ശബരിമല വിഷയത്തിൽ വെട്ടുകിളികളെ പോലെ മാധ്യമങ്ങളിൽ ആക്രമണം വന്നപ്പോൾ കാലുറപ്പിച്ച് നിന്ന് ചെറുക്കാനായില്ല; പ്രതിരോധിക്കാൻ പാർട്ടി ചാനലിനെയും പത്രത്തെയും കൂടുതൽ സജീവമാക്കും; ഓൺലൈൻ-ഡിജിറ്റൽ-ടെലിവിഷൻ രംഗത്ത് കളം പിടിക്കാൻ മലയാളം മീഡിയ പ്രമോഷൻ സൊസൈറ്റി രൂപീകരിച്ച് സിപിഎം; പരിവാർ പ്രചാരണങ്ങളെ അതേ നാണയത്തിൽ നേരിടാൻ തന്ത്രം മെനഞ്ഞ് സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ മാധ്യമപ്രവർത്തകർ പൊതുവെ ഇടതുപക്ഷക്കാരാണെന്ന് പറയാറുണ്ട്. തങ്ങൾക്കും തങ്ങളുടെ ആശയങ്ങൾക്കും മാധ്യമങ്ങളിൽ വേണ്ടത്ര സ്പെയ്സ് കിട്ടുന്നില്ലെന്ന് വലതുപക്ഷരാഷ്ട്രീയക്കാർ പലപ്പോഴും പരാതി പറയുകയും ചെയ്തിരുന്നു. ദേശീയതലത്തിൽ അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് പോലെ ദേശീയത ഉയർത്തിക്കാട്ടുന്ന മാധ്യമസ്ഥാപനമാണ് വലതുപക്ഷക്കാർ കേരളത്തിലും മോഹിച്ചത്.
കേരളത്തിൽ കളമുറപ്പിക്കാനുള്ള ശ്രമങ്ങൾ ബിജെപിയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായും ഊർജ്ജിതമാക്കിയതോടെ, പല വിഷയങ്ങളും ഏറ്റെടുത്ത് സിപിഎമ്മിനെതിരെ പ്രചാരണം നടത്തി വരികയാണ്. കണ്ണൂരിലെ സിപിഎം അക്രമങ്ങളെ ഹൈലൈറ്റ് ചെയ്യുന്ന ദേശീയ ക്യാമ്പെയിൻ, കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട ബീഫ് ഫെസ്റ്റിവൽ നടത്തിയ സിപിഎമ്മിനെതിരെയുള്ള പ്രചാരണം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ബിജെപി ആഞ്ഞടിച്ചു. ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിയോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
യുവതീപ്രവേശനവിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വ്യാപകമായ ആക്രമണമാണുണ്ടായത്. അമിത് ഷാ അടക്കമുള്ള നേതാക്കൾ മാത്രമല്ല, സോഷ്യൽ മീഡിയയിലും സിപിഎമ്മിനെതിരെ ആക്രമണം ചെറുതായിരുന്നില്ല. പാർട്ടി മുഖപത്രം ദേശാഭിമാനിയും, കൈരളി ചാനലുമൊക്കെ കൈവശമുണ്ടെങ്കിലും, ദേശീയ തലത്തിൽ മാധ്യമസാന്നിധ്യം അറിയിക്കാൻ ഇതൊന്നും പോരെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. സംഘപരിവാർ ദേശീയതലത്തിൽ നടത്തിയ പ്രചാരണത്തെ ഫലപ്രദമായി പ്രതിരോധിക്കാനായില്ലെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. മാധ്യമ-ഡിജിറ്റൽ മേഖലയിൽ കൂടുതൽ സാധ്യത ദേശീയ തലത്തിൽ തേടുകയാണ് ലക്ഷ്യം. ഈ പശ്ചാത്തലത്തിൽ ഒരുപുതിയ മാധ്യമ സൊസൈറ്റി രൂപീകരിച്ചിരിക്കുകയാണ്.
പാർട്ടി കേരള ഘടകമാണ് മാധ്യമ സൊസൈറ്റി രൂപീകരിക്കാനുള്ള നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. 'മലയാളം മീഡിയ പ്രമോഷൻ സൊസൈറ്റി' എന്ന പേരിൽ ഇതിനായി ഒരു സൊസൈറ്റി രൂപവത്കരിച്ചു കഴിഞ്ഞു. ഓൺലൈൻ, ഡിജിറ്റൽ, ടെലിവിഷൻ ഉള്ളടക്ക നിർമ്മാണത്തിന് സൊസൈറ്റി നിക്ഷേപം നടത്തും. ഇത് പാർട്ടിക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇടതു മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിവര ശേഖര നിർമ്മാണവും സൊസൈറ്റി ലക്ഷ്യം വെക്കുന്നു.
കേരളത്തിൽ ദേശാഭിമാനിയും, കൈരളിയും, ഓൺലൈൻ സ്ഥാപനങ്ങളുമുണ്ടെങ്കിലും, മുഖ്യധാരയിലെ ദേശീയ ചാനലുകളുടെയോ, ഓൺലൈൻ സ്ഥാപനങ്ങളുടെയോ പിന്തുണ ഇല്ല. റിപ്പബ്ലിക്കും, ടൈംസ് നൗവും അടക്കമുള്ള സ്ഥാപനങ്ങൾ സംഘപരിവാർ ആശയങ്ങളെയാണ് കൊണ്ടാടുന്നത്. ഈ സാഹചര്യത്തിൽ ദേശീയതലത്തിൽ ഇടതുരാഷ്ട്രീയത്തിന് ശക്തി പകരും വിധമുള്ള പ്രചാരണത്തിന് നേതൃത്വം നൽകുകയാണ് സൊസൈറ്റിയുടെ പ്രാഥമിക ധർമ്മം.
സൊസൈറ്റിയിലേക്ക് അംഗങ്ങളെ ചേർക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. സൊസൈറ്റിയുടെ പ്രവർത്തനം ഊർജിതമാക്കാൻ ശക്തമായ ഒരു നിര നേതാക്കളെ തന്നെ സിപിഐഎം നിയോഗിച്ചിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി രാജീവാണ് സൊസൈറ്റിയുടെ പ്രസിഡണ്ട്. ജെയിംസ് മാത്യുവാണ് സെക്രട്ടറി. കോലിയക്കോട് കൃഷ്ണൻ നായരാണ് ട്രഷറർ.സജി ചെറിയാൻ,വികെസി മമ്മദ് കോയ,സി ദിവാകരൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
ദേശീയതലത്തിൽ പോലും ഇടത് ആഭിമുഖ്യമുള്ള മാധ്യമപ്രവർത്തകരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം വെച്ച് മാധ്യമ പഠന സ്ഥാപനം സൊസൈറ്റി ലക്ഷ്യംവെക്കുന്നു. ഇപ്പോൾ കേരളത്തിൽ മാത്രമേ ഇടതു ആഭിമുഖ്യമുള്ള മാധ്യമപ്രവർത്തകർ പ്രധാനമായി ഉള്ളൂ. എന്നാൽ ഇത് തിരിച്ചറിഞ്ഞ് മാധ്യമ മാനേജ്മെന്റുകൾ റിക്രൂട്ട്മെന്റ് നടപടികൾ തന്നെ പൊളിച്ചെഴുതിത്ത്ത്ത്ത്ത്ത്തുടങ്ങി. ദേശസ്നേഹം ആണ് പ്രധാനഘടകം എന്ന രീതിയിലുള്ള എച്ച് ആർ പോളിസി തന്നെ ഒരു ചാനലിൽ രൂപം കൊണ്ടത് വലിയ വാർത്തയായിരുന്നു.
സൊസൈറ്റിയുടെ പ്രധാന പ്രവർത്തന ഉദ്ദേശ്യങ്ങൾ ഇവയാണ് -
1.മാധ്യമ പഠന മേഖലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ,ഗവേഷണ കോളേജുകളോ യൂണിവേഴ്സിറ്റിയോ സ്ഥാപിക്കാനും നടത്തുവാനും വേണ്ട നടപടികൾ കൈക്കൊള്ളുക.
2.മാധ്യമ രംഗത്തെ പഠന-ഗവേഷണങ്ങൾക്കായി അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് സഹായം അനുവദിക്കുക
3.സൊസൈറ്റിയുടെ ഉദ്ദേശ്യലക്ഷ്യ പ്രാപ്തിക്കായി പ്രസിദ്ധീകരണങ്ങൾ,പുസ്തക പ്രസാധനം മുതലായവ നടത്തുക
4.മാധ്യമങ്ങളുടെ പൊതുസംവാദത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക
5.മാധ്യമ മേഖലയിൽ പലവിധ ഉദ്യമങ്ങൾ നടപ്പിലാക്കുക
6.വിവിധ മാധ്യമ ഘടകങ്ങളുമായി സഹകരണം വർധിപ്പിക്കുക
7.സൊസൈറ്റിയുടെ ലക്ഷ്യങ്ങളെ പിൻതാങ്ങുന്ന മാധ്യമ സ്ഥാപനങ്ങളുമായി സഹകരിക്കുക
8.സീരിയലുകൾ,ഹ്രസ്വ ചിത്രങ്ങൾ,ഡോക്യുമെന്ററികൾ,സിനിമകൾ തുടങ്ങിയവയുടെ നിർമ്മാണവും ടെലികാസ്റ്റും സാധ്യമാക്കുക
9.സൊസൈറ്റിയുടെ ലക്ഷ്യങ്ങൾക്കായി മാധ്യമ സ്ഥാപനങ്ങൾ തുടങ്ങുകയോ ഏറ്റെടുക്കുകയോ മേൽനോട്ടം വഹിക്കുകയോ ചെയ്യുക
10.സമാനമായ ഉദ്ദേശ്യമുള്ള സ്ഥാപനങ്ങളോ.ട്രസ്റ്റ്,സൊസൈറ്റി മുതലായവയോ ആയി സഹകരിക്കുകയോ സൊസൈറ്റിയുമായി സഹകരിപ്പിക്കുകയോ ചെയ്തുകൊണ്ടുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുക.
ഏഴുതരം മെമ്പർഷിപ്പാണ് സൊസൈറ്റിയിലുള്ളത്. എ ക്ലാസ് മെമ്പർഷിപ്പിന് 10 ലക്ഷം രൂപ. ഏറ്റവും താഴത്തെ ജി ക്ലാസ് മെമ്പർഷിപ്പിന് 25,000 രൂപയാണ് ഫീസ്. സൊസൈറ്റി വിപൂലീകരണ പ്രവർത്തനങ്ങൾ കേരളത്തിൽ ജില്ലകൾ തോറും ആരംഭിച്ചു കഴിഞ്ഞു. ശബരിമല വിഷയത്തിൽ പാഠം ഉൾക്കൊണ്ട സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർ ആവേശത്തോടെ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ അണിചേരുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു. കേരളം പതിറ്റാണ്ടുകളുടെ പ്രയത്നത്തിലൂടെ നേടിയ നവോത്ഥാന മൂല്യങ്ങൾക്ക് നേരേ ദേശീയതലത്തിൽ തന്നെ മാധ്യമങ്ങളുടെ സംഘടിത ആക്രമണത്തെ ചെറുക്കാൻ സൊസൈറ്റി ചാലകശക്തിയാകുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍