ഉറവിടമറിയാത്ത രോഗികൾ വർദ്ധിക്കുന്നു; കോഴിക്കോട് നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം; വ്യാപാരിയുടെ മകന് കോവിഡ് സ്ഥിരീകരിച്ചതോടെ വലിയങ്ങാടിയിൽ നിയന്ത്രണങ്ങൾ; കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത 40 കടകളുടെ ലൈസൻസ് റദ്ദാക്കി; പാലക്കാട് നിന്നും ക്വാറന്റെയിൻ ലംഘിച്ചയാളും ബൈക്കിൽ കോഴിക്കോടെത്തിയത് അശങ്ക
ജാസിം മൊയ്ദീൻ
കോഴിക്കോട്: ഉറവിടം തിരിച്ചറിയാനാകാത്ത കേസുകൾ വർദ്ധിച്ചതോടെ കോഴിക്കോട് നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി ജില്ലാഭരണകൂടം. മൂന്ന് കേസുകളാണ് ജില്ലയിൽ ഉറവിടമറിയാത്തതായി ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളയിൽ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരനും കല്ലായി സ്വദേശിയായ ഗർഭിണിക്കും കൊളത്തറ സ്വദേശിയായ വലിയങ്ങാടിയിലെ വ്യാപാരിയുടെ മകനും കോവിഡ് പിടിപെട്ടത് എവിടെനിന്നാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത 40 കടകളുടെ ലൈസൻസ് ഇതിനോടകം റദ്ദാക്കി.
നഗരത്തിലെ പ്രധാന വ്യാപാര മേഖലയായ വലിയങ്ങാടിയിലെ വ്യാപാരിയുടെ മകനും കൊളത്തറ സ്വദേശിയുമായ യുവാവിന് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ വലിയങ്ങാടിയിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി. 26 വയസുള്ള ഇയാൾക്ക് വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ 25 ന് സ്വന്തം വാഹനത്തിൽ ബിസിനസ് ആവശ്യാർത്ഥം കാസർക്കോട് പോയി തിരിച്ചെത്തിയപ്പോൾ പനിയുടെ ലക്ഷണങ്ങളുണ്ടായി. ജൂൺ 28 ന് ഇദ്ദേഹം കുടുംബ ഡോക്ടറെ സമീപിച്ചു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂലൈ രണ്ടിനു മറ്റ് രോഗലക്ഷണങ്ങൾ പ്രകടമായതോടെ സ്വന്തം വാഹനത്തിൽ സ്വകാര്യ ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്കു നൽകി വീട്ടിൽ നിരീക്ഷണം തുടർന്നു.
ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സക്കായി കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ എഫ്എൽടിസിയിലേക്ക് മാറ്റിയതായി ഡിഎംഒ അറിയിച്ചു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇവരുടെ കച്ചവടസ്ഥാപനം അടച്ചു. പിതാവിന്റെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കടയിലെ തൊഴിലാളികളോട് ക്വാറന്റെയിനിൽ പോകാൻ നിർദ്ദേശിച്ചിട്ടുമുണ്ട്. കുടുംബാംഗങ്ങളടക്കം 20 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. വ്യാപാരിയുടെ താമസസ്ഥലമായ കൊളത്തറ കുണ്ടായിത്തോട് പ്രദേശത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചനയുണ്ട്. നിത്യവും നൂറുകണക്കിനു വാഹനങ്ങളും ആളുകളുമെത്തുന്ന മൊത്തവിതരണകേന്ദ്രമാണ് വലിയങ്ങാടി. ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും പലചരക്കുസാധനങ്ങളുൾപ്പെടെ കൊണ്ടുപോകുന്നത് ഇവിടെ നിന്നാണ്. സംസ്ഥാനത്തിനു പുറത്തുനിന്നടക്കം ലോഡെത്തുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.
ഇതു സംബന്ധിച്ച് വ്യാപാരികളുടെ പ്രതിനിധികളുമായി കോർപറേഷൻ അധികൃതർ അടിയന്തര ചർച്ച നടത്തിയിരുന്നു. അങ്ങാടിയിലെത്തുന്ന വാഹനങ്ങളുടെ വിശദാംശങ്ങളും ആളുകളുടെ പേരുവിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കടകളുടെ എണ്ണം പകുതിയാക്കുക, പുറത്തുനിന്നുള്ള വാഹനങ്ങളുടെ എണ്ണം പകുതിയാക്കുക, ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോറിഡ്രൈവർമാർക്കും ജീവനക്കാർക്കും പ്രത്യേക താമസസൗകര്യമൊരുക്കുക എന്നീ നിയന്ത്രണങ്ങളും നടപ്പിലാക്കും. അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർ അങ്ങാടിയിലെത്തുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. വലിയങ്ങാടിയോടു ചേർന്നു പ്രവർത്തിക്കുന്ന മത്സ്യ-മാംസ മാർക്കറ്റായ സെൻട്രൽ മാർക്കറ്റിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. മാർക്കറ്റിൽ ഒരേ സമയം പ്രവേശിക്കാവുന്ന വാഹനങ്ങളുടെ എണ്ണം 15 ആക്കി. പുലർച്ചെ മൂന്നുമുതൽ ആറുവരെയും ആറുമുതൽ എട്ടുവരെയുമുള്ള രണ്ട് ഷിഫ്റ്റുകളായിട്ടാണ് വാഹനങ്ങൾക്കു പ്രവേശനം അനുവദിക്കുക.
പാലക്കാട് ജില്ലയിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുകയും പിന്നീട് രോഗം സ്ഥിരീകരിക്കപ്പെടുകയും ചെയ്തയാളും കോഴിക്കോട് നഗരത്തിലെത്തിയതായാണ് വിവരം. ഇയാൾ കണ്ണൂർ സ്വദേശിയാണ്. പാലക്കാട് തൃത്താലയിലാണ് ഇയാൾ ക്വാറന്റെയിനിൽ കഴിഞ്ഞിരുന്നത്. ഇവിടെ നിന്ന് പരിശോധന ഫലം പുറത്തുവരുന്നതിന് മുമ്പ് ഇയാൾ മുങ്ങുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ തൃത്താല പൊലീസ് കേസെടുക്കുകയും ചെയ്തു. തൃത്താലയിലെ കൂടലൂരിൽ നിന്ന് കടന്നു കളഞ്ഞ ഇയാൾ നിരവധിയാളുകളുമായിട്ടാണ് സമ്പർക്കം പുലർത്തിയിരിക്കുന്നത്. തൃത്താലയിൽ നിന്ന് സുഹൃത്തിന്റെ ബൈക്കിൽ ഇയാൾ കോഴിക്കോട് എത്തുകയും ഇവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കണ്ണൂരിലേക്ക് യാത്ര തിരിക്കുകയുമായിരുന്നു.
23ന് തമിഴ്നാട്ടിലെ മധുരയിൽ നിന്ന് എത്തിയ ഇയാൾ തൃത്താലയിലുള്ള സുഹൃത്തിന്റെ വീട്ടിൽ ക്വാറന്റെയിനിൽ കഴിയുകയായിരുന്നു. ഈ മാസം 30നാണ് സ്രവം പരിശോധനക്ക് അയക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് ഇയാളുടെ പരിശോധന ഫലം പുറത്തുവരുന്നത്. ബന്ധപ്പെട്ടപ്പോൾ തൃത്താലയിലുണ്ട് എന്ന് പറയുകയായിരുന്നു.
എന്നാൽ ഉച്ചയോടെ തന്നെ സുഹൃത്തിനൊപ്പം ബൈക്കിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. യാത്രക്കിടെ കൊയിലാണ്ടിയിൽ വെച്ച് ഇയാൾ പൊലീസ് പിടിയിലായി. പാലക്കാട് മുതൽ കൊയിലാണ്ടി വരെ നിരവധി പേരുമായി ഇയാൾ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നതാണ് ഇപ്പോൾ ആശങ്ക ഉയർത്തുന്നത്.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- നിപ വൈറസ്: സംസ്ഥാനത്തെ മുഴുവൻ ആരോഗ്യസംവിധാനങ്ങളും ജാഗ്രതയിൽ
- ഏഴുമാസത്തിനിടെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് നിരക്കിൽ ഇന്ത്യ
- കരീംക്കയും രാഘവേട്ടനും ഏറ്റുമുട്ടുമ്പോൾ കോഴിക്കോട്ടെ പോരാട്ടം തീപാറും
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍