ശർക്കര വാങ്ങിയത് പായസം വയ്ക്കാൻ; വ്യാജവാറ്റിന് എന്നാരോപിച്ച് സിപിഎം നേതാവും കൂട്ടരും അടിച്ച് വീഴ്ത്തി കൊന്നത് 60 കാരനായ ദളിതനെ; പ്രതിക്കൂട്ടിൽ നിൽക്കുന്നത് സ്കൂൾ അദ്ധ്യാപകനും നേതാവുമായ മനോഹരൻ; മരണമടഞ്ഞ തമ്പാന്റെ ബന്ധുക്കളുടെ പരാതി ഒതുക്കി കേസില്ലാതാക്കാൻ ശ്രമം; ചീമേനി പൊലീസും എല്ലാറ്റിനും കൂട്ട്; കാസർകോട്ടെ പാർട്ടി ഗ്രാമത്തിലെ വിവാദത്തിൽ കുരുങ്ങി സിപിഎം
എം മനോജ് കുമാർ
കാസർകോട്: സിപിഎം പാർട്ടി ഗ്രാമത്തിൽ നേതാവിന്റെ അടിയേറ്റ് പാർട്ടി അനുഭാവി മരിച്ച സംഭവത്തിൽ കേസ് ഒതുക്കാൻ സിപിഎമ്മിന്റെ ശ്രമം. സിപിഎം അനുഭാവിയായ ഓലാട് പട്ടിക ജാതി കോളനിയിലെ എം.തമ്പാന്റെ (60) മരണത്തിനെ തുടർന്ന് സിപിഎം നേതാവിനെതിരെ വന്ന കേസ് ഒതുക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ ശ്രമം. പാർട്ടി നേതാക്കൾ കേസ് ഒതുക്കാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ ഇപ്പോൾ പ്രക്ഷോഭവുമായി രംഗത്തുണ്ട്. തമ്പാന്റെ മരണത്തെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതി ഒതുക്കി തീർക്കാനും കേസ് ഇല്ലാതാക്കാനുമാണ് പാർട്ടി നേതാക്കൾ ശ്രമിക്കുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.
തമ്പാന്റെ മരണത്തിനു കാരണമായ മർദനത്തിനു നേതൃത്വം നൽകിയ സിപിഎം നേതാവും കൊടക്കാട് ഗവ.സ്കൂൾ അദ്ധ്യാപകനുമായ മനോഹരനെ രക്ഷിക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. തമ്പാനെ അനുകൂലിക്കുന്ന സിപിഎമ്മിലെ മറുവിഭാഗവും നാട്ടുകാരുമായി ചേർന്ന് പ്രക്ഷോഭവുമായി രംഗത്തുണ്ട്. മരണവുമായി ബന്ധപ്പെട്ടു പ്രക്ഷോഭത്തിനു നാട്ടുകാർ ഒരു ആക്ഷൻ കമ്മറ്റി രൂപീകരിക്കാൻ കഴിഞ്ഞ ദിവസം ശ്രമം നടത്തിയിരുന്നു. എന്നാൽ ചീമേനി പൊലീസ് സ്ഥലത്തെത്തി ആക്ഷൻ കമ്മറ്റി രൂപീകരണം തടയുകയായിരുന്നു. കൊറോണ കാലത്ത് ഈ രീതിയിലുള്ള ആക്ഷൻ കമ്മറ്റി രൂപീകരിക്കാൻ കഴിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇതും നാട്ടുകാരിൽ അമർഷം വളർത്തിയിട്ടുണ്ട്. സിപിഎമ്മിനെ സഹായിക്കാനാണ് ആക്ഷൻ കമ്മറ്റി രൂപീകരണം പൊലീസ് തടഞ്ഞത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. മനോഹരനെ രക്ഷിക്കാനും കേസ് ഇല്ലാതാക്കാനുമാണ് പാർട്ടി ശ്രമിക്കുന്നത്. ചീമേനി പൊലീസ് ഈ നീക്കത്തിന് കുടപിടിക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം.
തമ്പാന്റെ മരണവുമായി ബന്ധപ്പെട്ട് മനോഹരനെ അറസ്റ്റ് ചെയ്യണം എന്നാണ് തമ്പാന്റെ ബന്ധുക്കളും സിപിഎമ്മിലെ ഒരു വിഭാഗം വാദിക്കുന്നത്. മെയ് ഇരുപത്തിയെട്ടിനു വൈകുന്നേരമാണ് മരണത്തിനു ആധാരമായ സംഭവങ്ങൾ നടക്കുന്നത്. കടയിൽ നിന്നും ശർക്കരയുമായി വന്ന തമ്പാനെ തടഞ്ഞു നിർത്തി മനോഹരന്റെ നേതൃത്വത്തിലുള്ള പാർട്ടി സംഘം മർദ്ദിക്കുകയായിരുന്നു. തമ്പാൻ കോളനിയിൽ വ്യാജവാറ്റ് നടത്തുന്നുണ്ടെന്നും വാങ്ങിയ ശർക്കര അതിനുള്ളതുമാണ് എന്നാരോപിച്ചാണ് മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം മർദ്ദനം നടത്തിയത്. മർദ്ദിച്ച മനോഹരൻ സിപിഎം നേതൃത്വത്തിലുള്ള സമന്വയ ആർട്സ് ക്ലബ് സെക്രട്ടറി കൂടിയാണ്. മനോഹരന്റെ നേതൃത്വത്തിൽ വ്യാജവാറ്റ് തടയാനുള്ള ശ്രമങ്ങൾ ഓലാട് നടക്കുന്നുണ്ട്. തമ്പാൻ അടക്കമുള്ളവർ വ്യാജവാറ്റ് നടത്തുന്നു എന്നാണ് മനോഹരന് ഒപ്പമുള്ളവർ ആരോപിക്കുന്നത്. ഇതേ പ്രശ്നത്തെ ചൊല്ലിയാണ് മനോഹരന്റെയും സംഘത്തിന്റെയും മർദ്ദനം തമ്പാന് ഏൽക്കേണ്ടി വന്നത്. മർദ്ദനത്തെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയ തമ്പാൻ മർദ്ദനത്തിൽ മനസ് കലങ്ങി ഭക്ഷണമോ വെള്ളമോ കുടിക്കാതെ വീട്ടിൽ കിടന്നു. തമ്പാന്റെ അവസ്ഥ വഷളായതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപ് തന്നെ തമ്പാൻ മരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് തമ്പാനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഇരുചേരിയായി തിരിഞ്ഞത്. തമ്പാന്റെ മരണത്തിനു കാരണം മനോഹരന്റെ മർദ്ദനമാണ് എന്നാണ് തമ്പാന്റെ ബന്ധുക്കളും സിപിഎമ്മിലെ ഒരു വിഭാഗവും വാദിക്കുന്നത്. പ്രശ്നത്തെ തുടർന്ന് ഇപ്പോൾ പാർട്ടി രണ്ടു ചേരിയിലാണ്.
തമ്പാന് വ്യാജവാറ്റില്ല. ശർക്കര വാങ്ങിച്ചത് പായസം വയ്ക്കാനാണ് എന്നാണ് തമ്പാന്റെ ഭാര്യ പറഞ്ഞത്. ബന്ധുക്കളും ഒരു വിഭാഗം നാട്ടുകാരും ഇത് ശരിവയ്ക്കുന്നുണ്ട്. വളരെ ദരിദ്രമായ കുടുംബമാണ് തമ്പാന്റെത്. ഒരു ഷെഡിൽ ആണ് തമ്പാനും ഭാര്യയും താമസിക്കുന്നത്. കക്ക നീറ്റിയുള്ള വരുമാനമാർഗമാണ് ഇവർക്കുള്ളത്. സിപിഎം ഇവരെ സഹായിക്കുന്നില്ല. ഇതിൽ തന്നെ സിപിഎമ്മിലെ ഒരു വിഭാഗത്തിന് അമർഷമുണ്ട്. ഈ സഹായം ലഭിക്കാത്തത് സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കുകൾ കാരണമാണ് എന്നാണ് ആരോപണം വന്നിരുന്നത്. തമ്പാൻ മരിച്ചതോടെ സിപിഎമ്മിലും ഗ്രൂപ്പ് വഴക്ക് ശക്തമാണ്. തമ്പാന്റെ ഗ്രൂപ്പുകാർ മനോഹരന്റെ അടി കാരണമാണ് തമ്പാൻ മരിച്ചത് എന്നാണ് ആരോപിക്കുന്നത്. കുടുംബവും ഈ ആരോപണത്തെ ശരിവയ്ക്കുന്നു. ഇതിനൊപ്പം ഒരു പ്രശ്നവും ഒപ്പം പുകയുന്നുണ്ട്. തമ്പാന് സിപിഎം ചിട്ടി വഴി ലഭിച്ച ഒന്നരലക്ഷം രൂപ മനോഹരനും സഹോദരനും കൂടി അടിച്ചു മാറ്റിയതായുള്ള കുടുംബത്തിന്റെ ആരോപണമാണ് പുകയുന്നത്. തമ്പാന്റെ ഭാര്യാ സഹോദരനിൽ നിന്നാണ് ഈ തുക മനോഹരൻ അടിച്ചുമാറ്റിയിരിക്കുന്നത്. മനോഹരന്റെ മറ്റൊരു സഹോദരൻ ഇതേ കുടുംബവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ പ്രതിയുമാണ്. ഇതെല്ലാമാണ് പ്രശ്നത്തിൽ കുടുംബത്തിൽ നിന്നും മനോഹരന്റെ നേരെ ഉയരുന്ന ആരോപണങ്ങളിൽ ചിലത്.
ചീമേനി പൊലീസ് നൽകുന്ന വിശദീകരണം:
തമ്പാന്റെ മരണം സാധാരണ മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തമ്പാൻ ടിബിയുടെ അസുഖമുണ്ട്. ലിവർ ഏറ്റവും മോശമായ അവസ്ഥയിലാണ്. മർദ്ദനം മരണകാരണമല്ല. ആ രീതിയിൽ ആന്തരിക അവയങ്ങൾക്ക് പരുക്കില്ല. ഇത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. അതിനാൽ മനോഹരന് എതിരെ മരണത്തിന്റെ പേരിൽ കേസ് എടുക്കില്ല. പക്ഷെ അടിച്ചത് കാരണം മനോഹരന് എതിരേ കേസ് എടുത്തിട്ടുണ്ട്. ആ കേസ് പയ്യന്നൂർ പൊലീസിന്റെ പരിധിയിൽ ആയതിനാൽ അങ്ങോട്ട് കൈമാറിയിട്ടുണ്ട്. ചീമേനി-പയ്യന്നൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം നടകുന്നത്. തമ്പാന്റെ അവസ്ഥ മോശമായതിനാൽ വീട്ടുകാർ തമ്പാനെ ആശുപത്രിയിൽ എത്തിക്കേണ്ടതായിരുന്നു. അവർ എത്തിച്ചില്ല. മനോഹരൻ മുഖത്ത് അടിച്ചതായാണ് പറഞ്ഞത്. ഇനി മരണത്തിലേക്ക് വന്നാൽ അവിടെ രണ്ടു ഗ്രൂപ്പുകളുണ്ട്. കോളനിയിൽ നടക്കുന്ന വാറ്റിനെ അനുകൂലിച്ചും എതിർത്തുമാണ് ഗ്രൂപ്പുകളുടെ നിലപാട്. രണ്ടു ഗ്രൂപ്പുകളും സിപിഎം ഗ്രൂപ്പ് തന്നെയാണ്. മനോഹരൻ വാറ്റിന്നെതിരെ നിലകൊള്ളുന്നയാളാണ്. വാറ്റുമായി ബന്ധപ്പെട്ടു ഒരാളെ കോളനിയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത സംഭവം അവിടെ പുകയുന്നുണ്ട്. മനോഹരൻ ആണ് വിവരം പൊലീസിനു കൈമാറിയത് എന്നാണ് ആരോപണം. ഇതിന്റെ പേരിൽ മനോഹരനോട് ആളുകൾക്ക് എതിർപ്പുണ്ട്.
മനോഹരൻ ശർക്കര വാങ്ങിയത് ചോദ്യം ചെയ്യുകയും തമ്പാന്റെ മുഖത്ത് അടിക്കുകയും ചെയ്തത് ഈ മരണവുമായി ചേർത്ത് വയ്ക്കുകയാണ് എതിർ ഗ്രൂപ്പുകാർ. അവർക്ക് ഈ കേസിൽ മനോഹരനെ എങ്ങനെയും പ്രതി ചേർക്കണം. മനോഹരന് സ്ഥലത്ത് ഒരുപാട് എതിർപ്പുകളുണ്ട്. മനോഹരനും സഹോദരനും തമ്പാന്റെ ഭാര്യാ സഹോദരനിൽ നിന്ന് പാർട്ടി ചിട്ടി വഴി ലഭിച്ച ഒന്നര ലക്ഷം രൂപ അടിച്ചു മാറ്റി എന്ന ആരോപണവും മനോഹരനെതിരെ ഉയരുന്നുണ്ട്. ഇതൊക്കെക്കൊണ്ട് തന്നെ മരണവുമായി മനോഹരനെ ബന്ധിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അടിച്ചതിന്റെ പേരിൽ കേസ് എടുക്കണം എന്നല്ല ബന്ധുക്കളുടെ ആവശ്യം. മരണം മർദ്ദനം കാരണമായി പരിഗണിച്ച് അറസ്റ്റ് ചെയ്യണം എന്നാണ്. ആ രീതിയിൽ പൊലീസിനു നീങ്ങാൻ കഴിയില്ല. പക്ഷെ പൊലീസ് നിയമപരമായ കാര്യങ്ങളെ ചെയ്യൂ. മനോഹരനെതിരെ നിലവിൽ കേസ് എടുക്കാൻ വകുപ്പില്ല. അടിയേറ്റാണ് മരണം എന്ന് തെളിയാതെ മനോഹരന് എതിരെ കേസ് എടുക്കാൻ സാധ്യമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദ്ദനം ഏറ്റാണ് മരണം എന്ന് തെളിഞ്ഞാൽ മനോഹരന് എതിരെ നടപടി വരും. പോസ്റ്റ്മോർട്ട് റിപ്പോർട്ട് ലഭിച്ചിട്ടുമില്ല-പൊലീസ് പറയുന്നു.
സിപിഎം നൽകുന്ന വിശദീകരണം:
തമ്പാന്റെ മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമാണ്. മരണത്തിനു സിപിഎം നേതൃത്വവുമായി ബന്ധമില്ല. ആരോപണ വിധേയനായ അദ്ധ്യാപകൻ മാനുഷിക വിഷയങ്ങളിൽ സജീവമായി ഇടപെട്ടു പ്രവർത്തിക്കുന്നയാളാണ്. ഈ അദ്ധ്യാപകനെ മാനസികമായി തളർത്തുക മാത്രമാണ് ഒലാട്ടെ വ്യാജവാറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ ഉദ്ദേശ്യം. സിപിഎം ലോക്കൽ സെക്രട്ടറിയായ സി.വി.നാരായണൻ വിശദമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്