Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 19,000 ത്തോട് അടുത്തു; മരണസംഖ്യ 603 ആയി ഉയർന്നു; കേസുകളുടെ ഇരട്ടിപ്പ് നിരക്ക് കുറഞ്ഞത് ഏകആശ്വാസം; ആശങ്കയേറുന്നത് മഹാരാഷ്ട്രയിൽ; ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 552 പേർക്ക്; മുംബൈയിൽ ക്വാറന്റൈൻ സെന്ററിൽ തീപിടുത്തം; പ്രതിരോധ നടപടികൾക്കായി ഡൽഹി-നോയിഡ അതിർത്തി അടച്ചു.; രാജ്യമൊട്ടാകെ ടെലി സർവേ നടത്താൻ കേന്ദ്രസർക്കാർ; മൊബൈലുകളിലേക്ക് കോൾ എത്തുക 1921 എന്ന നമ്പറിൽ നിന്ന്

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 19,000 ത്തോട് അടുത്തു; മരണസംഖ്യ 603 ആയി ഉയർന്നു; കേസുകളുടെ ഇരട്ടിപ്പ് നിരക്ക് കുറഞ്ഞത് ഏകആശ്വാസം; ആശങ്കയേറുന്നത് മഹാരാഷ്ട്രയിൽ; ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 552 പേർക്ക്; മുംബൈയിൽ ക്വാറന്റൈൻ സെന്ററിൽ തീപിടുത്തം; പ്രതിരോധ നടപടികൾക്കായി ഡൽഹി-നോയിഡ അതിർത്തി അടച്ചു.; രാജ്യമൊട്ടാകെ ടെലി സർവേ നടത്താൻ കേന്ദ്രസർക്കാർ; മൊബൈലുകളിലേക്ക് കോൾ എത്തുക 1921 എന്ന നമ്പറിൽ നിന്ന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകൾ 18,985 ആയി ഉയർന്നു. മരണ സംഖ്യ 603 ആയും കൂടി. ചൊവ്വാഴ്ച മാത്രം 1,336 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,122 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3271പേർ രോഗമുക്തി നേടി. പോസിറ്റീവ് കേസുകളുടെ ഇരട്ടിപ്പിന്റെ നിരക്ക് 3.4 ദിവസം എന്നത് 7.5 ദിവസമായി കുറഞ്ഞതാണ് ആശ്വാസകരമായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്.

552 പേർക്കു കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് ചൊവ്വാഴ്ച കണക്കുകളിൽ മുന്നിൽനിൽക്കുന്നത്. 5218 പേർക്ക് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു. ചൊവ്വാഴ്ച 19 പേർ കൂടി മരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് മരണം 251 ആയി ഉയർന്നു.

ഗുജറാത്തിലും മഹാരാഷ്ട്രയ്ക്കു സമാനമായ അവസ്ഥയാണ്. 239 പേർക്ക് ഗുജറാത്തിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ആകെ രോഗബാധിതരുടെ എണ്ണം 2178 ആയി ഉയർന്നു. 90 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ചൊവ്വാഴ്ച മാത്രം 19 പേർ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങി. ഉത്തർപ്രദേശാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ സെഞ്ചുറി പിന്നിട്ട മറ്റൊരു സംസ്ഥാനം. 110 പേർക്ക് ഇവിടെ രോഗബാധ ഉറപ്പിച്ചു. 1294 പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചിരിക്കുന്നത്.

ഡൽഹി (75), രാജസ്ഥാൻ (83), തമിഴ്‌നാട് 76), മധ്യപ്രദേശ് (67), തെലങ്കാന (56), ആന്ധ്രാപ്രദേശ് (35), കേരളം (19), കർണാടക (10), പശ്ചിമ ബംഗാൾ (53), ജമ്മു കശ്മീർ (12), ഹരിയാന (4), പഞ്ചാബ് (6), ബിഹാർ (13), ഒഡീഷ (5), ഛണ്ഡിഗഡ് (1), മേഘാലയ (1) എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ചവരുടെ എണ്ണം.പ്രതിരോധ നടപടികളുടെ ഭാഗമായി ഡൽഹി-നോയിഡ അതിർത്തി അടച്ചു.

മുംബൈയിൽ ക്വാറന്റൈൻ സെന്ററിൽ തീപിടുത്തം

തെക്കൻ മുംബൈയിൽ കൊറോണ വൈറസ് രോഗികൾക്കായി ക്വാറന്റൈൻ സെന്ററായി ഉപയോഗിച്ചിരുന്ന ഹോട്ടലിൽ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരം നാഗ്പഡയിലെ റിപ്പൺ ഹോട്ടലിലായിരുന്നു സംഭവം. 25 രോഗികളും ഇവരെ പരിചരിക്കുന്ന രണ്ടു പേരെയും രക്ഷപെടുത്തി. ഹോട്ടലിലെ കൂളിം സിസ്റ്റം പ്രവർത്തിച്ചതിനാലാണ് വൻദുരന്തം ഒഴിവായത്

കേന്ദ്രസർക്കാർ ടെലി സർവേ നടത്തും

കോവിഡിനെ കുറിച്ച് ടെലി സർവേ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പൗരന്മാരുടെ മൊബൈലുകളിലേക്ക് വിളിച്ചാണ് സർവേ. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് സർവേ നടപ്പാക്കുന്നത്. 1921 എന്ന നമ്പറിൽ നിന്നായിരിക്കും കോവിഡ് വിശേഷങ്ങൾ തിരക്കി കോൾ എത്തുക.

രണ്ടുദിവസത്തേക്ക് റാപ്പിഡ് ടെസ്റ്റുകൾ അരുത്

രണ്ടുദിവസത്തേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കരുതെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. ടെസ്റ്റിന്റെ കാര്യക്ഷമതയെ കുറിച്ച് പരാതികൾ ഉയർന്നതോടെയാണ് ഐസിഎംആറിന്റെ നിർദ്ദേശം വന്നത്. കിറ്റുകൾ ഐസിഎംആർ വിദഗ്ദ്ധർ വിശദമായി പരിശോധിക്കും. അതിന് ശേഷമാകും പരിശോധനകൾ തുടരണമോയെന്ന് തീരുമാനിക്കുക. കോവിഡ 19 വൈറസ് വ്യാപന സാധ്യത തിരിച്ചറിയുന്നതിനാണ് റാപ്പിഡ് ടെസ്റ്റ് ഉപയോഗിക്കുന്നത്. റാപ്പിഡ് ടെസ്റ്റ് നിർത്തിവച്ചുവെന്ന് രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ അറിയിച്ചു. ടെസ്റ്റിന് കാര്യക്ഷമത കുറവായതിനെ തുടർന്നാണ് ഈ തീരുമാനം. പരിശോധനഫലങ്ങൾ 90 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 5.4 ശതമാനമാണ് ലഭിച്ചത്. അതുകൊണ്ടാണ് റാപ്പിഡ് ടെസ്റ്റ് താത്ക്കാലികമായി നിർത്തി വച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ടെസ്റ്റ് ഇനി തുടരണോ എന്ന കാര്യത്തിൽ ഐസിഎംആറിന്റെ മാർഗനിദേശം തേടുമെന്നും അദേഹം വ്യക്തമാക്കി. റാപ്പിഡ് ടെസ്റ്റ് എന്നത് കോവിഡ് പരിഹരിക്കാനുള്ള അവസാന മാർഗമല്ല, ഇതിനായി പിസിആർ ടെസ്റ്റ് നിർബന്ധമാണെന്നും രഘു ശർമ പറഞ്ഞു.
ചൈനീസ് നിർമ്മിത റാപ്പിഡ് കിറ്റുകൾ ഉപയോഗിച്ചുള്ള കൊറോണ പരിശോധനയാണ് രാജസ്ഥാൻ സർക്കാർ നിർത്തിവച്ചത്.റാപ്പിഡ് ടെസ്റ്റുകളിലെ പരിശോധനാ ഫലം 90 ശതമാനവും ശരിയാവുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. റാപ്പിഡ് ടെസ്റ്റിൽ പോസ്റ്റിവ് ആവുന്നവരെ വീണ്ടും ലാബ് പരിശോധനയ്ക്കു വിധേയമാക്കുക ആണ് പതിവ്. നെഗറ്റിവ് ആവുന്നവരെ നിരീക്ഷണത്തിൽ വയ്ക്കുകയും ചെയ്യും. എന്നാൽ ചൈനീസ് കിറ്റുകളിൽ 5.4 ശതമാനം ഫലം മാത്രമാണ് ശരിയായത്. ചൈനയിൽ നിന്നു വരുത്തിയ കിറ്റുകൾ എന്തു ചെയ്യണമെന്ന് അറിയില്ല. ഇക്കാര്യത്തിൽ ഐസിഎംആറിന് എഴുതിയിട്ടുണ്ട്. ലാബ് ടെസ്റ്റിൽ പോസിറ്റിവ് ആയി കണ്ടവരുടെ പോലും ഫലം റാപ്പിഡ് ടെസ്റ്റിൽ നെഗറ്റിവ് കാണിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.

ആരോഗ്യ വിദഗ്ധരുടെ ശുപാർശ കണക്കിലെടുത്താണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഉപയോഗം നിർത്തിവച്ചത്. ഐസിഎംആറിന്റെ നിർദ്ദേശം അനുസരിച്ച് തുടർ നടപടി സ്വീകരിക്കും. അനുമതി ലഭിച്ചാൽ കിറ്റുകൾ തിരിച്ചയയ്ക്കുമെന്ന് അധികൃതർ പറഞ്ഞു.കൊവിഡ് 19 പരിശോധനയ്ക്ക് എത്തിച്ച റാപിഡ് പരിശോധനാ കിറ്റുകൾക്ക് നിലവാരമില്ലെന്ന് ആദ്യം പരാതിപ്പെട്ടത് പശ്ചിമ ബംഗാളായിരുന്നു. ഇതിനു പിന്നാലെയാണ് പരാതിയുമായി രാജസ്ഥാൻ സർക്കാരും രംഗത്തെത്തിയത്.വെള്ളിയാഴ്ചയാണ് ചൈനയിൽ നിന്ന് കേന്ദ്രസർക്കാർ ആറര ലക്ഷം കൊവിഡ് 19 പരിശോധനാ കിറ്റുകൾ എത്തിച്ചത്. വളരെ നേരത്തെ തന്നെ ഓർഡർ നൽകിയതാണെങ്കിലും ആഗോള തലത്തിൽ ഉയർന്ന ഡിമാൻഡ് മൂലം ചൈനീസ് കമ്പനികൾ ഏറെ വൈകിയാണ് ഇന്ത്യയ്ക്ക് കിറ്റുകൾ കൈമാറിയത്. അഞ്ചര ലക്ഷം ധ്രുതപരിശോധനാ കിറ്റുകളും ഒരു ലക്ഷം പിസിആർ പരിശോധനാ കിറ്റുകളുമാണ് എത്തിയത്. ഈ കിറ്റുകളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തത്. ഇതിൽ 10000 കിറ്റുകളാണ് രാജസ്ഥാനു ലഭിച്ചത്. ഇതിനു പുറമെ ചൈനയിൽ നിന്ന് രാജസ്ഥാൻ സർക്കാർ സ്വന്തം നിലയ്ക്കും ഒരു ലക്ഷം കിറ്റുകൾ വാങ്ങിയിരുന്നു. അതേസമയം രോഗ നിർണയത്തിനല്ല റാപ്പിഡ്‌ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നതെന്ന് ഐസിഎംആർ നേരത്തെ വ്യക്തമാക്കിയിരുന്നു.

മെയ് 3 ന് ശേഷം എന്ത്?

മെയ് മൂന്നിന് ശേഷം ലോക് ഡൗൺ പടിപടിയായി നീക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നതെങ്കിലും കോവിഡിന്റെ രണ്ടാംതരംഗം മെയ് അവസാനമോ ജൂൺ ആദ്യമോ വന്നേക്കുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്. അതുകൊണ്ട് തന്നെ ഹോട്ട് സ്‌പോട്ടുകൾ കണക്കാക്കി മേഖലകളാക്കി തിരിച്ചുവേണം ഇളവുകൾ നൽകാനെന്നാണ് ആലോചന. ഇത് പോസിറ്റീവ് കേസുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. സെപ്റ്റംബർ വരെയെങ്കിലും നിയന്ത്രണങ്ങൾ തുടരേണ്ടി വരും.

ഹോട്ട്‌സ്‌പോട്ടുകളിൽ ലോക്ക്ഡൗൺ മെയ്‌ പതിനഞ്ച് വരെ തുടർന്നേക്കുമെന്നാണ് കേന്ദ്രസർക്കാർ അനൗദ്യോഗികമായി നൽകുന്ന സൂചന. രോഗ വ്യാപനം തടയാനായ മേഖലകളിൽ മെയ് മൂന്നിന് ശേഷം ബസ് സർവ്വീസ് അനുവദിക്കുന്ന കാര്യം പരിഗണിക്കും.രോഗബാധ കൂടുതൽ കാണുന്ന ഡൽഹി, മുംബൈ ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിലും മറ്റ് മേഖലകളിലും നിയന്ത്രണങ്ങൾ മെയ്‌ പതിനഞ്ചു വരെയെങ്കിലും തുടർന്നേക്കും. മറ്റു മേഖലകളിൽ ഘട്ടംഘട്ടമായി സേവനങ്ങൾ ഉറപ്പാക്കും.ട്രെയിൻ, വിമാന സർവീസുകൾ മെയ് 3-ന് ശേഷം തുടങ്ങില്ലെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം. ട്രെയിനുകളും വിമാനസർവീസുകളും മെയ് 15-ന് ശേഷം വീണ്ടും തുടങ്ങാനുള്ള ശുപാർശയാണ് മന്ത്രിമാരുടെ സമിതിക്ക് മുന്നിലുള്ളത്. സ്‌കൂളുകളും കോളേജുകളും തുറക്കുന്നത് ജൂൺ ഒന്നിന് ശേഷമേ ആലോചിക്കൂ.

ജില്ലകൾക്കുള്ളിലും നഗരങ്ങൾക്കുള്ളിലും ബസ് സർവീസുകൾ മെയ് 3-ന് ശേഷം അനുവദിക്കാൻ സാധ്യതയുണ്ട്. മാസ്‌കുകൾ നിർബന്ധമാക്കും. ലോക്ക് ഡൗണിന് ശേഷവും രോഗബാധ അവസാനിക്കുന്നത് വരെയും, ഇനി തിരികെ വരില്ലെന്ന് ഉറപ്പാക്കുന്നത് വരെയും മാസ്‌കുകൾ നിർബന്ധമാക്കാനാണ് തീരുമാനം.വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും ചടങ്ങുകൾക്കുമുള്ള നിയന്ത്രണം തത്ക്കാലം പിൻവലിക്കില്ല. കൂടുതൽ വ്യവസായശാലകളും കടകളും തുറക്കാൻ മെയ് 3-ന് ശേഷം അനുമതി നല്കും എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP