കാസർകോടും കണ്ണൂരും മലപ്പുറവും എറണാകുളവും പത്തനംതിട്ടയും തിരുവനന്തപുരവും വയനാടും രോഗവ്യാപന സാധ്യതയേറിയ ഹോട്സ്പോട്ടുകളായി ചുവപ്പു പട്ടികയിൽ; സ്ഥിതി രൂക്ഷമാകാൻ ഇടയുള്ള നോൺ ഹോട്സ്പോട്ടുകളായ ഓറഞ്ച് സോണിൽ തൃശൂരും കൊല്ലവും ഇടുക്കിയും പാലക്കാടും കോട്ടയവും ആലപ്പുഴയും; ഗ്രീൻ സോണിൽ കോഴിക്കോട്; മെട്രോനഗരങ്ങളായ ഡൽഹിയും മുംബൈയും കൊൽക്കത്തയും ചെന്നൈയും ബെംഗളൂരുവും ഹൈദരാബാദും റെഡ് സോണിലും; കോവിഡിൽ കേരളത്തിൽ ജാഗ്രത കുറയ്ക്കില്ല
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോവിഡ് ഭീഷണിയുടെ തോതനുസരിച്ച് രാജ്യത്തെ ജില്ലകളെ ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെ കേന്ദ്രം മൂന്നായി തിരിച്ചപ്പോൾ കേരളത്തിലെ ഏഴ് ജില്ലകൾ റെഡ് സോണിൽ. കേരളത്തിൽ കാസർകോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, വയനാട്. ഇതിൽ വയനാട്ടിൽ ചില മേഖലകളിൽ (ക്ലസ്റ്റർ) മാത്രമാണ് പ്രശ്നം. ഇപ്പോൾ പുറത്തു വിട്ട പട്ടിക പ്രകാരമാണെങ്കിൽ കേരളത്തിൽ 20ന് ശേഷവും വലിയ ഇളവുകൾ കിട്ടാൻ വഴിയില്ല. അതിശക്തമായ പ്രതിരോധം കേരളത്തിൽ തീർക്കേണ്ടി വരും.
കാസർകോട് 167ഉം കണ്ണൂരിൽ 78ഉം മലപ്പുറത്ത് 20ഉം എറണാകളുത്ത് 24ഉം പത്തനംതിട്ടയിൽ 17ഉം തിരുവനന്തപുരത്ത് 14ഉം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. വയനാട്ടിൽ 3 കേസുകൾ മാത്രമാണുണ്ടായിരുന്നത്. ഓറഞ്ച് സോണിൽ കേരളത്തിൽ തൃശൂർ, കൊല്ലം, ഇടുക്കി, പാലക്കാട്, കോട്ടയം, ആലപ്പുഴ എന്നിവയാണുള്ളത്. ഇവിടങ്ങളിൽ പ്രശ്നബാധിത മേഖലകളിലാവും കർശന നിയന്ത്രണം. ഗ്രീൻ സോണിൽ കേരളത്തിൽ കോഴിക്കോട് മാത്രമാണുള്ളത്. കേരളത്തിൽ ആകെ 387 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 218 പേർ രോഗം ഭേദമായി. 167 ആക്ടീവ് കേസുകൾ മാത്രമാണുള്ളത്. രണ്ട് മരണവും സംഭവിച്ചു.
രോഗവ്യാപന സാധ്യതയേറിയ ഹോട്സ്പോട്ടുകളാണു ചുവപ്പുപട്ടികയിൽ (റെഡ് സോൺ) കേന്ദ്രം ഉൾപ്പെടുത്തിയിരിക്കുന്നത്. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും സ്ഥിതി രൂക്ഷമാകാൻ ഇടയുള്ളതുമായ നോൺ ഹോട്സ്പോട്ടുകളാണ് ഓറഞ്ച് സോൺ. സുരക്ഷിതമായ ജില്ലകൾ ഗ്രീൻ സോൺ. റെഡ് സോണിൽ 170 ജില്ലകളും ഓറഞ്ച് സോണിൽ 207 ജില്ലകളും ഉണ്ട്. ഇതിൽ വയനാട് റെഡ് സോണിൽ എത്തിയത് കേരളത്തിന് അപ്രതീക്ഷിതമായി മാറി. കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച 25 ജില്ലകളെ ഉൾപ്പെടുത്തി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം തയാറാക്കിയ പട്ടികയിൽ ഇടംനേടിയ ജില്ലകളാണ വയനാടും കോട്ടയവും.
അതുകൊണ്ട് തന്നെ ഇതിനെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കോട്ടയവും വയനാടും ഇപ്പോൾ യഥാക്രമം ചുവപ്പ്, ഓറഞ്ച് പട്ടികകളിലാണ് ഉള്ളത്. രാജ്യത്തെയോ സംസ്ഥാനത്തെയോ 80% കേസുകൾക്കും കാരണമായ, ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലകൾ, രോഗികളുടെ എണ്ണം ഇരട്ടിയാകാൻ 4 ദിവസത്തിൽ കുറവ് മാത്രമെടുക്കുന്ന ജില്ലകൾ എന്നിവയാണ് റെഡ് സോണിൽ ഉള്ളത്. ഇവിടെ കർശന നിയന്ത്രണം നടപ്പാക്കും.
രണ്ടാഴ്ചയ്ക്കിടെ പുതുതായി ഒരാൾക്കും രോഗബാധ ഇല്ലെങ്കിൽ ഇവ ഓറഞ്ച് സോണിലേക്ക് മാറും. ഓറഞ്ച് സോണിൽനിന്നു ഗ്രീൻ സോൺ ആകാനും ഇതു തന്നെ മാനദണ്ഡം. 28 ദിവസമായി ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെടാത്ത ജില്ലകളാണ് ഗ്രീൻ സോണിൽ. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് മുഴുവൻ ജില്ലകളെയും മൂന്ന് വിഭാഗമായി തിരിച്ചായിരിക്കും പ്രതിരോധ നടപടികൾ സ്വീകരിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഹോട്സ്പോട്ടുകൾ, നോൺ ഹോട്സ്പോട്ടുകൾ, ഗ്രീൻ സോൺ എന്നിങ്ങനെയാണ് തിരിക്കുന്നത്. 207 ജില്ലകളാണ് ഹോട്സ്പോട്ടുകളായി മാറാൻ സാധ്യതയുള്ളത്. ഇവയാണ് നോൺ ഹോട്സ്പോട്ട് വിഭാഗത്തിലുള്ളത്. രോഗബാധിതർ കുറവുള്ള ജില്ലകളാണിവ. ഒരാൾക്കുപോലും കോവിഡ് സ്ഥിരീകരിക്കാത്ത ജില്ലകളാണ് ഗ്രീൻ സോണിലുള്ളത്. രാജ്യത്തെ ആറ്് മെട്രോനഗരങ്ങളും(ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്) എന്നിവ ഹോട്സ്പോട്ടുകളിലുൾപ്പെടുന്നു.
പ്രത്യേക കോവിഡ് ആശുപത്രികൾ സ്ഥാപിക്കുന്നതിലും രോഗികളുമായി സമ്പർക്കത്തിലേർപ്പെടുന്നവരെ കണ്ടെത്താനും മുൻഗണന നൽകണമെന്ന് സംസ്ഥാനങ്ങളോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് അഗർവാൾ പറഞ്ഞു. ഹോട്സ്പോട്ടുകളെ പ്രത്യേകകൂട്ടങ്ങളായി തിരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കും. രാജ്യത്ത് ഇതുവരെ സമൂഹവ്യാപനമുണ്ടായിട്ടില്ല. ചിലയിടത്ത് പ്രാദേശികവ്യാപനം ഉണ്ടായിട്ടുണ്ട്. രോഗബാധിതരിൽ 11.41 ശതമാനം പേർ സുഖംപ്രാപിച്ചു. അടച്ചിടലിനെതിരേ തൊഴിലാളികളുടെ മുന്നേറ്റമുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് പറയുന്നു. തൊഴിലാളികൾക്ക് ആവശ്യവസ്തുക്കൾ ലഭ്യമാക്കുന്നുണ്ടെന്നും കേന്ദ്രം ്അറിയിച്ചു.
രാജ്യത്തുകൊറോണ രോഗം ഭേദമായി തിരികെ പോകുന്നവരുടെ നിരക്ക് ഏറ്റവുമധികം കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 218 പേരാണ് ഇവിടെ രോഗം പൂർണമായും ഭേദമായതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗൺ നീട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളും പുറത്തുവന്നുകഴിഞ്ഞു. ചില മേഖലകളിൽ 20-ാം തിയതി മുതൽ ഇളവുകൾ അനുവദിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിൽ ഏതൊക്കെ വിധത്തിലാണ് അവ നടപ്പിലാക്കാനാവുകയെന്നത് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്നാൽ ഇന്ന് ഇളവുകൾ പ്രഖ്യാപിക്കുന്ന കൂട്ടത്തിൽ സംസ്ഥാനങ്ങൾക്കുള്ള കൂടുതൽ സാമ്പത്തിക സഹായത്തിന്റെ മേഖലകളിലേക്ക് കേന്ദ്രസർക്കാർ പോയിട്ടില്ല. അത് അടുത്തുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് രോഗ പരിശോധന നടത്തുന്നതിന്റെ എണ്ണം അടിയന്തരമായി വർധിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളിൽ കൂടുതൽ ക്വാറന്റൈനുകൾ തുടങ്ങുമെന്ന വിവരങ്ങൾ അന്വേഷണത്തിന് മറുപടിയായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. യുഎയിലെ പ്രവാസികൾക്കായി ക്വാറന്റൈൻ ക്യാമ്പുകൾ ആരംഭിക്കുന്നതിനായി ദുബായ് ഹെൽത്ത് അഥോറിറ്റി സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് അവിടുത്തെ പ്രവാസികൾക്ക് ഗുണകരമാകും. ഇക്കാര്യത്തിൽ ദുബായ് ഭരണാധികാരികൾ അഭിനന്ദനീയമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. യുഎഇയിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് ജനറൽ എന്നിവരുമായി നോർക്ക റൂട്സ് നിരന്തരം ബന്ധപ്പെടുന്നുണ്ട്.
കർണാടകയിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മലയാളികളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കർണാടക സർക്കാരുമായി ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രമാണ്. കണ്ണൂർ സ്വദേശിയാണ് ഇദ്ദേഹം. സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് പരിശോധനാഫലം നെഗറ്റീവായി. കാസർകോട് നാലുപേർക്കും കോഴിക്കോട് രണ്ടുപേർക്കും കൊല്ലത്ത് ഒരാൾക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്. 387 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 167 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 97,464 പേരാണ്. ഇതിൽ 96,942 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 522 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്നുമാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 16,475 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.16,002 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ രോഗബാധ സ്ഥിരീകരിച്ച 387 പേരിൽ 264 പേർ വിദേശത്തുനിന്നു വന്നവരും സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. എട്ടുപേർ വിദേശികളാണ്.
114 പേർക്കാണ് സമ്പർക്കം മൂലം രോഗം ബാധിച്ചത്. ആലപ്പുഴ-5, എറണാകുളം-21, ഇടുക്കി-10, കണ്ണൂർ-80, കാസർകോട്-167, കൊല്ലം-9, കോട്ടയം-3, കോഴിക്കോട്-16, മലപ്പുറം-21, പാലക്കാട്-8, പത്തനംതിട്ട-17, തിരുവനന്തപുരം-14, തൃശ്ശൂർ-13, വയനാട്-3 എന്നിങ്ങനൊണ് രോഗം സഥിരീകരിച്ചിട്ടുള്ളത്. രോഗം ഭേദമായി പോകുന്നവരുടെ നിരക്ക് രാജ്യത്തിൽ തന്നെ കേരളത്തിലാണ് കൂടുതലെന്നും ഇതിനോടകം 218 പേർക്ക് രോഗം പൂർണമായും ഭേദമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍