Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രൊഫൈലിൽ രാഹുൽ ഗാന്ധിയെ മാറ്റി ഗഫൂറിനെ ആക്ക് ഗഫൂറെ; മറ്റേ ചങ്ങാതിയുടെ ഇളിഞ്ഞ മോന്തയുണ്ടല്ലോ അതങ്ങ് മാറ്റ്; വിളിച്ചത് ലൈഫിന്റെ പൈസ റെഡിയായി കൊണ്ടിരിക്കുന്നു, അത് തരണോ വേണ്ടയോ എന്ന് നോക്കാൻ വേണ്ടി വിളിച്ചതാണ്; ലൈഫ് മിഷൻ പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയ ആളെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്; രാഹുൽ ഗാന്ധിയെയും അവഹേളിച്ച് നേതാവിന്റെ സംഭാഷണം പുറത്തായതോടെ വെട്ടിലായത് പാർട്ടിയും

പ്രൊഫൈലിൽ രാഹുൽ ഗാന്ധിയെ മാറ്റി ഗഫൂറിനെ ആക്ക് ഗഫൂറെ; മറ്റേ ചങ്ങാതിയുടെ ഇളിഞ്ഞ മോന്തയുണ്ടല്ലോ അതങ്ങ് മാറ്റ്; വിളിച്ചത് ലൈഫിന്റെ പൈസ റെഡിയായി കൊണ്ടിരിക്കുന്നു, അത് തരണോ വേണ്ടയോ എന്ന് നോക്കാൻ വേണ്ടി വിളിച്ചതാണ്; ലൈഫ് മിഷൻ പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയ ആളെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്; രാഹുൽ ഗാന്ധിയെയും അവഹേളിച്ച് നേതാവിന്റെ സംഭാഷണം പുറത്തായതോടെ വെട്ടിലായത് പാർട്ടിയും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വാട്‌സ് ആപ്പിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ഡിപിയാക്കി എന്ന ഒറ്റക്കാരണത്താൽ ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീട് തരില്ലെന്ന ഭീഷണിയുമായി സിപിഎം നേതാവ്. മലപ്പുറത്തു നിന്നുള്ള അപേക്ഷകനാണ് ലൈഫ് മിഷൻ വഴിയുള്ള വീട് നൽകില്ലെന്ന് പറഞ്ഞ് വെട്ടിലായത്. അപേക്ഷകനെ നേതാവ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നതോടെ സിപിഎമ്മും വെട്ടിലായി. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായ സത്യനാണ് അപേക്ഷകനെ രാഹുലിന്റെ ചിത്രം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയത്. രാഹുലിനെ തീർത്തും മോശമായി ചിത്രീകരിച്ചു കൊണ്ടാണ് നേതാവിന്റെ സംഭാഷണം.

നന്നംമുക്ക് പഞ്ചായത്ത് അംഗമാണ് സത്യൻ. പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ച കാഞ്ഞിപ്പാടം ഗഫൂറിനെയാണ് സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയത്. രാഹുൽ ഗാന്ധിയുടെ ചിത്രം വാട്‌സ് ആപ്പിൽ ഇട്ടെന്നും കോൺ്ഗ്രസ് അനുഭാവിയാണെന്നും പറഞ്ഞു കൊണ്ടാണ് നേതാവ് വീട് നിഷേധിക്കുന്നത്. ഗഫൂറും സത്യനും തമ്മിലുള്ള ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. രാഹുൽ ഗാന്ധിയെ തീർത്തും അധിക്ഷേപിച്ചു കൊണ്ടാണ് സത്യന്റെ സംഭാഷണം. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് കിട്ടാൻ യോഗ്യതയുള്ള വ്യക്തിയാണ് ഗഫൂർ. സാമ്പത്തിക പരാധീനതകളിൽ കഴിയുന്ന ഗഫൂർ മുപ്പത് വർഷമായി വാടക വീട്ടിലായിരുന്നു താമസം.

കയറിക്കിടക്കാൻ വീടു കിട്ടാൻവേണ്ടിയാണ് പഞ്ചായത്തിൽ അപേക്ഷ നൽകിയത്. സ്ഥലം കണ്ടെത്തി അപേക്ഷ നൽകിയിട്ടും വീട് അനുവദിക്കാൻ പഞ്ചായത്ത് തയ്യാറാകാതെ വന്നതോടെയാണ് ഗഫൂർ സിപിഎം നേതാവിനെ ഫോണിൽ വിളിച്ചത്. എന്നാൽ, വീട് അനുവദിക്കാതിരിക്കാനുള്ള്ള കാരണമായി നേതാവ് ചൂണ്ടിക്കാട്ടിയത് രാഹുൽ ഗാന്ധിയുടെ ചിത്രവും മറ്റുമായിരുന്നു. ഈ ഫോൺ സംഭാഷണത്തിൽ ഗഫൂറിനെ ഭീഷണിപ്പെടുത്തുകയും നേതാവ് ചെയ്തു.

സംഭാഷണത്തിൽ സിപിഎം നേതാവ് പറയുന്നത് ഇങ്ങനെയാണ്: 'പ്രൊഫൈലിൽ രാഹുൽഗാന്ധിയെ മാറ്റി ഗഫൂറിനെ ആക്ക് ഗഫൂറെ. ഞാൻ ടി സത്യൻ ഇഎംഎസിന്റെ പേരിടും. ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയാണ്. പക്ഷേ പാർട്ടി നോക്കിയിട്ടല്ല ലൈഫിൽ വീട് കൊടുത്തത്. വിളിച്ചത് ലൈഫിന്റെ പൈസ റെഡിയായിക്കൊണ്ടിരിക്കുന്നുണ്ട്. അത് തരണോ വേണ്ടയോ എന്ന് നോക്കാൻ വേണ്ടി വിളിച്ചതാണ്. എനിക്ക് നിന്റെ വിഷമം മനസിലാകും. കോൺഗ്രസിന് വോട്ട് ചെയ്തിട്ടുണ്ടാകും. കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടാകും. ഞങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുണ്ടാകും. എനിക്കെതിരെ അപവാദ പ്രചരണം നടത്തിയിട്ടുണ്ട്. അതൊക്കെയുണ്ടാകും. നിനക്ക് വീട് തരണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. മറ്റെ ചങ്ങാതിയുടെ ഇളിഞ്ഞ മോന്തയുണ്ടല്ലോ. പ്രധാനമന്ത്രിയാകാൻ നിന്ന നായിന്റെ മോൻ അപ്പുറത്ത് തോറ്റില്ലേ. ആ നായിന്റെ മോന്റെ ഫോട്ടോ ഉണ്ടല്ലോ അതങ്ങ് മാറ്റിയിട്ട് നിന്റെ ഫോട്ടോ വെക്ക്. അതാണ് നല്ലത്. ഇല്ലെങ്കിൽ ഒന്നും കിട്ടലുണ്ടാകില്ല'.

മൂന്ന് മാസം മുമ്പ് നടന്ന സംഭഷണമാണ് ഇപ്പോൾ പുറത്തുവന്നത്. തനിക്ക് വീട് നിഷേധിച്ച കാര്യങ്ങൾ നാട്ടുകാരെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് സംഭഷണം പരസ്യപ്പെടുത്തിയതെന്ന് ഗഫൂർ വ്യക്തമാക്കി. താൻ കോൺഗ്രസുകാരനാണെന്നം ഗഫൂർ പരസ്യമാക്കുന്നു. മുപ്പതു വർഷമായി വാടക വീട്ടിലാണ് താമസിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഫോട്ടോ മാറ്റിയിട്ട് വീടു വേണ്ടെന്നും ഗഫൂർ പറയുന്നു. അതേസമയം കോൺഗ്രസ് വനിതാ പഞ്ചായത്ത് അംഗവുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന്റെ പേരിൽ സത്യന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേരത്തെ ഷ്ടമായിരുന്നു.

സത്യൻ വനിതാ പഞ്ചായത്ത് അംഗമായ വനിതയുമായി നടത്തിയ ഫോൺ സംഭാഷണം സോഷ്യൽ മീഡിയ വഴി പുറത്തായതോടെയാണ് നന്നംമുക്ക് പഞ്ചായത്തിൽ വിവാദങ്ങൾക്ക് തുടക്കമായത്.കോൺഗ്രസ്സ് പ്രക്ഷോഭവും പാർട്ടിക്കുള്ളിൽ നിന്നുള്ള സമ്മർദ്ദവും ഏറിയതോടെ ടി.സത്യൻ പ്രസിഡണ്ട് പദവി രാജി വച്ച് ഒഴിയുകയായിരുന്നു.സത്യൻ പഞ്ചായത്ത് അംഗത്വം രാജി വെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നന്നംമുക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിനിടയാക്കിയിരുന്നു.സിപിഎം പ്രവർത്തകർക്കും യുഡിഎഫ് പ്രവർത്തകർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.

തുടർന്ന് പഞ്ചായത്തിലേക്ക് നടന്ന പുതിയ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് വലിയ പൊലീസ് സുരക്ഷയിലാണ് നടന്നത്.വനിതാ പഞ്ചായത്ത് അംഗവുമായി നടത്തിയ സ്വകാര്യ സംഭാഷണം ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് യുഡിഎഫ് പ്രക്ഷോപപരിപാടികൾ സംഘടിപ്പിച്ചത്. വനിതാ പഞ്ചായത്ത് മെമ്പർ പഞ്ചായത്ത് അംഗത്വം രാജി വെച്ചതോടെ ടി സത്യനും പഞ്ചായത്ത് അംഗത്വം രാജി വെച്ച് ഒഴിയണമെന്നാവശ്യപ്പെട്ട് പ്രക്ഷോപ പരിപാടികൾ തുടരാനാണ് യുഡിഎഫ് തീരുമാനം. സത്യന് പകരം നന്നംമുക്ക് പഞ്ചായത്തിൽ പുതിയ പ്രസിഡന്റായി കെവി അബ്ദുൽകരീമിനെ പിന്നീട് തെരഞ്ഞെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP