വിമാനം ഇറങ്ങുന്ന രോഗ ലക്ഷണമില്ലാത്തവർക്ക് ഇനി ഹോം ക്വാറന്റൈൻ മാത്രം; രണ്ട് ദിവസമായി 100 രോഗികൾ വീതം പുതുതായി സ്ഥിരീകരിക്കുന്നതോടെ കേരളവും കോവിഡിന്റെ റെഡ് സ്പോട്ട്; സംസ്ഥാനത്ത് ചികിൽസയിലുള്ളത് 1029 പേർ; എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം പെരുകുന്നു; രാജ്യത്ത് 16-ാം സ്ഥാനത്തും; സമൂഹ വ്യാപന ഭീഷണിയും അതിശക്തം; താമസയോഗ്യമായ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വാറന്റൈൻ കേന്ദ്രങ്ങളാക്കാൻ ദുരന്തനിവാരണ അഥോറിറ്റി ഉത്തരവ്; കോവിഡിൽ കേരളവും കിതയ്ക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊറോണ വ്യാപനത്തിൽ രാജ്യത്ത് പതിനാറാം സ്ഥാനമാണ് കേരളത്തിന്. എല്ലാം നിയന്ത്രണ വിധേയമായി എന്നായിരുന്നു കേരളത്തിന്റെ കണക്കു കൂട്ടൽ. ഇതിനിടെയാണ് തീവണ്ടിയും വിമാനവും വന്നു തുടങ്ങിയത്. ഇതോടെ രോഗികളുടെ എണ്ണവും കൂടി. ദിവസവും നൂറിലേറെ കേസുകൾ രണ്ടു ദിവസമായി റിപ്പോർട്ട് ചെയ്യുന്നു. മരണവും കേരളത്തിന്റെ കണക്കിൽ 15 ആണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ വൈബ് സൈറ്റുകളിൽ മാഹിയിലെ മരണവും കേരളത്തിന്റെ ഉത്തരവാദിത്തമാക്കി മരണ കണക്ക് 16ഉം. ഇന്നലെ 108 പേർക്കാണ് രോഗമെത്തിയത്. ഇതോടെ ചികിൽസയിലുള്ളവരുടെ എണ്ണം നാലക്കം കവിഞ്ഞ് 1029 പേരായി. ആകെ 1808 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കൂടുമ്പോൾ ഭയവും വർദ്ധിക്കുന്നു. ഇതോടെ കരുതലുകൾ ശക്തമാക്കുകയാണ് സർക്കാരും.
ശനിയാഴ്ച 108 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 1029 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1807 പേർക്ക്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ(61) ശനിയാഴ്ച മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചു. ഇതോടെയാണ് കേരളത്തിന്റെ കണക്കിൽ ആകെ മരണസംഖ്യ 15 ആയി. ഹംസക്കോയയ്ക്ക് ശ്വാസതടസ്സവും കടുത്ത ന്യുമോണിയ ബാധയുമുണ്ടായിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സയും നൽകിയിരുന്നു. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ജീവൻ നഷ്ടമായത് ആറുപേർക്കാണ്. കഴിഞ്ഞദിവസം 111 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശത്തുനിന്നും 34 പേർ മറ്റുസംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. പാലക്കാട്ട് ഏഴുപേർക്കും മലപ്പുറത്ത് രണ്ടുപേർക്കും തൃശ്ശൂരിൽ ഒരാൾക്കും സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു. ഇത് ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്.
സമൂഹ വ്യാപന സാധ്യത കേരളം ഭയക്കുന്നുണ്ട്. രോഗം പിടിപെട്ട പലർക്കും ഇത് ഇവിടെ നിന്ന് കിട്ടെയന്നതിൽ വ്യക്തതയില്ല. കണ്ണൂരിലും തിരുവനന്തപുരത്തും ഇത്തരം കേസുകൾ എത്തി. ഇതോടെയാണ് കോവിഡ് സമൂഹവ്യാപനം പ്രതീക്ഷിച്ച് സംസ്ഥാനത്ത് തയ്യാറെടുപ്പുകൾ സർക്കാർ തുടങ്ങിയത്. പ്രവാസികളുടെ വരവുകൂടുന്നതുകൂടി കണക്കിലെടുത്ത് താമസയോഗ്യമായ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വാറന്റൈൻ കേന്ദ്രങ്ങളാക്കാൻ ദുരന്തനിവാരണ അഥോറിറ്റി ഉത്തരവായി. ആശുപത്രികൾക്കുപുറമേ തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക ചികിത്സാകേന്ദ്രങ്ങൾ തുറക്കും. കൂടുതൽ പേരെ നിരീക്ഷണത്തിലാക്കേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണ് ഇത്.
രോഗബാധിതർക്ക് വാർഡും രോഗം സംശയിക്കുന്നവരെ ഐസൊലേഷനിൽ പാർപ്പിക്കാൻ മുറികളുമായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാണ് (സി.എഫ്.ടി.സി.) സജ്ജീകരിക്കുന്നത്. ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ പ്രാദേശിക ചികിത്സാ കേന്ദ്രങ്ങളായാണ് സെന്ററുകൾ പ്രവർത്തിക്കുക. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾക്കും താലൂക്ക് ആശുപത്രികൾക്കും പരമാവധി അടുത്താകും ഇത് തയ്യാറാക്കുക. ജനകീയ ആരോഗ്യപരിപാലനകേന്ദ്രങ്ങളിൽ ഓരോന്നിലും 50 മുതൽ 150 വരെ പേരെ പ്രവേശിപ്പിക്കാനാകും. സമൂഹവ്യാപനത്തോടെ രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകിയാൽ ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ രോഗം സ്ഥിരീകരിക്കുന്ന എല്ലാവരെയും ആദ്യംതന്നെ ആശുപത്രികളിലേക്കു വിടാതെ ഇത്തരം കേന്ദ്രങ്ങളിലാക്കും.
ഹോസ്റ്റലുകൾ, അടഞ്ഞുകിടക്കുന്ന ആശുപത്രികൾ, ലോഡ്ജുകൾ, റിസോർട്ടുകൾ, ആയുർവേദകേന്ദ്രങ്ങൾ, ഓഡിറ്റോറിയങ്ങൾ, കമ്യൂണിറ്റി ഹാളുകൾ, മത-സമുദായ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയാണ് സി.എഫ്.ടി.സി.കളാക്കുക. ശുചീകരണത്തിനും മാലിന്യനീക്കത്തിനും പത്തുരോഗികൾക്ക് ഒരാൾ എന്ന കണക്കിലാകും ആളുകൾ തയ്യാറാക്കുക. കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് പണമായോ സാധനങ്ങളായോ സംഭാവന സ്വീകരിക്കും. ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പിന് തദ്ദേശസ്ഥാപനങ്ങളുടെ തനത്-വികസന ഫണ്ടുകൾ, ദുരിതാശ്വാസനിധി, മറ്റു സംസ്ഥാനഫണ്ടുകൾ ഉപയോഗിക്കും. ബ്ലോക്ക്, ജില്ലാപഞ്ചായത്തുകൾ പരമാവധി പത്തുലക്ഷം രൂപവരെ നൽകും.
ദുരന്തനിവാരണനിയമപ്രകാരം കെട്ടിടം സൗജന്യമായി ഏറ്റെടുക്കും. ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്ക് മുറികൾ, നിരീക്ഷണ മുറികൾ, ഫാർമസി, സ്റ്റോർ, ഫ്രണ്ട് ഓഫീസ്, നഴ്സിങ് സ്റ്റേഷൻ, സ്റ്റാഫ് റൂം. ഫ്രണ്ട് ഓഫീസിൽ സാമൂഹിക അകലം പാലിച്ച് 20 പേർക്ക് ഇരിക്കാം. വാർഡിനുപുറമേ കുളിമുറി, കക്കൂസ് സൗകര്യമുള്ള മുറികൾ. തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷനോ അധ്യക്ഷയോ കേന്ദ്രത്തിന്റെ അധ്യക്ഷനാകും. തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ നോഡൽ ഓഫീസറാണ്. ഒരാൾ ചാർജ് ഓഫീസറും. രാവിലെമുതൽ വൈകീട്ടുവരെ ഒ.പി., ടെലിമെഡിസിന്‍ ലാൻഡ്ഫോൺ, ഇന്റർനെറ്റ്, ആംബുലൻസ്, ഭക്ഷണ സൗകര്യങ്ങൾ ഇവിടെ ഒരുക്കും. കമ്യൂണിറ്റി കിച്ചൺ ഇല്ലെങ്കിൽ അതേ മാതൃകയിൽ ഭക്ഷണം നൽകാൻ സൗകര്യമുണ്ടാകും.
ഇനി ഹോം ക്വാറന്റൈൻ
വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളിൽനിന്നുമെത്തുന്ന എല്ലാവർക്കും ഇനി 14 ദിവസം വീടുകളിൽ കർശനനിരീക്ഷണം മാത്രം. വീടുകളിൽ സൗകര്യമില്ലാത്തവർക്കും സർക്കാർ ക്വാറന്റൈൻ സൗകര്യം ആവശ്യമുള്ളവർക്കും അതത് തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ അനുവദിക്കും. ഇക്കാര്യം വ്യക്തമാക്കി ക്വാറന്റൈൻ, ഐസൊലേഷൻ മാർഗരേഖ ആരോഗ്യവകുപ്പ് പുതുക്കി. വീടുകളിൽ സൗകര്യമുണ്ടെന്നകാര്യം വാർഡുതലസമിതി ഉറപ്പാക്കും.
വിദേശത്തുനിന്നെത്തുന്നവർക്ക് ഏഴുദിവസം സർക്കാർ സംവിധാനത്തിലും ഏഴുദിവസം വീടുകളിലുമാണ് ഇപ്പോൾ ക്വാറന്റൈൻ. വിദേശത്തുനിന്ന് കൂടുതൽപേരെത്തുകയും രോഗികളുടെ എണ്ണം കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹോം ക്വാറന്റീനുള്ള തീരുമാനം. സംസ്ഥാനത്തെ മിക്ക വിമാനത്താവളങ്ങളിൽനിന്നും രോഗലക്ഷണമില്ലാത്ത മിക്കവരെയും വീടുകളിലേക്ക് അയച്ചുതുടങ്ങി. ക്വാറന്റൈൻ ലംഘിക്കുന്ന കേസുകൾ പെരുകുന്നതിനാൽ ഇത്തരം നടപടി രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇത് സമൂഹ വ്യാപന സാധ്യത കൂട്ടും. എങ്കിലും രോഗികളുടെ എണ്ണം കൂടുമ്പോൾ ഇത് മാത്രമാണ് പോംവഴിയെന്നാണ് സർക്കാർ നിലപാട്.
രണ്ടാഴ്ചയ്ക്കിടെ വിദേശത്തുനിന്നോ മറ്റുസംസ്ഥാനങ്ങളിൽനിന്നോ എത്തുന്നവർ, രോഗിയുമായി നേരിട്ട് സമ്പർക്കമുള്ളവർ തുടങ്ങി ഹൈ റിസ്ക് വിഭാഗത്തിൽ വരുന്നവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈൻ. തുടർന്ന് 14 ദിവസത്തെ നിരീക്ഷണം. ഈ സമയം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. കോവിഡ് ചികിത്സയ്ക്കുശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ വീണ്ടും 14 ദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയണം. തുടർച്ചയായി രണ്ടു സാംപിൾ പരിശോധനഫലം നെഗറ്റീവ് ആകുമ്പോഴാണ് രോഗിയെ ആശുപത്രിയിൽനിന്ന് വിട്ടയക്കുക.
Stories you may Like
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- വിഴിഞ്ഞം അടക്കമുള്ള തുറമുഖം പ്രതീക്ഷയെന്ന് ധനമന്ത്രി; ബജറ്റ് പ്രസംഗം തുടരുമ്പോൾ
- ബിന്ദു അമ്മിണി ഇനി സുപ്രീം കോടതി അഭിഭാഷക
- ദൈവത്തിന്റെ സ്വന്തം നാടിന്റെ പേര് മാറ്റുന്നു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍