മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിൽ ഫ്ളാറ്റിലെത്തി, പിന്നെ ഭാര്യയ്ക്ക് നേരെ അതിക്രമം; പാനിന്റെ പിടി കൊണ്ടുള്ള ഏറിൽ തലയ്ക്ക് പരിക്കേറ്റെന്ന് ഭാര്യ ആൻഡ്രിയ ഹെവിറ്റി; പരാതിയുടെ അടിസ്ഥാനത്തിൽ വിനോദ് കാംബ്ലിക്കെതിരെ കേസെടുത്ത് പൊലീസ്; വിവാദങ്ങൾ ഒഴിയാതെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ വ്യക്തി ജീവിതം
മറുനാടൻ ഡെസ്ക്
മുംബൈ: ഒരുകാലത്ത് പ്രതിഭയുടെ തിളക്കത്തിൽ നിന്നും താഴേക്ക് പതിച്ച ജീവിതമായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടേത്. ഇപ്പോൾ ലഹരിക്ക് അടിമപ്പെട്ട് ജീവിതം വഴിതെറ്റിയിരിക്കുന്ന കാംബ്ലി വിവാദ നായകനുമാണ്. ഗാർഹിക പീഡന പരാതിയിൽ കാംബ്ലിക്കെതിരെ ഇപ്പോൾ കേസെടുത്തിരിക്കരയാണ് പൊലീസ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബാന്ദ്രയിലെ ഫ്ലാറ്റിൽ വെച്ച് മദ്യലഹരിയിൽ വിനോദ് കാംബ്ലി തന്നെ ആക്രമിച്ചെന്ന് ആരോപിച്ച് ഭാര്യ ആൻഡ്രിയ ഹെവിറ്റി മുംബൈ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കാംബ്ലിക്കെതിരെ പൊലീസ് കേസ് എടുത്തു.
മദ്യലഹരിയിലായിരുന്ന വിനോദ് കാംബ്ലി പാചകം ചെയ്യുന്ന പാനിന്റെ പിടി തനിക്ക് നേരെ എറിഞ്ഞെന്നും ഇതുമൂലം തലയ്ക്ക് പരിക്കേറ്റതായും ഭാര്യ ആരോപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1നും 1.30നും ഇടയിലാണ് സംഭവം നടന്നതെന്നാണ് വിവരം. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ ബാന്ദ്രയിലെ ഫ്ളാറ്റിലെത്തിയ കാംബ്ലി ഭാര്യയെ ആക്രമിക്കുകയായിരുന്നു.
ഫ്ലാറ്റിലെത്തിയ ശേഷം കാംബ്ലി ഭാര്യയ്ക്ക് നേരെ അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെ അടുക്കളയിലേയ്ക്ക ഓടിക്കയറിയ കാംബ്ലി പാനിന്റെ പിടി ഭാര്യ്ക്ക് നേരെ എറിയുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ കാംബ്ലിയുടെ ഭാര്യ ഭാഭ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി ബാന്ദ്ര പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സച്ചിനൊപ്പം ക്രിക്കറ്റ് കളിച്ചു തുടങ്ങിയ വ്യക്തിയാണ് വിനോദ് കാംബ്ലി. സച്ചിനേക്കാൾ പ്രതിഭയുണ്ടെന്നും, ബ്രയൻ ലാറയുടെ ഇന്ത്യൻ പതിപ്പ് എന്നും ആദ്യകാലത്ത് വിശേഷിപ്പിക്കപ്പെട്ട, വിനോദ് കാംബ്ലി എന്ന് ജീവിക്കാൻ ഗതിയില്ലാതെ സഹായത്തിന് കേഴുകയാണ്. സച്ചിൻ തൊട്ടതെല്ലാം പൊന്നാക്കി മുന്നേറിയപ്പോൾ, കാംബ്ലിക്ക് തൊട്ടതെല്ലാം പിഴച്ചു. ആയകാലത്ത് സമ്പാദിച്ച കോടികൾ, മദ്യവും മദിരാക്ഷിയുമായി തീർന്നു. സിനിമയിൽ, ഷെയർ മാർക്കറ്റിൽ, ഓൺലൈൻ ചൂതാട്ടത്തിൽ എല്ലാറ്റിലും പൊട്ടി. ഇപ്പോൾ ബിസിസിഐ കൊടുക്കുന്നത മുപ്പതിനായിരം രൂപയുടെ പ്രതിമാസ പെൻഷൻ മാത്രമാണ് കാംബ്ലിയുടെ വരുമാനം.
മുംബൈയിലെ ചേരിയിൽനിന്ന് തുടക്കം
സച്ചിനെപ്പോലെ വായിൽ വെള്ളിക്കരണ്ടിയുമായി പിറന്ന വ്യക്തിയല്ല കാംബ്ലി. മുംബൈയിലെ ചേരിയിലെ ഒരു ദരിദ്ര കുടുംബത്തിൽ, 1972 ജനുവരി 18നാണ് അദ്ദേഹം ജനിച്ചത്. മുഴുവൻ പേര് വിനോദ് ഗണപത് കാംബ്ലി. പിതാവ് ഗണപത് എന്ന മെക്കാനിക്ക്, ഏഴ് പേരുള്ള കുടുംബത്തെ നോക്കാൻ വളരെയേറെ പാടു പെട്ടിരുന്നു .
ഗണപത് ഒരു ക്രിക്കറ്റ് ഭ്രാന്തൻ ആയതാണ് കാംബ്ലിക്ക് തുണയായത്. കടം വാങ്ങിയും സ്വർണം വിറ്റുമൊക്കെയാണ് ഗണപത് മകനെ പരിശീലിപ്പിച്ചത്. തിരക്കേറി വണ്ടികളിൽ ഭാരമേറിയ ക്രിക്കറ്റ് കിറ്റും പേറിയായിരുന്നു ആ മകന്റെ യാത്ര. കുത്തി നിറഞ്ഞ ട്രെയിനുകളിൽ കഷ്ടപ്പെട്ട് ഒരു പാട് ദൂരം യാത്ര ചെയ്ത് പരിശീലനം നടത്തിയതും, തന്റെ പിതാവിന്റെ കഷ്ടപ്പാടുകളും പറയുമ്പോൾ കാംബ്ലിയുടെ കണ്ണുകൾ നിറയുമായിരുന്നു. മുംബൈയിൽ ചേരികളിൽ കളിച്ചു വളർന്ന ബാല്യത്തിൽ, നാലു വശത്തുമുള്ള ഇരുനില കെട്ടിടങ്ങളിൽ തട്ടിയാൽ സിക്സർ ലഭിച്ചിരുന്ന പരിശീലനമാണ് പിന്നീട് സ്പിന്നർമാർക്കെതിരെ മികച്ച ഷോട്ടുകൾ കളിക്കാൻ കാംബ്ലിയെ പ്രാപ്തനാക്കിയത്. പക്ഷേ ഈ കഠിനാധ്വാനത്തിന് ഫലമുണ്ടായി വൈകാതെ തന്നെ അവനെ ലോകം അറിഞ്ഞു.
1988 ൽ സ്കൂൾ ക്രിക്കറ്റിൽ സെന്റ് സേവ്യേഴ്സിനെതിരെ, ശാരദാശ്രമം സ്കൂൾ രണ്ടു വിക്കറ്റിന് 748 റൺസടിച്ചത് പുതിയ ചരിത്രമാണ്. അച്രേക്കർ എന്ന ദ്രോണാചാര്യരുടെ പ്രിയപ്പെട്ട ശിഷ്യന്മാർ രണ്ടു പേരും ട്രിപ്പിൾ സെഞ്ചുറികൾ നേടി. 664 റൺസിന്റെ പടു കൂറ്റൻ കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ ലോക ക്രിക്കറ്റിൽ ഈ രണ്ടു പയ്യന്മാരും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ഏവരും ഉറപ്പിച്ചിരുന്നു. അന്ന് സച്ചിന് 15 വയസും വിനോദിന് 16 വയസുമായിരുന്നു. ആ മത്സരത്തിൽ 349 റൺസുമായി പുറത്താകാതെ നിന്ന കാംബ്ലി 37 റൺസിന് 6 വിക്കറ്റുകൾ കൂടി വീഴ്ത്തിയതോടെ എതിർ ടീം 154 ന് കൂടാരം കയറി. അങ്ങനെ കാംബ്ലി ലോക മാധ്യമങ്ങളുടെ തലക്കെട്ടായി. 2006ൽ ഹൈദരാബാദുകാരായ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ ഈ റൺസ് മറികടക്കുന്നതു വരെ അതൊരു ലോക റെക്കോർഡ് ആയിരുന്നു.
അന്നുമുതൽ സച്ചിനും കാംബ്ലിയും എന്ന രീതിൽ അവരെ ഒറ്റ യൂണിറ്റ് പോലെ ആയിരുന്നു മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. അതുപോലെ ഇണ പിരിയാത്ത സുഹൃത്തുക്കളും ആയിരുന്നു അവർ. പക്ഷേ കാലാന്തരത്തിൽ എല്ലാം മാറിമറിഞ്ഞു.
അടിപിടിയും വഴക്കുമായി ഒരു ജീവിതം
ഒരു പ്രതിഭ കൺമുന്നിൽ കൂമ്പിൽ തന്നെ കരിയുന്നതിനും ഇന്ത്യൻ ക്രിക്കറ്റ് സാക്ഷിയായി. 2009 ഓഗസ്റ്റ് 16ന് വിനോദ് കാംബ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2000 ഒക്ടോബറിൽ ശ്രീലങ്കക്കെതിരായ ഏകദിനമായിരുന്നു അവസാനത്തെ അന്താരാഷ്ട്ര മത്സരം.കളിയിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ മറ്റൊരു സച്ചിനാകുമായിരുന്നു എന്നാണ് ബിസിസിഐ അധ്യക്ഷൻ ശരദ് പവാർ പറഞ്ഞത്.
ഇതിനിടെ കാലിനേറ്റ പരിക്ക് കൂടിയായതോടെ ആ പതനം ഏതാണ്ട് പൂർണമായി. ടീമിൽ നിന്ന് സ്ഥിരമായി പുറത്തിരിക്കുക എന്ന വലിയ ശിക്ഷയാണ് കാംബ്ലിയെ കാത്തിരുന്നത്. തിരിച്ചുവരവിന് പരിശ്രമിക്കുന്നതിന് പകരം കൂടുതൽ മദ്യപാനത്തിലേയ്ക്ക് നടന്നുനീങ്ങുന്നാണ് പിൽക്കാലത്ത് കണ്ടത്. ബോളിവുഡും ടിവിയും രാഷ്ട്രീയവും പിഴച്ചതോടെ ഇടയ്ക്ക് പരിശീലകനാവാൻ ഒരുങ്ങി. സച്ചിന്റെ സഹായത്തോടെ ഒരു അക്കാദമിയിൽ കുറച്ചുകാലം പോയി. ഒടുവിൽ യാത്രാപ്രശ്നം ചൂണ്ടിക്കാട്ടി അതും നിർത്തി. കളി പോലെ ജീവിതവും കൈവിട്ടുതുടങ്ങി അക്കാലത്ത്. വഴക്കും വക്കാണവും പതിവായി.
വീട്ടുജോലിക്കാരിയെ മർദിച്ചതിനായിരുന്നു ആദ്യ കേസ്. പിന്നെ ഗായകൻ അങ്കിത് തിവാരിയുടെ അച്ഛനെ കൈയേറ്റം ചെയ്തതിനെതിരേയായിരുന്നു അടുത്ത കേസ്. ഇയ്യിടെ മദ്യപിച്ച് വാഹനമോടിച്ചെത്തി അപ്പാർട്ട്മെന്റിന്റെ ഗേറ്റ് ഇടിച്ചു തകർത്തതിന് വീണ്ടുമൊരു കേസായി. ഇതിനിടെ കഴിഞ്ഞ വർഷം കൈയിലുണ്ടായിരുന്ന കാശ് ഓൺലൈൻ തട്ടിപ്പുകാർ കവർന്നു.
2009 ൽ രാഷ്ട്രീയ രംഗത്ത് ഒരു കൈ നോക്കിയ കാംബ്ലി അസംബ്ലി ഇലക്ഷനിൽ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരായ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അതിനിടെ ഒരു ഓൺലൈൻ ബിസിനസ് ഏറ്റെടുത്ത് കുറേ പണം പോയി. വാതുവെപ്പുകളിലും ചൂതാട്ടങ്ങളിലും പെട്ടും ഒരുപാട് പണം പോയി. സച്ചിനൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പക്ഷേ കാംബ്ലി ഇടക്ക് കുറ്റം പറഞ്ഞതിനാൽ സച്ചിന് ഇർഷ്യയുണ്ട്. ഇതിഹാസ താരത്തിന്റെ വിരമിക്കൽ പാർട്ടിക്കുപോലും വിളിച്ചില്ല. അതിന്റെ പരിഭവം പ്രകടമാക്കി കാംബ്ലി പരസ്യമായി രംഗത്തും എത്തിയിരുന്നു.
അടിപൊളി ജീവിതം; ഒടുവിൽ മതം മാറ്റം
എവിടെപ്പോയാലും പ്രണയത്തിൽപ്പെടുക എന്നത് കാംബ്ലിയുടെ ഒരു ബലഹീനതയാണ്. കത്തിനിൽക്കുന്ന സമയത്ത് ലോകം മുഴുവൻ കാമുകിമാർ ഉണ്ടായിരുന്നെുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ സാമ്പത്തികമായി തകർന്നതോടെ ഒപ്പം ആരുമില്ലാതായി! വിനോദ് കാംബ്ലി ആദ്യം വിവാഹം കഴിച്ചത് 1998ൽ ഒരു ഹോക്കി താരമായ നോയ്ലെയായിരുന്നു. പിന്നീട് ഈ ബന്ധം വേർപെടുത്തി. അതിനു ശേഷം മോഡലായ ആൻഡ്രിയാ ഹെവിറ്റിനെ വിവാഹം ചെയ്തു. അവളുടെ നിർബന്ധപ്രകാരമാണ് താരം ക്രിസ്തുമതത്തിലേക്ക് മാറി.
ഇപ്പോൾ 50 വയസ്സുള്ള കാംബ്ലിക്ക് ഒരു മകനുണ്ട്, ജീസസ് ക്രിസ്ത്യാനോ. പക്ഷേ മതം മാറിയത് വാർത്തയായപ്പോൾ എല്ലാമതങ്ങളെയും സ്നേഹിക്കുന്ന വ്യക്തിയാണ് താൻ എന്നായിരുന്നു പ്രതികരണം. 2012 ൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആഞ്ജിയോപ്ളാസ്റ്റിക്ക് വിധേയനായി. 2013 ൽ കാർ ഓടിച്ചു കൊണ്ടിരുന്ന സമയത്ത് ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഭാര്യയെ മർദ്ദിച്ചതിന്റെ പേരിൽ കാംബ്ലി വിവാദത്തിലാണം താനും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്