ഇരട്ടത്താപ്പേ നിന്റെ പേരോ സിപിഐ! നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ പാർട്ടിക്ക് വഴിതെറ്റിപ്പോകുന്ന കമ്മ്യൂണിസ്റ്റ് സഹോദരങ്ങൾ; എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതിനാൽ വയനാട്ടിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ജലീലിനുവേണ്ടി പാർട്ടി ഒരക്ഷരം മണ്ടില്ല; കുപ്പുദേവരാജിനും അജിതക്കും വേണ്ടി കാനം രാജേന്ദ്രനും ബിനോയ് വിശ്വവും ഒഴുക്കിയതൊക്കെ മുതലക്കണ്ണീർ; തിരഞ്ഞെടുപ്പ് കാലമായതിനാൽ സാംസ്കാരിക നായകരുടെയും നാവിറങ്ങിപ്പോയോ എന്ന് സോഷ്യൽ മീഡിയയും
ആവണി ഗോപാൽ
തിരുവനന്തപുരം: വയനാട് ലക്കിടിയിൽ പൊലീസുമാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സി പി ജലീൽ എന്ന യുവാവ് വെടിയേറ്റ് മരിച്ചപ്പോൾ, നിലമ്പൂർ ഏറ്റുമുട്ടൽ കൊലയിൽ മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയ സിപിഐ അടക്കമുള്ള ഘടകകക്ഷികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും മൗനം.
മൂന്നുവർഷം മുമ്പ് നിലമ്പൂർ കരുളായി വനത്തിൽ രണ്ട് മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ചപ്പോൾ മുഖ്യമന്ത്രിയെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കി അക്രമിച്ച സിപിഐ വയനാട്ടിൽ കൊലപാതകം നടന്നിട്ടും കാര്യമായ പ്രതികരണമെന്നും നടത്തിയില്ല. അതുപോലെ തന്നെ നിലമ്പൂർ കൊലക്കെതിരെ ശക്തമായി നിലപാട് എടുത്ത സാംസ്കാരിക നായകരും ഇപ്പോൾ മിണ്ടുന്നില്ല. തിരഞ്ഞെടുപ്പ് കാലമായതോടെ ഇവരുടെ നാവ് ഇറങ്ങിപ്പോയോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് പറഞ്ഞ് പ്രതിപക്ഷ കക്ഷികൾക്കും, ചില സാമൂഹിക സംഘടനകൾക്കും ഒപ്പം ആഭ്യന്തര വകുപ്പിനെതിരെ കടന്നാക്രമണം നടത്താൻ സർക്കാറിന്റെ തന്നെ ഭാഗമായ സിപിഐയും ഉണ്ടായിരുന്നു.കൊല്ലപ്പെട്ടവരെ അനുകൂലിക്കുന്നവർ ഉന്നയിച്ച വ്യാജ ഏറ്റുമുട്ടൽ എന്ന വാദം ഏറ്റെടുത്തായിരുന്നു പാർട്ടിയുടെ വിമർശനം. മാവോയിസ്റ്റുകളോട് വഴി തെറ്റിപ്പോകുന്ന കമ്മ്യൂണിസ്റ്റ് സഹോദരങ്ങൾ എന്ന സമീപനമാണ് എക്കാലത്തും സിപിഐക്കുള്ളതെന്നായിരുന്നു നേതാക്കൾ പറഞ്ഞത്. മാവോയിസ്റ്റ് ഭീഷണി തടയേണ്ടത് ആയുധമെടുത്തല്ലെന്നും ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സാമൂഹിക ഇടപെടലാണ് ആവശ്യമെന്നും കാനം രാജേന്ദ്രൻ അന്ന് വ്യക്തമാക്കി.
സർക്കാറിനുള്ളിൽ നിന്ന് സിപിഐ നടത്തിയ വിമർശനങ്ങളെല്ലാം മാധ്യമങ്ങൾ അന്ന് വലിയ വാർത്തയാക്കുകയും ചെയ്തു. ഇത് മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും വല്ലാതെ പ്രതിരോധത്തിലാക്കുകയും ചെയ്തു. പൊലീസിന്റെ മനോവീര്യം തകർക്കുന്ന തരത്തിലേക്ക് വിമർശനങ്ങൾ എത്തുകയും ചെയ്തു. കോൺഗ്രസും ബിജെപിയും ലീഗുമെല്ലാം സിപിഐയുടെ വിമർശനങ്ങൾ ഏറ്റെടുത്ത് സർക്കാറിനെതിരെ രംഗത്ത് വന്നു.
ക്രിമിനലുകൾ എന്ന നിലയിലാണ് സർക്കാറും കോടതിയും മാവോയിസ്റ്റുകളെ പരിഗണിക്കുന്നതെന്നായിരുന്നു സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ വിമർശനം. ഒരു പ്രയോജനവില്ലാതെ ബോംബ് പൊട്ടിച്ചും വെടിയുതിർത്തും നിരപരാധികളെ കൊല്ലുന്ന ഭീകരരെ പോലെ മാവോയിസ്റ്റുകളെ കൈകാര്യം ചെയ്യാൻ പാടില്ലെന്നും ജനയുഗം അന്ന് മുഖപ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
മാവോയിസ്റ്റുകളായ കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് സിപിഐ ജില്ലാ സെക്രട്ടറി ടിവി ബാലൻ എത്തി അഭിവാദ്യം അർപ്പിച്ചിരുന്നു. മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളാരും തന്നെ അന്ന് ആശുപത്രിയിൽ എത്തിയിരുന്നില്ല. സിപിഐ നേതാവ് ബിനോയ് വിശ്വവും മാവോയിസ്റ്റുകൾക്ക് അനുകൂലമായി സംസാരിക്കുകയും മരിച്ചവരുടെ ബന്ധുക്കളെ കാണുകയും ചെയ്തിരുന്നു.
ആരെയെങ്കിലും കൊലപ്പെടുത്തുന്നത് സംഘടനാപരമായും രാഷ്ട്രീയമായും ശരിയായ നടപടിയല്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്. മാവോയിസ്റ്റുകളെ ന്യായീകരിച്ച നേതാക്കൾ ആകാശത്ത് ജീവിക്കു സ്വപ്ന ജീവികളാണെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രസ്താവനക്കെതിരെ ഇതിന് സ്വപ്നം കാണുന്നത് മോശം കാര്യമല്ലെന്നും സ്വപ്നം കാണുക എത് അശ്ലീലമല്ലെന്നുമായിരുന്നു കാനം പ്രതികരിച്ചത്.
എന്നാൽ നിലമ്പൂരിലെ ഏറ്റുമുട്ടൽ നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം വയനാട്ടിൽ ഏറ്റുമുട്ടലുണ്ടാവുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തിട്ടും സിപിഐ നേതാക്കളാരും പ്രതികരിച്ചിട്ടില്ല. വയനാട്ടിലെ സംഭവത്തിൽ പൊലീസ് വാദം വിശ്വാസയോഗ്യമല്ലെന്ന് മാവോയിസ്റ്റ് അനുഭാവമുള്ളവർ പറയുന്നു. എന്നാൽ ഇത് ഏറ്റെടുക്കാൻ ഇന്ന് സിപിഐ തയ്യാറല്ല. വയനാട്ടിൽ ഇടതുസ്ഥാനാർത്ഥിയായി സിപിഐ ആണ് മത്സരിക്കുന്നത് എന്നത് തന്നെയാണ് ഇതിന് കാരണം. തെരഞ്ഞെടുപ്പ് ആയതോടെ സിപിഐയുടെ മാവോയിസ്റ്റ് സ്നേഹവും കൊലപാതകത്തിനെതിരെയുള്ള ശബ്ദവുമെല്ലാം നഷ്ടപ്പെട്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
2016 നവംബർ 24നാണ് നിലമ്പൂർ കരുളായ് വനത്തിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജും സംഘത്തിലെ അജിതയും കൊല്ലപ്പെടുന്നത്. തമിഴ്നാട് ക്യൂ ബ്രാഞ്ച് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തണ്ടർബോൾട്ട് കരുളായ് വനത്തിലെ മാവോയിസ്റ്റ് ക്യാമ്പ് വളയുകയായിരുന്നു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയും കുപ്പു ദേവരാജും അജിതയും കൊല്ലപ്പെടുകയും മറ്റുള്ളവർ കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നെന്നാണ് തണ്ടർബോൾട്ട് പറഞ്ഞത്. എന്നാൽ ഇത് വ്യാജ ഏറ്റമുട്ടലാണെന്നും കീഴടങ്ങിയ മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് വെടിവെച്ച് കൊല്ലുകയായിരുന്നെന്നും ആരോപിച്ച് വിവിധ കക്ഷികൾ രംഗത്തെത്തുകയായിരുന്നു.
ഇപ്പോൾ ജലീൽ കൊല്ലപ്പെട്ടപ്പോൾ വ്യാജ ഏറ്റുമുട്ടൽ എന്ന ആരോപണം സഹോദരൻ അടക്കമുള്ള ബന്ധുക്കൾ ഉന്നയിക്കുമ്പോൾ സിപിഐ മുൻ നിലപാടുകളെല്ലാം പാടെ മറന്നിരിക്കുകയാണ്. വയനാട് ജില്ലക്ക് പുറമെ പാർലിമെന്റ് മണ്ഡലത്തിൽപ്പെട്ട തിരുവമ്പാടിയിലെയും നിലമ്പൂരിലെയുമെല്ലാം വന മേഖലകളിൽ മാവോയിസ്റ്റ് ഭീഷണി ശക്തമായി നിലനിൽക്കുന്നുണ്ട്. അടുത്തിടെ ഇവിടത്തെ നിരവധി വീടുകളിൽ രാത്രികാലങ്ങളിൽ ആയുധമേന്തിയ മാവോയിസ്റ്റുകളെത്തിയതിൽ ജനം പരിഭ്രാന്തിയിലാണ്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വയനാട് മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥി മത്സരത്തിന് ഒരുങ്ങിയരിക്കെ നേതാക്കൾ പ്രതികരിക്കാതെ ഒളിക്കുകയാണെന്ന് സാമൂഹ മാധ്യമങ്ങളിലടക്കം വിമർശനങ്ങൾ ശക്തമായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍