മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചത് ചോദ്യം ചെയ്തതിന് സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കള്ളക്കേസിൽ കുടുക്കി; മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കെതിരായ പരാതി അട്ടിമറിച്ചതിന് പിന്നിലും സക്കീർ ഹുസൈൻ; പ്രതിഷേധം രേഖപ്പെടുത്തി മൂന്ന് സിപിഎം പ്രവർത്തകർ രാജിവെച്ചു
ആർ പീയൂഷ്
കൊച്ചി: എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചത് ചോദ്യം ചെയ്ത സംഭവത്തിൽ സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ച് മൂന്ന് സിപിഎം പ്രവർത്തകർ രാജിക്കത്ത് സമർപ്പിച്ചു. ആലുവ എടത്തല പേരകത്ത്ശേരി വീട്ടിൽ പി.എ അൻവർ സാദത്ത്, പി.എ സുഫൈൽ, പി.എ സഹൽ ഷംയൂൺ എന്നിവരാണ് രാജിക്കത്ത് സമർപ്പിച്ചത്. സക്കീർ ഹുസൈന്റെ മേൽനോട്ടമുള്ള ആശുപത്രിക്ക് പേരുദോഷം വരാതിരിക്കാൻ ആശുപത്രിയിലെ മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നൽകിയ പരാതി അട്ടിമറിക്കുകയും ആശുപത്രി അധികൃതരുടെ പരാതിയിൽ കേസെടുക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് രാജി.
മാർച്ച് നാലിന് വൈകിട്ട് അൻവർ സാദത്തിനെ നെഞ്ചു വേദനയുമായി സഹോദരങ്ങളായ സുഫൈലും സഹൽ ഷംയൂണും കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. കാഷ്വാലിറ്റിയിൽ കെ.എസ്.യു പ്രവർത്തകനായ ടിന്റോയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ടിൻേറാ ഈ കോളജിലെ സ്ഥിരം പ്രശ്നക്കാരനാണ് എന്നാണ് പരാതിക്കാർ പറയുന്നത്. വേദനകൊണ്ട് പുളഞ്ഞ അൻവർ സാദത്തിനെ മറ്റ് പെൺകുട്ടികൾക്ക് മുന്നിൽ റാഗ് ചെയ്ത് രസിക്കാനാണ് ടിന്റോ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സുഫൈലും, ഡിഗ്രി വിദ്യാർത്ഥിയായ ബന്ധു ആസിഫും ഇത് ചോദ്യം ചെയ്തു. ക്ഷുഭിതനായ ടിന്റോ ' നിനക്ക് രോഗമൊന്നുമില്ല, പൊയ്ക്കോ' എന്ന് പറഞ്ഞ് ചികിൽസ നിഷേധിച്ചതായാണ് ഇവർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ പൊലീസ് ഈ പരാതിയിൽ കേസെടുത്തില്ല എന്നാണ് ഇവർ പറയുന്നത്. അതിന് കാരണം സക്കീർ ഹുസൈന്റെ ഇടപെടലാണ് എന്നും ഇവർ പറയുന്നു.
അതേസമയം പൊലീസ് ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ മൂന്ന് പോർക്കുമെതിരെ പൊലീസ് കേസെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് മൂന്ന് പേരും സിപിഐ.എം ആലുവ ഏരിയ, എടത്തല വെസ്റ്റ് ലോക്കൽ കമ്മറ്റിയുടെ കീഴ്ഘടകങ്ങളായ നൊച്ചിമ കോമ്പാറ അമ്പലമുക്ക് ബ്രാഞ്ച്, എടത്തല അൽ അമീൻ നഗർ ബ്രാഞ്ച് സെക്രട്ടറിമാർ മുമ്പാകെ രാജിക്കത്ത് സമർപ്പിച്ചത്. കത്തിന്റെ പകർപ്പ് സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി സി.എ മോഹനും നൽകിയിട്ടുണ്ട്. പാർട്ടീ അന്വേഷണത്തിൽ മൂന്ന് പേർക്കും നീതി നിഷേധം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ രാജി സ്വീകരിച്ചിട്ടില്ല. പാർട്ടീ പ്രവർത്തകർക്കിടയിൽ സംഭവത്തിൽ വലിയ അമർഷം ഉയരുന്നുണ്ട്.
രാജിക്കത്തിന്റെ പൂർണ്ണ രൂപം:
സിപിഐ.എം ആലുവ ഏരിയ, എടത്തല വെസ്റ്റ് ലോക്കൽ കമ്മറ്റിയുടെ കീഴ്ഘടകങ്ങളായ നൊച്ചിമ കോമ്പാറ അമ്പലമുക്ക് ബ്രാഞ്ച്, എടത്തല അൽ അമീൻ നഗർ ബ്രാഞ്ച് സെക്രട്ടറിമാർ മുമ്പാകെ താഴെ പേരെഴുതി ഒപ്പിട്ട പാർട്ടി അംഗങ്ങളായവർ സമർപ്പിക്കുന്ന രാജിക്കത്ത്.
1. പി.എ അൻവർ സാദത്ത്
പേരകത്ത്ശേരി ഹൗസ്
എടത്തല പി.ഒ
ആലുവ.
2. പി.എ സുഫൈൽ
പേരകത്ത്ശേരി ഹൗസ്
എടത്തല പി.ഒ
ആലുവ.
3. പി.എ സഹൽ ഷംയൂൺ
പേരകത്ത്ശേരി ഹൗസ്
എടത്തല പി.ഒ
ആലുവ.
പ്രിയ സഖാക്കളെ,
മേൽ പേരെഴുതി ഒപ്പിട്ട സഹോദരങ്ങളായ ഞങ്ങൾ മൂന്ന്പേർ സിപിഐ.എം എന്ന രാഷ്ട്രീയ പാർട്ടിയിൽ നിന്ന് രാജിവെച്ചതായി ബോധിപ്പിക്കുന്നു. ഈ രാജികത്ത് സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മേലിൽ പാർട്ടിയുമായോ പാർട്ടിയുടെ പോഷക സംഘടനകളുമായോ ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും വിനീതമായി അറിയിക്കട്ടെ. ഏതെങ്കിലും വിധത്തിലുള്ള വ്യക്തി വൈരാഗ്യമോ, അനിഷ്ടങ്ങളോ, പരിഭവമോ ഇത്തരം ഒരു പ്രവർത്തിക്ക് ഞങ്ങളെ പ്രേരിപ്പിച്ചിട്ടില്ല എന്ന് ഉത്തമ വിശ്വാസത്തോടെ വ്യക്തമാക്കട്ടെ. ആർക്കെങ്കിലുമെതിരെ ഒരുവിധ പാർട്ടി നടപടിയും ഈ കൂട്ടരാജികൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നുമില്ല. ഇനി ഈ പാർട്ടിയുമായി സഹകരിക്കാൻ വയ്യ എന്ന തിരിച്ചറിവിനെ തുടർന്ന് മാത്രമാണ് ഞങ്ങളുടെ രാജി.
ഭരണം കിട്ടിയശേഷം പുതിയ പിരിവുകാരായി വന്ന് അംഗത്വമെടുത്തവരെന്ന നിലയിൽ ഞങ്ങളെ കാണരുതെന്ന് ഉണർത്തട്ടെ. തൊഴിലാളി വർഗ മുന്നേറ്റത്തിന്റെ ജ്വലിക്കുന്ന അധ്യായമായ 1953-ലെ മട്ടാഞ്ചേരി വെടിവെപ്പ് സമരത്തിലെ മുന്നണി പോരാളിയായിരുന്ന സ: വലിയപറമ്പിൽ ഖാദറിന്റെ പേരക്കുട്ടികളാണ് ഞങ്ങൾ. മട്ടാഞ്ചേരിയിലും വില്ലിങ്ടൺ ഐലന്റിലും പാർട്ടിയും യൂണിയനും കെട്ടിപ്പടുക്കുവാൻ സി.ടി.ടി.യുവിനോട് (പന്തീരായിരം പട) പൊരുതിനിന്ന രണ്ട് അമ്മാവന്മാരുടെ അനന്തിരവന്മാരണ് ഞങ്ങൾ. കുഞ്ഞുന്നാളിലേ മുതൽ ഞങ്ങൾ കണ്ടുവളർന്നത് ചെങ്കൊടി മാത്രമാണ്. അതിനുമപ്പുറം ഒരു രാഷ്ട്രീയം ഞങ്ങളുടെ ഒരു തലമുറയിലും ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം ഞങ്ങളുടെ കുടുംബം എടുക്കാൻ വ്യക്തമായ ഒരു കാരണം ഉണ്ട്. അത് പാർട്ടി സഖാക്കളിൽ അർപ്പിച്ചിരുന്ന വിശ്വാസം നഷ്ടമായി എന്നതാണ്.
ഞങ്ങളിൽ ഒന്നാം നമ്പർകാരനായ അൻവർ സാദത്തിനെ നെഞ്ചുവേദനയെ തുടർന്ന് കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ 2020 മാർച്ച് നാലിന് വൈകീട്ട് ആറുമണിക്ക്ശേഷം എത്തിച്ചു. അവിടെ കാഷ്വാലിറ്റിയിൽ കെ.എസ്.യു പ്രവർത്തകനായ ടിന്റോയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ടിൻേറാ ഈ കോളജിലെ സ്ഥിരം പ്രശ്നക്കാരനാണ്. വേദനകൊണ്ട് പുളഞ്ഞ അൻവർ സാദത്തിനെ മറ്റ് പെൺകുട്ടികൾക്ക് മുന്നിൽ റാഗ് ചെയ്ത് രസിക്കാനാണ് ടിന്റോ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സുഫൈലും, ഡിഗ്രി വിദ്യാർത്ഥിയായ ബന്ധു ആസിഫും ഇത് ചോദ്യം ചെയ്തു. ക്ഷുഭിതനായ ടിന്റോ ' നിനക്ക് രോഗമൊന്നുമില്ല, പൊയ്ക്കോ' എന്ന് പറഞ്ഞ് ചികിൽസ നിഷേധിച്ചു. ഇത് ഡോക്ടറാവാൻ പോവുന്ന ഒരാൾക്ക് ഭൂഷണമല്ലെന്ന് പറഞ്ഞതോടെ അദ്ദേഹം ചാടിയെഴുന്നേറ്റ് നീ എന്താ വിരട്ടുകയാണോ എന്ന് ചോദിച്ചു മുന്നിൽ നിൽക്കുകയായിരുന്ന ആസിഫിനെ തള്ളിയിട്ടു. ആസിഫും തിരികെ തള്ളി. ഇത് അവിടെ സ്ഥാപിച്ച സി.സി.ടി.വി പരിശോധിച്ചാൽ വ്യക്തമാവും.
ഇയാൾ എയിഡ്പോസ്റ്റിൽ നിന്ന് വിളിച്ചുവരുത്തിയ പൊലീസിനെക്കൊണ്ട് ഞങ്ങളെ കസ്റ്റഡിയിൽ എടുപ്പിച്ചു. കളമശ്ശേരി പൊലീസിനെക്കൊണ്ട് ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം കേസെടുപ്പിച്ച് രോഗിയടക്കം മൂന്ന്പേരെ റിമാന്റിൽ അയച്ചു.
ഹൗസ് സർജന്റെ റാഗിങ്, ചികിൽസ നിഷേധം എന്നിവക്കെതിരെ രോഗിയായ അൻവർ സാദത്ത് നൽകിയ പരാതിയിന്മേൽ കേസ് എടുക്കാൻ സിഐ തയാറായെങ്കിലും കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹൂസൈൻ ഇടപെട്ട് അത് തടഞ്ഞു. അദ്ദേഹത്തിന്റെ ചുമതലയിലുള്ള ആശുപത്രിക്ക് ചീത്തപ്പേരാവുമെന്ന് പറഞ്ഞാണ് അത് തടഞ്ഞത്. ഞങ്ങൾ കൊടുത്ത പരാതിയിൽ എഫ്.ഐ.ആർ ഇട്ടിരുന്നുവെങ്കിൽ ഒരുപക്ഷേ ഞങ്ങൾക്ക് ജാമ്യം കിട്ടുമായിരുന്നു.
തന്നെയുമല്ല, അരുതാത്ത ഒന്നുകൂടി അദ്ദേഹം ചെയ്തു. കസ്റ്റഡിയിലായ ഞങ്ങളെ അറസ്റ്റ് ചെയ്തുവെന്ന് ദേശാഭിമാനി കളമശേരി ലേഖകൻ വേണുവിനെ അറിയിച്ചു. വേണു അത് ദേശാഭിമാനിയിൽ നൽകി. മാതൃഭൂമി ലേഖകനും പങ്കിട്ടു. പൊലീസ് ഞങ്ങളെ അറസ്റ്റ് ചെയ്യുന്നത് പിറ്റേന്ന് അഞ്ചാംതീയതി വ്യാഴാഴ്ച രാവിലെ 11.20നാണ്. എന്നാൽ അന്നത്തെ ദേശാഭിമാനിയിലും മാതൃഭൂമിയിലും അറസ്റ്റ് വാർത്ത വന്നു. അതാവട്ടെ കല്ലുവച്ച നുണയോടെയായിരുന്നു. ആശുപത്രിയിൽ കുഴപ്പമുണ്ടാക്കിയവരെ സെക്യൂരിറ്റിക്കാർ ഓടിച്ചിട്ട് പിടിച്ചുവെന്നാണ് ദേശാഭിമാനി വാർത്ത. ആശുപത്രിയിൽ ചികിൽസ തേടിപ്പോയവർ എങ്ങനെയാണ് ദേശാഭിമാനിക്ക് കുഴപ്പക്കാരായത് ഞങ്ങൾ എവിടേക്കും ഓടിയിരുന്നില്ല. ഈ വാർത്ത അപമാനകരമാണ്. ആ വാർത്ത എന്തിന് വേണ്ടിയായിരുന്നു സക്കീർ ഹുസൈൻ എന്തിനാണ് ഇങ്ങനെ മുൻകൂട്ടി വാർത്ത നൽകിയത്. ഈ ദേശാഭിമാനിക്ക് വേണ്ടി ഞങ്ങൾ എത്രയോ വെയിലും മഴയും കൊണ്ടതാണ്.
സാധാരണ നിലയിൽ പൊലീസ് പത്രങ്ങൾക്ക് വാർത്ത നൽകുന്നത് അറസ്റ്റ് നടന്നതിന് ശേഷമാണ്. അറസ്റ്റ് നടക്കുംമുമ്പ് തലേന്ന് മുൻകൂട്ടി പത്രക്കാർക്ക് പൊലീസ് വാർത്ത നൽകിയ ചരിത്രമില്ല. അതും പാർട്ടി അംഗങ്ങളായ ഞങ്ങളെ കുഴപ്പക്കാരെന്ന് ചാർത്തി നമ്മുടെ പത്രത്തിൽ തന്നെ വാർത്ത നൽകാനുണ്ടായ ചേതോവികാരം എന്തെന്ന് മനസ്സിലാവുന്നില്ല. ഞങ്ങളെ കേസിൽ നിന്നൊഴിവാക്കാൻ ഞങ്ങൾ പാർട്ടിയോട് ആവശ്യപ്പെട്ടില്ല. ഞങ്ങൾ കൊടുത്ത പരാതിയിന്മേൽ ഒരു എഫ്.ഐ.ആർ ഇടണമെന്ന് മാത്രമാണ് പറഞ്ഞത്. കുറ്റവാളികൾക്ക് വരെ മനുഷ്യാവകാശം ഉണ്ടല്ലോ അത് പോലും ഞങ്ങൾക്ക് ഇവിടെ നിഷേധിച്ചില്ലേ. ങ്ങളെ ജയിലിൽ അയക്കാൻ വേണ്ടിയാണോ വെയിൽ കൊണ്ട് ഞങ്ങൾ ഈ സർക്കാറിനെ അധികാരത്തിലേറ്റിയത്
ഉത്തരം ആരും തരേണ്ടതില്ല, ഏതായാലും ഇനിയില്ല,
ലാൽസലാം...
കോപ്പി-
സ: കോടിയേരി ബാലകൃഷ്ണൻ
സംസ്ഥാന സെക്രട്ടറി
സിപിഐ.എം
എ.കെ.ജി ഭവൻ
തിരുവനന്തപുരം
സ: സി.എ. മോഹനൻ
ജില്ലാ സെക്രട്ടറി
സിപിഐ.എം
ലെനിൻ സെന്റർ
എറണാകുളം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്