പ്ലീസ്, ഞങ്ങളുടെ കൃഷി 'അഡ്ജസ്റ്റ്മെന്റ്' ആണെന്ന് പറയരുത്..! നൂറുമേനി വിളവുമായി സിപിഐ(എം) നേതൃത്വം നൽകിയ ജനകീയ ജൈവപച്ചക്കറി കൃഷി; വിപണിയിൽ ഇടപെടാൻ സർക്കാർ തോറ്റ ഓണക്കാലത്ത് ചുവപ്പിൽ നിന്നൊരു ഹരിത വിപ്ലവം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കഴിഞ്ഞ കുറെക്കാലമായി പാർട്ടി ഏറ്റെടുത്ത സമരങ്ങളെ ചൊല്ലി പാർട്ടിക്കകത്തും നിന്നും പുറത്ത് നിന്നും വിമർശനശരങ്ങളേറ്റ് പാർട്ടി നേതാക്കൾ അൽപമൊന്ന് പതറയെന്നുള്ളത് നേരാണ്. പാർട്ടിയിൽ നിന്ന് ജനങ്ങൾ അകലുന്നുവെന്ന് മനസിലായതോടെ, ജനങ്ങൾക്കിടയിൽ നിന്ന് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണമെന്ന പാർട്ടിയുടെ എക്കാലത്തെയും അജണ്ട കൂടുതൽ ശക്തിയോടെ പ്രാവർത്തികമാക്കണെന്ന തീരുമാനത്തിലായിരുന്നു പാർട്ടിയും നേതൃത്വവും.
തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും മലയാളികളുടെ അടുക്കളയിലേക്ക് എത്തുന്ന പച്ചക്കറികൾ കൊടിയ വിഷവുമായാണ് എത്തുന്നതെന്ന് മനസിലാക്കിയതോടെയാണ് അടുക്കളത്തോട്ടം എന്ന ആശയം കേരളത്തിൽ സജീവ ചർച്ചയായത്. ഈ ആശയം സിപിഐഎം ഏറ്റെടുത്തതോടെയാണ് ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ ജൈവപച്ചക്കറികൃഷി ചെയ്യാൻ തീരുമാനമായത്. ഒരു കാലത്ത് ഏറ്റവും നല്ല കർഷസഖാക്കളുടെ ചെങ്കോട്ടയായിരുന്ന പാർട്ടിക്ക്, ജൈവപച്ചക്കറി കൃഷി തുടക്കത്തിൽ അൽപം അങ്കലാപ്പുണ്ടായെങ്കിലും, ഈ ഓണക്കാലത്ത് നൂറുമേനി വിജയം കൊയ്താണ് ജൈവപച്ചക്കറികൃഷിയിലൂടെ വിഷം തളിച്ച അന്യസംസ്ഥാന പച്ചക്കറികളെ അടുക്കളയിൽ നിന്ന് ഒഴിവാക്കാൻ കഴിഞ്ഞത്.
ലോക്കൽ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന കർഷകഗ്രൂപ്പുകളാണ് ആദ്യം ഉണ്ടാക്കിയത്. തരിശായി കിടന്ന ഭൂമി പാട്ടത്തിനെടുത്തും വീടുകളിലും കൃഷി ചെയ്യാനായിരുന്നു നിർദ്ദേശം. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കർഷകഗ്രൂപ്പുകൾക്ക് പച്ചകൃഷിക്ക് ആവശ്യമായ വിത്തുകളും വളങ്ങളും നൽകുകയും കൃഷിരീതികളെ പറ്റി ക്ലാസുകൾ നൽകുകയും ചെയ്തു. പാർട്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ പച്ചക്കറി കൃഷി ചെയ്തത് എറണാകുളം ജില്ലയിലാണ്.
പാർട്ടി സെക്രട്ടറി പി.രാജീവായിരുന്നു ജില്ലയിലെ പച്ചക്കറി കൃഷിയുടെ അമരക്കാരൻ. ഒരു ലോക്കലിൽ ആറു ഏക്കറുകളിലാണ് ജില്ലയിൽ കൃഷി ചെയ്തത്. ആകെ 820 ടൺ പച്ചക്കറികൾ ഉൽപാദിപ്പിക്കാനും കഴിഞ്ഞു. 164 സ്റ്റാളുകളിലൂടെയാണ് ജില്ലയിൽ ജൈവപച്ചക്കറി വിപണനത്തിനെത്തിയിരിക്കുന്നത്. ഇൻക്വിലാബിനൊപ്പം ' വിഷരഹിതമായ ഓണസദ്യ' യെന്ന മുദ്രാവാക്യം ജനങ്ങൾ കൂടി ഏറ്റെടുത്തപ്പോൾ പാർട്ടിയുടെ വേറിട്ട വിജയം കൂടിയായി മാറി.
ജൈവപച്ചക്കറി കൃഷി തിരുവനന്തപുരത്തും വെന്നിക്കൊടി പാറിച്ചു. ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ ആയിരുന്നു തിരുവനന്തപുരത്തെ നയിച്ചത്. വീടുകളിലും തരിശുഭൂമികളിലും ജനകീയ ജൈവപച്ചക്കറി കൃഷി വിജയിച്ചതോടെ തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ വാങ്ങി വൻവിലയ്ക്ക് വിൽക്കുന്ന കരിഞ്ചന്തക്കാർക്കാണ് ജനകീയ പച്ചക്കറി കൃഷി ഇരുട്ടടിയായത്.
ഓണത്തിനോടനുബന്ധിച്ച് റോക്കറ്റ് പോലെ വില ഉയർന്നിരുന്ന പച്ചക്കറിക്ക് കുറഞ്ഞ വിലയ്ക്ക് ജനകീയ ജൈവപച്ചക്കറി സ്റ്റാളുകളിൽ നിന്ന് വാങ്ങാം എന്നതാണ് ഏറ്റവും വലിയ നേട്ടം. കർഷകസംഘം സംസ്ഥാനത്ത് ആരംഭിച്ച 1000ത്തോളം ഔട്ട്ലെറ്റുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കർഷകസംഘങ്ങൾക്ക് ഇനിമുതൽ ടാർജറ്റ് നൽകി കൊണ്ടായിരിക്കും വരും വർഷങ്ങളിൽ ജൈവപച്ചക്കറി കൃഷി നടത്താനാണ് സിപിഐഎം ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വിഗോവിന്ദൻ വ്യക്തമാക്കി.
കർഷകസംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികൾ പത്തു ശതമാനം മാർജിനിലാണ് സ്റ്റാളുകളിലൂടെ വിൽക്കുന്നത്. ജൈവപച്ചക്കറി എന്ന ആശയം പാർട്ടി ഏറ്റെടുക്കുന്നതിനു മുമ്പ് പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തയിലെത്തിയ പഞ്ചായത്താണ് ആലപ്പുഴയിലെ കഞ്ഞിക്കുഴി. കുടുംബശ്രീ, തൊഴിലുറപ്പ് സംഘങ്ങളെ ഏകോപിപ്പിച്ച് റെജി എന്ന കൃഷി ഓഫീസർ കാട്ടിയ മാതൃക തോമസ് ഐസക് എംഎൽഎ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചപ്പോൾ വിഷലിപ്തമായ പച്ചക്കറികളെ ജില്ലയിൽ നിന്ന് തന്നെ തുരത്താൻ പാർട്ടിക്ക് കഴിഞ്ഞു. കറിവേപ്പില മുതൽ ചേന ഉൾപ്പെടെ 48 ഇനങ്ങളാണ് ജില്ലയിൽ കൃഷി ചെയ്തത്. വിളവെടുപ്പ് കഴിഞ്ഞതോടെ ജില്ലയിൽ പ്രവർത്തിക്കുന്ന പച്ചക്കറി സ്റ്റാളുകളിൽ വൻതിരക്കാണ്.
കർഷകസംഘങ്ങളിലൂടെ കൊല്ലം ജില്ലാ കമ്മറ്റിയും ജനകീയരായി. ജില്ലയിലെ കർഷകസംഘത്തിനുള്ള പരാതി ഇതാണ്. സംഘത്തിന്റെ ജൈവപച്ചക്കറി വിപണിക്ക് സർക്കാർ സഹായം ലഭ്യമല്ല. എന്നാൽ, 40 ശതമാനം ഗവ. സബ്സിഡി ലഭിക്കുന്ന ഹോർട്ടികോർപ്പ് അന്യസംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്ന വിഷപ്പച്ചക്കറി കൂടിയ വിലയ്ക്ക് വിൽക്കുകയാണ്. ഹോർട്ടികോർപ് 40 ശതമാനം ലാഭത്തിൽ വിൽക്കുമ്പോൾ ജനകീയ പച്ചക്കറിസ്റ്റാളുകൾ 10 ശതമാനം ലാഭത്തിലാണ് പച്ചക്കറികൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ജൈവപച്ചക്കറി സ്റ്റാളുകളിൽ ഒരേനിരക്കിലാണ് വിൽപന. മറ്റു ജില്ലകളും ജനകീയ ജൈവപച്ചക്കറി കൃഷിയെ ഏറ്റെടുത്തതോടെ ഈ ഓണക്കാലത്ത് തന്നെ വിഷമയമല്ലാത്ത പച്ചക്കറികൾ കൊണ്ട് ഒരു ഓണസദ്യയെന്ന പാർട്ടിയുടെ ആശയം പ്രാവർത്തികമായെന്ന ചാരിതാർഥ്യത്തിലാണ് പാർട്ടിയും സഖാക്കന്മാരും.
അരുവിക്കര തിരഞ്ഞെടുപ്പിൽ പാർട്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചിട്ടും ഫലമുണ്ടായില്ലെങ്കിലും ജനകീയ ജൈവപച്ചക്കറി കൃഷിയിൽ ശരിക്കും പാർട്ടിയും സഖാക്കളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിന്റെ ഫലമാണ് ' വിഭാഗീയതയില്ലാത്ത ഈ ജൈവപച്ചക്കറി കൃഷിയുടെ വിജയം '. ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതികൾക്കു പിന്നാലെയാണ് സിപിഐ(എം) പച്ചക്കറി കൃഷി രംഗത്തേക്ക് ഇറങ്ങിയത്. പാർട്ടിക്ക് സ്വന്തമായുള്ള റെഡ് വാളന്റിയർമാരെ ജനകീയപ്രശ്നങ്ങളിൽ സജീവമാക്കണമെന്ന് കേന്ദ്ര-സംസ്ഥാനകമ്മറ്റികളിൽ സജീവചർച്ചയായതോടെയാണ് പച്ചക്കറി കൃഷി എന്ന ആശയം ഉയർന്നു വന്നത്. ജൈവപച്ചക്കറി കൃഷി, പ്രിസിഷൻ ഫാമിങ്, പോളിഹൗസ് ഫാമിങ് എന്നിവയിലൂടെ ജനകീയ ജൈവപച്ചക്കറി കൃഷി ഭാവിയിൽ വിപുലമാക്കാനാണ് പാർട്ടി തീരുമാനം. കഞ്ഞിക്കുഴിയിലെ ജൈവപച്ചക്കറി കൃഷിയാണ് മാതൃകയാക്കി സംസ്്ഥാനവ്യാപകമായി സിപിഐഎം നടത്തുന്ന കൃഷിയുടെ ചുമതല തോമസ് ഐസക് എംഎൽഎയ്ക്കാണ്. ജനകീയ ജൈവപച്ചകറി കൃഷി വ്യാപിപ്പിക്കുന്നതിലൂടെ അൽപം രാഷ്ട്രീയലക്ഷ്യവും ഇതിനു പിന്നിലുണ്ട്. വരുന്ന തദ്ദേശ സ്വയംഭരണ-നിയമസഭ തെരഞ്ഞെടുപ്പിനു മുൻപു പാർട്ടിയെ ജനകീയ ബ്രാൻഡായി അവതരിപ്പിക്കുകയാണു ലക്ഷ്യം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍