ഒട്ടകത്തെ വെല്ലും വാലിബൻ! ജയ് ശ്രീരാം ബിജെപിയുടെ വകയല്ല അടൂരാനേ; അതു ഇന്ത്യയുടെ സാംസ്കാരിക ചിഹ്നമാണ്; അതുകൊണ്ടാണല്ലോ കാഞ്ചന സീത പടമെടുത്തു അങ്ങയുടെ സുഹൃത്ത് അരവിന്ദൻ അവാർഡ് വാങ്ങിയത്; ആ വർഷം അവാർഡ് കിട്ടാത്തതുകൊണ്ട് അങ്ങു കാണിച്ച കോപ്രായങ്ങളും ഞങ്ങൾ മറന്നു പോയിട്ടില്ല! അടൂരിനെ കളിയാക്കി പിണറായിയുടെ നവോത്ഥാന സഹയാത്രികനും; സി പി സുഗതനും ഗോപാലകൃഷ്ണനും ഒരേ തൂവൽ പക്ഷികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജയ് ശ്രീരാം ബിജെപിയുടെ വകയല്ല അടൂരാനേ, അതു ഇന്ത്യയുടെ സാംസ്കാരിക ചിഹ്നമാണ്. അതുകൊണ്ടാണല്ലോ കാഞ്ചന സീത പടമെടുത്തു അങ്ങയുടെ സുഹുർത്ത് അരവിന്ദൻ അവാർഡ് വാങ്ങിയത്. ആ വർഷം അവാർഡ് കിട്ടാത്തതുകൊണ്ട് അങ്ങു കാണിച്ച കോപ്രായങ്ങളും ഞങ്ങൾ മറന്നു പോയിട്ടില്ല!-ഇത് പറയുന്നത് സിപി സുഗതനാണ്. കേരളത്തിൽ നവോത്ഥാനം നടപ്പാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ നെഞ്ചോട് ചേർത്ത് നിർത്തുന്ന സുഗതൻ. നവോത്ഥാന മതിലിന്റെ മുഖ്യ സംഘാടകൻ.
university college പോലയുള്ള പ്രശ്നങ്ങളിൽ നിന്നു ജനശ്രദ്ധ തിരിക്കാൻ സാംസ്കാരിക നായകൻ അവാർഡ് കൃഷ്ണന്ജിയുടെ ശ്രമം(adoor gopalakrishnan) ഇന്ത്യയിൽ ആരും. ജയ്ശ്രീറാം വിളിക്കരുതെന്നു തിരുമേനി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നു. പുള്ളിക്ക് അവാർഡ് കിട്ടാത്ത വർഷം ഇന്ത്യൻ സിനിമ മരിച്ചെന്നും ആ വർഷം അവാർഡ് കിട്ടിയ ആളിനെയും കൊടുത്തവരെയും ചീത്തവിളിക്കുകയും, എന്നാൽ പുള്ളിക്ക് അവാർഡ് കിട്ടിയാൽ ഇന്ത്യൻ സിനിമ ലോകോത്തരവും, അനതിസാധാരണവും ആകുകയും ചെയ്യുന്ന പ്രസ്തവനകിളറക്കുന്ന കൊവലകിണ്ണനു മറ്റൊരു BJP കോവാലൻ നല്ല മറുപടി കൊടുത്തിരിക്കുന്നു. ജയ് ശ്രീരാം BJP യുടെ വകയല്ല അടൂരാനേ, അതു ഇന്ത്യയുടെ സാംസ്കാരിക ചിന്നമാണ്. അതുകൊണ്ടാണല്ലോ കാഞ്ചന സീത പടമെടുത്തു അങ്ങയുടെ സുഹുർത്ത് അരവിന്ദൻ അവാർഡ് വാങ്ങിയത്. ആ വർഷം അവാർഡ് കിട്ടാത്തതുകൊണ്ട് അങ്ങു കാണിച്ച കോപ്രായങ്ങളും ഞങ്ങൾ മറന്നു പോയിട്ടില്ല!-ഇതാണ് ഫെയ്സ് ബുക്കിൽ സുഗതന്റെ പുതിയ പോസ്റ്റ്. അതായത് അടൂർ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് അയക്കുമെന്ന് പറയുന്ന ബിജെപി വക്താവ് ഗോപാലകൃഷ്ണനെ പിന്തുണയ്ക്കുകയാണ് സുഗതൻ. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്ക് പോലും ഗോപാലകൃഷ്ണനെ പന്തുണയ്ക്കാൻ കഴിയുന്നില്ലെന്നതാണ് വസ്തുത.
വലതു നിന്നും ഇടതു മാറി വീണ്ടും വലത്തേക്ക്... ഒടുവിൽ വീണ്ടും ഇടതിൽ നിലയുറപ്പിച്ച നേതാവാണ് സിപി സുഗതൻ. ആർ എസ് എസിന് വീര്യം പോരെന്ന് പ്രഖ്യാപിച്ച് ഹിന്ദു പാർലമെന്റിലൂടെ പുത്തൻ നവോത്ഥാനം ലക്ഷ്യമിട്ട ഏജീസ് ഓഫീസിലെ മുൻ ജീവനക്കാരനാണ് സുഗതൻ. തീവ്ര ഹൈന്ദവ ആശയങ്ങൾക്ക് വേണ്ടി പടപൊരുതാൻ ഉദ്യോഗം രാജിവച്ച് കോട്ടയത്ത് എത്തിയ നേതാവ് പിന്നീട് പിണറായിയുടെ വിശ്വസ്തനായി. ആർ എസ് എസിനോട് അടുപ്പമുള്ള ഭാരതീയ വിചാരകേന്ദ്രത്തിന്റെ സജീവ പ്രവർത്തകനിൽ നിന്ന് പുതിയ തലത്തിൽ എത്തിയങ്കിലും പഴയ മുഖം സുഗതന് ഉപേക്ഷിക്കാനാകുന്നില്ല. ഇത് വ്യക്തമാക്കുന്നതാണ് അടൂർ ഗോപാലകൃഷ്ണനെതിരായ പരിഹാസവും. ഇതിന് മുമ്പും തീവ്ര ഹിന്ദുത്വം വിളമ്പുന്ന പലതും സുഗതൻ ചർച്ചയാക്കിയിരുന്നു. ഇതേ നിലപാട് തന്നെയാണ് നവോത്ഥാന മതിലിലെ സംഘാടകൻ ഇപ്പോഴും ചെയ്യുന്നത്. ശംഘപരിവാറിന്റെ ശബരിമല സമരത്തിന് ബദലായി സ്ത്രീകളെ അണിനിരത്തി പുതുവർഷദിനത്തിൽ വനിതാമതിൽ രൂപീകരിക്കാനുള്ള പ്രധാന ചുമതല മുഖ്യമന്ത്രി സുഗതനേയാണ് ഏൽപ്പിച്ചത്.
ശബരിമല വിഷയത്തിൽ ഡിസംബർ ഒന്നിന് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഹിന്ദു സമുദായ സംഘടനകളുടെ യോഗത്തിലാണ് വനിതാമതിലിന്റെ ജോയിന്റ് കൺവീനറായി സുഗതനെ പ്രഖ്യാപിച്ചത്. അതുവരെ യുവതീപ്രവേശനത്തെ എതിർത്ത സുഗതൻ ചുവടു മാറ്റിയത് പലരെയും അമ്പരപ്പിച്ചിരുന്നു. ഇനി താൻ നവോത്ഥാന പക്ഷത്താണെന്ന് പറഞ്ഞ് സുഗതൻ അതിനെ പ്രതിരോധിച്ചു. എന്നാൽ ശബരിമലയിൽ ആചാര ലംഘനം നടന്നപ്പോൾ അതിനെ വിമർശിക്കുകയും ചെയ്തു. സർക്കാരിനൊപ്പം എൻഎസ്എസിനെയും ശബരിമല തന്ത്രിയെയുമാണ് സുഗുതൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അന്ന് കുറ്റപ്പെടുത്തിയത്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടെ സംരക്ഷിക്കേണ്ടവരല്ലേ അവർ. അതുപോലെ യുവതികൾ കയറിയപ്പോൾ നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂർ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈര്യം കാണിക്കാൻ തന്ത്രിമാർ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല- സുഗതൻ ചോദിച്ചിരുന്നു.
'സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുത്. ഭക്തർ ശബരി മല കയറുന്നതു ഇങ്ങനെയോ? ആ രണ്ടു യുവതികളും ഭക്തരല്ല ആക്ടിവിസ്റ്റ് യുവതികളെ മല ചവിട്ടാൻ അനുവദിച്ചത് യഥാർത്ഥ ഭക്തർക്ക് വേദനയുണ്ടാക്കുന്നു! ഞങ്ങൾ ആ വേദനക്കൊപ്പം. നവോഥാന മുല്ല്യ സങ്കല്പങ്ങൾ സംരക്ഷിക്കുന്നതിനോപ്പം യഥാർത്ഥ ഭക്തരെ അഭിമാനത്തോടെ ഭക്തിയോടെ ജീവിക്കാൻ അനുവദിക്കുകയും വേണമല്ലോ!'-ഇതായിരുന്നു സുഗതന്റെ അപ്പോഴത്തെ നിലപാട്. കേരള രാഷ്ട്രീയത്തിലെ അതികായനായ കെ എം മാണിയുടെ വിയോഗത്തിലും സി പി സുഗതൻ അവഹേളന പോസ്റ്റാണിട്ടത്. 'ദുഃഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞു കിട്ടിയെന്ന് ചിന്തിക്കുന്ന മകൻ' എന്നു പറഞ്ഞു കൊണ്ടായിരുന്നു ഫേസബുക്ക് പോസ്റ്റ്. പോസ്റ്റ് കണ്ടവർ കൂട്ടത്തോടെ തെറിവിളികളുമായി എത്തി. എത്രയൊക്കെ വിയോജിപ്പുണ്ടെങ്കിലും ഈ ഘട്ടത്തിൽ അവഹേളിക്കാൻ പാടുണ്ടോ എന്നു ചോദിച്ചു കൊണ്ട് സുഗതനെ രോഷത്തോടെ പലരും തെറിവിളിച്ചു. ഇതോടെ ഈ പോസറ്റ് പിൻവലിച്ച് 'മാണി സാറിന്റെ വിയോഗത്തിൽ HINDU PARLIAMENT ന്റെ ആദരാഞ്ജലികൾ' എന്നു പറഞ്ഞു കൊണ്ട് വീണ്ടും പോസ്റ്റ് ഇടുകയായിരുന്നു.
ന്യൂസിലാൻഡിൽ നടന്ന ഭീകരാക്രമണത്തിലും സുഗതൻ വർഗീയവിഷം ചീറ്റിയിരുന്നു. ന്യൂസിലാന്റ് ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടത് വർഗ്ഗീയ വത്കരിച്ചാണ് സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'കൊടുത്താൽ കൊല്ലത്തും കിട്ടും. അതാണ് പ്രകൃതിയുടെ നിയമം. ഐഎസ് ക്രൂരതകൾ ഉണ്ടാക്കുന്ന ദുഷ്ഫലം' എന്നാണ് സുഗതൻ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ സുഗതൻ പോസ്റ്റ് പിൻവലിച്ചു. അതേസമയം തെറിവിളി ശക്തമായതോടെ സുഗതൻ വിശദീകരണ കുറിപ്പുമായി രംഗത്തെത്തി. ഈ പോസ്റ്റ് ഇങ്ങനെയായിരുന്നു: നീയൊക്കെ വെറുതെ പണിയില്ലാതെ ഇരിക്കുകയാണോ? ഒരു CONDOLENCE ടൈപ്പ് ചെയ്തപ്പോൾ തെറ്റി പോസ്ടായത് തിരുത്തി ഇട്ടു. നീണ്ട പോസ്റ്റ് വേണ്ട എന്നു കരുതി DELETE ചെയ്യാൻ ശ്രമിച്ചപ്പോൾ അതുപോസ്റ്റ് ആയി. ഉടൻ പൊക്കികൊണ്ട് നടന്നോ?
നേരത്തെ ഹാദിയയ്ക്കെതിരെയും വിവാദ പ്രസ്താവനയുമായുമായി സുഗതൻ രംഗത്തെത്തിയിരുന്നു. 'ഹാദിയയുടെ അച്ഛൻ താനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെ' എന്നായിരുന്നു അന്ന് സുഗതൻ നടത്തിയ പ്രസ്താവന. ഈ വിവാദ പ്രസ്താവനക്ക് ശേഷമാണ് സി പി സുഗതനെ നവോത്ഥാന മതിലിന്റെ ജനറൽ കൺവീനറാക്കി നിയമിച്ചത്.
Stories you may Like
- മറാത്താ ഛത്രപതി ശരദ് പവാർ എന്ന വന്മരം വീഴുമ്പോൾ!
- 'ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ വനംമന്ത്രി പരാജയം' ശശീന്ദ്രനെതിരെ എൻസിപി
- കുറിൽ ദ്വീപിൽ നിന്ന് പിടിച്ച പെറ്റി അടൂർ പൊലീസ് സ്റ്റേഷനിൽ തന്നെ അടച്ചേ തീരൂവെന്ന് പൊലീസ്
- അജിത് പവാർ 'സംശയ നിഴലിൽ'; എൻസിപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് ശരദ് പവാർ
- മറാത്താ 'ദാദ' അജിത്ത് പവാറിന്റെ കഥ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്