വി എസ് തയ്യാറാക്കിയ ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ട് സെക്രട്ടറിയേറ്റിൽ ചിതലരിക്കുകയാണ്; ഓരോ ഫയലും ജീവിതമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല; ഉദ്യോഗസ്ഥന്മാരെ പഴിചാരി ഭരണം നടത്താനാവില്ലെന്ന് സിപിഐ നേതാവ് സി ദിവാകരൻ; പിണറായി ഭരണത്തിനെതിരെ അതിരൂക്ഷ വിമർശനം

വരുൺ ചന്ദ്രൻ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീരുമാനമാകാതെ ഫയലുകൾ കൂടി കിടക്കുന്നതിനെതിരെ സിപിഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരൻ. ഓരോ ഫയലും ജീവിതമാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അതു പ്രാവർത്തികമാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടതെന്ന് പിണറായി വിജയനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ദിവാകരൻ പറഞ്ഞു. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്മാരോടായി മുഖ്യമന്ത്രി പിണറായിയാണ് ഓരോ ഫയലും ജീവിതമാണെന്ന് പറഞ്ഞത്. താൻ വി എസ് അച്യുതാനന്ദന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന കാലത്ത് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക് തനിക്ക് പാരവെച്ചതിനെക്കുറിച്ചും ദിവാകരൻ ചില വെളിപ്പെടുത്തലുകൾ നടത്തി. സിപിഐ മന്ത്രിമാരെ സിപിഎം മന്ത്രിമാർ തരംകിട്ടുമ്പോഴെല്ലാം അവരുടെ വകുപ്പിൽ കൈകടത്താൻ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നാണ് ദിവാകരന്റെ തുറന്നുപറച്ചിൽ.
വി എസ്. അച്യുതാനന്ദൻ അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമീഷന്റെ റിപ്പോർട്ടുകളൊക്കെ എവിടെയാണ് അറിയില്ല. എത്രകോടിയാണ് ഇതിനായി ചെലവഴിച്ചത്. റിപ്പോർട്ടുകളെല്ലാം സെക്രട്ടേറിയറ്റിലെ ഏതോ അലമാരയിൽ ചിതലരിച്ച് കിടക്കുകയാണ്. അവയെ പുറത്തുകൊണ്ടുവരണമെന്ന് സിപിഐയുടെ സർവ്വീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദിവാകരൻ. ഫയലുകൾ നീങ്ങാത്തതിന് ഉദ്യോഗസ്ഥരെ പഴിചാരി രാഷ്ട്രീയ നേതൃത്വത്തിന് മുന്നോട്ടുപോകാൻ കഴിയില്ല. കേരളത്തിലെ ഐ.എ.എസുകാരെപ്പോലെ സൂത്രപ്പണി പഠിച്ചവരെ രാജ്യത്ത് ഒരിടത്തും കാണാൻ കഴിയില്ല. അവരെ കണ്ടറിഞ്ഞ് നിയന്ത്രിക്കാൻ കഴിയണം. എന്നാൽ, മന്ത്രിയുടെ താൽപര്യം എന്താണെന്ന് മനസ്സിലാക്കിയാൽ പിന്നീട് വഴിവിട്ട് ഒന്നിനും അവർ നിൽക്കില്ലെന്നതാണ് തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ ഭരണത്തിൽ സെക്രട്ടറിയേറ്റിൽ ഫയലുകൾ കൂടികിടക്കുകയും തീരുമാനം എടുക്കാതിരിക്കുകയും ചെയ്യുന്നതിന് അതിരൂക്ഷമായ ഭാഷയിലാണ് ദിവാകരൻ വിമർശിച്ചത്. താൻ മന്ത്രിയായിരുന്നകാലത്ത് വെറ്ററിനറി യൂനിവേഴ്സിറ്റി കൊണ്ടുവരാൻ ഒരുപാട് പാടുപെട്ടിട്ടുണ്ട്. ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ വെടിവെച്ച് കൊന്നാലും അദ്ദേഹം അത് സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു. പക്ഷേ, മുഖ്യമന്ത്രിയായിരുന്ന വി.എസും പാർട്ടി സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവനും തനിക്കൊപ്പം നിന്നു. ഒടുവിൽ തന്നെ തോൽപ്പിക്കാൻവേണ്ടിയാണ് വെറ്ററിനറി യൂനിവേഴ്സിറ്റിക്കൊപ്പം ഫിഷറീസ് മന്ത്രിയായിരുന്ന ശർമക്ക് സിപിഎം ഫിഷറീസ് യൂനിവേഴ്സിറ്റി കൊടുത്തതെന്നും ദിവാകരൻ ആരോപിച്ചു.
സംസ്ഥാന ഭരണ കേന്ദ്രമായ സെക്രട്ടേറിയേറ്റിൽ കെട്ടികിടക്കുന്നത് 1.48 ലക്ഷം ഫയലുകൾ കെട്ടികിടക്കുന്നതായി മറുനാടൻ മലയാളി വാർത്ത പുറത്തു കൊണ്ടു വന്നിരുന്നു. കൂടുതൽ ഫയലുകൾ കെട്ടി കിടക്കുന്നത് പൊതുഭരണം, റവന്യു , തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, ആഭ്യന്തരം, ധനകാര്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലാണ്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പ്രസംഗിച്ച് ഭരണം തുടങ്ങിയ മുഖ്യമന്ത്രിക്ക് ഫയലുകൾ തീർപ്പാക്കുന്നതിൽ മുന്നേറാൻ സാധിക്കുന്നില്ല എന്നാണ് കെട്ടി കിടക്കുന്ന ഫയലുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഫയലുകൾ കെട്ടി കിടക്കുന്നതിൽ മുഖ്യമന്ത്രി കടുത്ത നിരസത്തിലാണ്. ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തണമെന്ന് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി തുറന്ന് പറഞ്ഞു.
പൊതു വിദ്യാഭ്യാസ വകുപ്പിൽ കെട്ടി കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടിയന്തിര നിർദ്ദേശം നൽകിയിരിക്കുകയാണ്. പതിനേഴായിരത്തോളം ഫയലുകളാണ് ധനകാര്യ വകുപ്പിൽ കെട്ടി കിടക്കുന്നത്. ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചതോടെ പല ഫയലുകളിലും തീരുമാനമെടുക്കാൻ കഴിയാതെ വരുന്നതാണ് ധനകാര്യ വകുപ്പിൽ ഫയലുകളുടെ എണ്ണം കൂടാൻ കാരണം. സാമ്പത്തികം മെച്ചപ്പെടുന്ന മുറയ്ക്ക് ഫയലിലെ ആവശ്യം പരിഗണിക്കാം എന്ന സ്ഥിരം മറുപടി തയ്യാറാക്കി അയക്കുകയാണ് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ. മുഖ്യമന്ത്രിയുടെ വകുപ്പായ പൊതുഭരണ വകുപ്പിൽ കെട്ടി കിടക്കുന്നത് 11415 ഫയലുകളാണ്. സർവീസ് സംബന്ധമായ കാര്യങ്ങളാണ് ഇതിൽ കൂടുതൽ. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അപേക്ഷകൾ കൂടുതൽ എത്തുന്ന റവന്യൂ, തദ്ദേശസ്വയം ഭരണം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ ഫയൽ കുന്നു കൂടുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും.
നിയമസംബന്ധമായ അഭിപ്രായങ്ങൾ തേടി വരുന്ന നിയമ വകുപ്പിൽ കെട്ടി കിടക്കുന്നത് 2400 ഫയലുകളാണ്. സെക്രട്ടേറിയേറ്റിൽ കൂടുതലും ഫയലുകൾ ഇ-ഫയലുകളാണ്. 2022 ജനുവരി മുതൽ ഏപ്രിൽ വരെ ഇ-ഫയലുകളുടെ എണ്ണം 81000 ആണ്. ഈ മാസം മാത്രം ഇ ഫയലുകൾ 27810 ആയി. സെക്രട്ടേറിയേറ്റിലെ വിവിധ വകുപ്പുകളിലെ ഫയലുകളുടെ എണ്ണം , തീർപ്പ് കൽപിച്ചത്, കെട്ടികിടക്കുന്നതെത്ര എന്നിവയുടെ വിശദാംശങ്ങൾ തയ്യാറാക്കുന്നത് ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പിലാണ്.എത്ര ഫയലുകൾ സെക്രട്ടേറിയേറ്റിൽ കെട്ടി കിടക്കുന്നു എന്ന് നിയമസഭയിൽ ചോദ്യം വരുമ്പോൾ സർക്കാർ പലപ്പോഴും ഉത്തരം തരാറില്ല. സ്ഥിരം തരുന്ന മറുപടി ' വിവരം ശേഖരിച്ചു വരുന്നു ' എന്നാണ്. ഇത് മനഃപൂർവ്വമാണ്. സെക്രട്ടേറിയേറ്റിൽ വേറെ എന്ത് നടന്നില്ലെങ്കിലും ഒരു മാസം മുമ്പ് വരെയുള്ള ഫയൽ കണക്കുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് തയ്യാറാക്കും. കെട്ടി കിടക്കുന്ന ഫയൽ വിശദാംശങ്ങൾ സംബന്ധിച്ച മറുപടി വന്നാൽ വിമർശനം ഉണ്ടാകും എന്ന ഭയത്താലാണ് മറുപടി നൽകാത്തത് .
കെട്ടി കിടക്കുന്ന ഫയലുകൾ സംബന്ധിച്ചുള്ള വിവരവകാശ ചോദ്യത്തിനു പോലും മറുപടി നൽകാതെ ഉഴപ്പി കളിക്കാൻ മിടുക്കരാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പിലുള്ളത്. 4000 ത്തോളം ജീവനക്കാരാണ് സെക്രട്ടേറിയേറ്റിൽ ഉള്ളത്. മന്ത്രിമാരും പേഴ്സണൽ സ്റ്റാഫും അടക്കം 600 പേർ വേറെയും. മുൻ കാലങ്ങളിൽ മുഖ്യമന്ത്രിയായിരുന്നവരെല്ലാം ഫയലുകൾ തീർപ്പാക്കാൻ പരമാവധി ശ്രമിച്ചിരുന്നു. ആഴ്ചയിൽ നാലു ദിവസം സെക്രട്ടേറിയേറ്റിൽ കർശനമായി മന്ത്രിമാർ ഉണ്ടായിരിക്കണമെന്ന് അന്നത്തെ ഇടതു വലതു മുഖ്യമന്ത്രിമാർ നിഷ്കർഷിച്ചിരുന്നു.
രണ്ട് മാസം കൂടുമ്പോൾ ഓരോ വകുപ്പും ഫയൽ തീർപ്പാക്കൽ മേള നടത്തിയിരുന്നു. കോടതി സംബന്ധമായ തർക്കങ്ങൾ ഉള്ള ഫയലുകൾ മാത്രമാണ് അക്കാലത്ത് കെട്ടി കിടന്നിട്ടുള്ളത്. ഇന്നത്തെ പോലെ വീട്ടിലിരുന്ന് പോലും നോക്കാൻ സൗകര്യമുള്ള ഇ-ഫയലുകൾ അന്നില്ലായിരുന്നു എന്ന കാര്യം എടുത്ത് പറയേണ്ടതാണ്. ഓരോ ഫയലും ഓരോ ജീവിതമാണന്ന് ഓരോ വർഷവും ആവർത്തിച്ച് കെട്ടി കിടക്കുന്ന ഫയലുകൾ നോക്കി ഇരിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി. ഫയലിൽ കുരുങ്ങി ജീവിതം ജീവിച്ച് തീർക്കാൻ വിധിക്കപ്പെട്ടവരായി സംസ്ഥാനത്തെ ജനങ്ങളും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- നിങ്ങൾ എത്രകാലം ജീവിച്ചിരിക്കും ? നിങ്ങളുടെ ഹൃദയത്തിന് എത്ര വർഷത്തെ ആയുസ്സുണ്ട്? ഈ ഓൺലൈൻ കാൽക്കുലേറ്ററിലൂടെ മനസ്സിലാക്കുക; പാലൊഴിക്കാതെ കാപ്പി കുടിച്ചാൽ എന്തു സംഭവിക്കുമെന്നു കൂടി അറിയുക
- വരനൊപ്പം വന്നവർ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചത് ചിലർക്കും ദഹിച്ചില്ല; ആരെടാ പടക്കം പൊട്ടിച്ചത് എന്നു പറഞ്ഞു തുടങ്ങിയ വാക്കു തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; ചെറിയ തർക്കം ബന്ധുക്കൾ ഇടപെട്ട് പരിഹരിച്ചിട്ടും കൂട്ട അടിയിലെത്തി; കോഴിക്കോട്ടെ കൂട്ടത്തല്ലിന്റെ വീഡിയോ സൈബറിടങ്ങളിൽ വൈറൽ
- ഇതിന്റെ പേരിൽ മലയാള സിനിമയിൽ നിന്നു പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും; അന്നു രാത്രി അവനെ ചീത്തവിളിച്ചതിനു ശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു; അച്ഛനെയും അമ്മയെയും കൂടെ പ്രവർത്തിച്ച ആ ചെറിയ കുട്ടിയെയും ആരു തെറി പറഞ്ഞാലും തിരിച്ചു തെറി പറയും: ഉണ്ണി മുകുന്ദൻ നിലപാടിൽ ഉറച്ച്; മാളികപ്പുറം 100 കോടി ക്ലബ്ബിലെത്തുമോ?
- കടന്നപ്പള്ളിക്ക് മന്ത്രിയാകണമെന്ന അതിമോഹമില്ല; ആന്റണി രാജുവിനെ ഒഴിവാക്കിയാൽ ലത്തീൻ സഭ പിണങ്ങും; ദേവർകോവിൽ മന്ത്രിയായി തുടരുന്നത് ലോക്സഭയിൽ മുസ്ലിം വോട്ടുകളും കൂട്ടും; രണ്ടരക്കൊല്ലത്തിന് ശേഷമുള്ള പുനഃസംഘടനയോട് മുഖ്യമന്ത്രിക്ക് താൽപ്പര്യക്കുറവ്; പിണറായി കാബിനറ്റിലേക്ക് എത്താൻ ഗണേശ് കുമാറിന് കടമ്പകൾ ഏറെ; പത്തനാപുരം എംഎൽഎയെ സിപിഎം തഴയും?
- പറക്കുന്നതിനിടെ വിമാനത്തിന്റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ചു; തൃശൂർ സ്വദേശിയായ വയോധികൻ അറസ്റ്റിൽ
- ആരാണ് ചാങ് ചുങ് ലിങ്? രാജ്യതാൽപ്പര്യം കൂട്ടുപിടിച്ചു മറുപടി നൽകിയ അദാനിക്ക് ഹിൻഡൻബർഗിന്റെ മറുചോദ്യം ചൈനീസ് ബന്ധത്തെ കുറിച്ച്; അഗസ്റ്റ വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതിയുമായി ബന്ധമുള്ള ചൈനീസ് പൗരനെ കുറിച്ച് അദാനി മറുപടി നൽകാത്ത് ദേശീയ താല്പര്യത്തിന് പോലും എതിരാണെന്ന് ഹിൻഡൻബർഗ്
- സർക്കാരിന്റെ ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ പോർട്ടലിൽ കാട്ടിയത് സമാനതളില്ലാത്ത അശ്ലീലം; ഇ-സഞ്ജീവനിയിൽ ഡ്യൂട്ടി ചെയ്തിരുന്ന കോന്നി മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർക്ക് മുന്നിൽ നഗ്നതാ പ്രദർശനം; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
- തൂങ്ങിമരിച്ച നിലയിൽ കണ്ട സൂരജിന്റെ ഇടതുകാൽ തറയിൽ മുട്ടി മടങ്ങിയ നിലയിൽ; വലതുകാൽ തറയ്ക്ക് പുറത്തുള്ള മണ്ണിനോട് ചേർന്നും; വീടിന്റെ പുറകിൽ നിന്ന് പലഭാഗങ്ങളായി പൊട്ടിയ നിലയിൽ കിട്ടിയ മൊബൈലും; സാഹചര്യ തെളിവുകൾ വിരൽ ചൂണ്ടുന്നത് സംഘർഷ സാധ്യതയിലേക്ക്; ഗ്രേഡ് എസ് ഐയുടെ വീട്ടിലെ സൂരജിന്റെ തൂങ്ങി മരണം ദുരൂഹതകളിലേക്ക്
- പൂച്ചയെ വാങ്ങുമോ എന്ന അന്വേഷണവുമായി ബൈക്കിൽ നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തി; കടയിലെ ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോൾ കൂട്ടിലടച്ചിരുന്ന നായ്ക്കുട്ടിയെ യുവതി എടുക്കുകയും യുവാവിന്റെ കൈവശമുണ്ടായിരുന്ന ഹെൽമറ്റിലേക്ക് വച്ചു; പിന്നെ രക്ഷപ്പെടൽ; നെട്ടൂരിൽ പട്ടി മോഷ്ടാക്കൾ ആര്? ഇരുട്ടിൽ തപ്പി പൊലീസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്