ആഫ്രിക്കൻ വൻകരയിൽ കൊറോണ പടരുമ്പോൾ പൊലിയുക ലക്ഷക്കണക്കിന് ജീവനുകൾ; ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും സാമൂഹിക ക്ഷേമ സംവിധാനങ്ങളും പേരിന് പോലും ഇല്ലാത്ത രാജ്യങ്ങൾ എങ്ങനെ മാരക വൈറസിനെ അതിജീവിക്കും എന്ന ചോദ്യവുമായി ആരോഗ്യ പ്രവർത്തകർ; സമ്പന്ന രാജ്യങ്ങൾ പോലും പകച്ചുനിൽക്കുമ്പോൾ എബോളയെ അതിജീവിച്ച ആഫ്രിക്കൻ വൻകര കൊവിഡ്19നെ അതിജീവിക്കുമോ എന്ന ആശങ്കയിൽ ലോകവും
മറുനാടൻ മലയാളി ബ്യൂറോ
ലോകം കൊറോണ എന്ന മഹാമാരിയെ നേരിടുമ്പോഴും ഭീതിയോടെ നോക്കുന്നത് ആഫ്രിക്ക എങ്ങനെ മാരക വൈറസിനെ അതിജീവിക്കും എന്നതാണ്. മികച്ച ആരോഗ്യ പരിപാലന സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ പോലും ആയിരങ്ങൾ കോവിഡ്19 ബാധിച്ച് മരിച്ച് വീഴുമ്പോൾ താരതമ്യേന അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ആഫ്രിക്കൻ രാജ്യങ്ങൾ എങ്ങനെ കൊറോണയെ നേരിടും എന്നതാണ് ആരോഗ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും ആശങ്കപ്പെടുന്നത്. ലക്ഷക്കണക്കിന് ആളുകൾ ആഫ്രിക്കൻ വൻകരയിൽ കൊവിഡ്19 മൂലം മരിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇതുവരെ കൊറോണ ബാധിച്ച് ആഫ്രിക്കയിലാകെ 83 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച വരെ ഭൂഖണ്ഡത്തിലാകെ 3,200 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആഫ്രിക്കൻ യൂണിയൻ അറിയിച്ചു.
സാമ്പത്തികമായുംസാമൂഹികമായും പിന്നോക്കം നിൽക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലും, സിറിയ, യെമൻ പോലെ ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളിലും വൈറസ് എത്തിയാൽ മരിച്ചുവീഴുക ലക്ഷക്കണക്കിനു പേരായിരിക്കും. അവിടങ്ങളിലെ വൃത്തിയും ശുചിത്വവും ഇപ്പോഴും വളരെ മോശപ്പെട്ട അവസ്ഥയിലാണ്. മാത്രമല്ല, പേരിനുപോലും മികച്ച സാമൂഹിക ക്ഷേമ സംവിധാനങ്ങൾ ഈ രാജ്യങ്ങളില്ല. വരുമാനം കുറഞ്ഞ രാജ്യങ്ങളിലും ആഭ്യന്തര സംഘർഷം നിറഞ്ഞ രാജ്യങ്ങളിലും പകർച്ചവ്യാധിയുണ്ടായാൽ പൂർണനശീകരണമായിരിക്കും ഫലമെന്നാണ് വിലയിരുത്തൽ. അഭയാർഥികൾ, വീടുകളിൽനിന്നു മാറ്റപ്പെട്ട് താമസിക്കുന്നവർ തുടങ്ങിയവരെയായിരിക്കും പകർച്ചവ്യാധി ഏറ്റവുമധികം ബാധിക്കുകയെന്ന് ഇന്റർനാഷനൽ റെസ്ക്യൂ കമ്മിറ്റി (ഐആർസി) പറഞ്ഞു.
കാലാവസ്ഥയും സാമൂഹിക പിന്നോക്കാവസ്ഥയുമാണ് കൊവിഡിനെ പ്രതിരോധിക്കൻ ഈ രാജ്യങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഭക്ഷണം, ശുദ്ധജലം തുടങ്ങിയവ ഇല്ലാത്തതും കടുത്ത തണുപ്പിനോടു പോരടിക്കുന്നവരുമായി ആയിരക്കണക്കിനുപേരാണ് ഇത്തരം രാജ്യങ്ങളിൽ ജീവിക്കുന്നത്. മോശം ആരോഗ്യമുള്ള ഇവരുടെ അടുത്തേക്ക് പകർച്ചവ്യാധി എത്തിയാൽ ഉണ്ടാവുന്ന ദുരന്തം ഊഹിക്കാവുന്നതിനും അപ്പുറമായിരിക്കുമെന്നും ഐആർസി പ്രതിനിധി മിസ്റ്റി ബസ്വൽ പറഞ്ഞു.
മുന്നൊരുക്കങ്ങളുടെ ഭാഗമായി പല ആഫ്രിക്കൻ രാജ്യങ്ങളും തങ്ങളുടെ അതിർത്തികൾ അടച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, കെനിയ, ഘാന, ഗബോൺ തുടങ്ങിയ രാജ്യങ്ങൾ കോവിഡ് ബാധിത രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ചിരിക്കുകയാണ്. മൊറോക്കോ എല്ലാ രാജ്യാന്തര സർവീസുകളും റദ്ദാക്കി. റവാൻഡയും മാലിയും കോംഗോയും യാത്രക്കാർക്ക് ക്വാറന്റീൻ ഏർപ്പെടുത്തി. വൈറസ് ബാധിച്ചവർ സിംബാബ്വെയിൽനിന്ന് രാജ്യത്തേക്കു കടക്കാതിരിക്കാൻ അതിർത്തിയിൽ മതിൽ പണിതുയർത്താൻ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക.
വൈറസ് പൊതുജനാരോഗ്യത്തെ ബാധിക്കുന്നതിനു മുൻപുതന്നെ ആഫ്രിക്കയുടെ സമ്പദ്വ്യവസ്ഥയെ ബാധിച്ചിരുന്നു. പകർച്ചവ്യാധിയുടെ ഫലമായി ആഫ്രിക്കയുടെ ജിഡിപിയിൽ 1.4% കുറവുണ്ടാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ, ആഫ്രിക്കയ്ക്കു വേണ്ടിയുള്ള സാമ്പത്തിക കമ്മിഷൻ അടുത്തിടെ റിപ്പോർട്ട് നൽകിയിരുന്നു. എണ്ണവിലയിലെ ഇടിവ് അംഗോളയും നൈജീരിയയും പോലുള്ള എണ്ണ ഉത്പാദക രാജ്യങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കുമായി വരുമാനത്തിൽ 65 ബില്യൻ യുഎസ് ഡോളറിന്റെ നഷ്ടമാണ് ഇതുണ്ടാക്കുക. മാത്രമല്ല, കൊറോണയെ നേരിടാൻ 10.6 ബില്യൻ യുഎസ് ഡോളറിന്റെ സഹായമാണ് ആഫ്രിക്കയിലെങ്ങുമായി ചെലവഴിക്കുക. പകർച്ചവ്യാധിയുടെ സാഹചര്യം മോശമാകുകയും ആഗോളതലത്തിലെ പ്രശ്നങ്ങൾ സങ്കീർണമാകുകയും ചെയ്താൽ ആഫ്രിക്കയ്ക്ക് ജിഡിപിയിൽ 2.1% കുറവുണ്ടാകുമെന്ന് അമേരിക്കൻ ഗവേഷകരായ ബ്രൂക്കിങ്സ് കണക്കുകൂട്ടുന്നു.
അതേസമയം, അടിയന്തര നടപടിയെടുത്തില്ലെങ്കിൽ 40 മില്യൻ ജനങ്ങൾ മരിക്കുമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളജ് മുന്നറിയിപ്പു നൽകിയിട്ടും സമ്പന്ന സർക്കാരുകൾ ചെറിയ തുകകൾ മാത്രമേ കോവിഡിനെ നേരിടാൻ ഉപയോഗിക്കുന്നുള്ളൂവെന്ന് രാജ്യാന്തര സന്നദ്ധ സംഘടനകളിലൊന്നായ ഓക്സ്ഫാമിന്റെ ഇടക്കാല എക്സിക്യൂട്ടീവ് ഡയറക്ടർ ചേമ വെര പറഞ്ഞു. വികസിത രാജ്യമായ ഫ്രാൻസിന് 7000 ഇന്റൻസീവ് കെയർ കിടക്കകൾ ഉള്ളപ്പോൾ ഇത്തരം രാജ്യങ്ങളിൽ ആകെ 100 എണ്ണമോ അതിൽ കുറച്ചുകൂടുതലോ മാത്രമേ കാണൂ. അതീവഗുരുതരമായ സാഹചര്യം വന്നാൽ നമുക്ക് ഒന്നും ചെയ്യാനാകാത്ത സ്ഥിതി ഉണ്ടാകുമെന്ന് ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സിന്റെ ഓപ്പറേഷൻസ് മേധാവി ഇസബെല്ലെ ഡെഫൗർണി പറഞ്ഞു.
മാനവ വിഭവശേഷിയും സാമ്പത്തിക രംഗവും തകർന്നടിയും
കൊറോണ ലോകത്താകെ ബാധിച്ചത് ആഫ്രിക്കൻ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഇതിനോടകം പിടിച്ചുലച്ച് കഴിഞ്ഞു. പല ആഫ്രിക്കൻ രാജ്യങ്ങളും ചൈനയിലേക്കുള്ള കയറ്റുമതിയിലൂടെയാണ് പിടിച്ചുനിൽക്കുന്നത്. അംഗോള, ദക്ഷിണാഫ്രിക്ക, കോംഗോ, തെക്കൻ സുഡാൻ, നമീബിയ, കെനിയ, റുവാൻഡ തുടങ്ങിയ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ ചൈനയിലെ കൊറോണ ബാധയെത്തുടർന്ന് ഉലഞ്ഞിരുന്നു. ചൈനയിലേക്ക് നേരിട്ട് എണ്ണയും മറ്റ് ചരക്കുകളും കയറ്റുമതി ചെയ്തിരുന്ന രാജ്യങ്ങളാണിവ. തെക്കൻ സുഡാന്റെ എണ്ണ ഉത്പാദനത്തിൽ 95 ശതമാനവും ചൈനയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. അംഗോളയുടെ എണ്ണ ഉത്പാദനത്തിൽ 61%, എറിട്രിയ ഉത്പാദിപ്പിക്കുന്നതിൽ 58% എന്നിങ്ങനെയാണ് കയറ്റുമതി.
ചൈനയുടെ എണ്ണ ആവശ്യത്തിൽ 20% കുറവു വന്നിട്ടുണ്ടെന്നാണ് വ്യക്തമാകന്നത്. ഇതും എണ്ണവിലയിലെ തകർച്ചയുമായപ്പോൾ ഈ രാജ്യങ്ങളിലെ കയറ്റുമതിയെ ആകെ ബാധിച്ചു. മാർച്ച് നാലിന് പുറത്തുവന്ന അവസാന കണക്കുപ്രകാരം അംഗോളയിൽനിന്നും നൈജീരിയയിൽനിന്നുമായി പോയ ക്രൂഡ് ഓയിൽ കാർഗോകൾക്ക് ഇതുവരെ മറ്റൊരു ഉപഭോക്താവിനെ കണ്ടെത്താനായിട്ടില്ല. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളും സമാനമായ സ്ഥിതിയിലാണ്.
ഇറക്കുമതിയിലും ഈ മുരടിപ്പ് പ്രകടമാണ്. ദക്ഷിണാഫ്രിക്കയിൽ 17 മാസത്തെ ഉയർന്ന നാണ്യപ്പെരുപ്പമാണ് ഉണ്ടായിരിക്കുന്നത്. ചൈനയിൽനിന്നെത്തുന്ന അടിസ്ഥാന ഉപഭോക്തൃ ചരക്കുകളിലുണ്ടായ കുറവുമൂലം ഘാനയിൽ കടുത്ത വിലക്കയറ്റം അനുഭവപ്പെടുന്നു. ചില ഉൽപന്നങ്ങൾക്ക് 100 ശതമാനത്തിലധികമാണ് വില ഉയർന്നിരിക്കുന്നത്. അരി, എണ്ണ തുടങ്ങിയവയ്ക്കു റുവാൻഡ പോലുള്ള രാജ്യങ്ങൾ അടിസ്ഥാന വില നിർബന്ധമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ചെറുകിട കച്ചവടക്കാർക്കും കാര്യമായ നഷ്ടമുണ്ടാകും. ഇതിന് പിന്നാലെയാണ് കൊറോണ വൈറസ് വൻകരയിലേക്കെത്തിയത്. ഇതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമാകും എന്നാണ് ആരോഗ്യ പ്രവർത്തകർ വിലയിരുത്തുന്നത്.
എബോളക്ക് പിന്നാലെ
ആഫ്രിക്കൻ രാജ്യങ്ങളെ ഇതിന് മുമ്പ് പിടിച്ചുലച്ച മാരക വൈറസായിരുന്നു എബോള. മധ്യ ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകൾക്ക് സമീപത്തുള്ള ഗ്രാമ പ്രദേശങ്ങളിലാണ് ഇത് പൊട്ടിപ്പുറപ്പെട്ടത്. ഗനിയയിൽ പൊട്ടിപ്പുറപ്പെട്ട ഈ രോഗം സിയേറ ലിയോണയിലും ലൈബീരിയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ രോഗത്തിന് മരണനിരക്ക് വളരെ കൂടുതലാണ്. ഇത് ഏകദേശം 50 ശതമാനത്തോളം വരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 2014- 2016 കാലയളവിൽ 28,616 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 11,310 പേർക്ക് മരണം സംഭവിച്ചു.
2014-ൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള വൈറസ് പടർന്നുപിടിച്ചപ്പോൾ അന്താരാഷ്ട്ര ഇടപെടലിലൂടെയാണ് നേരിട്ടത്. രണ്ട് വർഷത്തോളം ആശങ്ക പടർത്തിയ വൈറസ് ഭീഷണി നിയന്ത്രണത്തിലാക്കാനായത് 2016-ലാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിൽ നടത്തിയ ഏകോപനത്തിലൂടെയാണ് വൈറസ് വ്യാപനം നിയന്ത്രിച്ചത്. 2018-ൽ വീണ്ടും ആഫ്രിക്കയിൽ എബോള പടർന്നപ്പോൾ ആദ്യം വൈറസ് വ്യാപിച്ചപ്പോൾ വികസിപ്പിച്ച ചികിത്സാരീതികളാണ് ഫലപ്രദമായി ഉപയോഗിച്ചത്. കോംഗയിലായിരുന്നു രണ്ടാം ഘട്ടത്തിൽ രോഗം വ്യാപിച്ചത്. രണ്ട് തവണയും മനുഷ്യരുടെ ഇടപെടലിലൂടെയാണ് വൈറസിനെ നിയന്ത്രിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്