രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 19,000 ത്തോട് അടുത്തു; മരണസംഖ്യ 603 ആയി ഉയർന്നു; കേസുകളുടെ ഇരട്ടിപ്പ് നിരക്ക് കുറഞ്ഞത് ഏകആശ്വാസം; ആശങ്കയേറുന്നത് മഹാരാഷ്ട്രയിൽ; ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 552 പേർക്ക്; മുംബൈയിൽ ക്വാറന്റൈൻ സെന്ററിൽ തീപിടുത്തം; പ്രതിരോധ നടപടികൾക്കായി ഡൽഹി-നോയിഡ അതിർത്തി അടച്ചു.; രാജ്യമൊട്ടാകെ ടെലി സർവേ നടത്താൻ കേന്ദ്രസർക്കാർ; മൊബൈലുകളിലേക്ക് കോൾ എത്തുക 1921 എന്ന നമ്പറിൽ നിന്ന്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകൾ 18,985 ആയി ഉയർന്നു. മരണ സംഖ്യ 603 ആയും കൂടി. ചൊവ്വാഴ്ച മാത്രം 1,336 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,122 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3271പേർ രോഗമുക്തി നേടി. പോസിറ്റീവ് കേസുകളുടെ ഇരട്ടിപ്പിന്റെ നിരക്ക് 3.4 ദിവസം എന്നത് 7.5 ദിവസമായി കുറഞ്ഞതാണ് ആശ്വാസകരമായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്.
552 പേർക്കു കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് ചൊവ്വാഴ്ച കണക്കുകളിൽ മുന്നിൽനിൽക്കുന്നത്. 5218 പേർക്ക് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു. ചൊവ്വാഴ്ച 19 പേർ കൂടി മരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് മരണം 251 ആയി ഉയർന്നു.
ഗുജറാത്തിലും മഹാരാഷ്ട്രയ്ക്കു സമാനമായ അവസ്ഥയാണ്. 239 പേർക്ക് ഗുജറാത്തിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ആകെ രോഗബാധിതരുടെ എണ്ണം 2178 ആയി ഉയർന്നു. 90 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ചൊവ്വാഴ്ച മാത്രം 19 പേർ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങി. ഉത്തർപ്രദേശാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ സെഞ്ചുറി പിന്നിട്ട മറ്റൊരു സംസ്ഥാനം. 110 പേർക്ക് ഇവിടെ രോഗബാധ ഉറപ്പിച്ചു. 1294 പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചിരിക്കുന്നത്.
ഡൽഹി (75), രാജസ്ഥാൻ (83), തമിഴ്നാട് 76), മധ്യപ്രദേശ് (67), തെലങ്കാന (56), ആന്ധ്രാപ്രദേശ് (35), കേരളം (19), കർണാടക (10), പശ്ചിമ ബംഗാൾ (53), ജമ്മു കശ്മീർ (12), ഹരിയാന (4), പഞ്ചാബ് (6), ബിഹാർ (13), ഒഡീഷ (5), ഛണ്ഡിഗഡ് (1), മേഘാലയ (1) എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ചവരുടെ എണ്ണം.പ്രതിരോധ നടപടികളുടെ ഭാഗമായി ഡൽഹി-നോയിഡ അതിർത്തി അടച്ചു.
മുംബൈയിൽ ക്വാറന്റൈൻ സെന്ററിൽ തീപിടുത്തം
തെക്കൻ മുംബൈയിൽ കൊറോണ വൈറസ് രോഗികൾക്കായി ക്വാറന്റൈൻ സെന്ററായി ഉപയോഗിച്ചിരുന്ന ഹോട്ടലിൽ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരം നാഗ്പഡയിലെ റിപ്പൺ ഹോട്ടലിലായിരുന്നു സംഭവം. 25 രോഗികളും ഇവരെ പരിചരിക്കുന്ന രണ്ടു പേരെയും രക്ഷപെടുത്തി. ഹോട്ടലിലെ കൂളിം സിസ്റ്റം പ്രവർത്തിച്ചതിനാലാണ് വൻദുരന്തം ഒഴിവായത്
കേന്ദ്രസർക്കാർ ടെലി സർവേ നടത്തും
കോവിഡിനെ കുറിച്ച് ടെലി സർവേ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പൗരന്മാരുടെ മൊബൈലുകളിലേക്ക് വിളിച്ചാണ് സർവേ. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് സർവേ നടപ്പാക്കുന്നത്. 1921 എന്ന നമ്പറിൽ നിന്നായിരിക്കും കോവിഡ് വിശേഷങ്ങൾ തിരക്കി കോൾ എത്തുക.
രണ്ടുദിവസത്തേക്ക് റാപ്പിഡ് ടെസ്റ്റുകൾ അരുത്
രണ്ടുദിവസത്തേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കരുതെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. ടെസ്റ്റിന്റെ കാര്യക്ഷമതയെ കുറിച്ച് പരാതികൾ ഉയർന്നതോടെയാണ് ഐസിഎംആറിന്റെ നിർദ്ദേശം വന്നത്. കിറ്റുകൾ ഐസിഎംആർ വിദഗ്ദ്ധർ വിശദമായി പരിശോധിക്കും. അതിന് ശേഷമാകും പരിശോധനകൾ തുടരണമോയെന്ന് തീരുമാനിക്കുക. കോവിഡ 19 വൈറസ് വ്യാപന സാധ്യത തിരിച്ചറിയുന്നതിനാണ് റാപ്പിഡ് ടെസ്റ്റ് ഉപയോഗിക്കുന്നത്. റാപ്പിഡ് ടെസ്റ്റ് നിർത്തിവച്ചുവെന്ന് രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ അറിയിച്ചു. ടെസ്റ്റിന് കാര്യക്ഷമത കുറവായതിനെ തുടർന്നാണ് ഈ തീരുമാനം. പരിശോധനഫലങ്ങൾ 90 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 5.4 ശതമാനമാണ് ലഭിച്ചത്. അതുകൊണ്ടാണ് റാപ്പിഡ് ടെസ്റ്റ് താത്ക്കാലികമായി നിർത്തി വച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ടെസ്റ്റ് ഇനി തുടരണോ എന്ന കാര്യത്തിൽ ഐസിഎംആറിന്റെ മാർഗനിദേശം തേടുമെന്നും അദേഹം വ്യക്തമാക്കി. റാപ്പിഡ് ടെസ്റ്റ് എന്നത് കോവിഡ് പരിഹരിക്കാനുള്ള അവസാന മാർഗമല്ല, ഇതിനായി പിസിആർ ടെസ്റ്റ് നിർബന്ധമാണെന്നും രഘു ശർമ പറഞ്ഞു.
ചൈനീസ് നിർമ്മിത റാപ്പിഡ് കിറ്റുകൾ ഉപയോഗിച്ചുള്ള കൊറോണ പരിശോധനയാണ് രാജസ്ഥാൻ സർക്കാർ നിർത്തിവച്ചത്.റാപ്പിഡ് ടെസ്റ്റുകളിലെ പരിശോധനാ ഫലം 90 ശതമാനവും ശരിയാവുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. റാപ്പിഡ് ടെസ്റ്റിൽ പോസ്റ്റിവ് ആവുന്നവരെ വീണ്ടും ലാബ് പരിശോധനയ്ക്കു വിധേയമാക്കുക ആണ് പതിവ്. നെഗറ്റിവ് ആവുന്നവരെ നിരീക്ഷണത്തിൽ വയ്ക്കുകയും ചെയ്യും. എന്നാൽ ചൈനീസ് കിറ്റുകളിൽ 5.4 ശതമാനം ഫലം മാത്രമാണ് ശരിയായത്. ചൈനയിൽ നിന്നു വരുത്തിയ കിറ്റുകൾ എന്തു ചെയ്യണമെന്ന് അറിയില്ല. ഇക്കാര്യത്തിൽ ഐസിഎംആറിന് എഴുതിയിട്ടുണ്ട്. ലാബ് ടെസ്റ്റിൽ പോസിറ്റിവ് ആയി കണ്ടവരുടെ പോലും ഫലം റാപ്പിഡ് ടെസ്റ്റിൽ നെഗറ്റിവ് കാണിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യ വിദഗ്ധരുടെ ശുപാർശ കണക്കിലെടുത്താണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഉപയോഗം നിർത്തിവച്ചത്. ഐസിഎംആറിന്റെ നിർദ്ദേശം അനുസരിച്ച് തുടർ നടപടി സ്വീകരിക്കും. അനുമതി ലഭിച്ചാൽ കിറ്റുകൾ തിരിച്ചയയ്ക്കുമെന്ന് അധികൃതർ പറഞ്ഞു.കൊവിഡ് 19 പരിശോധനയ്ക്ക് എത്തിച്ച റാപിഡ് പരിശോധനാ കിറ്റുകൾക്ക് നിലവാരമില്ലെന്ന് ആദ്യം പരാതിപ്പെട്ടത് പശ്ചിമ ബംഗാളായിരുന്നു. ഇതിനു പിന്നാലെയാണ് പരാതിയുമായി രാജസ്ഥാൻ സർക്കാരും രംഗത്തെത്തിയത്.വെള്ളിയാഴ്ചയാണ് ചൈനയിൽ നിന്ന് കേന്ദ്രസർക്കാർ ആറര ലക്ഷം കൊവിഡ് 19 പരിശോധനാ കിറ്റുകൾ എത്തിച്ചത്. വളരെ നേരത്തെ തന്നെ ഓർഡർ നൽകിയതാണെങ്കിലും ആഗോള തലത്തിൽ ഉയർന്ന ഡിമാൻഡ് മൂലം ചൈനീസ് കമ്പനികൾ ഏറെ വൈകിയാണ് ഇന്ത്യയ്ക്ക് കിറ്റുകൾ കൈമാറിയത്. അഞ്ചര ലക്ഷം ധ്രുതപരിശോധനാ കിറ്റുകളും ഒരു ലക്ഷം പിസിആർ പരിശോധനാ കിറ്റുകളുമാണ് എത്തിയത്. ഈ കിറ്റുകളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തത്. ഇതിൽ 10000 കിറ്റുകളാണ് രാജസ്ഥാനു ലഭിച്ചത്. ഇതിനു പുറമെ ചൈനയിൽ നിന്ന് രാജസ്ഥാൻ സർക്കാർ സ്വന്തം നിലയ്ക്കും ഒരു ലക്ഷം കിറ്റുകൾ വാങ്ങിയിരുന്നു. അതേസമയം രോഗ നിർണയത്തിനല്ല റാപ്പിഡ്ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നതെന്ന് ഐസിഎംആർ നേരത്തെ വ്യക്തമാക്കിയിരുന്നു.
മെയ് 3 ന് ശേഷം എന്ത്?
മെയ് മൂന്നിന് ശേഷം ലോക് ഡൗൺ പടിപടിയായി നീക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നതെങ്കിലും കോവിഡിന്റെ രണ്ടാംതരംഗം മെയ് അവസാനമോ ജൂൺ ആദ്യമോ വന്നേക്കുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്. അതുകൊണ്ട് തന്നെ ഹോട്ട് സ്പോട്ടുകൾ കണക്കാക്കി മേഖലകളാക്കി തിരിച്ചുവേണം ഇളവുകൾ നൽകാനെന്നാണ് ആലോചന. ഇത് പോസിറ്റീവ് കേസുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. സെപ്റ്റംബർ വരെയെങ്കിലും നിയന്ത്രണങ്ങൾ തുടരേണ്ടി വരും.
ഹോട്ട്സ്പോട്ടുകളിൽ ലോക്ക്ഡൗൺ മെയ് പതിനഞ്ച് വരെ തുടർന്നേക്കുമെന്നാണ് കേന്ദ്രസർക്കാർ അനൗദ്യോഗികമായി നൽകുന്ന സൂചന. രോഗ വ്യാപനം തടയാനായ മേഖലകളിൽ മെയ് മൂന്നിന് ശേഷം ബസ് സർവ്വീസ് അനുവദിക്കുന്ന കാര്യം പരിഗണിക്കും.രോഗബാധ കൂടുതൽ കാണുന്ന ഡൽഹി, മുംബൈ ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിലും മറ്റ് മേഖലകളിലും നിയന്ത്രണങ്ങൾ മെയ് പതിനഞ്ചു വരെയെങ്കിലും തുടർന്നേക്കും. മറ്റു മേഖലകളിൽ ഘട്ടംഘട്ടമായി സേവനങ്ങൾ ഉറപ്പാക്കും.ട്രെയിൻ, വിമാന സർവീസുകൾ മെയ് 3-ന് ശേഷം തുടങ്ങില്ലെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം. ട്രെയിനുകളും വിമാനസർവീസുകളും മെയ് 15-ന് ശേഷം വീണ്ടും തുടങ്ങാനുള്ള ശുപാർശയാണ് മന്ത്രിമാരുടെ സമിതിക്ക് മുന്നിലുള്ളത്. സ്കൂളുകളും കോളേജുകളും തുറക്കുന്നത് ജൂൺ ഒന്നിന് ശേഷമേ ആലോചിക്കൂ.
ജില്ലകൾക്കുള്ളിലും നഗരങ്ങൾക്കുള്ളിലും ബസ് സർവീസുകൾ മെയ് 3-ന് ശേഷം അനുവദിക്കാൻ സാധ്യതയുണ്ട്. മാസ്കുകൾ നിർബന്ധമാക്കും. ലോക്ക് ഡൗണിന് ശേഷവും രോഗബാധ അവസാനിക്കുന്നത് വരെയും, ഇനി തിരികെ വരില്ലെന്ന് ഉറപ്പാക്കുന്നത് വരെയും മാസ്കുകൾ നിർബന്ധമാക്കാനാണ് തീരുമാനം.വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും ചടങ്ങുകൾക്കുമുള്ള നിയന്ത്രണം തത്ക്കാലം പിൻവലിക്കില്ല. കൂടുതൽ വ്യവസായശാലകളും കടകളും തുറക്കാൻ മെയ് 3-ന് ശേഷം അനുമതി നല്കും എന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്