Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകായുക്ത ദേദഗതിയിൽ സർക്കാറുമായി ഉടക്കാൻ സിപിഐ; 22 വർഷമായി നിലനിന്നിരുന്ന നിയമത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ മുന്നണിയിൽ കൂടിയാലോചന നടത്തിയില്ലെന്ന് പ്രകാശ് ബാബു; ഭേദഗതിക്കുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണം എന്നും ആവശ്യം

ലോകായുക്ത ദേദഗതിയിൽ സർക്കാറുമായി ഉടക്കാൻ സിപിഐ; 22 വർഷമായി നിലനിന്നിരുന്ന നിയമത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ മുന്നണിയിൽ കൂടിയാലോചന നടത്തിയില്ലെന്ന് പ്രകാശ് ബാബു; ഭേദഗതിക്കുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണം എന്നും ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കിയ വിഷയത്തിൽ സിപിഐ സിപിഎമ്മുമായ ഉടക്കിന്. മുന്നണിക്കുള്ളിൽ വിഷയം ചർച്ച ചെയ്യാത്തതു കൊണ്ടാണ് വിഷയത്തിൽ എതിർപ്പുമായി സിപിഐ രംഗത്തുവന്നത്. 22 വർഷമായി നിലനിന്നിരുന്ന ഒരു നിയമത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ അത് മുന്നണിക്കുള്ളിൽ കൂടിയാലോചന നടത്തിയില്ലെന്നാണ് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ ആരോപിച്ചു.

ആർക്കെങ്കിലും ഒരാൾക്ക് ഭയം തോന്നിയെന്ന് പറഞ്ഞ് അതിൽ മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ല. മുന്നണി സംവിധാനത്തിൽ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് വിഷയം നിയമസഭയിൽ കൊണ്ടുവരണമായിരുന്നു. നിയമസഭ പാസാക്കിയ ഒരു നിയമത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ അതിൽ എല്ലാ വിഭാഗം എംഎൽഎമാർക്കും അവരവരുടെ പാർട്ടിയുമായി ചർച്ച ചെയ്ത് അഭിപ്രായം പറയാനുള്ള അവസരമുണ്ടാകണമായിരുന്നു.

ക്യാബിനറ്റിൽ പോലും ആവശ്യത്തിന് ചർച്ച നടക്കാതെ ഭേദഗതി കൊണ്ടുവന്നത് ശരിയല്ലെന്നാണ് സിപിഐയുടെ വ്യക്തമായ അഭിപ്രായമെന്നും പ്രകാശ് ബാബു പറഞ്ഞു. നിയമസഭ സമ്മേളിക്കാത്ത സമയം ഇത്തരത്തിലൊരു ഓർഡിനൻസ് പുറപ്പെടുവിച്ച് ഗവർണർക്ക് അയക്കുന്നതിൽ ഭരണഘടനാപരമായി തെറ്റില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്.

ഓർഡിനൻസിലേക്ക് പോകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നാണ് സിപിഐ ചോദിക്കുന്നത്. 1996-2001 നിയമസഭ ഈ വിഷയം ചർച്ച ചെയ്താണ് നിയമം പാസാക്കിയത്. അതിന് ഭേദഗതി കൊണ്ടുവരുമ്പോൾ അതും നിയമസഭ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നാണ് സിപിഐ ആവർത്തിച്ച് അഭിപ്രായപ്പെടുന്നത്.

വിഷയത്തിൽ നിലപാട് അറിയിച്ചു കൊണ്ടാണ് കോടിയേരി ബാലകൃഷ്ണൻ രംഗത്തുവന്നത്. കേന്ദ്ര സർക്കാർ നീക്കം തിരിച്ചറിഞ്ഞാണ് ഓർഡിനൻസ് എന്നാണ് കോടിയേരിയുടെ വിശദീകരണം. പ്രതിപക്ഷത്തിന്റെ വാചകമടി മത്സരം - എന്ന തലക്കെട്ടിലാണ് ഓർഡിനൻസിനെ ന്യായീകരിക്കുന്നത്.

നിയമഭേദഗതിക്കെതിരെ ഉയരുന്ന ഒരു ചോദ്യം ഈ നിയമം 1999ൽ നായനാർ സർക്കാർ കൊണ്ടുവന്നതല്ലേ എന്നതാണ്. ശരിയാണ്; അഴിമതിക്കെതിരെ നിയമനിർമ്മാണം എന്നത് ജവാഹർലാൽ നെഹ്റുവിന്റെ കാലംമുതൽ കേട്ടതാണ്. പക്ഷേ, അത് നടന്നില്ല. 1982-87ൽ യുഡിഎഫ് ഭരണകാലത്ത് ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഒരു അഴിമിതി നിരോധന കമീഷനെ കൊണ്ടുവന്നിരുന്നെങ്കിലും അതിലെ അംഗങ്ങൾ സർക്കാരിന്റെ പാവകളായ ഉദ്യോഗസ്ഥരും മറ്റുമായിരുന്നു. അതിന് അന്ത്യംകുറിച്ചാണ് പുതിയ ലോകായുക്ത നിയമം നായനാർ ഭരണത്തിൽ എൽഡിഎഫ് കൊണ്ടുവന്നത്. ആ നിയമം വന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്.

ഭരണഘടനാ മൂല്യങ്ങളെയും വ്യവസ്ഥകളെയും കേന്ദ്രഭരണകക്ഷി നഗ്നമായി ലംഘിക്കുന്ന ദുരവസ്ഥയാണ്. സദുദ്ദേശ്യത്തോടെ നായനാർ ഭരണകാലത്തുകൊണ്ടുവന്ന വ്യവസ്ഥയെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസർക്കാരിന് ഗവർണർ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നത്. ഈ നിർദ്ദേശം വന്നത് 2021 ഏപ്രിലിലാണ് എന്നതിനാൽ ഇപ്പോൾ കമീഷന് മുമ്പാകെയുള്ള പരാതികളുമായി ഈ വിഷയത്തെ ബന്ധിപ്പിക്കുന്നത് അസംബന്ധമാണെന്നും കോടിയേരി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP