പെട്ടെന്നെത്തിയ പ്രഖ്യാപനവും വ്യാജ പ്രചാരണവും കോവിഡ് വാക്സിനെതിരെ ഭയം വളർത്തുന്നു; ബ്രിട്ടനിൽ വാക്സിൻ വേണ്ടാത്തവരെ നിർബന്ധിക്കരുത് എന്ന പരാതിയിൽ ഒപ്പിട്ടത് മൂന്നു ലക്ഷത്തോളം പേർ; അടുത്തയാഴ്ച്ച പാർലമെന്റൽ ചർച്ച; മലയാളികൾക്കിടയിലും വാക്സിൻ ഭയം ഉള്ളവരുടെ എണ്ണം പെരുകുന്നു; ആശുപത്രികൾ ആദ്യ ലിസ്റ്റിൽ ഇടം പിടിക്കില്ല
പ്രത്യേക ലേഖകൻ
ലണ്ടൻ: ഏറെക്കുറെ കുറ്റമറ്റതെന്നു കരുതപ്പെടുന്ന അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ വാക്സിൻ ആദ്യം എടുക്കുന്ന രാജ്യമായി മാറുക എന്ന ബ്രിട്ടന്റെ പ്രഖ്യാപനത്തിനു അപ്രതീക്ഷിത തിരിച്ചടി. വാക്സിൻ എടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ ബ്രിട്ടനിലേക്ക് വരുവാൻ ശ്രമിക്കുമ്പോഴാണ് രാജ്യത്തിനകത്തു വാക്സിനെതിരെ ഭയം വളരുന്നത്. പെട്ടെന്നെത്തിയ പ്രഖ്യാപനവും വാക്സിന് എതിരെയുള്ള വ്യാജ പ്രചാരണങ്ങളും വാക്സിൻ നിർമ്മാണ കമ്പനികളുടെ അനാവശ്യ തിടുക്കവും എല്ലാം ജനങ്ങളിൽ എതിർപ്പ് ഉയർത്താനും കാരണമായിരിക്കുകയാണ്. കുട്ടികൾക്കും പതിനാറു വയസിൽ താഴെ ഉള്ളവർക്കും വാക്സിൻ വേണ്ടെന്നും ആദ്യ ഘട്ടത്തിൽ കെയർ ഹോമുകളിൽ കഴിയുന്ന വൃദ്ധർക്കാണ് പരിഗണന എന്ന പ്രഖ്യാപനവും വാക്സിനോട് മുഖം തിരിക്കാൻ ജനങ്ങൾക്ക് ആവശ്യത്തിൽ അധികം കാരണമാണ്.
കുട്ടികളിൽ വന്ധ്യതാ വളർത്തുമെന്നും വിവിധ രാജ്യങ്ങൾ ജനസംഖ്യ വർധനക്ക് എതിരെ ഉള്ള ഫലപ്രദമായ ആയുധമായി വാക്സിനെ മാറ്റുമെന്നും ഒക്കെയുള്ള പ്രചാരണങ്ങൾ ഇതിനകം ജനങ്ങളിൽ എത്തിക്കഴിഞ്ഞു. പ്രായമായവർക്ക് വാക്സിൻ നൽകിയാൽ പാർശ്വഫലം എതിരായാൽ പോലും അവരെ ഗിനിപ്പന്നികൾ ആക്കാനുള്ള ഭാവമാണോ ബ്രിട്ടീഷ് സർക്കാരിന് എന്നും എതിർ പ്രചാരകർ ചോദിക്കുന്നു. ആരോഗ്യം ഇല്ലാത്ത വൃദ്ധർക്കു ഒരു പായ്ക്ക് യോഗർട്ട് കഴിക്കാൻ കൊടുക്കുന്ന ലാഘവത്തിലാണോ ഈ വാക്സിൻ കുത്തിവയ്ക്കാൻ ഒരുങ്ങുന്നതെന്ന ചോദ്യം ഫലപ്രദമായ ഉത്തരം ഇല്ലാതെ നിൽക്കുകയാണ്. ഇതേതുടർന്ന് ഇന്നലെ മുതൽ കെയർ ഹോമുകളിലും മറ്റും പ്രാദേശിക ജിപികളിൽ നിന്നുള്ള നിർദ്ദേശ പ്രകാരം വാക്സിൻ എടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാൻ തുടങ്ങിയെങ്കിലും ജീവനക്കാരിൽ നല്ല പങ്കും വാക്സിനോട് മുഖം തിരിക്കുകയാണ്. ഇതിനും പുറമെ വാക്സിൻ എടുക്കാൻ ഉള്ളവരുടെ പട്ടികയിൽ തുടക്കത്തിൽ ആശുപത്രി ജീവനക്കാരെ ഒഴിവാക്കും എന്ന പ്രഖ്യാപനവും അനാവശ്യ സംശയത്തിന് ഇട നൽകുകയാണ്.
വാക്സിൻ എടുക്കുന്ന കാര്യത്തിൽ യുകെ മലയാളികൾക്കിടയിലും ആശങ്ക ഉണ്ടെന്നാണ് ബ്രിട്ടീഷ് മലയാളിക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കെയർ ഹോമുകളിൽ ജോലി ചെയ്യന്ന മലയാളികളിൽ നല്ല പങ്കിനും വാക്സിൻ അനുമതി ഒപ്പിട്ടു നല്കാൻ ആശങ്കയുണ്ട്. മിക്കവാറും പേരും താരതമെന്യേ പ്രായം കുറഞ്ഞവർ ആണെന്നതും ശരീരത്തിൽ പ്രതിപ്രവർത്തനം നടക്കുമോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത പ്രതീക്ഷിക്കുന്നതിനാലുമാണ് എതിർപ്പ് കൂടാൻ കാരണം. വാക്സിൻ എടുക്കുന്നത് സ്വമേധയാ ആണെന്നുള്ള സമ്മതി പത്രം നൽകണോ എന്ന കാര്യത്തിലും ഇനിയും വ്യക്തത ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ വാക്സിൻ നൽകുന്നത് ഒന്നോ രണ്ടോ ദിവസം കൂടി വൈകും എന്നാണ് സൂചന. വിതരണ ക്രമത്തിൽ ഉള്ള ചില തടസങ്ങൾ ആണെന്നും സർക്കാർ ഇക്കാര്യത്തിൽ വീണ്ടു വിചാരം നടത്താൻ ഉള്ള സാധ്യത ഇല്ലെന്നുമാണ് മാധ്യമ റിപ്പോർട്ടുകളുടെ പൊതുസൂചന.
വാക്സിൻ സ്വീകരിക്കാത്തവരെ പൊതു ഇടങ്ങളിൽ നിയന്ത്രിക്കണം എന്ന സർക്കാരിന്റെ ചിന്തകൾക്ക് തുടക്കത്തിലേ ഉണ്ടായിരുന്ന കാർക്കശ്യം ഇപ്പോൾ ഇല്ലെന്നതും പ്രധാനമാണ്. തുടക്കത്തിൽ ഇമ്മ്യൂണിറ്റി പാസ്പോർട്ട, മൊബൈൽ ഫോൺ ആപ് തുടങ്ങിയ നിർദ്ദേശങ്ങൾ ഒക്കെ ഉയർന്നിരുന്നെങ്കിലും അതിന്റെ ഒക്കെ പരിപൂർണത ചോദ്യം ചെയ്യപ്പെട്ടതാണ് വീണ്ടു വിചാരത്തിനു കാരണമായത്. ആന്റി വാക്സേർസ് എന്ന നിസഹകരണ ഗ്രൂപ് തന്നെ രൂപപ്പെട്ടിരിക്കുന്നതും പരസ്യ പ്രതിഷേധം ഉയരുന്നതും വരും ദിവസങ്ങളിൽ സർക്കാരിന് തലവേദനയായി മാറും.
അതിനിടെ വാക്സിന് എതിരെ എതിർപ്പ് ഉയർന്നതോടെ ആരെയും നിർബന്ധിക്കരുതെന്നും വാക്സിൻ എടുക്കാത്തതിന്റെ പേരിൽ നിയന്ത്രണങ്ങൾക്കു വിധേയരാക്കരുതെന്നും ആവശ്യപ്പെടുന്ന ഓൺലൈൻ പരാതി വളരെ വേഗത്തിൽ വൈറൽ ആയിരിക്കുകയാണ്. ഇതിനകം രണ്ടേമുക്കാൽ ലക്ഷത്തിൽ അധികം ആളുകൾ ഒപ്പുകൾ നൽകിയതോടെ അടുത്ത ആഴ്ച ഈ പരാതിയിൽ പാർലമെന്റിൽ ചർച്ച നടക്കും. നിലവിലെ സാഹചര്യത്തിൽ പരാതി തള്ളിപ്പോകാനാണ് സാധ്യത.
പക്ഷെ ജനങ്ങളിൽ വലിയ വിഭാഗം ആശങ്കയിൽ ആണെന്നതിനു വ്യക്തമായ ഉദാഹരണമാണ് പരാതിക്കു ലഭിച്ച ജനസമ്മതി. പരാതിയിൽ ഒപ്പിടുന്നവരുടെ എണ്ണം അടിക്കടി കൂടിക്കൊണ്ടിരിക്കുന്നത് സർക്കാരിന് സമ്മർദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. വാക്സിൻ എടുക്കാത്തവരെ യാത്രകൾ ചെയ്യാൻ അനുവദിക്കില്ലെന്നും പബുകൾ, റസ്റ്റോറന്റുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തടയും എന്നൊക്കെയുള്ള മുന്നറിയിപ്പുകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഓൺലൈൻ പരാതി രൂപപ്പെട്ടത്. ജനങ്ങളുടെ അടിസ്ഥാന അവകാശം നിക്ഷേധിക്കാൻ സർക്കാരിന് അർഹത ഇല്ലെന്നാണ് പരാതിക്കാരുടെ പക്ഷം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍