കേന്ദ്രം കർശനമായി നിർദേശിച്ചിട്ടും ആർടിപിസിആറിനോട് മുഖം തിരിച്ച് കേരളം; രോഗമുക്തരുടെ എണ്ണം കൂട്ടാൻ ആന്റിജൻ പരിശോധന നടത്തുമ്പോൾ കോവിഡ് ഉള്ളവരും ആൾക്കൂട്ടത്തിലെത്തുന്ന സ്ഥിതി; കോവിഡ് പ്രോട്ടോക്കോൾ എല്ലാം മറന്ന തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ കേരളം വൻ അപകടത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡിനെ തുടക്കത്തിൽ നല്ലതുപോലെ നേരിട്ട സംസ്ഥാനമെന്ന പേരുണ്ടായിരുന്നത് കേരളത്തിനാണ്. എന്നാൽ, ഇതേ കേരളം രാഷ്ട്രീയം എത്തിയപ്പോൾ എല്ലാം മറക്കുന്ന കാഴ്ച്ച കണ്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള നാടായി തന്നെ ഒരുവേള അറിയപ്പെട്ടു. കോവിഡ് വാക്സിനേഷന്റെ കാര്യത്തിൽ അടക്കം തുടക്കത്തിൽ വീഴ്ച്ചകൾ വരുത്തി. ഇപ്പോൾ സംസ്ഥാനത്ത് കോവിഡ് നിരക്ക് കുത്തനെ ഉയരുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കയാണ്.
അതിവേഗം കോവിഡ് വ്യാപനം നടക്കുന്ന ഘട്ടത്തിലാണ് സംസ്ഥാനം ഇപ്പോൾ എന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിന്റെ കോവിഡ് പ്രതിരോധ രീതി പര്യാപ്തമാണോ എന്ന ചോദ്യവും അതുകൊണ്ടുതന്നെ പ്രസക്തമാകുകയാണ്. കോവിഡ് പരിശോധനാ രീതിയിൽ അടക്കം കേരളം വീഴ്ച്ച വരുത്തിയെന്നാണ് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തുന്നത്.
ആർടിപിസിആർ പരിശോധനയ്ക്കു പകരം ആന്റിജൻ പരിശോധനയെ അമിതമായി ആശ്രയിക്കുന്നതാണു കേരളത്തിന്റെ പ്രധാന വീഴ്ചകളിൽ ഒന്നായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. ഫെബ്രുവരി 10 മുതൽ ഏപ്രിൽ ആറു വരെയുള്ള 8 ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോൾ ആർടി പിസിആർ പരിശോധന ഒരു ഘട്ടത്തിൽ പോലും കേരളത്തിൽ 53 ശതമാനം കടന്നിട്ടില്ല. കുറഞ്ഞത് 70% ആർടിപിസിആർ പരിശോധന ഉറപ്പാക്കണം എന്നതായിരുന്നു കേന്ദ്ര നിർദ്ദേശം. ഈ അവസ്ഥയിലേക്ക് കേരളം ഒരു ഘട്ടത്തിലും എത്തിയതുമില്ല.
ഫെബ്രുവരി, മാർച്ച് ആദ്യവാരം വരെ ആകെ പരിശോധനയുടെ 38% വരെയേ പരമാവധി കേരളം ആർടി പിസിആർ നടത്തിയിട്ടുള്ളു. മാർച്ച് രണ്ടാംവാരത്തിൽ ഇത് 53% എത്തി. പിന്നീടുള്ള ആഴ്ചകളിൽ ഇതു താഴ്ന്നു വരുന്ന പ്രവണത തുടരുന്നു. വേഗത്തിൽ പരിശോധന ഫലം ലഭിക്കുമെന്നതും കുറഞ്ഞ ചെലവു മതിയെന്നതുമാണു പല സംസ്ഥാന സർക്കാരുകളെയും ആന്റിജൻ പരിശോധനയെ മാത്രം ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയവർ പുറത്തുപോകുമ്പോൾ വലിയ റിസ്ക്ക് നിലനിൽക്കുന്നു. ഇവർപൂർണമായും രോഗം ഭേദമാകാതെ ആൾക്കൂട്ടത്തിലേക്ക് പോകുന്ന അവസ്ഥയാണ് ഉണ്ടായത്. ഇത് കടുത്ത വൈറസ് വ്യാപനം എന്ന അപകടകരമായ സ്ഥിതിയിലേക്കു കാര്യങ്ങൾ കൊണ്ടുപോയി.
പോസിറ്റിവ് കേസുകളുടെ കാര്യത്തിൽ സംശയിക്കേണ്ടതില്ലെങ്കിലും നെഗറ്റിവ് കേസുകൾ കണ്ണിൽപെടാതെ പോകാനുള്ള സാധ്യത കൂടുതലാണെന്ന അപകടം ആന്റിജൻ ടെസ്റ്റുകൾക്കുണ്ട്. ലഭ്യമായതിൽ വച്ചേറ്റവും കൃത്യതയുള്ളതെന്നു വിശേഷിപ്പിക്കപ്പെടുന്ന (ഗോൾഡ് സ്റ്റാൻഡേഡ്) ആർടി പിസിആർ പരിശോധന വർധിപ്പിക്കണമെന്നു നിർദേശിക്കുന്നതും അതുകൊണ്ടു തന്നെ. ആന്റിജൻ ടെസ്റ്റ് നെഗറ്റിവായതിന്റെ ബലത്തിൽ ആൾക്കൂട്ടത്തിലേക്കിറങ്ങുന്ന ഒരു വ്യക്തി വ്യാപകമായി കോവിഡ് പരത്താനിടയാക്കുമെന്നതാണു യാഥാർഥ്യം. നിയമസഭാ തിരഞ്ഞെടുപ്പു പോലെ ഇത്രയേറെ ആൾക്കൂട്ടങ്ങളുണ്ടായ ഒരു സമയത്തും ആന്റിജൻ ടെസ്റ്റുകൾക്കു പിന്നാലെ പോയ കേരളത്തിന്റെ രീതിയാണ് വിമർശനത്തിനിടയാക്കുന്നത്.
ആർടി പിസിആർ വഴി കേസുകളുടെ എണ്ണം പെട്ടെന്നു കുറയ്ക്കാൻ കഴിയുമെന്നല്ല, പകരം വൈറസ് ബാധിതരെ കണ്ടെത്തുന്നതിൽ കൂടുതൽ സുശ്ശക്തമായ പരിശോധനാ രീതിയെന്ന നിലയിലാണ് ഇതിനെ കാണേണ്ടത്. പുതിയ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കി ദീർഘകാല പ്രയോജനം നൽകും. ആന്റിജൻ ഫലം മാത്രം വിലയിരുത്തി കോവിഡ് വ്യാപനം താഴ്ന്നു (ഫ്ളാറ്റൻ ദ് കർവ്) എന്നു വിലയിരുത്തുന്നതും അപകടം വിളിച്ചു വരുത്തുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു.
ഒരു പ്രത്യേക സ്ഥലത്തു പെട്ടെന്നു കോവിഡ് വ്യാപനമുണ്ടായാൽ, അവിടെ വ്യാപകാടിസ്ഥാനത്തിൽ മേൽനോട്ടം നടത്തുന്നതിനും മറ്റും ആന്റിജൻ ടെസ്റ്റിനു മുൻഗണന നൽകാം. കണ്ടെയ്ന്മെന്റ് മേഖലയ്ക്കു പുറത്തുള്ള സ്ഥലങ്ങളിൽ ആർടി പിസിആർ പരിശോധനയ്ക്കാണു പ്രഥമ പരിഗണന നൽകേണ്ടത്. ആശുപത്രികളിലും ഈ രീതി തുടരണം. ഇവിടങ്ങളിൽ രോഗലക്ഷണമുള്ളവരാകും കൂടുതലും പരിശോധന തേടി വരുന്നത് എന്നതു കൊണ്ടാണ് ഈ നിർദ്ദേശം. കോവിഡ് പരിശോധന സ്വയം ആവശ്യപ്പെട്ടെത്തുന്നവരുടെ കാര്യത്തിൽ അതതു സംസ്ഥാനങ്ങളിലെ സ്ഥിതി അനുസരിച്ച് ഏത് ടെസ്റ്റിന് മുൻഗണന നൽകണമെന്നു തീരുമാനിക്കാം.
ആന്റിജൻ പരിശോധനയിൽ കോവിഡ് നെഗറ്റീവായാലും ലക്ഷണങ്ങളുണ്ടെങ്കിൽ ആർടി പിസിആർ പരിശോധന കൂടി നിർബന്ധമായി നടത്തണം. ആന്റിജൻ പരിശോധന ഫലം പോസിറ്റിവായാൽ കോവിഡ് നിസ്സംശയം സ്ഥിരീകരിക്കാമെങ്കിലും നെഗറ്റിവായാൽ ഒന്നുകൂടി ഉറപ്പിക്കേണ്ടതുണ്ട്. അതിനാണ് ഏറ്റവും കൃത്യതയുള്ള ആർടി പിസിആർ പരിശോധനകൂടി നടത്തേണ്ടത്. കോവിഡ് ബാധിതരിൽ ഒരാൾ പോലും വിട്ടുപോകുന്നതു വ്യാപനസാധ്യത വർധിപ്പിക്കുമെന്നതു കൊണ്ടാണിത്.
കോവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ആർടിപിസിആർ പരിശോധന കുറഞ്ഞുവെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കോവിഡ് വർധനയ്ക്ക് ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും ദീർഘകാല പ്രതിരോധ നടപടിയിൽ പരിശോധനാ രീതിയും പ്രധാനമാണ്. പഞ്ചാബ്, ഹരിയാന, തമിഴ്നാട്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ആർടി പിസിആർ പരിശോധന മെച്ചപ്പെട്ട നിലയിലാണ്.
ആന്റിജൻ ടെസ്റ്റ് നൽകുന്ന അപകടം തിരിച്ചറിയാനുള്ള ഏറ്റവും നല്ല പാഠങ്ങളിൽ ഒന്ന് ഡൽഹി സർക്കാരിന്റേതാണ്. ആന്റിജൻ ടെസ്റ്റ് നടത്തിയവരിൽ നെഗറ്റിവ് എന്നു കണ്ടെത്തിയ 2818 പേരെ വീണ്ടും ആർടി പിസിആറിനു വിധേയമാക്കിയപ്പോൾ 404 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആവർത്തിച്ചുള്ള ടെസ്റ്റ് നടത്താതെ വിട്ടിരുന്നെങ്കിൽ കണ്ടുപിടിക്കാതെ പോകുമായിരുന്ന 404 കേസുകളെക്കുറിച്ച് ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുണ്ടായിരുന്നു. ഒരു കോവിഡ് കേസു പോലും കണ്ടെത്താതെ പോകുന്നത് വൈറസ് വ്യാപനം വീണ്ടും വർധിപ്പിക്കാമെന്നതു പരിഗണിക്കുമ്പോൾ ഇതിന് പ്രാധാന്യമേറെയാണ്.
Stories you may Like
- മുഷ്താഖ് അലി ട്രോഫി: നാലാം ജയം ലക്ഷ്യമിട്ട് കേരളം; എതിരാളി ആന്ധ്രാപ്രദേശ്
- കോവിഡ് റിപ്പബ്ലിക്ക്: സി ടി വില്യം എഴുതുന്ന ലേഖന പരമ്പര രണ്ടാംഭാഗം
- ജീവന്റെ വിലയുള്ള ജാഗ്രത ഇനിയും തുടരണമെന്ന് ആരോഗ്യമന്ത്രി
- രണ്ടു ദിവസത്തിനിടെ രണ്ട് തവണ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു; മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം
- ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ 66 റൺസിന് തകർത്തത് ഇന്ത്യ; പരമ്പരയിൽ മുന്നിൽ
- TODAY
- LAST WEEK
- LAST MONTH
- പാലായിൽ ജോസ് കെ മാണി കടുത്ത മത്സരം നേരിടുന്നുവെന്ന് സിപിഐ; മാണി സി കാപ്പന് സീറ്റ് നിഷേധിച്ചതിൽ മണ്ഡലത്തിൽ അതൃപ്തിയെന്നും പാർട്ടി വിലയിരുത്തൽ; പാലായിലും റാന്നിയിലും ഇരിക്കൂറിലും കാഞ്ഞിരപ്പള്ളിയിലും സിപിഐ നിശ്ശബ്ദമായിരുന്നെന്ന് കേരള കോൺഗ്രസ്
- പുതുപ്പള്ളിയും കോട്ടയവും ഒഴിച്ച് ഏതുസീറ്റും നേടും; കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇടിവ് തട്ടും; എറണാകുളവും മലപ്പുറവും ഒഴികെ 12 ജില്ലകളിലും മുന്നിൽ; എന്നിട്ടും സിപിഎമ്മിന്റെ കണക്കിൽ 80 സീറ്റ് വരെ മാത്രം
- തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇഡിക്കെതിരെ കേസ് എടുത്തത് പിണറായിക്ക് വൻവിനയാകും; സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന പേരിൽ പൊലീസുകാരെ പ്രതി ചേർത്ത് പ്രത്യേക കേസെടുക്കാൻ സാധ്യത തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്: കോടതി വിധിയുടെ വെളിച്ചത്തിൽ ഇഡി നടത്തുന്നത് വൻ നീക്കങ്ങൾ
- വ്യാജരേഖകൾ നല്കി വിസ അടിപ്പിച്ച ഏജന്റിന്റെ ചതിയിൽ വീണു യു കെയിൽ എത്തിയ മലയാളി യുവാവിന് വഴിയിൽ ക്രൂര മർദ്ദനം; അബോധാവസ്ഥ മാറിയപ്പോൾ ഡിസ്ചാർജ് ചെയ്ത് എൻ എച്ച് എസ്; നാട്ടിലേക്ക് മടങ്ങാൻ പോലുമാകാതെ ഒരു മലയാളി യുവാവ്
- ഭാര്യയുടെ വിയോഗമറിയാതെ ഭർത്താവിന്റെ വിടവാങ്ങൽ; പിന്നാലെ മരുമകളുടെയും മരണം: ഗുജറാത്തിൽ മലയാളി കുടുംത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു
- അജിനെ ഒഴിവാക്കി മോൾ വീട്ടിലേക്ക് വരണമെന്ന് കരഞ്ഞ് പറഞ്ഞ് ഉമ്മ; നടപ്പില്ലെന്ന് കട്ടായം പറഞ്ഞ് അസിഫ; വീട് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമെന്നും ഭർത്താവിനൊപ്പം പോകാൻ താൽപര്യമെന്നും പറഞ്ഞതോടെ അതനുവദിച്ച് ഹോസ്ദുർഗ് കോടതി; ഒളിച്ചോടിയ ദമ്പതികൾക്ക് സംരക്ഷണവുമായി പറക്കളായിലെ ബിജെപി-ആർഎസ്എസ് പ്രവർത്തകരും
- ദുഃഖമാചരിക്കാൻ കറുത്ത വസ്ത്രങ്ങൾ ധരിച്ചപ്പോഴും ഡിസൈൻ ഭംഗിയിലൂടെ കോടികൾ ചെലവഴിച്ച് രാജകൊട്ടാരത്തിലെ സ്ത്രീകൾ; കുട്ടികളെ വീട്ടിലിരുത്തി കേയ്റ്റ് സംസ്കാരത്തിനെത്തിയത് ലക്ഷങ്ങൾ വിലയുള്ള വജ്രാഭരണങ്ങൾ അണിഞ്ഞ്
- നന്നായി മലയാളം സംസാരിക്കുന്ന പ്രതിക്ക് വേണ്ടി ദ്വിഭാഷി; അഞ്ചരയ്ക്ക് കൊലപാതകവും ആറു മണിക്ക് തീവണ്ടി യാത്രയും; തിരിച്ചെത്തിയപ്പോൾ സെൻകുമാറും വിളിച്ചു; തമിഴ്നാട്ടിൽ പോയപ്പോൾ അറസ്റ്റും! അമീറുൾ ഇസ്ലാം നിരപരാധിയെന്ന് അമ്പിളി ഓമനക്കുട്ടൻ; ജിഷാ കേസ് അട്ടിമറിച്ചോ? ആക്ഷൻ കൗൺസിൽ കൺവീനറുടെ പോസ്റ്റിൽ ചർച്ച
- 2013 ൽ പതിനെട്ട് പേർ മാത്രം അപേക്ഷിച്ച സംവരണ തസ്തികയിൽ അപേക്ഷിച്ച് ജോലി കിട്ടാത്ത പി.കെ.ബിജുവിന്റെ ഭാര്യയ്ക്ക് 2020 ൽ 140 അപേക്ഷകരിൽ ഒന്നാമതായി ജനറൽ ലിസ്റ്റിൽ ഇടം പിടിച്ചു; ജോലിക്കായി സമർപ്പിച്ച പ്രബന്ധം ഈച്ചക്കോപ്പി: മറ്റൊരു യുവ നേതാവ് കൂടി പിൻവാതിൽ നിയമന വിവാദത്തിൽ
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- രാത്രി കൂട്ടുകിടക്കാൻ വിളിച്ചുവരുത്തിയ ശേഷം പതിനാറുകാരനോട് ലൈംഗികാതിക്രമം; കുളത്തൂപുഴ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ; 69 കാരി ഉപദ്രവിക്കുന്നതായി പുറത്തുപറഞ്ഞത് കുട്ടി തന്നെ
- കൊലപാതകത്തിന് ശേഷം നേതാവ് സംരക്ഷിക്കില്ലെന്ന തോന്നൽ; കൂട്ടുപ്രതികളോട് സഖാവിനെതിരെ പറഞ്ഞത് വാക്കു തർക്കമായി; പ്രകോപനം നടന്നത് മറ്റൊരു സഖാവിന്റെ വീട്ടിലെ ഒളിത്താമസത്തിനിടെ; ബോധരഹിതനെ കെട്ടിത്തൂക്കിയത് മറ്റ് പ്രതികൾ; രതീഷ് കൂലോത്തിന്റെ കൊലപാതകത്തിലും സിപിഎം പ്രതിക്കൂട്ടിൽ
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- പരിശോധനക്ക് തടഞ്ഞപ്പോൾ കൂളായി ചാടിയിറങ്ങി തൊക്കുയർത്തി പൊലീസുകാരനെ വെടിവച്ചുകൊന്നു; കൊലയാളിയുടെ പിന്നാലെ 40 മൈൽ പാഞ്ഞു ചുട്ടെരിച്ച് പൊലീസും; അപൂർവ്വമായ ഒരു വീഡിയോ കാണാം
- കുണ്ടറയിൽ മേഴ്സികുട്ടിയും കൊല്ലത്ത് മുകേഷും തോൽക്കും; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി വിപ്ലവം; നേമത്തും മഞ്ചേശ്വരത്തും ബിജെപി; ശ്രീധരൻ തോൽക്കും; സംസ്ഥാന ഇന്റലിജൻസ് പ്രവചിക്കുന്നത് 77 സീറ്റുമായി ഭരണ തൂടർച്ച; കേന്ദ്ര ഇന്റലിജൻസ് യുഡിഎഫിനൊപ്പവും; രണ്ട് റിപ്പോർട്ടിലുമുള്ളത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ തീക്ഷണത
- ചികിൽസ യുഎഇയിൽ ആക്കാമെന്ന് നിർദ്ദേശിച്ചത് അബുദാബി രാജകുടുംബം; ശതകോടീശ്വരനെ മടക്കി കൊണ്ടു പോകാൻ പ്രത്യേക വിമാനം അയച്ചത് ഗൾഫിലെ രാജകുടുംബം; ഇനി നടുവേദനയ്ക്കുള്ള ചികിൽസ അബുദാബിയിലെ കൊട്ടാര സദൃശ്യമായ വീട്ടിൽ; ദൈവത്തിന് നന്ദിപറഞ്ഞ് യൂസഫലിയും ഭാര്യയും മടങ്ങിയത് രാത്രി ഒന്നരയോടെ
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- ആർഎസ്എസിന് ഏറ്റവും കൂടുതൽ ശാഖകളും ബലിദാനികളും ഉള്ള സ്ഥലം; പ്രചരണം കൊഴുപ്പിക്കാൻ എത്തേണ്ടിയിരുന്നത് സാക്ഷാൽ അമിത്ഷാ! കേന്ദ്ര ആഭ്യന്തര മന്ത്രി 25-ന് മണ്ഡലത്തിൽ എത്തുമ്പോൾ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥ; എൻ ഹരിദാസിന്റെ പത്രിക തള്ളിയത് ഷംസീറിനിട്ട് മുട്ടൻ പണിയോ? കടുത്ത ആശങ്കയിൽ സിപിഎമ്മും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍