ്യങ്ങൾ ചോദിച്ച് ബോർഡർ പൊലീസ്; ഋഷിയുടെ അമ്മായിയമ്മക്ക് പറ്റിയത്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്