Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എനിക്കു കൊമ്പില്ല, നിങ്ങൾക്കു കൊമ്പുണ്ടെങ്കിൽ ചെയ്യ്... ടെസ്റ്റെഴുതി പാസായതാണ്... നിങ്ങൾക്ക് ഇഷ്ടമുള്ള ആളെ കൊണ്ട് ഇരുത്ത്; നിങ്ങൾ പറയുന്നിടത്ത് ഇരിക്കാനും എഴുന്നേൽക്കാനും പറ്റില്ല, അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റില്ല'; എസ്എഫ്‌ഐ നേതാവിനെ കസ്റ്റഡിയിൽ എടുത്തതിനെ ചോദ്യം ചെയ്യാൻ വിളിച്ച സിപിഎം നേതാവ് സക്കീർ ഹുസൈന്റെ വായടപ്പിച്ച് എസ്‌ഐയുടെ മറുപടി; ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായതോടെ താരമായി കളമശേരി എസ്‌ഐ അമൃതരംഗൻ

'എനിക്കു കൊമ്പില്ല, നിങ്ങൾക്കു കൊമ്പുണ്ടെങ്കിൽ ചെയ്യ്... ടെസ്റ്റെഴുതി പാസായതാണ്... നിങ്ങൾക്ക് ഇഷ്ടമുള്ള ആളെ കൊണ്ട് ഇരുത്ത്; നിങ്ങൾ പറയുന്നിടത്ത് ഇരിക്കാനും എഴുന്നേൽക്കാനും പറ്റില്ല, അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റില്ല'; എസ്എഫ്‌ഐ നേതാവിനെ കസ്റ്റഡിയിൽ എടുത്തതിനെ ചോദ്യം ചെയ്യാൻ വിളിച്ച സിപിഎം നേതാവ് സക്കീർ ഹുസൈന്റെ വായടപ്പിച്ച് എസ്‌ഐയുടെ മറുപടി; ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായതോടെ താരമായി കളമശേരി എസ്‌ഐ അമൃതരംഗൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ക്രിമിനൽ കേസിൽ പ്രതിയായി കുപ്രസിദ്ധനായ സിപിഎം നേതാവ് സ്വന്തം പാർട്ടിയുടെ കുട്ടിസഖാവിനെ രക്ഷിക്കാൻ വേണ്ടി ഭീഷണി മുഴക്കി ഫോണിൽ വിളിച്ചാൽ നട്ടെല്ലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്തു ചെയ്യും? പോടാ.. പുല്ലേ.. എന്നു തന്നെ പറയും.! അങ്ങനെ ഭീഷണി മുഴക്കിയ നേതാവിനെ കണ്ടംവഴി ഓടിച്ച് സോഷ്യൽ മീഡിയയിൽ താരമായത് കളമശ്ശേരി എസ് ഐ അമൃതരംഗനാണ്. മുൻപ് വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയായ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനായിരുന്നു അമൃതരംഗന്റെ വാക്കിന്റ ചൂട് ശരിക്കും അറിഞ്ഞത്.

കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിനു പിന്നാലെ ഉണ്ടായ വിദ്യാർത്ഥി സംഘട്ടനം നിയന്ത്രിക്കാൻ എത്തിയവേളയിൽ ആക്രമണം കാണിച്ച എസ്എഫ്‌ഐ നേതാവിനെ കസ്റ്റഡിയിൽ എടുത്തതാണ് സക്കീർ ഹുസൈനെ പ്രകോപിപ്പിച്ചത്. ഇതോടെ എസ്‌ഐയെ വിരട്ടാൻ വേണ്ടി ഫോണിൽ വിളിക്കുകയും ചെയ്തു. നേതാവിന്റെ ഭീഷണി ഉണ്ടായതോടെ അതേനാണയത്തിൽ മറുപടി നൽകുകയായിരുന്നു എസ്‌ഐ ചെയ്തത്. കളമശ്ശേരി സ്റ്റേഷനിൽ തന്നെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും 'ടെസ്റ്റെഴുതി പാസായതാ.. നല്ല ധൈര്യമുണ്ട്... അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റില്ലെന്നും.' അമൃതരംഗൻ തുറന്നു പറഞ്ഞു. അമൃത രംഗന്റെ മാസ് ഡയലോഗിന് ചുറ്റും നിന്ന വിദ്യാർത്ഥികൾ കയ്യടിക്കുകയും ചെയ്തു. ഇതോടെ നേതാവ് ഫോൺ വെച്ച് തടിയെടുത്തു.

കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്‌ഐ വിദ്യാർത്ഥികൾ വിജയാഘോഷ പ്രകടനം നടത്തിയിരുന്നു. ഇതേ സമയം ബിടെക് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സഹാറയിൽ ഓണാഘോഷവും പ്രകടനവും നടന്നു. ഓണാഘോഷത്തിനിടയിലേയ്ക്ക് കടന്നു കയറിയ ചിലർ വിദ്യാർത്ഥികളെ ആക്രമിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. അപ്രതീക്ഷിത ഏറ്റുമുട്ടലിൽ വിദ്യാർത്ഥി ചോരയൊലിപ്പിച്ചു നിൽക്കുന്നതാണ് പൊലീസ് കാണുന്നത്. ഹോസ്റ്റലിലേയ്ക്ക് ഒരു പറ്റം വിദ്യാർത്ഥികൾ കടന്നുകയറുകയായിരുന്നെന്നും ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ പിടികൂടി യൂണിവേഴ്‌സിറ്റി അമിനിറ്റി സെന്ററിൽ വിട്ടു എന്നുമാണ് പൊലീസ് പറയുന്നത്. ഒരാളെ എങ്കിൽ ഒരാളെ സ്ഥലത്തു നിന്നു മാറ്റാനായിരുന്നു ശ്രമിച്ചതെന്നും എസ്‌ഐ വിശദീകരിച്ചു,

എന്നാൽ എസ്‌ഐയുടെ വിശദീകരണം കേൾക്കാൻ തയ്യാറാകാതെ മോശമായി പൊലീസ് പെരുമാറിയെന്ന് ആരോപിച്ചതോടെയായിരുന്നു എസ്‌ഐ പൊട്ടിത്തെറിച്ചത്. എസ്എഫ്‌ഐ ഭാരവാഹിയാണെന്നു പറഞ്ഞിട്ടും വിദ്യാർത്ഥിയെ പിടിച്ചു പൊലീസ് ജീപ്പിൽ കയറ്റിയെന്നും അസഭ്യം പറഞ്ഞെന്നും സക്കീർ ഹുസൈൻ ആരോപിച്ചു. ഇത്തരമൊരു വിഷയത്തിൽ പക്ഷം പിടിച്ചു സംസാരിക്കരുത് എന്നാണ് അമൃതരംഗൻ സക്കീർ ഹുസൈനോട് പറഞ്ഞത്. അങ്ങനെ പക്ഷം പിടിച്ചു സംസാരിക്കാൻ ആണെങ്കിൽ തനിക്കൊന്നും പറയാനില്ലെന്നും എസ്‌ഐ തീർത്തു പറഞ്ഞു.

ഇതോടെ സക്കീർ ഹുസൈൻ പതിവു ഭീഷണി ശൈലിയിലേക്ക് കടന്നു. 'നിങ്ങൾ എസ്‌ഐ ആയി വന്ന ശേഷം ആദ്യമായാണ് വിളിക്കുന്നത്. നിങ്ങളെക്കുറിച്ച് വളരെ മോശം അഭിപ്രായം ജനങ്ങൾക്കിടയിൽ നിന്നും രാഷ്ട്രീയക്കാർക്കിടയിൽ നിന്നും ഉണ്ടായിട്ടുണ്ട്. കളമശേരിയിലെ രാഷ്ട്രീയവും ഇടപാടുകളും മനസിലാക്കി ഇടപെടുന്നത് നന്നാവും' എന്നായി അദ്ദേഹം. എസ്‌ഐയെ മോശപ്പെടുത്തും വിധം സംസാരം തുടർന്നതോടെ അദ്ദേഹം ശബ്ദമുയർത്തി. ഇവിടെ തന്നെ ജോലി നോക്കാം എന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും എനിക്ക് കൊമ്പില്ലെന്നും പറഞ്ഞു കത്തികയറി. സോഷ്യൽ മീഡിയയിലും ഈ സംഭാഷണം വൈറലാണ്.

എനിക്ക് അങ്ങനെ ഒരു നിലപാടില്ല. ഞാൻ നേരെ വാ നേരേ പോ എന്ന നിലയിൽ ഇടപെടുന്ന ആളാണ്. ഒരു പാർട്ടിയോടും കൂറില്ല. ഇവിടെ ഇരിക്കാമെന്നും പറഞ്ഞിട്ടില്ല. കളമശേരി ആരുടേതാണെങ്കിലും എനിക്കൊരു പ്രശ്‌നവുമില്ല. എനിക്ക് എല്ലാ വിദ്യാർത്ഥികളും ഒരുപോലെയാണ്. നിലപാട് നോക്കി ജോലി ചെയ്യാൻ എനിക്കാവില്ല എന്ന് എസ്‌ഐ. ഞാൻ ആരുടെയും കാലുപിടിച്ചിട്ടല്ല കളമശേരിയിൽ വന്നിരിക്കുന്നത്. ഇതിൽ കൂടുതൽ മാന്യമായി എങ്ങനെയാണ് പെരുമാറേണ്ടത്. നിങ്ങളുടെ ചുമതലയുള്ള പയ്യനെ ഞാൻ അമിനിറ്റി സെന്ററിൽ കൊണ്ടാക്കിയെന്നും എസ്‌ഐ പറയുന്നത് സംഭാഷണത്തിൽ കേൾക്കാം.

നേരത്തെ വ്യവസായി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രതിയായ നേതാവാണ് സക്കീർ ഹുസൈൻ. ജയിലിൽ നിന്നും ഇറങ്ങിയ നേതാവിനെ സിപിഎം തന്നെ സംരക്ഷണം ഒരുക്കുകയാിരുന്നു. എന്തായാലും സംഭാഷണം സോ്ഷ്യൽ മീഡിയയിൽ വൈറലാണ്. ആ സംഭാഷണം ഇങ്ങനെയാണ്:

സക്കിർ ഹുസൈൻ: പ്രവർത്തകരോട് മാന്യമായി പെരുമാറണം. കളമശേരിയിൽ നിങ്ങൾ മാത്രമല്ല, ഇതിനു മുമ്പു പലരും എസ്‌ഐ ആയി വന്നിട്ടുണ്ട്.

എസ്‌ഐ: വന്നിട്ടുണ്ട്. അതാണ് വ്യത്യാസം. ഇവിടെ ചത്തു കിടന്നാലും പിള്ളാരെ തല്ലാൻ സമ്മതിക്കില്ല. യൂണിഫോമിട്ടാൽ ചാകാനും തയാറായാണ് വന്നിരിക്കുന്നത്. ഞാൻ ഏറ്റവും മാന്യമായാണ് നിങ്ങളോട് സംസാരിച്ചത്. നിങ്ങൾ എന്താണെന്നു വച്ചാൽചെയ്‌തോളു. ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ല.

സക്കിർ ഹുസൈൻ: ചൂടായിട്ടു കാര്യമില്ല. പലരോടും ചൂടായി സംസാരിക്കുന്നത് അറിയാം. രാഷ്ട്രീയ പ്രവർത്തകരെ തനിക്കു പുച്ഛമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരെ ഒക്കെ വിളിച്ചു സംസാരിക്കുന്നതല്ലേ.. അവരൊന്നും ഇങ്ങനെയല്ല സംസാരിക്കുന്നത്. തനിക്കെന്താ കൊമ്പുണ്ടോ?

എനിക്കു കൊമ്പില്ല, നിങ്ങൾക്കു കൊമ്പുണ്ടെങ്കിൽ ചെയ്യ്. ടെസ്റ്റെഴുതി പാസായതാണ്. അതുകൊണ്ട് നല്ല ധൈര്യമുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള ആളെ കൊണ്ട് ഇരുത്ത്. നിങ്ങൾ പറയുന്നിടത്ത് ഇരിക്കാനും എഴുന്നേൽക്കാനും പറ്റില്ല. അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റില്ല എസ്‌ഐ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP