Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പിണറായി പൊലീസിന്റെ' ഷൂസിന്റെ ശബ്ദം നിങ്ങളുടെ വീട്ടു മുറ്റത്തും ഉടനെത്തും; സോഷ്യൽ മീഡിയയുടെ കഴുത്തറക്കാൻ ഊരിപ്പിടിച്ച വാളുമായി പിണറായി വിജയൻ സമനില തെറ്റി കാത്തിരിക്കുകയാണ്! പത്രമാരണ നിയമത്തിന് എതിരെ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ ഗവർണർക്ക് പരാതി നൽകി തുടങ്ങി വച്ച നിയമയുദ്ധത്തിന് പിന്തുണയുമായി ക്രൈം നന്ദകുമാർ

'പിണറായി പൊലീസിന്റെ' ഷൂസിന്റെ ശബ്ദം നിങ്ങളുടെ വീട്ടു മുറ്റത്തും ഉടനെത്തും; സോഷ്യൽ മീഡിയയുടെ കഴുത്തറക്കാൻ ഊരിപ്പിടിച്ച വാളുമായി പിണറായി വിജയൻ സമനില തെറ്റി കാത്തിരിക്കുകയാണ്! പത്രമാരണ നിയമത്തിന് എതിരെ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ ഗവർണർക്ക് പരാതി നൽകി തുടങ്ങി വച്ച നിയമയുദ്ധത്തിന് പിന്തുണയുമായി ക്രൈം നന്ദകുമാർ

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടാൻ പത്രമാരണ ബിൽ ഓർഡിനൻസായി കൊണ്ടുവരാൻ പിണറായി സർക്കാർ ഒരുങ്ങുകയാണ്. മുഖ്യധാരാ പത്രമാധ്യമങ്ങൾ അപകടകരമായ മൗനം പാലിക്കുമ്പോൾ പത്രമാരണ ബിൽ ഓർഡിനൻസിനെതിരെ മറുനാടൻ മലയാളി ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിലേക്കുള്ള ആദ്യ ചുവട് വയ്പായി മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ, കേരള ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു. മറുനാടന്റെ നിയമയുദ്ധത്തിന് പിന്തുണ നൽകി ക്രൈം വാരിക എഡിറ്റർ ടി.പി.നന്ദകുമാർ രംഗത്തെത്തി.

''വീണിടം വിദ്യ' അഭ്യസിക്കുന്ന പിണറായി 'സഖാവ്' ഭരണം അവസാനിക്കുന്ന ഈ ഘട്ടത്തിൽ പത്രപ്രവർത്തക യൂണിയനെ ഭീഷണിപ്പെടുത്തി ചൊൽപ്പടിയിലാക്കിയ പോലെ സോഷ്യൽ മീഡിയയെ ചൊൽപ്പടിയിലാക്കാനാണ് ഒരു പത്രമാരണ ഓഡിനൻസുമായി രംഗത്തെത്തിയിരിക്കുന്നത്. അപകീർത്തിയാണെന്ന് പറഞ്ഞ് ഒരാൾ പരാതി കൊടുത്താൽ ആ നിമിഷം അറസ്റ്റ് ചെയ്ത് ജയിലിലടച്ച് അഞ്ചു വർഷം വരെ ശിക്ഷിക്കുന്ന പത്രമാരണ നിയമം.'

'മറുനാടൻ ടിവിയുടെ ഷാജൻ സ്‌കറിയ, ഗവർണറുടെ മുന്നിലെത്തിയ നിയമവിരുദ്ധമായ പത്രമാരണ നിയമത്തിന് അംഗീകാരം കൊടുക്കരുതെന്ന് അഭ്യർത്ഥിച്ച് ഇന്നലെ ഗവർണർക്ക് പരാതി നൽകിയിരുന്നു. ഈ നിയമ യുദ്ധത്തിന് ഷാജൻ സ്‌കറിയയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.'-നന്ദകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.

നന്ദകുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

സോഷ്യൽ മീഡിയയുടെ കഴുത്തറക്കാൻ ഊരിപ്പിടിച്ച വാളുമായി പിണറായി വിജയൻ.....പത്രമാരണ നിയമത്തിനെതിരെയുള്ള യുദ്ധത്തിൽ ഷാജൻ സ്‌കറിയ യോടൊപ്പം ക്രൈമും.....അതെ പിണറായി വിജയന് സമനില തെറ്റിയിരിക്കുന്നു...! അധികാരഭ്രാന്ത് അന്ധനാക്കിയ പിണറായി വിജയന് ഇന്ന് തനിക്ക് നേരെ ഉയരുന്ന ചെറിയ വിമർശനങ്ങളെ പോലും നേരിടാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടിരിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് അന്താരാഷ്ട്ര കള്ളക്കടത്ത് മാഫിയയുടേയും ഹവാല ഇടപാടിന്റെയും പെൺവാണിഭത്തിന്റെയും മയക്കു മരുന്നിന്റെയും തീവ്രവാദത്തിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി മാറിയ കഥകൾ പത്ര-ദൃശ്യ- സോഷ്യൽ മാധ്യമങ്ങളിലൂടെ ജനങ്ങൾ ഏറ്റെടുത്തതോടെ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് നൽകുന്ന പരസ്യങ്ങളിലൂടെ പറയുന്ന വ്യാജ വാഗ്ദാനങ്ങളെയെല്ലാം ജനങ്ങൾ പുച്ഛിച്ചു തള്ളുകയാണ്.

പിണറായി വിജയന്റെ ജനപിന്തുണ പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ കീഴിലുള്ള ഇന്റലിജന്റ്‌സ് വകുപ്പ് എന്ന രഹസ്യപൊലീസിന്റെ റിപ്പോർട്ട് . ഇതിന് മുഖ്യകാരണം സോഷ്യൽ മീഡിയയുടെ കടന്നു കയറ്റമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അതെ ഇന്ന് പൊതുസമൂഹത്തിൽ സോഷ്യൽ മീഡിയയുടെ സ്ഥാനം ചെറുതല്ല. ഒരു നേതാവിനെ സൃഷ്ടിക്കാനും സംഹരിക്കാനും ഏറ്റവും മൂർച്ചയേറിയ ആയുധം ഇന്ന് സോഷ്യൽ മീഡിയ തന്നെയാണ്. അധികാര വർഗ്ഗത്തിന്റെ തെറ്റുകളെ പച്ചയായി വിമർശിക്കാനും ജനങ്ങളിൽ അവബോധം ഉണ്ടാക്കാനും ജനങ്ങളിലേക്ക് ആ പ്രതിഷേധാഗ്‌നി പകർന്നു നൽകാനും സോഷ്യൽ മീഡിയയ്ക്ക് സെക്കൻഡുകൾക്കുള്ളിൽ കഴിയുന്നു എന്ന യാഥാർത്ഥ്യം പിണറായി വിജയൻ ഇന്ന് മനസ്സിലാക്കിയിരിക്കുന്നു.

എത്ര ഓടി ഒളിച്ചിട്ടും സോഷ്യൽ മീഡിയയുടെ ക്യാമറ കണ്ണുകളിൽ നിന്ന് രക്ഷപ്പെടാൻ പിണറായി വിജയന് കഴിയുന്നില്ല. പിആർ വർക്കിലൂടെയും പരസ്യങ്ങളിലൂടെയും കെട്ടിപ്പൊക്കിയ തന്റെ ഇമേജുകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു വീഴുന്ന കാഴ്ച പിണറായി വിജയന് താങ്ങാനാവുന്നതിലും അപ്പുറമാണ്.

കള്ളങ്ങൾ മാത്രം വിളമ്പി പിണറായി വിജയൻ പടുത്തുയർത്തിയ ജനപ്രിയ നേതാവിന്റെ പരിവേഷത്തിന് നേരെ അദ്ദേഹത്തിന്റെ തന്നെ ദുഷ്പ്രവർത്തികൾ 'ബൂമറ'ങ്ങായി പതിക്കുന്നതിൽ സോഷ്യൽ മീഡിയയുടെ മുഖ്യ പങ്ക് തിരിച്ചറിഞ്ഞ പിണറായി വിജയൻ ഇപ്പോൾ ഊരിപ്പിടിച്ച പടവാളുമായി സോഷ്യൽ മീഡിയയുടെ കഴുത്തറുക്കാൻ ഇറങ്ങിയിരിക്കുന്നു....

അടിയന്തരാവസ്ഥയുടെ ഭീകര നാളുകളെ ഓർമ്മിപ്പിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ് ആർ. കെ. ലക്ഷ്മണന്റെ 'ഊരിപ്പിടിച്ച വാളുമായി നിൽക്കുന്ന ഇന്ദിരാഗാന്ധി'യുടെ കാർട്ടൂൺ ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. പത്ര സ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും
തകർത്തെറിഞ്ഞ അടിയന്തരാവസ്ഥയുടെ ഭീകര നാളുകളിൽ അതിനെതിരെ പോരാടിയ ധീരനായ ഒരു യുവാവ് നമുക്കുണ്ടായിരുന്നു. .
അതിന്റെ പേരിൽ അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലും ജയിലിലും വെച്ച് ക്രൂരമായി മർദ്ദിക്കുകയും, കാൽവെള്ള അടിച്ചു തകർക്കുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ 'കാൽവെള്ള' നിലത്ത് വയ്ക്കാനാവാതെ വേച്ചു വേച്ചാണ് അദ്ദേഹം നടന്നിരുന്നത്. '

എത്രയോ തവണ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ ക്ലാസ്സ് മുറികളിൽ എസ് എഫ് ഐ ക്ക് വേണ്ടിയുള്ള എന്റെ പ്രസംഗങ്ങളിൽ അദ്ദേഹത്തിന്റെ ധീരമായ ആ പോരാട്ടത്തിന്റെ കഥകൾ വിദ്യാർത്ഥികളെ ആവേശം കൊള്ളിച്ചിട്ടുണ്ട്. അദ്ദേഹമെന്റെ ആവേശവും ആരാധനാ കഥാപാത്രമായിരുന്നു. അതെ, അത് മറ്റാരുമല്ല പിണറായി വിജയൻ തന്നെ....! എന്നാൽ ഞാനൊരു പത്രപ്രവർത്തകനായി മാറിയപ്പോൾ, എന്റെ അന്വേഷണങ്ങൾ ആദ്യം ചെന്നെത്തിയതും പിണറായി വിജയനിലായിരുന്നു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും തട്ടിപ്പുകളിലും മാത്രമല്ല കൊലപാതകങ്ങളിലും പിണറായി വിജയൻ എന്ന നേതാവിന്റെ പേര് എന്നും മുന്നിൽ തന്നെ ആയിരുന്നു.

ആശയങ്ങളുടെ പേരിൽ ഭിന്നിച്ചു നിന്ന ടിപി ചന്ദ്രശേഖരൻ, എന്ന മനുഷ്യ സ്‌നേഹിയെ 51 വെട്ട് വെട്ടി, ചിതറിയ ചോരപ്പാടുകളുമായി നിന്ന സിപിഐ-എന്റെ ഭീകരനായ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. 1996-ൽ ഇ.കെ നായനാർ അധികാരത്തിൽ വന്നതോടെയാണ് പിണറായി വിജയൻ അധികാര ഭ്രാന്തനും പണക്കൊതിയനുമായി തീർന്നത്. എസ്എൻസി ലാവ്‌ലിൻ കമ്പനിയുടെ ഇടനിലക്കാരൻ ദിലീപ് രാഹുലൻ എറിഞ്ഞു കൊടുത്ത രണ്ടു കോടി രൂപയ്ക്ക് സിപിഐ-എം ന്റെ ഏറ്റവും ശക്തനായ പിണറായി വിജയൻ എന്ന നേതാവിനെ വീഴ്‌ത്താൻ കഴിഞ്ഞു.....!

ഐസ്‌ക്രീം പാർലർ പെൺവാണിഭത്തിലൂടെ കുഞ്ഞാലിക്കുട്ടി എന്ന മുസ്ലിം ലീഗിന്റെ കിരീടം വയ്ക്കാത്ത രാജകുമാരനെ ബ്ലാക്‌മെയിൽ ചെയ്തും പ്രമുഖ ഗൾഫ് മലയാളി ബിസിനസ്സുകാരെ വരുതിയിലാക്കി, വൻ തുകയ്ക്കുള്ള ഷെയർ എടുപ്പിച്ചും കൈരളി ചാനൽ തുടങ്ങിയതോടെ പിണറായി വിജയൻ ആളാകെ മാറി. ആയിരക്കണക്കിന് രക്തസാക്ഷികൾ ചോരയും നീരും നൽകി 'പടുത്തുയർത്തിയ' സിപിഐ- എം എന്ന മഹത്തായ പ്രസ്ഥാനത്തെ, ഹൈജാക്ക് ചെയ്ത് തന്റെ കാര്യലാഭങ്ങൾ നേടിയെടുക്കാനുള്ള മറയാക്കി മാറ്റി. മാർക്‌സിസം-ലെനിനിസം, തൊഴിലാളി വർഗവും പട്ടിണി പാവങ്ങളും എന്ന ഒരു ലേബലൊട്ടിച്ച് മാർക്‌സിസ്റ്റ് പാർട്ടിയെ മുന്നിൽ കാണിച്ച് പിണറായി വിജയൻ അന്തരാഷ്ട്ര ബിസിനസുകാരായ യൂസഫലിയുടെയും രവിപിള്ളയുടെയും തുടങ്ങി ലോട്ടറി മാഫിയ കിങ് സാന്റിയാഗോ മാർട്ടിൻ വരെയുള്ളവരുടെ ഇഷ്ടക്കാരനായ് മാറി.

ഞാൻ, ശോഭന ജോർജ് എംഎൽഎയെ ബ്ലാക്ക് മെയിൽ ചെയ്തു എന്ന കള്ള പരാതി ഉണ്ടാക്കി അന്നത്തെ പൊലീസിനെ ഭരിച്ചിരുന്ന നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി സൃഷ്ടിച്ചെടുത്ത നാടകത്തിൽ പത്രക്കാരെ മുഴുവൻ തെറ്റിദ്ധരിപ്പിച്ചാണ് എന്നെ ജയിലിൽ വെച്ച് പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് കൊല്ലാൻ പ്ലാൻ ഇട്ടിരുന്നത്. അന്ന് ഞാൻ ഒറ്റയ്ക്ക് പോരാടി. ഒരൊറ്റ ദിവസത്തെ ജയിൽ വാസത്തിന് ശേഷം കൂടുതൽ കരുത്തോടെ ഞാൻ തിരിച്ചെത്തി. പിണറായി വിജയന്റെ പേര് പറയാൻ പോലും പലരും പേടിക്കുന്ന ഒരു കാലഘട്ടത്തിലാണ്, 'പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ അഴിമതി വീരൻ' എന്ന തലക്കെട്ടിൽ ക്രൈം പുറത്തിറക്കിയത്. സരിതയേക്കാളും സ്വപ്നയേക്കാളുമെല്ലാം മുന്നേ മാദക തിടമ്പായ ശോഭയുമായുള്ള അവിശുദ്ധ ബന്ധങ്ങളുടെ കഥകൾ പുറത്തു വിട്ടതും ക്രൈം ആയിരുന്നു.

അന്ന് ഞാൻ പിണറായിവിജയന്റെ ഭീകര മുഖം ദർശിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിഎന്ന നിലയിൽ സഹിഷ്ണുതയോടെ വാർത്തകളെ നേരിടേണ്ട പിണറായി ഞാൻ കണ്ട ഏറ്റവും വലിയ ഭീരുവായി പ്രവർത്തിച്ചു. പിണറായി വിജയന്റെ ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകളെ ക്രൈം ഓഫീസിലേയ്ക്ക് പെട്രോളും ആയുധങ്ങളുമായി പറഞ്ഞയച്ചു. എസ്എൻസി ലാവ്‌ലിൻ, കമല ഇന്റർനാഷനൽ എക്‌സ്‌പോർടിങ് കമ്പനി, കവിയൂർ കേസ് തുടങ്ങിയ സംഭവങ്ങളുടെ 'മുഖ്യ രേഖ'കൾ തട്ടിക്കൊണ്ട് പോകുകയോ കത്തിക്കുകയോ ചെയ്തു. കേരളത്തിൽ അങ്ങോളമിങ്ങോളം ക്രൈം കോപ്പികൾ ബലമായി പിടിച്ചെടുത്ത ശേഷം പിണറായിയുടെ ഗുണ്ടകൾ അവിടെ സംഹാര താണ്ഡവമാടുകയായിരുന്നു. പിന്നീട് എന്നെ കൊല്ലാൻ പ്ലാൻ ചെയ്തു. പിണറായിയുടെ ജനാധിപത്യം എന്ന് പറഞ്ഞാൽ ഇതാണ്....! ഇതാണ് പിണറായി വിജയന്റെ പത്ര സ്വാതന്ത്ര്യവും....!

മുമ്പ് വരെ ഞാൻ ഒറ്റയ്ക്കാണ് പിണറായി വിജയന്റെയും കോടിയേരിയുടെയും പേര് പറഞ്ഞു യുദ്ധം ചെയ്തിരുന്നെങ്കിൽ, ഇന്ന് എല്ലാ പത്ര-ദൃശ്യ- സമൂഹ മാധ്യമങ്ങളും എന്നെക്കാൾ മുന്നിലാണ്. അവർ ജനാധിപത്യത്തിന്റെ പടച്ചട്ടകളായി മാറിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരിയുമെല്ലാം അധികാര വിഭ്രാന്തിയിൽ കാട്ടിക്കൂട്ടിയ ഞെട്ടിക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ കഥകൾ സധൈര്യം ചങ്കൂറ്റത്തോടെ നിയമ പരമായി തുറന്നു പറയാൻ മറുനാടൻ മലയാളി ഷാജൻ സ്‌കറിയ , ജനപക്ഷം ബെന്നി, ട്രൂ ടിവി പാലാക്കാരൻ, ഭരത് ലൈവ് ടിവി പ്രദീപ്, മലയാളി ഓൺലൈൻ തുടങ്ങിയ എത്രയെത്ര സോഷ്യൽ മീഡിയകൾ ആണ് ജനാധിപത്യത്തിന്റെ കാവൽ ഭടന്മാരായി രംഗത്തുള്ളത്. ഇവരുടെ ധീരതയോടെയുള്ള ശക്തമായ പ്രവർത്തനം കണ്ട് ഞാൻ അഭിമാനിക്കുന്നു.

എന്നാൽ പിണറായി വിജയന് ഇവരെ ഉന്മൂലനാശം ചെയ്യണം. 'വർഗ വഞ്ചകരെ' ഉന്മൂലനാശം ചെയ്ത് മാത്രം പരിചയമുള്ള പിണറായി വിജയൻ അതിനു കൂട്ടു പിടിച്ചിരിക്കുന്നത് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ ആണ്. ഒരു പരാതി കൊടുത്ത ഭാഗ്യലക്ഷ്മിയുടെ പേരിൽ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ, ഒരു മാസത്തോളം നിർജീവമായ പിണറായിയുടെ പൊലീസിന് സംഭവിച്ച വീഴ്ച ആയിരുന്നു വിജയ് നായരുടെ നേരെയുള്ള കയ്യേറ്റം. നിയമവാഴ്ച തകർന്നതിൽ ഒന്നാം പ്രതി ആഭ്യന്തര മന്ത്രി പിണറായി വിജയൻ ആയിരുന്നില്ലേ?
എന്നാൽ 'വീണിടം വിദ്യ' അഭ്യസിക്കുന്ന പിണറായി 'സഖാവ്' ഭരണം അവസാനിക്കുന്ന ഈ ഘട്ടത്തിൽ പത്രപ്രവർത്തക യൂണിയനെ ഭീഷണിപ്പെടുത്തി ചൊൽപ്പടിയിലാക്കിയ പോലെ സോഷ്യൽ മീഡിയയെ ചൊൽപ്പടിയിലാക്കാനാണ് ഒരു പത്രമാരണ ഓഡിനൻസുമായി രംഗത്തെത്തിയിരിക്കുന്നത്. അപകീർത്തിയാണെന്ന് പറഞ്ഞ് ഒരാൾ പരാതി കൊടുത്താൽ ആ നിമിഷം അറസ്റ്റ് ചെയ്ത് ജയിലിലടച്ച് അഞ്ചു വർഷം വരെ ശിക്ഷിക്കുന്ന പത്രമാരണ നിയമം.

അതെ സുഹൃത്തുക്കളെ പിണറായി എന്ന ഭീകരന്റെ കീഴിലുള്ള പൊലീസ് ഷൂസിന്റെ ശബ്ദം നിങ്ങളുടെ വീട്ടു മുറ്റത്തും ഉടനെത്തും. സോഷ്യൽ മീഡിയയുടെ കഴുത്തറക്കാൻ ഊരിപ്പിടിച്ച വാളുമായി പിണറായി വിജയൻ സമനില തെറ്റി കാത്തിരിക്കുകയാണ്....! ഓരോ പത്രപ്രവർത്തകന്റെയും ജീവശ്വാസം പോകുന്നതുവരെ ഈ അപരിഷ്‌കൃത ഭീകര നിയമത്തിനെതിരെ പോരാടുക തന്നെ ചെയ്യണം.

മറുനാടൻ ടിവിയുടെ ഷാജൻ സ്‌കറിയ, ഗവർണറുടെ മുന്നിലെത്തിയ നിയമവിരുദ്ധമായ പത്രമാരണ നിയമത്തിന് അംഗീകാരം കൊടുക്കരുതെന്ന് അഭ്യർത്ഥിച്ച് ഇന്നലെ ഗവർണർക്ക് പരാതി നൽകിയിരുന്നു. ഈ നിയമ യുദ്ധത്തിന് ഷാജൻ സ്‌കറിയയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.
സുപ്രീംകോടതി പോലും നിയമ വിരുദ്ധമെന്ന് വിധിച്ച് പല തവണ തള്ളിക്കളഞ്ഞ കാര്യമാണ് പിണറായി വിജയൻ പൊടിതട്ടിയെടുത്ത്.... സോഷ്യൽ മീഡിയയുടെ കഴുത്ത് ഞെരിച്ച് .. ജനാധിപത്യത്തെ കശാപ്പു ചെയ്യാൻ ഈ ഓർഡിനൻസ് കൊണ്ടുവന്നിട്ടുള്ളത് എന്ന് ഓരോ പത്രപ്രവർത്തകനും അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ ഒരു കള്ള പരാതി കൊടുത്തു നാളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോൾ ആർക്കും മിണ്ടാൻ പറ്റാതെ വന്നു എന്ന് വരും ....!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP