ഇറ്റലിക്കാരേക്കാൾ ക്രൂരത നേരിടേണ്ടി വന്നത് ബ്രിട്ടനിൽ നിന്നെത്തിയ മലയാളി കുടുംബത്തിന്; പിതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വണ്ണപ്പുറത്തെ വീട്ടിലെത്തിയ ക്രൂവിലെ മനുവിനും കുടുംബത്തിനും ഊരുവിലക്ക്; പള്ളിയിൽ സംസ്കാരകർമ്മത്തിൽ പങ്കെടുക്കാൻ നാട്ടുകാരുടെ തടസ്സവാദവും; റാന്നിയിലേക്കാൾ ഭയാനകമായ കാഴ്ച മൂവാറ്റുപുഴയിലെ കാളിയാറിൽ
പ്രത്യേക ലേഖകൻ
മൂവാറ്റുപുഴ: ഇക്കഴിഞ്ഞ മാർച്ചിൽ ഇറ്റലിയിൽ നിന്നും എത്തിയ പ്രവാസി കുടുംബത്തെ കൊറോണപ്പേടിയിൽ റാന്നിക്കാർ നേരിട്ട കാഴ്ച മലയാളി സമൂഹത്തിന്റെ പൊതു മനോഭാവത്തിന്റെ പ്രതീകമാണെന്നു പിന്നീടുണ്ടായ ഒട്ടറെ സമാന സംഭവങ്ങളിൽ നിന്നും പ്രവാസിക്ക് മലയാളികൾക്ക് ബോധ്യപ്പെട്ട കാര്യമാണ്. എന്നാൽ ഒരു വർഷത്തോളം കോവിഡിന് ഒപ്പം കഴിഞ്ഞിട്ടും മലയാളികളുടെ മനോനിലയിൽ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ലെന്ന് തെളിയുക്കുകയാണ് ബ്രിട്ടനിൽ നിന്നെത്തിയ കുടുംബത്തിന്റെ അനുഭവം. വാർധക്യ സഹജമായ അസുഖം മൂലം മൂവാറ്റുപുഴക്കു അടുത്ത വണ്ണപ്പുറത്തെ ആദ്യകാല പ്ലാന്റർ കൂടിയായ ജോയ് നമ്പ്യാപറമ്പലിന്റെ മരണത്തെ തുടർന്ന് അന്ത്യശുശ്രൂഷയിൽ പങ്കെടുക്കാൻ എത്തിയ മകനും യുകെ മലയാളിയുമായ മനു എൻ ജോയിക്കും കുടുംബത്തിനുമാണ് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവം സ്വന്തം നാട്ടുകാർ സമ്മാനിച്ചത്. അവസാനമായി അന്ത്യ ചുംബനം നല്കാൻ മാത്രമല്ല , വിശ്വാസ പ്രകാരമുള്ള ഒരു പിടി മണ്ണ് അവസാനമായി തൂവാനും കോവിഡ് ഭയത്തിൽ മാനുഷികത നഷ്ടമായ നാട്ടുകാർ അനുവദിച്ചില്ല. ഇതോടെ മൂവാറ്റുപുഴക്കടുത്ത കാളിയാർ എന്ന പ്രദേശം പ്രവാസി സമൂഹത്തിൽ തന്നെ കറുത്ത പാടായി മാറിയിരിക്കുകയാണ്.
ലണ്ടനിൽ കോവിഡിന്റെ വകഭേദം വന്ന വൈറസ് പടർന്നു പിടിക്കുക ആണെന്നും അതിനാൽ യുകെയിൽ നിന്നെത്തിയ കുടുംബത്തെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ അനുവദിക്കാനാകില്ല എന്നുമാണ് ഇടവകക്കാർ കൂട്ടായി എടുത്ത തീരുമാനം. തങ്ങളെ മറ്റുള്ളവർ ചടങ്ങിൽ പങ്കെടുത്ത ശേഷം അവസാന അഞ്ചു മിനിറ്റിൽ ശവക്കല്ലറയിൽ ഒരു പിടി പുഷ്പ്പങ്ങൾ എങ്കിലും അർപ്പിക്കാൻ അനുവദിക്കണം എന്ന അപേക്ഷ പോലും പള്ളിവികാരി അടക്കമുള്ളവർ നിഷ്ക്കരുണം തള്ളുകയാണുണ്ടായത്. തനിക്കു ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും ഇടവകകരോടൊപ്പം നിൽക്കാനേ കഴിയൂ എന്നുമാണ് പള്ളിവികാരി നിലപാട് എടുത്തതെന്നും മനു ജോയ് പറഞ്ഞു.
മനുവിന് ഒപ്പം അമേരിക്കയിൽ നിന്നെത്തിയ മറ്റൊരു മകൻ മിഥുനും ചടങ്ങിൽ പങ്കെടുക്കാൻ അവസരം നിഷേധിക്കപ്പെട്ടു. വിദേശത്തു നിന്നെത്തിയ ആരും ചടങ്ങിൽ പങ്കെടുക്കണ്ട എന്ന നിലപാടാണ് നാട്ടുകാർ സ്വീകരിച്ചത്. കോവിഡ് വ്യാപനം നടക്കുന്ന ലണ്ടനിൽ നിന്നും നൂറുകണക്കിന് കിലോമീറ്റർ അകലെയാണ് തങ്ങൾ താമസിക്കുന്നത് എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താൻ മനുവും കുടുംബവും ഒക്കെ ശ്രമിച്ചതും വെറുതെയായി.
ഈ മാസം 19 നു ആണ് നമ്പ്യാപറമ്പിൽ ജോയ് ജോസെഫ് വാർധക്യ സഹജമായ അസുഖവും തുടർന്ന് ഹൃദയാഘാതവും മൂലം മരിക്കുന്നത് . വിവരമറിഞ്ഞ ഉടൻ മകനായ മനുവും കുടുംബവും ഇരട്ടി തുക നൽകിയാണ് നാട്ടിൽ എത്തിയത്. തൊട്ടു പിന്നാലെ ഷിക്കാഗോയിൽ ഉള്ള മറ്റൊരു മകനും എത്തി. ഓസ്ത്രേലിയക്കാരനായ മൂന്നാമത്തെ മകന് വിമാന സർവീസുകൾ തടസപ്പെട്ടിരിക്കുന്നതിനാൽ നാട്ടിൽ എത്താനും കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ ആഴ്ചകൾ വ്യാപകമായി യുകെയിൽ അതിതീവ്ര കോവിഡ് പടരുന്നു എന്ന വാർത്തകൾ പരന്നതിനെ തുടർന്നാണ് മനുവിനും സഹോദരനും നാട്ടുകാരുടെ ഊരുവിലക്കിനു സമാനമായ എതിർപ്പ് നേരിടേണ്ടി വന്നത്.
വീട്ടിൽ പണിക്കു വന്നവർ പോലും നാട്ടുകാരെ പേടിച്ചു ഈ വീട്ടിൽ കയറാതായി എന്നതാണ് വാസ്തവം. ഇതോടെ വീട്ടുപണികളും വീട്ടുകാർ തന്നെ ചെയ്യേണ്ട അവസ്ഥയായി. സ്ഥിരമായി ഈ വീട്ടിൽ ജോലിക്കു വന്നവരോട് നാട്ടുകാർ പറയുന്നത് ഇനിയും അവിടെ പോയാൽ നിങ്ങൾക്കാരും ജോലി തരില്ലെന്നാണ്. തങ്ങളുടെ നിസ്സഹായത പണിക്കാർ വെളിപ്പെടുത്തുമ്പോൾ വിദേശ മലയാളി കുടുംബത്തിന് എട്ടിന്റെ പണി നൽകിയ സന്തോഷമാണ് നാട്ടുകാർ അനുഭവിക്കുന്നത്.
ലണ്ടനിലും കൊച്ചിയിലും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റും കയ്യിൽ പിടിച്ചു എത്തിയ കുടുംബം ക്വറന്റീൻ സമയം കൂടി കഴിഞ്ഞാണ് പിതാവിന്റെ ശവസംസ്കാരം നിശ്ചയിച്ചത്. എന്നാൽ മൃതദേഹം മോർച്ചറിയിൽ നിന്നും സംസ്കാര ദിവസം രാവിലെ പത്തു മണിയോടെ വീട്ടിൽ എത്തിക്കുമ്പോഴാണ് പള്ളി വികാരി അടക്കമുള്ളവർ വീട്ടുകാർ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല എന്ന നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നത്. ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ നിശ്ചയിച്ച സംസ്ക്കാര ചടങ്ങു മുടങ്ങാതിരിക്കുവാൻ കുടുംബം നിവൃത്തിയില്ലാതെ അനുസരിക്കുക ആയിരുന്നു. തങ്ങൾക്കു മുന്നിൽ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു.
സംഭവം അറിഞ്ഞു സഹായ വാഗ്ദാനവുമായി ആരും എത്തിയില്ലെന്നും വിഷാദത്തോടെ മനു കൂട്ടിച്ചേർക്കുന്നു . ഈ ശനിയാഴ്ച മനുവും കുടുംബവും തിരികെ യുകെയിലേക്കു മടങ്ങും മുൻപേ പള്ളിയിൽ എത്തി കുഴിമാടത്തിൽ അവസാന പ്രാർത്ഥന നടത്താൻ കഴിയുമോ എന്ന കാര്യത്തിലും ഉറപ്പൊന്നുമില്ല. വീട്ടുകാർ പുറത്തിറങ്ങുന്നുണ്ടോ എന്ന വഴിക്കണ്ണോടെ കാത്തിരിക്കുകയാണ് വണ്ണപ്പുറത്തെ കാളിയാറിലുള്ള നാട്ടുകാർ.
പ്രദേശത്തെ പുരാതന കുടുംബങ്ങളിൽ ഒന്നായ നമ്പ്യാപറമ്പിൽ വീട്ടുകാർ എല്ലാക്കാലത്തും പ്രദേശത്തെ പള്ളിയുമായി ഏറ്റവും നല്ല നിലയിൽ സഹകരിച്ചിട്ടുണ്ട് എന്നും മനു പറയുന്നു. പള്ളിയിലെ ചടങ്ങുകളിലും പള്ളി നിർമ്മാണത്തിലും എല്ലാം തങ്ങളുടെ കുടുംബം കഴിവിൽ കൂടുതൽ സഹായിച്ച ചരിത്രമേയുള്ളൂ. നാട്ടുകാരുടെ സമ്മർദത്തിന് മുന്നിൽ പള്ളി വികാരി നിസ്സഹായനായതാകാം ഈ ദുരവസ്ഥക്ക് കാരണമെന്നും മനുവും സഹോദരനും കരുതുന്നു. പ്രാദേശികമായി തങ്ങളോട് എതിർപ്പുണ്ടാവേണ്ട ഒരു സാഹചര്യവും മുൻകാലങ്ങളിൽ ഉണ്ടായിട്ടില്ലെന്നും എല്ലാ നാട്ടുകാരോടും നല്ല നിലയിലാണ് പെരുമാറിയിട്ടുള്ളത് എന്നും ഇരുവരും പറയുന്നു .
മരിച്ച ജോയ് ജോസെഫിന്റെ സഹോദരൻ മുൻ പഞ്ചായത്ത് പ്രസിഡന്റ ആയിട്ട് പോലും ഒരു രാഷ്ട്രീയ പാർട്ടിയും സഹായഹസ്തവുമായി കുടുംബത്തിനൊപ്പം എത്തിയില്ല എന്നതും വിചിത്രമാണ്. നാടുവിട്ട പ്രവാസി വോട്ടു ബാങ്കിൽ ഉൾപ്പെടാത്തതിനാൽ അവർക്കു വേണ്ടി സംസാരിക്കുന്നതിൽ ഗുണമില്ലെന്ന ചിന്തയാകും രാഷ്ട്രീയക്കർക്കു ഉണ്ടായിരിക്കുക . എന്നാൽ ഇത്തരം കാഴ്ചകൾ ഒരു പ്രവാസി കുടുംബത്തിന് സംഭവിക്കുമ്പോൾ അനേകായിരം പ്രവാസി കുടുംബങ്ങളാണ് നാളെ ഇതേ വിധി തങ്ങളെയും കാത്തിരിക്കുകയല്ലേ എന്ന് ചിന്തിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍