'പിണറായി പൊലീസിന്റെ' ഷൂസിന്റെ ശബ്ദം നിങ്ങളുടെ വീട്ടു മുറ്റത്തും ഉടനെത്തും; സോഷ്യൽ മീഡിയയുടെ കഴുത്തറക്കാൻ ഊരിപ്പിടിച്ച വാളുമായി പിണറായി വിജയൻ സമനില തെറ്റി കാത്തിരിക്കുകയാണ്! പത്രമാരണ നിയമത്തിന് എതിരെ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ ഗവർണർക്ക് പരാതി നൽകി തുടങ്ങി വച്ച നിയമയുദ്ധത്തിന് പിന്തുണയുമായി ക്രൈം നന്ദകുമാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടാൻ പത്രമാരണ ബിൽ ഓർഡിനൻസായി കൊണ്ടുവരാൻ പിണറായി സർക്കാർ ഒരുങ്ങുകയാണ്. മുഖ്യധാരാ പത്രമാധ്യമങ്ങൾ അപകടകരമായ മൗനം പാലിക്കുമ്പോൾ പത്രമാരണ ബിൽ ഓർഡിനൻസിനെതിരെ മറുനാടൻ മലയാളി ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിലേക്കുള്ള ആദ്യ ചുവട് വയ്പായി മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ, കേരള ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു. മറുനാടന്റെ നിയമയുദ്ധത്തിന് പിന്തുണ നൽകി ക്രൈം വാരിക എഡിറ്റർ ടി.പി.നന്ദകുമാർ രംഗത്തെത്തി.
''വീണിടം വിദ്യ' അഭ്യസിക്കുന്ന പിണറായി 'സഖാവ്' ഭരണം അവസാനിക്കുന്ന ഈ ഘട്ടത്തിൽ പത്രപ്രവർത്തക യൂണിയനെ ഭീഷണിപ്പെടുത്തി ചൊൽപ്പടിയിലാക്കിയ പോലെ സോഷ്യൽ മീഡിയയെ ചൊൽപ്പടിയിലാക്കാനാണ് ഒരു പത്രമാരണ ഓഡിനൻസുമായി രംഗത്തെത്തിയിരിക്കുന്നത്. അപകീർത്തിയാണെന്ന് പറഞ്ഞ് ഒരാൾ പരാതി കൊടുത്താൽ ആ നിമിഷം അറസ്റ്റ് ചെയ്ത് ജയിലിലടച്ച് അഞ്ചു വർഷം വരെ ശിക്ഷിക്കുന്ന പത്രമാരണ നിയമം.'
'മറുനാടൻ ടിവിയുടെ ഷാജൻ സ്‌കറിയ, ഗവർണറുടെ മുന്നിലെത്തിയ നിയമവിരുദ്ധമായ പത്രമാരണ നിയമത്തിന് അംഗീകാരം കൊടുക്കരുതെന്ന് അഭ്യർത്ഥിച്ച് ഇന്നലെ ഗവർണർക്ക് പരാതി നൽകിയിരുന്നു. ഈ നിയമ യുദ്ധത്തിന് ഷാജൻ സ്‌കറിയയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.'-നന്ദകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.
നന്ദകുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
സോഷ്യൽ മീഡിയയുടെ കഴുത്തറക്കാൻ ഊരിപ്പിടിച്ച വാളുമായി പിണറായി വിജയൻ.....പത്രമാരണ നിയമത്തിനെതിരെയുള്ള യുദ്ധത്തിൽ ഷാജൻ സ്‌കറിയ യോടൊപ്പം ക്രൈമും.....അതെ പിണറായി വിജയന് സമനില തെറ്റിയിരിക്കുന്നു...! അധികാരഭ്രാന്ത് അന്ധനാക്കിയ പിണറായി വിജയന് ഇന്ന് തനിക്ക് നേരെ ഉയരുന്ന ചെറിയ വിമർശനങ്ങളെ പോലും നേരിടാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടിരിക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് അന്താരാഷ്ട്ര കള്ളക്കടത്ത് മാഫിയയുടേയും ഹവാല ഇടപാടിന്റെയും പെൺവാണിഭത്തിന്റെയും മയക്കു മരുന്നിന്റെയും തീവ്രവാദത്തിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി മാറിയ കഥകൾ പത്ര-ദൃശ്യ- സോഷ്യൽ മാധ്യമങ്ങളിലൂടെ ജനങ്ങൾ ഏറ്റെടുത്തതോടെ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് നൽകുന്ന പരസ്യങ്ങളിലൂടെ പറയുന്ന വ്യാജ വാഗ്ദാനങ്ങളെയെല്ലാം ജനങ്ങൾ പുച്ഛിച്ചു തള്ളുകയാണ്.
പിണറായി വിജയന്റെ ജനപിന്തുണ പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ കീഴിലുള്ള ഇന്റലിജന്റ്‌സ് വകുപ്പ് എന്ന രഹസ്യപൊലീസിന്റെ റിപ്പോർട്ട് . ഇതിന് മുഖ്യകാരണം സോഷ്യൽ മീഡിയയുടെ കടന്നു കയറ്റമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അതെ ഇന്ന് പൊതുസമൂഹത്തിൽ സോഷ്യൽ മീഡിയയുടെ സ്ഥാനം ചെറുതല്ല. ഒരു നേതാവിനെ സൃഷ്ടിക്കാനും സംഹരിക്കാനും ഏറ്റവും മൂർച്ചയേറിയ ആയുധം ഇന്ന് സോഷ്യൽ മീഡിയ തന്നെയാണ്. അധികാര വർഗ്ഗത്തിന്റെ തെറ്റുകളെ പച്ചയായി വിമർശിക്കാനും ജനങ്ങളിൽ അവബോധം ഉണ്ടാക്കാനും ജനങ്ങളിലേക്ക് ആ പ്രതിഷേധാഗ്‌നി പകർന്നു നൽകാനും സോഷ്യൽ മീഡിയയ്ക്ക് സെക്കൻഡുകൾക്കുള്ളിൽ കഴിയുന്നു എന്ന യാഥാർത്ഥ്യം പിണറായി വിജയൻ ഇന്ന് മനസ്സിലാക്കിയിരിക്കുന്നു.
എത്ര ഓടി ഒളിച്ചിട്ടും സോഷ്യൽ മീഡിയയുടെ ക്യാമറ കണ്ണുകളിൽ നിന്ന് രക്ഷപ്പെടാൻ പിണറായി വിജയന് കഴിയുന്നില്ല. പിആർ വർക്കിലൂടെയും പരസ്യങ്ങളിലൂടെയും കെട്ടിപ്പൊക്കിയ തന്റെ ഇമേജുകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു വീഴുന്ന കാഴ്ച പിണറായി വിജയന് താങ്ങാനാവുന്നതിലും അപ്പുറമാണ്.
കള്ളങ്ങൾ മാത്രം വിളമ്പി പിണറായി വിജയൻ പടുത്തുയർത്തിയ ജനപ്രിയ നേതാവിന്റെ പരിവേഷത്തിന് നേരെ അദ്ദേഹത്തിന്റെ തന്നെ ദുഷ്പ്രവർത്തികൾ 'ബൂമറ'ങ്ങായി പതിക്കുന്നതിൽ സോഷ്യൽ മീഡിയയുടെ മുഖ്യ പങ്ക് തിരിച്ചറിഞ്ഞ പിണറായി വിജയൻ ഇപ്പോൾ ഊരിപ്പിടിച്ച പടവാളുമായി സോഷ്യൽ മീഡിയയുടെ കഴുത്തറുക്കാൻ ഇറങ്ങിയിരിക്കുന്നു....
അടിയന്തരാവസ്ഥയുടെ ഭീകര നാളുകളെ ഓർമ്മിപ്പിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ് ആർ. കെ. ലക്ഷ്മണന്റെ 'ഊരിപ്പിടിച്ച വാളുമായി നിൽക്കുന്ന ഇന്ദിരാഗാന്ധി'യുടെ കാർട്ടൂൺ ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. പത്ര സ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും
തകർത്തെറിഞ്ഞ അടിയന്തരാവസ്ഥയുടെ ഭീകര നാളുകളിൽ അതിനെതിരെ പോരാടിയ ധീരനായ ഒരു യുവാവ് നമുക്കുണ്ടായിരുന്നു. .
അതിന്റെ പേരിൽ അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലും ജയിലിലും വെച്ച് ക്രൂരമായി മർദ്ദിക്കുകയും, കാൽവെള്ള അടിച്ചു തകർക്കുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ 'കാൽവെള്ള' നിലത്ത് വയ്ക്കാനാവാതെ വേച്ചു വേച്ചാണ് അദ്ദേഹം നടന്നിരുന്നത്. '
എത്രയോ തവണ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ ക്ലാസ്സ് മുറികളിൽ എസ് എഫ് ഐ ക്ക് വേണ്ടിയുള്ള എന്റെ പ്രസംഗങ്ങളിൽ അദ്ദേഹത്തിന്റെ ധീരമായ ആ പോരാട്ടത്തിന്റെ കഥകൾ വിദ്യാർത്ഥികളെ ആവേശം കൊള്ളിച്ചിട്ടുണ്ട്. അദ്ദേഹമെന്റെ ആവേശവും ആരാധനാ കഥാപാത്രമായിരുന്നു. അതെ, അത് മറ്റാരുമല്ല പിണറായി വിജയൻ തന്നെ....! എന്നാൽ ഞാനൊരു പത്രപ്രവർത്തകനായി മാറിയപ്പോൾ, എന്റെ അന്വേഷണങ്ങൾ ആദ്യം ചെന്നെത്തിയതും പിണറായി വിജയനിലായിരുന്നു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും തട്ടിപ്പുകളിലും മാത്രമല്ല കൊലപാതകങ്ങളിലും പിണറായി വിജയൻ എന്ന നേതാവിന്റെ പേര് എന്നും മുന്നിൽ തന്നെ ആയിരുന്നു.
ആശയങ്ങളുടെ പേരിൽ ഭിന്നിച്ചു നിന്ന ടിപി ചന്ദ്രശേഖരൻ, എന്ന മനുഷ്യ സ്‌നേഹിയെ 51 വെട്ട് വെട്ടി, ചിതറിയ ചോരപ്പാടുകളുമായി നിന്ന സിപിഐ-എന്റെ ഭീകരനായ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. 1996-ൽ ഇ.കെ നായനാർ അധികാരത്തിൽ വന്നതോടെയാണ് പിണറായി വിജയൻ അധികാര ഭ്രാന്തനും പണക്കൊതിയനുമായി തീർന്നത്. എസ്എൻസി ലാവ്‌ലിൻ കമ്പനിയുടെ ഇടനിലക്കാരൻ ദിലീപ് രാഹുലൻ എറിഞ്ഞു കൊടുത്ത രണ്ടു കോടി രൂപയ്ക്ക് സിപിഐ-എം ന്റെ ഏറ്റവും ശക്തനായ പിണറായി വിജയൻ എന്ന നേതാവിനെ വീഴ്‌ത്താൻ കഴിഞ്ഞു.....!
ഐസ്‌ക്രീം പാർലർ പെൺവാണിഭത്തിലൂടെ കുഞ്ഞാലിക്കുട്ടി എന്ന മുസ്ലിം ലീഗിന്റെ കിരീടം വയ്ക്കാത്ത രാജകുമാരനെ ബ്ലാക്‌മെയിൽ ചെയ്തും പ്രമുഖ ഗൾഫ് മലയാളി ബിസിനസ്സുകാരെ വരുതിയിലാക്കി, വൻ തുകയ്ക്കുള്ള ഷെയർ എടുപ്പിച്ചും കൈരളി ചാനൽ തുടങ്ങിയതോടെ പിണറായി വിജയൻ ആളാകെ മാറി. ആയിരക്കണക്കിന് രക്തസാക്ഷികൾ ചോരയും നീരും നൽകി 'പടുത്തുയർത്തിയ' സിപിഐ- എം എന്ന മഹത്തായ പ്രസ്ഥാനത്തെ, ഹൈജാക്ക് ചെയ്ത് തന്റെ കാര്യലാഭങ്ങൾ നേടിയെടുക്കാനുള്ള മറയാക്കി മാറ്റി. മാർക്‌സിസം-ലെനിനിസം, തൊഴിലാളി വർഗവും പട്ടിണി പാവങ്ങളും എന്ന ഒരു ലേബലൊട്ടിച്ച് മാർക്‌സിസ്റ്റ് പാർട്ടിയെ മുന്നിൽ കാണിച്ച് പിണറായി വിജയൻ അന്തരാഷ്ട്ര ബിസിനസുകാരായ യൂസഫലിയുടെയും രവിപിള്ളയുടെയും തുടങ്ങി ലോട്ടറി മാഫിയ കിങ് സാന്റിയാഗോ മാർട്ടിൻ വരെയുള്ളവരുടെ ഇഷ്ടക്കാരനായ് മാറി.
ഞാൻ, ശോഭന ജോർജ് എംഎൽഎയെ ബ്ലാക്ക് മെയിൽ ചെയ്തു എന്ന കള്ള പരാതി ഉണ്ടാക്കി അന്നത്തെ പൊലീസിനെ ഭരിച്ചിരുന്ന നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി സൃഷ്ടിച്ചെടുത്ത നാടകത്തിൽ പത്രക്കാരെ മുഴുവൻ തെറ്റിദ്ധരിപ്പിച്ചാണ് എന്നെ ജയിലിൽ വെച്ച് പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് കൊല്ലാൻ പ്ലാൻ ഇട്ടിരുന്നത്. അന്ന് ഞാൻ ഒറ്റയ്ക്ക് പോരാടി. ഒരൊറ്റ ദിവസത്തെ ജയിൽ വാസത്തിന് ശേഷം കൂടുതൽ കരുത്തോടെ ഞാൻ തിരിച്ചെത്തി. പിണറായി വിജയന്റെ പേര് പറയാൻ പോലും പലരും പേടിക്കുന്ന ഒരു കാലഘട്ടത്തിലാണ്, 'പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ അഴിമതി വീരൻ' എന്ന തലക്കെട്ടിൽ ക്രൈം പുറത്തിറക്കിയത്. സരിതയേക്കാളും സ്വപ്നയേക്കാളുമെല്ലാം മുന്നേ മാദക തിടമ്പായ ശോഭയുമായുള്ള അവിശുദ്ധ ബന്ധങ്ങളുടെ കഥകൾ പുറത്തു വിട്ടതും ക്രൈം ആയിരുന്നു.
അന്ന് ഞാൻ പിണറായിവിജയന്റെ ഭീകര മുഖം ദർശിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിഎന്ന നിലയിൽ സഹിഷ്ണുതയോടെ വാർത്തകളെ നേരിടേണ്ട പിണറായി ഞാൻ കണ്ട ഏറ്റവും വലിയ ഭീരുവായി പ്രവർത്തിച്ചു. പിണറായി വിജയന്റെ ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകളെ ക്രൈം ഓഫീസിലേയ്ക്ക് പെട്രോളും ആയുധങ്ങളുമായി പറഞ്ഞയച്ചു. എസ്എൻസി ലാവ്‌ലിൻ, കമല ഇന്റർനാഷനൽ എക്‌സ്‌പോർടിങ് കമ്പനി, കവിയൂർ കേസ് തുടങ്ങിയ സംഭവങ്ങളുടെ 'മുഖ്യ രേഖ'കൾ തട്ടിക്കൊണ്ട് പോകുകയോ കത്തിക്കുകയോ ചെയ്തു. കേരളത്തിൽ അങ്ങോളമിങ്ങോളം ക്രൈം കോപ്പികൾ ബലമായി പിടിച്ചെടുത്ത ശേഷം പിണറായിയുടെ ഗുണ്ടകൾ അവിടെ സംഹാര താണ്ഡവമാടുകയായിരുന്നു. പിന്നീട് എന്നെ കൊല്ലാൻ പ്ലാൻ ചെയ്തു. പിണറായിയുടെ ജനാധിപത്യം എന്ന് പറഞ്ഞാൽ ഇതാണ്....! ഇതാണ് പിണറായി വിജയന്റെ പത്ര സ്വാതന്ത്ര്യവും....!
മുമ്പ് വരെ ഞാൻ ഒറ്റയ്ക്കാണ് പിണറായി വിജയന്റെയും കോടിയേരിയുടെയും പേര് പറഞ്ഞു യുദ്ധം ചെയ്തിരുന്നെങ്കിൽ, ഇന്ന് എല്ലാ പത്ര-ദൃശ്യ- സമൂഹ മാധ്യമങ്ങളും എന്നെക്കാൾ മുന്നിലാണ്. അവർ ജനാധിപത്യത്തിന്റെ പടച്ചട്ടകളായി മാറിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരിയുമെല്ലാം അധികാര വിഭ്രാന്തിയിൽ കാട്ടിക്കൂട്ടിയ ഞെട്ടിക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ കഥകൾ സധൈര്യം ചങ്കൂറ്റത്തോടെ നിയമ പരമായി തുറന്നു പറയാൻ മറുനാടൻ മലയാളി ഷാജൻ സ്‌കറിയ , ജനപക്ഷം ബെന്നി, ട്രൂ ടിവി പാലാക്കാരൻ, ഭരത് ലൈവ് ടിവി പ്രദീപ്, മലയാളി ഓൺലൈൻ തുടങ്ങിയ എത്രയെത്ര സോഷ്യൽ മീഡിയകൾ ആണ് ജനാധിപത്യത്തിന്റെ കാവൽ ഭടന്മാരായി രംഗത്തുള്ളത്. ഇവരുടെ ധീരതയോടെയുള്ള ശക്തമായ പ്രവർത്തനം കണ്ട് ഞാൻ അഭിമാനിക്കുന്നു.
എന്നാൽ പിണറായി വിജയന് ഇവരെ ഉന്മൂലനാശം ചെയ്യണം. 'വർഗ വഞ്ചകരെ' ഉന്മൂലനാശം ചെയ്ത് മാത്രം പരിചയമുള്ള പിണറായി വിജയൻ അതിനു കൂട്ടു പിടിച്ചിരിക്കുന്നത് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ ആണ്. ഒരു പരാതി കൊടുത്ത ഭാഗ്യലക്ഷ്മിയുടെ പേരിൽ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ, ഒരു മാസത്തോളം നിർജീവമായ പിണറായിയുടെ പൊലീസിന് സംഭവിച്ച വീഴ്ച ആയിരുന്നു വിജയ് നായരുടെ നേരെയുള്ള കയ്യേറ്റം. നിയമവാഴ്ച തകർന്നതിൽ ഒന്നാം പ്രതി ആഭ്യന്തര മന്ത്രി പിണറായി വിജയൻ ആയിരുന്നില്ലേ?
എന്നാൽ 'വീണിടം വിദ്യ' അഭ്യസിക്കുന്ന പിണറായി 'സഖാവ്' ഭരണം അവസാനിക്കുന്ന ഈ ഘട്ടത്തിൽ പത്രപ്രവർത്തക യൂണിയനെ ഭീഷണിപ്പെടുത്തി ചൊൽപ്പടിയിലാക്കിയ പോലെ സോഷ്യൽ മീഡിയയെ ചൊൽപ്പടിയിലാക്കാനാണ് ഒരു പത്രമാരണ ഓഡിനൻസുമായി രംഗത്തെത്തിയിരിക്കുന്നത്. അപകീർത്തിയാണെന്ന് പറഞ്ഞ് ഒരാൾ പരാതി കൊടുത്താൽ ആ നിമിഷം അറസ്റ്റ് ചെയ്ത് ജയിലിലടച്ച് അഞ്ചു വർഷം വരെ ശിക്ഷിക്കുന്ന പത്രമാരണ നിയമം.
അതെ സുഹൃത്തുക്കളെ പിണറായി എന്ന ഭീകരന്റെ കീഴിലുള്ള പൊലീസ് ഷൂസിന്റെ ശബ്ദം നിങ്ങളുടെ വീട്ടു മുറ്റത്തും ഉടനെത്തും. സോഷ്യൽ മീഡിയയുടെ കഴുത്തറക്കാൻ ഊരിപ്പിടിച്ച വാളുമായി പിണറായി വിജയൻ സമനില തെറ്റി കാത്തിരിക്കുകയാണ്....! ഓരോ പത്രപ്രവർത്തകന്റെയും ജീവശ്വാസം പോകുന്നതുവരെ ഈ അപരിഷ്‌കൃത ഭീകര നിയമത്തിനെതിരെ പോരാടുക തന്നെ ചെയ്യണം.
മറുനാടൻ ടിവിയുടെ ഷാജൻ സ്‌കറിയ, ഗവർണറുടെ മുന്നിലെത്തിയ നിയമവിരുദ്ധമായ പത്രമാരണ നിയമത്തിന് അംഗീകാരം കൊടുക്കരുതെന്ന് അഭ്യർത്ഥിച്ച് ഇന്നലെ ഗവർണർക്ക് പരാതി നൽകിയിരുന്നു. ഈ നിയമ യുദ്ധത്തിന് ഷാജൻ സ്‌കറിയയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.
സുപ്രീംകോടതി പോലും നിയമ വിരുദ്ധമെന്ന് വിധിച്ച് പല തവണ തള്ളിക്കളഞ്ഞ കാര്യമാണ് പിണറായി വിജയൻ പൊടിതട്ടിയെടുത്ത്.... സോഷ്യൽ മീഡിയയുടെ കഴുത്ത് ഞെരിച്ച് .. ജനാധിപത്യത്തെ കശാപ്പു ചെയ്യാൻ ഈ ഓർഡിനൻസ് കൊണ്ടുവന്നിട്ടുള്ളത് എന്ന് ഓരോ പത്രപ്രവർത്തകനും അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ ഒരു കള്ള പരാതി കൊടുത്തു നാളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോൾ ആർക്കും മിണ്ടാൻ പറ്റാതെ വന്നു എന്ന് വരും ....!
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍