'കാശല്ലേ വേണ്ടത്.. തരാം.. അൽപം കാത്തിരിക്കണം' എന്ന് നിർമ്മാതാവ്; 'ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ ..' എന്ന് നടി; കൊച്ചിയിൽ വൈശാഖ് രാജനെതിരെ നൽകിയ ബലാത്സംഗ പരാതി ബ്ളാക്ക് മെയിലിങ് ഉദ്ദേശിച്ച് തന്നെ; വിലപേശുന്നത് ആറുകോടിക്ക് വേണ്ടിയെന്നും സൂചനകൾ; ചങ്ക്സ് നിർമ്മാതാവിന് എതിരായ കേസിൽ വാട്സ്ആപ് ചാറ്റും ഫോൺ വിളികളും നിർണായക തെളിവാകും; മുൻകൂർ ജാമ്യം നൽകി കോടതി നടത്തിയ നിരീക്ഷണങ്ങളും പ്രസക്തം
മറുനാടൻ ഡെസ്ക്
കൊച്ചി: നിർമ്മാതാവ് വൈശാഖ് രാജനെതിരെ പീഡന പരാതി നൽകിയ യുവനടി യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് ബ്ളാക്ക്മെയിലിംഗിലൂടെ പണം തട്ടാനായിരുന്നു എന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ബലാത്സംഗ പരാതിയിൽ എറണാകുളം സെഷൻ കോടതി നിർണായക പരാമർശങ്ങൾ നടത്തുകയും വൈശാഖ് രാജൻ സമർപ്പിച്ച വാട്സ്ആപ് ചാറ്റും ഓഡിയോ സിഡിയും പരിശോധിച്ച് അദ്ദേഹത്തിന് മുൻകൂർ ജാമ്യം നൽകുകയും ചെയ്തിരുന്നു. ഇതോടെ തന്നെ വ്യാജ ആരോപണമാണ് ഉയർന്നതെന്ന സംശയം ബലപ്പെട്ടിരുന്നു. ഇതിനെ സാധൂകരിക്കുന്ന ഫോൺ റെക്കോർഡ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പുതിയ സംഭാഷണങ്ങളിൽ നിന്ന് പരാതി നൽകിയതിലൂടെ യുവനടി ഉദ്ദേശിച്ചത് ബ്ളാക്ക്മെയിലിങ് തന്നെയാണെന്ന സൂചനകൾ കൂടുതൽ പ്രബലമാകുകയാണ്. സിനിമാ നിർമ്മാതാവ് വൈശാഖ് രാജൻ നടിയെ പീഡിപ്പിച്ചുവെന്ന കേസിൽ നിർണായക വഴിത്തിരിവ് ആണ് ഉണ്ടായിരിക്കുന്നത്. പണത്തിനായുള്ള ബ്ലാക്മെയിലിങ് ആണ് നടന്നതെന്ന് സംശയിക്കാവുന്ന തെളിവുകൾ പുറത്തുവരുന്നു. പൊലീസിൽ പരാതി നൽകിയ ശേഷം പ്രതിയായ നിർമ്മാതാവിനെ നടി ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് മനോരമ ന്യൂസ് പുറത്തുവിട്ടത്. കേസിൽ നിന്ന് പിന്മാറാൻ ആറുകോടി ആവശ്യപ്പെടുന്ന ആറുകോടിയാണ് ഡിമാൻഡ്. ഇതടക്കം രേഖകൾ പരിശോധിച്ചാണ് പ്രതിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതെന്നും വ്യക്തമാകുന്നു
വൈശാഖ് രാജൻ നിർമ്മിച്ച് 2015ൽ പുറത്തിറങ്ങിയ ചങ്ക്സ് എന്ന സിനിമയിൽ ഏതാനും സീനിൽ അഭിനയിച്ച കൊച്ചിക്കാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അടുത്ത സിനിമയിൽ നല്ല വേഷം നൽകാമെന്ന് വാഗ്ദാനം നൽകി ഫ്ളാറ്റിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന് മുമ്പും ശേഷവുമായി ഇരുവരും തമ്മിൽ ഫോൺ സംഭാഷണങ്ങൾ നടന്നിരുന്നു. ഇതിലൊരു സംഭാഷണമാണ് ബ്ളാക്ക്മെയിലിങ് ലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്ന സൂചകൾ വെളിവാക്കുന്നത്.
'കാശല്ലേ വേണ്ടത്, അല്പം കാത്തിരിക്കണം, തരാം, ഉണ്ടാക്കണം, തരില്ല എന്ന് പറഞ്ഞില്ലല്ലോ' എന്നാണ് ഒരു ഫോൺ സംഭാഷണത്തിൽ നിർമ്മാതാവ് പറയുന്നത്. പ്രതിയായ നിർമ്മാതാവ് മുൻകൂർ ജാമ്യഹർജി വഴി കോടതിയെ അറിയിച്ചത് പോലെ പണത്തിന്റെ കാര്യത്തിൽ ഇരുവരും തമ്മിൽ നേരത്തെ ചർച്ച തുടങ്ങിക്കഴിഞ്ഞുവെന്ന് ഇതിൽ വ്യക്തമാകുന്നു. കേസിൽ നിന്ന് പിന്മാറാൻ ആറുകോടിയാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്. എന്നാൽ പണം എന്നോ രൂപ എന്നോ പറയാതിരിക്കാൻ വളരെ ശ്രദ്ധിച്ചാണ് സംസാരം മുന്നോട്ടുപോകുന്നത്. 'നിനക്ക് പണമല്ലേ ആവശ്യം. ഫിലിമിന്റെ കാര്യമല്ലേ അങ്ങനെ പറ ..... എനിക്കറിയാം ഫിലിമിന്റെ കാര്യമാണെന്ന് ... ഇത്തരത്തിൽ സംഭാഷണം തുടരുന്നെങ്കിലും കോഡുകൾ ഇടയ്ക്ക വിട്ടുപോകുന്നുമുണ്ട്. അതിനാൽ തന്നെ വിലപേശലിനൊടുവിൽ ആ ജാഗ്രത പാളിപ്പോകുകയും ചെയ്യുന്നു.
തുക സമയത്ത് നൽകാതെ വൈകിച്ചാൽ എന്താണ് ഭവിഷ്യത്ത് എന്ന് പരാതിക്കാരി മുന്നറിയിപ്പ് നൽകുന്നതിൽ നിന്നുതന്നെ ഇക്കാര്യം വ്യക്തമാകും. 'ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ ..' എന്നാണ് ചോദ്യം. ഇങ്ങനെ നടന്ന സംഭാഷണങ്ങളും സംഭാഷണങ്ങളും പരാതിക്കാരിയും നിർമ്മാതാവുമായുള്ള വാട്സ്ആപ്പ് മെസേജുകളും പരിശോധിച്ചാണ് എറണാകുളം കോടതി കഴിഞ്ഞയാഴ്ച പ്രതി വൈശാഖ് രാജന് മുൻകൂർ ജാമ്യം അനുവദിച്ചത്.
ജഡ്ജി കൗസർ ഇടപ്പകത്ത് ഉത്തരവിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ കഴിഞ്ഞദിവസം മറുനാടൻ പുറത്തുവിട്ടിരുന്നു. 2017 ജൂലൈയിൽ നടന്നതായി പരാതിയിൽ പറയുന്ന പീഡനം പൊലീസിൽ അറിയിക്കുന്നത് ഏതാണ്ട് ഒന്നര വർഷത്തിന് ശേഷമാണ്. ഇക്കാലത്തിനിടയിൽ ഇരുവരും തമ്മിൽ വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നതായി വാട്സ്ആപ് മെസേജുകളിൽ നിന്ന് മനസിലാക്കാം. പലപ്പോഴും നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് പരാതിക്കാരി തന്നെ നിർമ്മാതാവിനെ ക്ഷണിക്കുന്നതും മെസേജുകളിൽ കാണാം. പരാതിയിൽ പറയുന്നത് പ്രകാരം പീഡനം നടന്ന ശേഷമാണിതെല്ലാം. ഇതിനൊപ്പം ഫോണിലെ സംഭാഷണം കൂടി കേട്ട കോടതി,, പണം ആവശ്യപ്പെട്ടുള്ള ഭീഷണിയാണത് എന്നാണ് മനസിലാകുന്നത് എന്നുതന്നെ ഉത്തരവിൽ പറയുന്നുണ്ട്.
എല്ലാത്തിനും പുറമെ, പീഡനം നടന്നതായി പരാതിയിൽ പറയുന്ന 2017 ഏപ്രിൽ അവസാന ആഴ്ചയിൽ വൈശാഖ് രാജൻ ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന വിമാന ടിക്കറ്റ് കൂടി പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതും പരിശോധിച്ച കോടതി, പരാതിക്കാരിയെ വിശ്വസിക്കാൻ കഴിയില്ലെന്ന് തന്നെ തെളിച്ചുപറഞ്ഞാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.
പരാതിക്കാരി 25 വയസുള്ള സിനിമാ നടിയാണ്. പ്രതിക്ക് 61 വയസ്സുമായി. താൻ നിർമ്മിക്കുന്ന സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമല്ലാതെ പീഡിപ്പിച്ചുവെന്നാണ് പരാതിയെന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. 2017 ഏപ്രിൽ 10നായിരുന്നു പീഡനമെന്നാണ് ആരോപണം. എന്നാൽ പരാതിപ്പെട്ടത് 2018 ഡിസംബർ 29നും. പരാതി നൽകാനെടുത്ത കാലതാമസത്തെ ഗൗരവത്തോടെയാണ് കോടതി കാണുന്നത്. വിദ്യാസമ്പന്നയും സിനിമാനടിയുമായ യുവതിയാണ് ഇപ്രകാരം പരാതി നൽകാൻ താമസം വരുത്തിയതെന്നും വിശദീകരിക്കുന്നു. ഇതിനൊപ്പമാണ് വൈശാഖ് രാജൻ ഹാജരാക്കിയ വാട്സാപ്പ് ചാറ്റുകളെ കുറിച്ചും കോടതി പരാമർശിക്കുന്നത്.
2018 നവംബർ മുതൽ ഡിസംബർ വരെയുള്ള വാട്സാപ്പ് ചാറ്റുകളാണ് കോടതിക്ക് മുമ്പിൽ തെളിവായെത്തിയത്. വൈശാഖ് രാജനും യുവതിയുമായി വളരെ അടുത്ത് ഇടപെഴുകുന്നതിന് തെളിവുകളാണ് ഇവ. വളരെ അടുത്തു പെരുമാറുന്നവരെ പോലെയാണ് വാട്സാപ്പ് സന്ദേശങ്ങൾ. ഇതിനൊപ്പം വൈശാഖ് രാജനെ വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്ക് പരാതിക്കാരി ക്ഷണിക്കുന്നുമുണ്ട്. 2017ൽ റേപ്പ് ചെയ്തൊരാളെ ഇങ്ങനെ സ്വകാര്യ കൂടിക്കാഴ്ചകൾക്ക് 2018ൽ യുവതി വിളിക്കുമോ എന്നതാണ് കോടതി പ്രധാനമായും ഉയർത്തുന്ന ചോദ്യം. 2018 ഡിസംബറിൽ നടത്തി ടെലിഫോൺ സംഭാഷണവും കോടതിയിൽ ഹാജരാക്കി. ഇതിൽ വിലപേശലിന്റെ സ്വാഭാവമുള്ള ഭീഷണിയാണ് പരാതിക്കാരിക്കായി നടത്തുന്നത്. പണം വേണമെന്നതാണ് ഭീഷണി. അതിന് വൈശാഖ് രാജൻ സമ്മതിക്കുന്നുമുണ്ട്. ഇതെല്ലാം 2018 ഡിസംബറിൽ നടന്നുവെന്നാണ് വൈശാഖ് രാജൻ കോടതിയെ അറിയിച്ചത്.
എന്നാൽ പരാതി നൽകിയത് ഡിസംബർ 29നും. ഇതിനൊപ്പം 2017 ഏപ്രിൽ ഏഴിന് വൈശാഖ് രാജൻ ഷാർജയിൽ പോയതിന്റെ തെളിവും കോടതിയിൽ നൽകി. അതിന് ശേഷം 2018 മേയിലാണ് മടങ്ങിയെത്തിയത്. അതുകൊണ്ട് തന്നെ പരാതിക്കാരി പറയുന്ന വിധത്തിൽ 2017ൽ കൊച്ചിയിൽ പീഡനം നടക്കില്ലെന്നാണ് മുമ്പിലുള്ള തെളിവുകൾ പരിശോധിച്ചതിൽ നിന്ന് കോടതി എത്തിയ നിഗമനം. ഇതിൽ നിർണ്ണായകമായത് വിമാന ടിക്കറ്റും വാട്സാപ്പ് ചാറ്റും ടെലിഫോൺ സംഭാഷണവുമാണ്.
ഇതെല്ലാം 2018 നവംബറിന് ശേഷം സംഭവിച്ചതാണെന്നാണ് വൈശാഖ് രാജൻ കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. വിശദ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. പീഡനം നടന്നെന്ന് ആരോപിക്കുന്ന ദിവസം വൈശാഖ് രാജൻ കൊച്ചിയിലുണ്ടെന്ന് തെളിയിക്കാൻ പരാതിക്കാരിക്കും പൊലീസിനും കഴിഞ്ഞാൽ മാത്രമേ ഇനി ഈ കേസിന് പ്രസ്ക്തിയുള്ളൂവെന്നാണ് ഉയരുന്ന വാദം.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നിർമ്മാതാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിലാണ് നിർമ്മാതാവ് മുൻകൂർ ജാമ്യം തേടിയത്. യുവതി നിർമ്മാതാവിനെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്നും പ്രതിയുടെ അഭിഭാഷകന്റെ വാദമാണ് അംഗീകരിക്കുന്നത്.
സിനിമാ രംഗത്തുള്ളവരെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടുന്ന സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയം കോടതിയിൽ ഉന്നയിച്ചതായും വൈശാഖ് രാജന്റെ അഭിഭാഷകൻ സൈബി ജോസ് പറഞ്ഞിരുന്നു. യുവതിയുടെ കയ്യിലുള്ള ദൃശ്യങ്ങൾ ലൈംഗിക പീഡനത്തിന് തെളിവാണ്. അതുപ്രകാരം പൊലീസിന് മേൽ നടപടികൾ സ്വീകരിക്കാം. പക്ഷെ സംഭാഷണ ശകലങ്ങൾ ശ്രവിക്കുമ്പോൾ ബ്ളാക്ക് മെയിൽ ചെയ്യാനുള്ള ശ്രമവുമുണ്ട്. ലൈംഗിക പീഡനത്തിന്റെ പേരിൽ നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം വസൂലാക്കാനുള്ള ശ്രമം നടി നടത്തിയോ എന്ന് പൊലീസിന് പരിശോധിക്കേണ്ട സാഹചര്യമാണ് കോടതിയുടെ പരാമർശങ്ങൾ ഉണ്ടാക്കുന്നത്.
ഷാഫിയുടെ മായാവിയുമായി 2007ലാണ് പ്രവാസിയായ വൈശാഖ് രാജൻ മലയാള സിനിമയിൽ സജീവമാകുന്നത്. ഈ മമ്മൂട്ടി ചിത്രം സൂപ്പർ ഹിറ്റായി. അതിന് ശേഷം 2010ലായിരുന്നു അടുത്ത സിനിമ. ഷാഫി തന്നെയായിരുന്നു സംവിധായകൻ. മേരിക്കൊണ്ടൊരു കുഞ്ഞാടും വിജയിച്ചു. പിന്നീട് 2012ൽ പത്മശ്രീ ഭരത് ഡോ സരോജ് കുമാർ. സജിൻ രാഘവൻ ആയിരുന്നു നിർമ്മാതാവ്. മലയാള സിനിമയുടെ മുഖം മുടി അഴിച്ചു കാട്ടുന്ന ചിത്രം. മോഹൻലാലിനെ കളിയാക്കാനായിരുന്നു സിനിമയെന്ന ആരോപണം സജീവമായി. ശ്രീനിവാസന്റെ ചിത്രം എല്ലാ അർത്ഥത്തിലും ഫ്ളോപ്പായി. ഇതോടെ ലാൽ ഫാൻസുകാരുടെ അനിഷ്ടവും ഉയർന്നു.
സംവിധായകനെ കുറ്റപ്പെടുത്തി ഇതോടെ നിർമ്മാതാവ് തന്നെ രംഗത്ത് വന്നു. ഇത് മലയാള സിനിമയിൽ ഏറെ ചർച്ചയാവുകയും ചെയ്തു.ഇതിന് ശേഷം ഐ ലവ് മീ. ഇതും സാമ്പത്തികമായി പരാജയമായിരുന്നു. റാഫിയുടെ റിങ് മാസ്റ്റർ സുപ്പർ ഹിറ്റായി. ഇതോടെ ദിലീപിന്റെ സൗഹൃദക്കൂട്ടത്തിലുമെത്തി. വൈശാഖിന്റെ കസിൻ ബിഗ് ബജറ്റും സാമ്പത്തികമായി പരാജയപ്പെട്ടു. 2014ലായിരുന്നു കസിൻസ് ഇറങ്ങിയത്. അതിന് ശേഷമായിരുന്നു വെൽകം ടു സെൻട്രൽ ജയിൽ.
2016ലെ ഓണക്കാലത്ത് ഈ ചിത്രം തിയേറ്ററുകൾ കീഴടക്കി. വലിയ സാമ്പത്തിക നേട്ടമാണ് ഈ ചിത്രം നൽകിയത്. മലയാള സിനിമയ്ക്ക് ഉണർവ്വാകുകയും ചെയ്തു. ദിലീപിന്റെ ജനപ്രിയ മുഖത്തെ പരമാവധി ഉപയോഗപ്പെടുത്തിയ സിനിമ. ഫുക്രിയും റോൾ മോഡൽസും ചങ്കസും വിജയ ചിത്രങ്ങളായി. എന്നാൽ അവസാന ചിത്രമായ ജോണി..ജോണി യെസ് അപ്പാ വലിയ വിജയമായില്ല.
Stories you may Like
- എൻഐടി വിദ്യാർത്ഥിയുടെ സസ്പെൻഷൻ പിൻവലിച്ചു
- ഇപ്പോൾ ഇ ഡി പിടിച്ച് പൊല്ലാപ്പ്; നടി ജാക്വിലിൻ വീണ്ടും വിവാദങ്ങളിൽ
- വിജയ് ഹസാരെ ട്രോഫി: മഹാരാഷ്ട്രയെ തകർത്ത് കേരളം ക്വാർട്ടറിൽ
- മധ്യപ്രദേശിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി, കുഞ്ഞ് മരിച്ചു
- ഒരു രാജൻ ദിനംകൂടി കടന്നുപോകുമ്പോൾ ക്യാമ്പസിന്റെ നൊമ്പരമായി സിദ്ധാർഥും
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്