Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കോവിഡ് 19; 794 പേർക്ക് രോഗമുക്തി; രണ്ട് മരണം കൂടി; മരണമടഞ്ഞത് കോഴിക്കോട് പള്ളിക്കണ്ടി സ്വദേശിയും എറണാകുളം വാഴക്കുളം സ്വദേശിയും; 375 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 29 പേരുടെ ഉറവിടം വ്യക്തമല്ല; വിദേശത്ത് നിന്നുവന്ന 31 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 40 പേർക്കും വൈറസ് ബാധ; 37 ആരോഗ്യ പ്രവർത്തകർക്കും രോഗം; സാങ്കേതിക കാരണങ്ങളാൽ ഇന്നത്തെ കണക്ക് പൂർണമല്ലെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കോവിഡ് 19; 794 പേർക്ക് രോഗമുക്തി; രണ്ട് മരണം കൂടി; മരണമടഞ്ഞത് കോഴിക്കോട് പള്ളിക്കണ്ടി സ്വദേശിയും എറണാകുളം വാഴക്കുളം സ്വദേശിയും; 375 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 29 പേരുടെ ഉറവിടം വ്യക്തമല്ല; വിദേശത്ത് നിന്നുവന്ന 31 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 40 പേർക്കും വൈറസ് ബാധ; 37 ആരോഗ്യ പ്രവർത്തകർക്കും രോഗം; സാങ്കേതിക കാരണങ്ങളാൽ ഇന്നത്തെ കണക്ക് പൂർണമല്ലെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 506 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ ജില്ലയിൽ നിന്നുള്ള 83 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 70 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 59 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 55 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 42 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 39 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 34 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 32 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 29 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 28 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 22 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 6 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 4 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നത്തെ കണക്ക് പൂർണ്ണമല്ല. ഐസിഎംആർ പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാൽ ഉച്ചവരെയുള്ള ഫലമാണ് ഉൾപ്പെടുത്തിയത്.

കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയിൽ ചികിത്സയിലായിരുന്ന ആലിക്കോയ (77), എറണാകുളം ജില്ലയിൽ ചികിത്സയിലായിരുന്ന ബീപാത്തു (65) എന്നിവർ മരണമടഞ്ഞു. ഇതോടെ 70 മരണമാണ് ഉണ്ടായത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 31 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 29 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 60 പേർക്കും, പത്തനംതിട്ട ജില്ലയിലെ 50 പേർക്കും, തൃശൂർ ജില്ലയിലെ 44 പേർക്കും, കോഴിക്കോട് 41 ജില്ലയിലെ പേർക്കും, ആലപ്പുഴ ജില്ലയിലെ 39 പേർക്കും, മലപ്പുറം ജില്ലയിലെ 30 പേർക്കും, കോട്ടയം, എറണാകുളം ജില്ലകളിലെ 28 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിലെ 24 പേർക്കും, കൊല്ലം ജില്ലയിലെ 15 പേർക്കും, ഇടുക്കി, കണ്ണൂർ ജില്ലകളിലെ 6 പേർക്ക് വീതവും, പാലക്കാട്, വയനാട് ജില്ലകളിലെ 2 പേർക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

37 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കണ്ണൂർ ജില്ലയിലെ 24, തിരുവനന്തപുരം ജില്ലയിലെ 9, എറണാകുളം ജില്ലയിലെ 2, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂർ ജില്ലയിലെ 8 കെ.എസ്.ഇ. ജീവനക്കാർക്കും, 7 കെ.എൽ.എഫ്. ജീവനക്കാർക്കും, കണ്ണൂർ ജില്ലയിലെ 3 ഡി.എസ്.സി. ജവാന്മാർക്കും, ഒരു ഫയർഫോഴ്സ് ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 794 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 220 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 83 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 81 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 69 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 68 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 57 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 49 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 47 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 36 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 31 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 20 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 17 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 12 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 4 പേരുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 10,056 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,163 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,44,636 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,34,690 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 9,946 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1117 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 21,533 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 7,53,485 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5529 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,21,115 സാമ്പിളുകൾ ശേഖരിച്ചതിൽ 2228 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 24 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (കണ്ടൈന്മെന്റ് സോൺ: വാർഡ് 4, 16, 17, 18), കിഴുവില്ലം (7,8, 10, 18), പള്ളിക്കൽ (5, 7, 8, 9, 10, 13), മാറനല്ലൂർ (3, 13, 17), ചെമ്മരുതി (12), ഒറ്റശേഖരമംഗലം (1), കൊല്ലം ജില്ലയിലെ തഴവ (18, 19, 20, 21), മൈലം (എല്ലാ വാർഡുകളും), പട്ടാഴി വടക്കേക്കര (എല്ലാ വാർഡുകളും), പത്തനാപുരം (12, 13, 14), ആദിച്ചനല്ലൂർ (9, 11), പാലക്കാട് ജില്ലയിലെ പൊൽപ്പുള്ളി (11), കോങ്ങാട് (6), ചിറ്റൂർ തത്തമംഗല്ലം (9), ഇടുക്കി ജില്ലയിലെ പീരുമേട് (2, 6, 7, 10, 11, 12), ഏലപ്പാറ (11, 12, 13), ശാന്തമ്പാറ (4, 5, 11, 12, 13), എറണാകുളം ജില്ലയിലെ ഐകരനാട് (എല്ലാ ജില്ലകളും), നായരമ്പലം (6), ഉദയമ്പേരൂർ (6), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (4, 11), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (14), കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് (4, 11), കുഞ്ഞിമംഗലം (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 16 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചിറക്കര (എല്ലാ വാർഡുകളും), മയ്യനാട് (എല്ലാ വാർഡുകളും), നീണ്ടകര (എല്ലാ വാർഡുകളും), പന്മന (എല്ലാ വാർഡുകളും), പൂതംകുളം (എല്ലാ വാർഡുകളും), വെളിനല്ലൂർ (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ അയിരൂർ (11, 15), ഏറത്ത് (11, 13, 15), കലഞ്ഞൂർ (8, 9) എറണാകുളം ജില്ലയിലെ മാറടി (4), വരപ്പെട്ടി (8), കാഞ്ഞൂർ (5), വയനാട് ജില്ലയിലെ കൽപ്പറ്റ (18), മുള്ളൻകൊല്ലി (എല്ലാ വാർഡുകളും), കോട്ടയം ജില്ലയിലെ തലയാഴം (1), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ട് കുറിശി (4, 5, 7) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 495 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP