കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുതലായ അഞ്ചു ജില്ലകളിൽ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും; രാത്രികാല കർഫ്യൂ ലംഘിച്ചാൽ കേസെടുക്കും; കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം ജില്ലകളിൽ യുദ്ധ സമാനമായ സാഹചര്യമൊരുക്കി പ്രതിരോധം; ലോക്ഡൗണിനുള്ള സാധ്യത അടയുന്നില്ല; ഇന്ന് നിർണ്ണായക യോഗം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കർഫ്യൂ പ്രാബല്യത്തിൽ. അതിശക്തമായ പരിശോധനകളാണ് ഇന്നലെ രാത്രി കേരളത്തിലുട നീളം നടന്നത്. ഈ നിയന്ത്രണത്തിനും രോഗ വ്യാപനത്തെ പിടിച്ചു നിർത്താനായി്ല്ലെങ്കിൽ കേരളം വീണ്ടും ലോക് ഡൗണിലേക്ക് പോകും. രോഗികളുടെ എണ്ണം പ്രതിദിനം ഇരപതിനായിരമായി ഉയരുന്ന സാഹചര്യത്തിലാണ് ഇത്. കർശനമായ പരിശോധനകളാണ് ഇന്നലെ പൊലീസ് നടത്തിയത്. രാത്രി 9 മണിക്ക് ശേഷം ആരും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പിക്കും.
ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുന്നുണ്ട്. ലോക്ഡൗൺ അടക്കമുള്ള കാര്യങ്ങൾ ആലോചിക്കും. ദേശീയ തലത്തില്‍ ലോക് ഡൗൺ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ മഹരാഷ്ട്രയും ഡൽഹിയും ഉത്തർപ്രദേശുമെല്ലാം പ്രാദേശിക ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് അടുത്തായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മറ്റ് സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുതലായ അഞ്ചു ജില്ലകളിൽ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം, ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നാണ് പൊലീസ് മേധാവി വ്യക്തമാക്കിയത്. നിയന്ത്രണങ്ങൾ കർശനമാക്കാൻ ഡ്രോൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്തെ മുഴുവൻ പൊലീസിനെയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പൊതുഗതാഗതവും അവശ്യയാത്രകളും അനുവദിക്കും. റംസാൻ നോമ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഇളവ് നൽകും. ദീർഘദൂര യാത്രകൾ ഒഴിവാക്കണമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്ന് തിരിച്ചറിഞ്ഞ് സഹകരിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. രാത്രി 9 മണി മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണങ്ങൾ. ഈ സമയത്ത് വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം, ആഘോഷങ്ങൾ, ഒത്തുചേരലുകൾ ഒന്നും അനുവദിക്കില്ല. പൊതുഗതാഗതത്തെയും ചരക്ക് ഗതാഗതത്തെയും കർഫ്യൂവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ സർവീസ് തുടരും. ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ, പാൽ, പത്രം, മാധ്യമപ്രവർത്തകർ എന്നിവരടക്കം അവശ്യസർവീസുകൾക്കും രാത്രികാല ജോലിയിലുള്ളവർക്കും യാത്രയാകാം. സ്വകാര്യവാഹനങ്ങളിലും അത്യാവശ്യയാത്രകൾ അനുവദിക്കുമെങ്കിലും പരമാവധി ഒഴിവാക്കി സഹകരിക്കണമെന്ന് ഡിജിപി അറിയിച്ചു.
രാത്രികാല യാത്രകൾ നിരീക്ഷിക്കാൻ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും ജില്ലാ അതിർത്തികളിലും പരിശോധനയുണ്ടാവും. യാത്ര ചെയ്യുന്നവർ തിരിച്ചറിയൽ രേഖകൾ കാണിക്കുന്നതിനൊപ്പം യാത്രയുടെ ആവശ്യവും ബോധിപ്പിക്കേണ്ടിവരും. കാറിൽ യാത്ര ചെയ്യുന്നവർ ഒറ്റക്കായാലും മാസ്ക് ധരിക്കണം. ഡ്രൈവറടക്കം നാല് പേരെയാണ് അനുവദിക്കുന്നത്. റംസാൻ നോമ്പ് കാലമായതിനാൽ അതുമായി ബന്ധപ്പെട്ടുള്ള യാത്രകളെ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷകളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേരെയേ അനുവദിക്കൂ. ടാക്സികളിൽ ഡ്രൈവറെ കൂടാതെ മൂന്നുപേരെ അനുവദിക്കും. കുടുംബങ്ങൾ യാത്രചെയ്യുമ്പോൾ ഇളവുണ്ടാകും.
ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പനശാലകൾ ഒരുമണിക്കൂർ നേരത്തേ രാത്രി എട്ടിന് അടയ്ക്കും. രാവിലെ പത്തുമുതലായിരിക്കും പ്രവർത്തനം. രാത്രികർഫ്യൂ കാരണം ജീവനക്കാർക്ക് നേരത്തേ വീട്ടിലെത്താനാണ് ഈ മാറ്റമെന്ന് കോർപ്പറേഷന്റെ സർക്കുലറിൽ പറയുന്നു. രാത്രിനിയന്ത്രണം കർശനമാക്കാൻ കൂടുതൽ പൊലീസ് പട്രോൾ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള സ്പെഷ്യൽ യൂണിറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെ ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ഉപയോഗിക്കുന്നുണ്ട്. രാത്രി ഏഴുവരെമാത്രം പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ അതിനപ്പുറം പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകും.
ഇനി വീട്ടിലെത്തി പരിശോധന
കോവിഡ് വ്യാപനം തടയാൻ പഞ്ചായത്തുകളെയും നഗരസഭകളെയും പ്രതിരോധ നടപടികൾക്കായി വീണ്ടും രംഗത്തിറക്കുന്നു. മുൻഗണനാ വിഭാഗത്തിലുള്ളവരും വാക്സിനേഷൻ എടുക്കാത്തവരുമായവരെ വാർഡുതല സമിതികൾ മുഖേന കണ്ടെത്താൻ തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്കു സർക്കാർ നിർദ്ദേശം നൽകി. അങ്കണവാടി ജീവനക്കാർ വഴി ഇവരുടെ വിവരങ്ങൾ ശേഖരിച്ചു വാക്സിനേഷനു പ്രേരിപ്പിക്കാനാണു നീക്കം. എന്തൊക്കെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നതു സംബന്ധിച്ചു ചർച്ച ചെയ്തു തീരുമാനമെടുക്കാൻ പ്രത്യേക ഭരണസമിതി യോഗം ചേർന്നിട്ടില്ലാത്ത സ്ഥാപനങ്ങളോട് ഉടനടി അതു ചെയ്യാനും ആവശ്യപ്പെട്ടു.
പഞ്ചായത്ത്, വാർഡ്തല സമിതികൾ പ്രവർത്തിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകൾ പരിശോധന നടത്തും. രോഗ ലക്ഷണങ്ങളില്ലാത്തവർക്കു ക്വാറന്റീനിൽ കഴിയാൻ സൗകര്യമുള്ള കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രം (സിഎഫ്എൽടിസി) കലക്ടർമാരുമായി ആലോചിച്ച് ആരംഭിക്കണം. സിഎഫ്എൽടിസി തുടങ്ങുന്ന കാര്യത്തിൽ ആദ്യം സർക്കാർ മടിച്ചുനിന്നെങ്കിലും പിന്നീടു തീരുമാനം മാറ്റി. മുൻപ് ആരംഭിച്ചത് പലതും പിന്നീടു പ്രവർത്തനം നിർത്തിയിരുന്നു.
ലേബർ ക്യാംപുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക, കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ മാലിന്യനീക്കം തുടങ്ങിയവയുടെ കാര്യത്തിൽ മുൻപേയുള്ള തീരുമാനങ്ങൾ നടപ്പാക്കാനും ആവശ്യപ്പെട്ടു.
പൊലീസ് ട്രെയിനിങ് സെന്റർ അടച്ചു
തൃശൂർ രാമവർമപുരം പൊലീസ് അക്കാദമി വളപ്പിലെ ഇന്റഗ്രേറ്റഡ് പൊലീസ് ട്രെയിനിങ് സെന്ററിൽ 53 പേർ കോവിഡ് പോസിറ്റീവ്. വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പു ഡ്യൂട്ടി കഴിഞ്ഞെത്തിയവരാണ് ഏറെയും. കൂടുതൽ പേർക്കു കോവിഡ് ബാധയുണ്ടെന്നു സംശയിക്കുന്നതിനാൽ ട്രെയിനിങ് സെന്ററിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. നേരത്തെ കഴിഞ്ഞ സെപ്റ്റംബറിലും ട്രെയിനിങ് സെന്ററിൽ കോവിഡ് പടർന്നിരുന്നു. ഇരുനൂറോളം പേർക്ക് അന്നു കോവിഡ് സ്ഥിരീകരിച്ചു.
വാക്സിനേഷനും ശക്തമാക്കും
കോവിഡ് വ്യാപനം ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലേറെയുള്ള മേഖലകളിൽ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്തും. പോസിറ്റിവിറ്റി നിരക്ക് 3% ആയി കുറയ്ക്കുകയാണു ലക്ഷ്യം. സംസ്ഥാനത്ത് രണ്ടാം ഘട്ട കൂട്ടപ്പരിശോധന ഇന്നും നാളെയുമായി നടക്കും. 3 ലക്ഷം പേരെ പരിശോധിക്കും. അതിനിടെ വാക്സീൻ രണ്ടാം ഡോസിനും കോവിൻ പോർട്ടൽ വഴി ഓൺലൈൻ റജിസ്ട്രേഷൻ നിർബന്ധമാക്കി. വാക്സീൻ ക്ഷാമത്തിനിടെ തർക്കങ്ങൾ ഒഴിവാക്കി വിതരണം കാര്യക്ഷമമാക്കാനാണിത്. വാക്സീനായുള്ള സ്പോട് റജിസ്ട്രേഷൻ തൽക്കാലം നിർത്തിവയ്ക്കും.
നിലവിൽ 5 ലക്ഷം ഡോസ് വാക്സീനാണു സംസ്ഥാനത്തുള്ളത്. 5 ലക്ഷം ഡോസ് കൂടി അടിയന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പകുതിയെങ്കിലും ഇന്നെത്തുമെന്നു കരുതുന്നു. വാക്സീൻ ക്ഷാമം മൂലം പല ജില്ലകളിലെയും പ്രധാന കുത്തിവയ്പു കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
ബാങ്ക് സമയം 10 മുതൽ 2 വരെ
കോവിഡ് കണക്കിലെടുത്ത് ഈ മാസം 30 വരെ സംസ്ഥാനത്തെ ബാങ്ക് പ്രവൃത്തി സമയം രാവിലെ 10 മുതൽ ഉച്ചയ്ക്കു 2 വരെയായി കുറച്ചു. മുൻപ് 4 വരെയായിരുന്നു. പകുതി ജീവനക്കാർ മതിയെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എൽബിസി) നിർദ്ദേശിച്ചു. തിരക്കുള്ള ശാഖകളിൽ ആവശ്യമെങ്കിൽ കൂടുതൽ പേരാകാം. ഗുരുതര രോഗങ്ങളുള്ളവർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കും വർക് ഫ്രം ഹോം അനുവദിക്കും.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇനി ഒരു ഊഴവുമില്ല! കുഞ്ഞാലി മരക്കാറോടെ എല്ലാ ഊഴവും ഞാൻ നിർത്തി
- കോവിഡ് വ്യാപനം: ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി
- സൂര്യനിൽ ഗർത്തം രൂപപ്പെട്ടത് നമ്മളറിഞ്ഞത് ഏതാണ്ട് 15 കോടി കിലോമീറ്ററുകൾക്ക് അപ്പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍