വിദേശത്തു നിന്നും എത്തുന്നവർക്കെല്ലാം ഇലക്ട്രോണിക് ടാഗ് അനുവദിച്ച് സിംഗപ്പൂർ; ക്വാറന്റൈൻ ലംഘിച്ചാൽ അപ്പോൾ പിടി വീഴും; 14,000 കോവിഡ് മരണങ്ങൾ ഇറാൻ ഔദ്യോഗികമായി നേരത്തേ പ്രഖ്യാപിച്ചിരുന്നത് 42,000 ആക്കിയതോടെ കോവിഡ് മരണത്തിന്റെ കണക്കുകളിലെ നുണ ഒരിക്കൽ കൂടി പൊളിഞ്ഞു
മറുനാടൻ ഡെസ്ക്
സിംഗപ്പൂർ: ഇനി മുതൽ സിംഗപ്പൂർ സന്ദർശിക്കുന്ന വിദേശികൾ ഒരു ഇലക്ട്രോണിക് മോണിട്ടറിങ് ഡിവൈസ് ധരിക്കേണ്ടി വരും. അവർ ക്വാറന്റൈൻ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായാണിതെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 11 മുതൽ ഈ നഗരം അതിന്റെ അതിർത്തികൾ വിദേശ സന്ദർശകർക്കായി തുറന്നുകൊടുക്കുമ്പോൾ ഈ ഡിവൈസുകൾ തയ്യാറാകും. വിദേശയാത്രക്കാർക്കും, ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, നഗരവാസികൾക്കും ഈ ഉപകരണം നൽകും. ഇവർക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ക്വാറന്റൈൻ സൗകര്യങ്ങൾ ഉപയോഗിക്കാതെ അവരവരുടെ വീടുകളിൽ തന്നെ സെൽഫ് ഐസൊലേഷൻ ചെയ്യാവുന്നതാണ്.
വിദേശത്തുനിന്നെത്തുന്നവർ അവരുടെ താമസസ്ഥലത്ത് എത്തിയാൽ ഉടൻ ഈ ഉപകരണം ആക്ടിവേറ്റ് ചെയ്യണം. ജി. പി. എസ്, ബ്ലൂടൂത്ത് സിഗ്നലുകൾ ഉപയോഗിക്കുന്ന ഈ ഉപകരണത്തിൽ വരുന്ന അറിയുപ്പുകൾക്കെല്ലാം ഇവർ മറുപടി നൽകേണ്ടതുണ്ട്. വീട് വിട്ട് പുറത്തുപോകുവാനോ, ഉപകരണം കേടാക്കാനോ ശ്രമിച്ചാൽ ഉടൻ അധികൃതർക്ക് അതിനെ കുറിച്ച് അറിയിപ്പ് ലഭിക്കും. നിർബന്ധമായും വിധേയമാകേണ്ട കോവിഡ്-19 പരിശോധനക്കായി മാത്രമേ സഞ്ചാരികൾക്ക് വീടുവിട്ട് പോകുവാൻ അനുവാദമുണ്ടായിരിക്കുകയുള്ളു.
ഈ ഉപകരണത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ ഒന്നും തന്നെ സിംഗപ്പൂർ സർക്കാർ പുറത്ത് വിട്ടിട്ടില്ലെങ്കിലും, ഇതിൽ വ്യക്തിപരമായ വിവരങ്ങൾ ഒന്നും തന്നെ സംഭരിക്കില്ലെന്നും, ശബ്ദമോ ചിത്രങ്ങളോ റെക്കോർഡ് ചെയ്യുകയില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 12 വയസ്സിന് മുകളിൽ ഉള്ളവർക്ക് മാത്രമാണ് ഇത് നിർബന്ധമാക്കിയിട്ടുള്ളത്. നഗരത്തിൽ താമസിക്കുന്ന എല്ലാ പൗരന്മാർക്കും ധരിക്കുവാൻ വൈറസ് ട്രേസിങ് ഡോംഗിൾ നൽകുവാനും തീരുമാനമായിട്ടുണ്ട്. അതേ സമയം ക്വാറന്റൈൻ നിയമവും സാമൂഹിക അകലം പാലിക്കലും കർശനമായി പാലിച്ചില്ലെങ്കിൽ കടുത്ത ശിക്ഷയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം 7,272 ഡോളർ വരെ പിഴയും ആറു മാസം വരെ തടവുമാണ് ശിക്ഷ.
ഈ നിയമം ലംഘിക്കുന്ന വിദേശ തൊഴിലാളികളുടെ വർക്ക് പാസ്സുകൾ റദ്ദു ചെയ്യുന്നതാണ്. ഇതുവരെ 53,000 കൊറോണ കേസുകളാണ് ഈ കൊച്ചു രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ മിക്കതും, കുടിയേറ്റ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഡോർമിറ്ററികളിലാണ്. എന്നാൽ അടുത്തകാലത്തായി, വിദേശത്തുനിന്നും എത്തുന്നവരിലൂടെ രോഗം പകരുന്നത് സാധാരണമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 226 പുതിയ കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെ 27 കോവിഡ് മരണങ്ങൾ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇറാന്റെ കള്ളങ്ങൾ പൊളിയുമ്പോൾ, രാജ്യത്തെ മൊത്തം കോവിഡ് മരണം 42,000
മനഃപൂർവ്വമോ അല്ലാതെയോ പല രാജ്യങ്ങളും യഥാർത്ഥ കോവിഡ് മരണസംഖ്യ പുറത്തുപറയാൻ തയ്യാറാകുന്നില്ല. നേരത്തേ ചൈനയിൽ നിന്നുള്ള പല തെളിവുകളും വിരൽ ചൂണ്ടിയത് അവിടത്തെ യഥാർത്ഥ കോവിഡ് മരണ സംഖ്യ ഔദ്യോഗിക കണക്കിന്റെ പല മടങ്ങാണെന്നായിരുന്നു. ശ്മശാനങ്ങളിൽ നിന്നുള്ള കണക്കുകളും, തദ്ദേശവാസികളുടെ മൊഴിയുമെല്ലാം ഇതിന് അടിവരയിടുന്നതുമായിരുന്നു. ഇപ്പോഴിതാ, കോവിഡ് മരണത്തിന്റെ കാര്യത്തിൽ ഇറാനും നുണ പറഞ്ഞിരിക്കുന്നതായി വ്യക്തമായിരിക്കുന്നു.
നേരത്തെ ഇറാൻ ആരോഗ്യ വകുപ്പ് പറഞ്ഞിരുന്നത് ഇറാനിൽ 14,405 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു എന്നായിരുന്നു. എന്നാൽ സർക്കാരിന്റെ തന്നെ രേഖകൾ കാണിക്കുന്നത് 42,000 പേർ കോവിഡ് ബാധമൂലം മരിച്ചു എന്നാണ്. ഔദ്യോഗിക കണക്കിന്റെ മൂന്നിരട്ടിവരും ഇത്. അതുപോലെ, ഔദ്യോഗിക രേഖകളിൽ അവകാശപ്പെട്ടിരുന്നതുപോലെ 2,78,827 പേർക്കല്ല, മറിച്ച് 4,51,024 പേർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളതെന്നും ഈ രേഖകൾ പറയുന്നു. ജൂലായ് 20 വരെയുള്ള കണക്കാണിത്.
അതീവ രഹസ്യമായി സൂക്ഷിച്ച ഈ ഔദ്യോഗിക രേഖകൾ ഒരു പ്രമുഖ പാശ്ചാത്യ മാധ്യമത്തിന് ചോർന്നു കിട്ടുകയായിരുന്നു. ആദ്യത്തെ കോവിഡ് മരണം നടന്നത് ജനുവരി 22 നായിരുന്നു എന്നും അതിൽ പറയുന്നുണ്ട്. നേരത്തേ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്, ആദ്യ കോവിഡ് മരണം നടന്നത് ഫെബ്രുവരി 19 നായിരുന്നു എന്നാണ്. മാർച്ച് മുതൽ രോഗവ്യാപനത്തിൽ കുറവ് ദൃശ്യമായെങ്കിലും, കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ച്ചകളായി രോഗവ്യാപനം വീണ്ടും ശക്തി പ്രാപിച്ചിട്ടുണ്ട്. ഇന്നലെ 2,600 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.
മദ്ധ്യപൂർവ്വ മേഖലയിൽ, കൊറോണ മൂലം ഏറ്റവുമധികം ദുരിതമനുഭവിച്ച രാഷ്ട്രവും ഇറാൻ തന്നെയാണ്. കോവിഡ് മരണത്തിന്റെ കാര്യത്തിൽ പത്താം സ്ഥാനത്തായിരുന്ന ഇറാൻ, ഇപ്പോൾ പുറത്തായ രേഖകൾ സത്യമാണെന്ന് തെളിഞ്ഞാൽ അഞ്ചാം സ്ഥാനത്ത് എത്തും. കൊറോണ വൈറസ് ചൈനയിൽ പ്രത്യക്ഷപ്പെട്ട ഡിസംബർ മുതൽ തന്നെ ഇറാനിയൻ ഡോക്ടർമാർ ഇറാനിൽ ഈ വൈറസിന്റെ സാന്നിദ്ധ്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഫെബ്രുവരി 19 ന് മാത്രമാണ് വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചൈനാ സന്ദർശനം കഴിഞ്ഞെത്തിയ രണ്ടുപേരിലായിരുന്നു അന്ന് രോഗബാധ സ്ഥിരീകരിച്ചത്.
എന്നാൽ പുറത്തായ രേഖയിൽ പറയുന്നത് ജനുവരി 22 ന് തന്നെ ആദ്യത്തെ കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു എന്നാണ്. ഫെബ്രുവരി 19 ന് രണ്ട്പേർക്ക് രോഗബാധ സ്ഥിരീകരിക്കുമ്പോഴേക്കും 52 പേർ കോവിഡിന് കീഴടങ്ങി മരണം വരിച്ചിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 19 ന് ശേഷം ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരിക്കുന്ന രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുമായി ഒത്തു ചേർന്ന് പോകുന്നുന്റ്. എന്നാൽ ആദ്യകാലത്തെ മരണ നിരക്കും രോഗവ്യാപന നിരക്കും വലിയ തോതിലായിരുന്നു എന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്.
എന്നാൽ, തങ്ങൾ ലോകാരോഗ്യ സംഘടനക്ക് കൈമാറിയ വിവരങ്ങൾ സുതാര്യവും സത്യവുമാണെന്ന നിലപാടിലാണ് ഇറാൻ ആരോഗ്യ വകുപ്പ്. അതേ സമയം സത്യത്തിലേക്ക് വെളിച്ചം വീശണമെന്ന ആഗ്രഹത്തോടെയാണ് ഇത് ചോർത്തി നൽകുന്നതെന്ന്, ഇത് ചോർത്തി നൽകിയവർ പറഞ്ഞതായി മാധ്യമവും റിപ്പോർട്ട് ചെയ്യുന്നു. രോഗവ്യാപനം ശക്തമാകുന്നതോടെ തൊഴിലില്ലാത്തവരും ദരിദ്രരും സർക്കാരിനെതിരെ തിരിയുമെന്ന് ഭരണം കൂടം ഭയപ്പെട്ടിരുന്നു എന്നാണ് മുൻ ഇറാൻ എം പി യായ ഡോ. നുറോൽഡിൻ പ്രിമോസാൻ പറയുന്നത്. ഒരു പക്ഷെ അതായിരിക്കും അവരെ കൊണ്ട് കള്ളം പറയിച്ചത് എന്നാണ് ഇപ്പോൾ കരുതുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്