'എനിക്കു കൊമ്പില്ല, നിങ്ങൾക്കു കൊമ്പുണ്ടെങ്കിൽ ചെയ്യ്... ടെസ്റ്റെഴുതി പാസായതാണ്... നിങ്ങൾക്ക് ഇഷ്ടമുള്ള ആളെ കൊണ്ട് ഇരുത്ത്; നിങ്ങൾ പറയുന്നിടത്ത് ഇരിക്കാനും എഴുന്നേൽക്കാനും പറ്റില്ല, അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റില്ല'; എസ്എഫ്ഐ നേതാവിനെ കസ്റ്റഡിയിൽ എടുത്തതിനെ ചോദ്യം ചെയ്യാൻ വിളിച്ച സിപിഎം നേതാവ് സക്കീർ ഹുസൈന്റെ വായടപ്പിച്ച് എസ്ഐയുടെ മറുപടി; ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായതോടെ താരമായി കളമശേരി എസ്ഐ അമൃതരംഗൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ക്രിമിനൽ കേസിൽ പ്രതിയായി കുപ്രസിദ്ധനായ സിപിഎം നേതാവ് സ്വന്തം പാർട്ടിയുടെ കുട്ടിസഖാവിനെ രക്ഷിക്കാൻ വേണ്ടി ഭീഷണി മുഴക്കി ഫോണിൽ വിളിച്ചാൽ നട്ടെല്ലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്തു ചെയ്യും? പോടാ.. പുല്ലേ.. എന്നു തന്നെ പറയും.! അങ്ങനെ ഭീഷണി മുഴക്കിയ നേതാവിനെ കണ്ടംവഴി ഓടിച്ച് സോഷ്യൽ മീഡിയയിൽ താരമായത് കളമശ്ശേരി എസ് ഐ അമൃതരംഗനാണ്. മുൻപ് വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയായ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനായിരുന്നു അമൃതരംഗന്റെ വാക്കിന്റ ചൂട് ശരിക്കും അറിഞ്ഞത്.
കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിനു പിന്നാലെ ഉണ്ടായ വിദ്യാർത്ഥി സംഘട്ടനം നിയന്ത്രിക്കാൻ എത്തിയവേളയിൽ ആക്രമണം കാണിച്ച എസ്എഫ്ഐ നേതാവിനെ കസ്റ്റഡിയിൽ എടുത്തതാണ് സക്കീർ ഹുസൈനെ പ്രകോപിപ്പിച്ചത്. ഇതോടെ എസ്ഐയെ വിരട്ടാൻ വേണ്ടി ഫോണിൽ വിളിക്കുകയും ചെയ്തു. നേതാവിന്റെ ഭീഷണി ഉണ്ടായതോടെ അതേനാണയത്തിൽ മറുപടി നൽകുകയായിരുന്നു എസ്ഐ ചെയ്തത്. കളമശ്ശേരി സ്റ്റേഷനിൽ തന്നെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും 'ടെസ്റ്റെഴുതി പാസായതാ.. നല്ല ധൈര്യമുണ്ട്... അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റില്ലെന്നും.' അമൃതരംഗൻ തുറന്നു പറഞ്ഞു. അമൃത രംഗന്റെ മാസ് ഡയലോഗിന് ചുറ്റും നിന്ന വിദ്യാർത്ഥികൾ കയ്യടിക്കുകയും ചെയ്തു. ഇതോടെ നേതാവ് ഫോൺ വെച്ച് തടിയെടുത്തു.
കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾ വിജയാഘോഷ പ്രകടനം നടത്തിയിരുന്നു. ഇതേ സമയം ബിടെക് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സഹാറയിൽ ഓണാഘോഷവും പ്രകടനവും നടന്നു. ഓണാഘോഷത്തിനിടയിലേയ്ക്ക് കടന്നു കയറിയ ചിലർ വിദ്യാർത്ഥികളെ ആക്രമിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. അപ്രതീക്ഷിത ഏറ്റുമുട്ടലിൽ വിദ്യാർത്ഥി ചോരയൊലിപ്പിച്ചു നിൽക്കുന്നതാണ് പൊലീസ് കാണുന്നത്. ഹോസ്റ്റലിലേയ്ക്ക് ഒരു പറ്റം വിദ്യാർത്ഥികൾ കടന്നുകയറുകയായിരുന്നെന്നും ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ പിടികൂടി യൂണിവേഴ്സിറ്റി അമിനിറ്റി സെന്ററിൽ വിട്ടു എന്നുമാണ് പൊലീസ് പറയുന്നത്. ഒരാളെ എങ്കിൽ ഒരാളെ സ്ഥലത്തു നിന്നു മാറ്റാനായിരുന്നു ശ്രമിച്ചതെന്നും എസ്ഐ വിശദീകരിച്ചു,
എന്നാൽ എസ്ഐയുടെ വിശദീകരണം കേൾക്കാൻ തയ്യാറാകാതെ മോശമായി പൊലീസ് പെരുമാറിയെന്ന് ആരോപിച്ചതോടെയായിരുന്നു എസ്ഐ പൊട്ടിത്തെറിച്ചത്. എസ്എഫ്ഐ ഭാരവാഹിയാണെന്നു പറഞ്ഞിട്ടും വിദ്യാർത്ഥിയെ പിടിച്ചു പൊലീസ് ജീപ്പിൽ കയറ്റിയെന്നും അസഭ്യം പറഞ്ഞെന്നും സക്കീർ ഹുസൈൻ ആരോപിച്ചു. ഇത്തരമൊരു വിഷയത്തിൽ പക്ഷം പിടിച്ചു സംസാരിക്കരുത് എന്നാണ് അമൃതരംഗൻ സക്കീർ ഹുസൈനോട് പറഞ്ഞത്. അങ്ങനെ പക്ഷം പിടിച്ചു സംസാരിക്കാൻ ആണെങ്കിൽ തനിക്കൊന്നും പറയാനില്ലെന്നും എസ്ഐ തീർത്തു പറഞ്ഞു.
ഇതോടെ സക്കീർ ഹുസൈൻ പതിവു ഭീഷണി ശൈലിയിലേക്ക് കടന്നു. 'നിങ്ങൾ എസ്ഐ ആയി വന്ന ശേഷം ആദ്യമായാണ് വിളിക്കുന്നത്. നിങ്ങളെക്കുറിച്ച് വളരെ മോശം അഭിപ്രായം ജനങ്ങൾക്കിടയിൽ നിന്നും രാഷ്ട്രീയക്കാർക്കിടയിൽ നിന്നും ഉണ്ടായിട്ടുണ്ട്. കളമശേരിയിലെ രാഷ്ട്രീയവും ഇടപാടുകളും മനസിലാക്കി ഇടപെടുന്നത് നന്നാവും' എന്നായി അദ്ദേഹം. എസ്ഐയെ മോശപ്പെടുത്തും വിധം സംസാരം തുടർന്നതോടെ അദ്ദേഹം ശബ്ദമുയർത്തി. ഇവിടെ തന്നെ ജോലി നോക്കാം എന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും എനിക്ക് കൊമ്പില്ലെന്നും പറഞ്ഞു കത്തികയറി. സോഷ്യൽ മീഡിയയിലും ഈ സംഭാഷണം വൈറലാണ്.
എനിക്ക് അങ്ങനെ ഒരു നിലപാടില്ല. ഞാൻ നേരെ വാ നേരേ പോ എന്ന നിലയിൽ ഇടപെടുന്ന ആളാണ്. ഒരു പാർട്ടിയോടും കൂറില്ല. ഇവിടെ ഇരിക്കാമെന്നും പറഞ്ഞിട്ടില്ല. കളമശേരി ആരുടേതാണെങ്കിലും എനിക്കൊരു പ്രശ്നവുമില്ല. എനിക്ക് എല്ലാ വിദ്യാർത്ഥികളും ഒരുപോലെയാണ്. നിലപാട് നോക്കി ജോലി ചെയ്യാൻ എനിക്കാവില്ല എന്ന് എസ്ഐ. ഞാൻ ആരുടെയും കാലുപിടിച്ചിട്ടല്ല കളമശേരിയിൽ വന്നിരിക്കുന്നത്. ഇതിൽ കൂടുതൽ മാന്യമായി എങ്ങനെയാണ് പെരുമാറേണ്ടത്. നിങ്ങളുടെ ചുമതലയുള്ള പയ്യനെ ഞാൻ അമിനിറ്റി സെന്ററിൽ കൊണ്ടാക്കിയെന്നും എസ്ഐ പറയുന്നത് സംഭാഷണത്തിൽ കേൾക്കാം.
നേരത്തെ വ്യവസായി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രതിയായ നേതാവാണ് സക്കീർ ഹുസൈൻ. ജയിലിൽ നിന്നും ഇറങ്ങിയ നേതാവിനെ സിപിഎം തന്നെ സംരക്ഷണം ഒരുക്കുകയാിരുന്നു. എന്തായാലും സംഭാഷണം സോ്ഷ്യൽ മീഡിയയിൽ വൈറലാണ്. ആ സംഭാഷണം ഇങ്ങനെയാണ്:
സക്കിർ ഹുസൈൻ: പ്രവർത്തകരോട് മാന്യമായി പെരുമാറണം. കളമശേരിയിൽ നിങ്ങൾ മാത്രമല്ല, ഇതിനു മുമ്പു പലരും എസ്ഐ ആയി വന്നിട്ടുണ്ട്.
എസ്ഐ: വന്നിട്ടുണ്ട്. അതാണ് വ്യത്യാസം. ഇവിടെ ചത്തു കിടന്നാലും പിള്ളാരെ തല്ലാൻ സമ്മതിക്കില്ല. യൂണിഫോമിട്ടാൽ ചാകാനും തയാറായാണ് വന്നിരിക്കുന്നത്. ഞാൻ ഏറ്റവും മാന്യമായാണ് നിങ്ങളോട് സംസാരിച്ചത്. നിങ്ങൾ എന്താണെന്നു വച്ചാൽചെയ്തോളു. ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ല.
സക്കിർ ഹുസൈൻ: ചൂടായിട്ടു കാര്യമില്ല. പലരോടും ചൂടായി സംസാരിക്കുന്നത് അറിയാം. രാഷ്ട്രീയ പ്രവർത്തകരെ തനിക്കു പുച്ഛമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരെ ഒക്കെ വിളിച്ചു സംസാരിക്കുന്നതല്ലേ.. അവരൊന്നും ഇങ്ങനെയല്ല സംസാരിക്കുന്നത്. തനിക്കെന്താ കൊമ്പുണ്ടോ?
എനിക്കു കൊമ്പില്ല, നിങ്ങൾക്കു കൊമ്പുണ്ടെങ്കിൽ ചെയ്യ്. ടെസ്റ്റെഴുതി പാസായതാണ്. അതുകൊണ്ട് നല്ല ധൈര്യമുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള ആളെ കൊണ്ട് ഇരുത്ത്. നിങ്ങൾ പറയുന്നിടത്ത് ഇരിക്കാനും എഴുന്നേൽക്കാനും പറ്റില്ല. അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റില്ല എസ്ഐ പറയുന്നു.
Stories you may Like
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- ചിന്നക്കനാലിൽ നിറച്ചത് ഹുസൈൻ കൽപ്പൂരിന്റെ ഓർമ്മകൾ
- കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം
- നിഖിൽ തോമസിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി എസ്എഫ്ഐ
- എസ്എഫ്ഐയെ പരിഹസിച്ചും മുഖ്യമന്ത്രിയെ വിമർശിച്ചും ഗവർണർ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍