കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുതലായ അഞ്ചു ജില്ലകളിൽ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും; രാത്രികാല കർഫ്യൂ ലംഘിച്ചാൽ കേസെടുക്കും; കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം ജില്ലകളിൽ യുദ്ധ സമാനമായ സാഹചര്യമൊരുക്കി പ്രതിരോധം; ലോക്ഡൗണിനുള്ള സാധ്യത അടയുന്നില്ല; ഇന്ന് നിർണ്ണായക യോഗം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കർഫ്യൂ പ്രാബല്യത്തിൽ. അതിശക്തമായ പരിശോധനകളാണ് ഇന്നലെ രാത്രി കേരളത്തിലുട നീളം നടന്നത്. ഈ നിയന്ത്രണത്തിനും രോഗ വ്യാപനത്തെ പിടിച്ചു നിർത്താനായി്ല്ലെങ്കിൽ കേരളം വീണ്ടും ലോക് ഡൗണിലേക്ക് പോകും. രോഗികളുടെ എണ്ണം പ്രതിദിനം ഇരപതിനായിരമായി ഉയരുന്ന സാഹചര്യത്തിലാണ് ഇത്. കർശനമായ പരിശോധനകളാണ് ഇന്നലെ പൊലീസ് നടത്തിയത്. രാത്രി 9 മണിക്ക് ശേഷം ആരും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പിക്കും.
ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുന്നുണ്ട്. ലോക്ഡൗൺ അടക്കമുള്ള കാര്യങ്ങൾ ആലോചിക്കും. ദേശീയ തലത്തില്‍ ലോക് ഡൗൺ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ മഹരാഷ്ട്രയും ഡൽഹിയും ഉത്തർപ്രദേശുമെല്ലാം പ്രാദേശിക ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് അടുത്തായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മറ്റ് സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുതലായ അഞ്ചു ജില്ലകളിൽ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം, ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നാണ് പൊലീസ് മേധാവി വ്യക്തമാക്കിയത്. നിയന്ത്രണങ്ങൾ കർശനമാക്കാൻ ഡ്രോൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്തെ മുഴുവൻ പൊലീസിനെയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പൊതുഗതാഗതവും അവശ്യയാത്രകളും അനുവദിക്കും. റംസാൻ നോമ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഇളവ് നൽകും. ദീർഘദൂര യാത്രകൾ ഒഴിവാക്കണമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്ന് തിരിച്ചറിഞ്ഞ് സഹകരിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. രാത്രി 9 മണി മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണങ്ങൾ. ഈ സമയത്ത് വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം, ആഘോഷങ്ങൾ, ഒത്തുചേരലുകൾ ഒന്നും അനുവദിക്കില്ല. പൊതുഗതാഗതത്തെയും ചരക്ക് ഗതാഗതത്തെയും കർഫ്യൂവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ സർവീസ് തുടരും. ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ, പാൽ, പത്രം, മാധ്യമപ്രവർത്തകർ എന്നിവരടക്കം അവശ്യസർവീസുകൾക്കും രാത്രികാല ജോലിയിലുള്ളവർക്കും യാത്രയാകാം. സ്വകാര്യവാഹനങ്ങളിലും അത്യാവശ്യയാത്രകൾ അനുവദിക്കുമെങ്കിലും പരമാവധി ഒഴിവാക്കി സഹകരിക്കണമെന്ന് ഡിജിപി അറിയിച്ചു.
രാത്രികാല യാത്രകൾ നിരീക്ഷിക്കാൻ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും ജില്ലാ അതിർത്തികളിലും പരിശോധനയുണ്ടാവും. യാത്ര ചെയ്യുന്നവർ തിരിച്ചറിയൽ രേഖകൾ കാണിക്കുന്നതിനൊപ്പം യാത്രയുടെ ആവശ്യവും ബോധിപ്പിക്കേണ്ടിവരും. കാറിൽ യാത്ര ചെയ്യുന്നവർ ഒറ്റക്കായാലും മാസ്ക് ധരിക്കണം. ഡ്രൈവറടക്കം നാല് പേരെയാണ് അനുവദിക്കുന്നത്. റംസാൻ നോമ്പ് കാലമായതിനാൽ അതുമായി ബന്ധപ്പെട്ടുള്ള യാത്രകളെ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷകളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേരെയേ അനുവദിക്കൂ. ടാക്സികളിൽ ഡ്രൈവറെ കൂടാതെ മൂന്നുപേരെ അനുവദിക്കും. കുടുംബങ്ങൾ യാത്രചെയ്യുമ്പോൾ ഇളവുണ്ടാകും.
ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പനശാലകൾ ഒരുമണിക്കൂർ നേരത്തേ രാത്രി എട്ടിന് അടയ്ക്കും. രാവിലെ പത്തുമുതലായിരിക്കും പ്രവർത്തനം. രാത്രികർഫ്യൂ കാരണം ജീവനക്കാർക്ക് നേരത്തേ വീട്ടിലെത്താനാണ് ഈ മാറ്റമെന്ന് കോർപ്പറേഷന്റെ സർക്കുലറിൽ പറയുന്നു. രാത്രിനിയന്ത്രണം കർശനമാക്കാൻ കൂടുതൽ പൊലീസ് പട്രോൾ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള സ്പെഷ്യൽ യൂണിറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെ ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ഉപയോഗിക്കുന്നുണ്ട്. രാത്രി ഏഴുവരെമാത്രം പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ അതിനപ്പുറം പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകും.
ഇനി വീട്ടിലെത്തി പരിശോധന
കോവിഡ് വ്യാപനം തടയാൻ പഞ്ചായത്തുകളെയും നഗരസഭകളെയും പ്രതിരോധ നടപടികൾക്കായി വീണ്ടും രംഗത്തിറക്കുന്നു. മുൻഗണനാ വിഭാഗത്തിലുള്ളവരും വാക്സിനേഷൻ എടുക്കാത്തവരുമായവരെ വാർഡുതല സമിതികൾ മുഖേന കണ്ടെത്താൻ തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്കു സർക്കാർ നിർദ്ദേശം നൽകി. അങ്കണവാടി ജീവനക്കാർ വഴി ഇവരുടെ വിവരങ്ങൾ ശേഖരിച്ചു വാക്സിനേഷനു പ്രേരിപ്പിക്കാനാണു നീക്കം. എന്തൊക്കെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നതു സംബന്ധിച്ചു ചർച്ച ചെയ്തു തീരുമാനമെടുക്കാൻ പ്രത്യേക ഭരണസമിതി യോഗം ചേർന്നിട്ടില്ലാത്ത സ്ഥാപനങ്ങളോട് ഉടനടി അതു ചെയ്യാനും ആവശ്യപ്പെട്ടു.
പഞ്ചായത്ത്, വാർഡ്തല സമിതികൾ പ്രവർത്തിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകൾ പരിശോധന നടത്തും. രോഗ ലക്ഷണങ്ങളില്ലാത്തവർക്കു ക്വാറന്റീനിൽ കഴിയാൻ സൗകര്യമുള്ള കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രം (സിഎഫ്എൽടിസി) കലക്ടർമാരുമായി ആലോചിച്ച് ആരംഭിക്കണം. സിഎഫ്എൽടിസി തുടങ്ങുന്ന കാര്യത്തിൽ ആദ്യം സർക്കാർ മടിച്ചുനിന്നെങ്കിലും പിന്നീടു തീരുമാനം മാറ്റി. മുൻപ് ആരംഭിച്ചത് പലതും പിന്നീടു പ്രവർത്തനം നിർത്തിയിരുന്നു.
ലേബർ ക്യാംപുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക, കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ മാലിന്യനീക്കം തുടങ്ങിയവയുടെ കാര്യത്തിൽ മുൻപേയുള്ള തീരുമാനങ്ങൾ നടപ്പാക്കാനും ആവശ്യപ്പെട്ടു.
പൊലീസ് ട്രെയിനിങ് സെന്റർ അടച്ചു
തൃശൂർ രാമവർമപുരം പൊലീസ് അക്കാദമി വളപ്പിലെ ഇന്റഗ്രേറ്റഡ് പൊലീസ് ട്രെയിനിങ് സെന്ററിൽ 53 പേർ കോവിഡ് പോസിറ്റീവ്. വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പു ഡ്യൂട്ടി കഴിഞ്ഞെത്തിയവരാണ് ഏറെയും. കൂടുതൽ പേർക്കു കോവിഡ് ബാധയുണ്ടെന്നു സംശയിക്കുന്നതിനാൽ ട്രെയിനിങ് സെന്ററിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. നേരത്തെ കഴിഞ്ഞ സെപ്റ്റംബറിലും ട്രെയിനിങ് സെന്ററിൽ കോവിഡ് പടർന്നിരുന്നു. ഇരുനൂറോളം പേർക്ക് അന്നു കോവിഡ് സ്ഥിരീകരിച്ചു.
വാക്സിനേഷനും ശക്തമാക്കും
കോവിഡ് വ്യാപനം ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലേറെയുള്ള മേഖലകളിൽ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്തും. പോസിറ്റിവിറ്റി നിരക്ക് 3% ആയി കുറയ്ക്കുകയാണു ലക്ഷ്യം. സംസ്ഥാനത്ത് രണ്ടാം ഘട്ട കൂട്ടപ്പരിശോധന ഇന്നും നാളെയുമായി നടക്കും. 3 ലക്ഷം പേരെ പരിശോധിക്കും. അതിനിടെ വാക്സീൻ രണ്ടാം ഡോസിനും കോവിൻ പോർട്ടൽ വഴി ഓൺലൈൻ റജിസ്ട്രേഷൻ നിർബന്ധമാക്കി. വാക്സീൻ ക്ഷാമത്തിനിടെ തർക്കങ്ങൾ ഒഴിവാക്കി വിതരണം കാര്യക്ഷമമാക്കാനാണിത്. വാക്സീനായുള്ള സ്പോട് റജിസ്ട്രേഷൻ തൽക്കാലം നിർത്തിവയ്ക്കും.
നിലവിൽ 5 ലക്ഷം ഡോസ് വാക്സീനാണു സംസ്ഥാനത്തുള്ളത്. 5 ലക്ഷം ഡോസ് കൂടി അടിയന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പകുതിയെങ്കിലും ഇന്നെത്തുമെന്നു കരുതുന്നു. വാക്സീൻ ക്ഷാമം മൂലം പല ജില്ലകളിലെയും പ്രധാന കുത്തിവയ്പു കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
ബാങ്ക് സമയം 10 മുതൽ 2 വരെ
കോവിഡ് കണക്കിലെടുത്ത് ഈ മാസം 30 വരെ സംസ്ഥാനത്തെ ബാങ്ക് പ്രവൃത്തി സമയം രാവിലെ 10 മുതൽ ഉച്ചയ്ക്കു 2 വരെയായി കുറച്ചു. മുൻപ് 4 വരെയായിരുന്നു. പകുതി ജീവനക്കാർ മതിയെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എൽബിസി) നിർദ്ദേശിച്ചു. തിരക്കുള്ള ശാഖകളിൽ ആവശ്യമെങ്കിൽ കൂടുതൽ പേരാകാം. ഗുരുതര രോഗങ്ങളുള്ളവർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കും വർക് ഫ്രം ഹോം അനുവദിക്കും.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍