ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റി മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കർണാടകയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; സമൂഹവ്യാപനമെന്ന ആശങ്കയിൽ ബെംഗളൂരു നഗരം അതീവ ജാഗ്രതയിൽ; മരണ സംഖ്യ 7429 കടന്ന മഹാരാഷ്ട്ര: ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് ഞായറാഴ്ച മരിച്ചത് 11 പേർ: ഇന്നലെ 384 പേർ കൂടി മരിച്ചതോടെ ഇന്ത്യയിലെ കൊറോണ മരണ നിരക്ക് 16,487 ആയി
സ്വന്തം ലേഖകൻ
മുംബൈ: പിടിച്ചു കെട്ടാൻ എത്രയൊക്കെ ശ്രമിച്ചിട്ടും ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കോവിഡ് ബാധിച്ച് ഇന്നലെ 384 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ മരണ നിരക്ക് 16,487 ആയി ഉയർന്നു. ഇന്നലെ പുതുതായി 19,620 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗം ബാധിച്ച് 8944 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ 20,000ത്തിന് അടുത്ത് ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.
മരണം 7429 കടന്ന് മഹാരാഷ്ട്ര
സംസ്ഥാനത്ത് 5493 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,64,626 ആയി. 156 മരണംകൂടി ഇന്ന് റിപ്പോർട്ടു ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 7429 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 156 മരണങ്ങളിൽ 60 എണ്ണം കഴിഞ്ഞ 48 മണിക്കൂറിനിടയിൽ സംഭവിച്ചതാണ്. മുൻപ് മരിച്ച പലരുടെയും മരണകാരണം കോവിഡാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. ആ കണക്കുകൾകൂടി ചേർത്താണ് ഇന്നലെ 156 മരണങ്ങൾ റിപ്പോർട്ടുചെയ്തത്.
70,607 ആക്ടീവ് കേസുകളാണ് നിലവിൽ മഹാരാഷ്ട്രയിലുള്ളത്. 2330 പേർ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 86,575 ആയി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 30-നു ശേഷവും തുടരുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ വ്യക്തമാക്കി.
ധാരാവിയിൽ ഇന്നലെ 13 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഇതോടെ ധാരാവിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2245 ആയി. 81 പേർ മരിച്ചു.കഴിഞ്ഞ 48 മണിക്കൂറിനിടെ മഹാരാഷ്ട്രയിലെ 150 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പൊലീസുകാർക്കിടയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4666 ആയി. ഒരു പൊലീസുകാരൻ ഞായറാഴ്ച മരിച്ചതോടെ ആകെ മരണം 57 ആയി.
അതേസമയം കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ ജോലിക്കു പോകുകയോ അവശ്യ സേവനത്തിനോ മറ്റ് അത്യാവശ്യങ്ങൾക്കോ അല്ലാതെ നഗരത്തിൽ രണ്ടു കിലോമീറ്ററിനപ്പുറം സഞ്ചരിച്ചാൽ പൊലീസ് വാഹനം പിടിച്ചെടുക്കും. പുറത്തുപോകുന്ന എല്ലാവരും മുഖാവരണം ധരിക്കണമെന്നും അല്ലെങ്കിൽ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
ഇതുസംബന്ധിച്ച് മുംബൈ പൊലീസ് ഞായറാഴ്ച ഉത്തരവിറക്കി . കടപ്പുറത്തും പാർക്കുകളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കാതെ കൂടുന്നു എന്നതാണ് പുതിയ നിബന്ധനകൾക്ക് കാരണമായത്. പ്രഭാതസവാരിക്കും കായിക പരിശീലനത്തിനും ഷോപ്പിങ്ങിനും മറ്റും പോകുന്നവർ വീട്ടിൽനിന്ന് രണ്ടുകിലോമീറ്റർ ചുറ്റളവിനകത്തായിരിക്കണം എല്ലാം നിർവഹിക്കേണ്ടത്.
തമിഴ്നാട്ടിൽ ഇന്നലെ 3940 പേർക്ക് കോവിഡ്
തമിഴ്നാട്ടിൽ ഇന്നലെ 11 മലയാളികൾക്ക് അടക്കം 3940 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലയാളികൾ അടക്കം 179 പേർ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ നാലു പേർക്കും (മലേഷ്യ-3, മാലദ്വീപ്-1) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് വിമാനത്തിൽ തമിഴ്നാട്ടിലെത്തിയ ഒരാൾക്കും റോഡ്/ട്രെയിൻ മാർഗം എത്തിയ 10 പേർക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
54 പേർ ഇന്നലെ രോഗം ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് 1079 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതുവരെ 82,275 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാർ പുറത്തിറക്കിയ ആരോഗ്യ മാർഗനിർദേശങ്ങളും യാത്രാ നിർദേശങ്ങളും ജനങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശമുണ്ട്. മാർച്ചിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തതുമുതൽ മെയ് വരെ സംസ്ഥാനത്ത് 22,333 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ കാലയവളവിൽ 4,91,962 സാമ്പിളുകൾ പരിശോധിച്ചിരുന്നു. എന്നാൽ, ജൂണിൽ ഇതുവരെ 59,942 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ആറുലക്ഷത്തിലധികം പരിശോധനകൾമാത്രമാണ് നടത്തിയത്. .
നിലവിൽ 32,000-നും 35,000-ത്തിനുമിടയിലാണ് പ്രതിദിനപരിശോധന. ഇതിൽ 10 ശതമാനം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ചെന്നൈയിലിത് 19 ശതമാനത്തോളമാണ്. ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ജില്ലയിലും ആർ.ടി.പി.സി.ആർ. പരിശോധനകളാണ് നടത്തുന്നത്. രോഗനിർണയത്തിന് കൂടുതൽ കൃത്യതവരുത്താൻ കഴിയുന്ന പരിശോധനയും ഇതുതന്നെ. അതേസമയം, ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശമനുസരിച്ച് ഒരു പ്രദേശത്ത് രോഗവ്യാപനം കൂടുമ്പോൾ പൂൾഡ് പരിശോധന നടത്താവുന്നതാണ്. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട അഞ്ചുപേരുടെ സാമ്പിളുകൾ ഒരുമിച്ച് പരിശോധിക്കുന്നതാണിത്. ഇതിന്റെ ഫലം പോസിറ്റീവായാൽ അഞ്ചുപേരുടെയും സാമ്പിളുകൾ പ്രത്യേകമായെടുത്ത് പരിശോധനനടത്തി ചികിത്സ നടത്താം. ഫലം നെഗറ്റീവാണെങ്കിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞശേഷം വീണ്ടും പരിശോധന നടത്തിയാൽ മതി.
കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന; ആശങ്കയായി ബാംഗ്ലൂർ
ബെംഗളൂരു: കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ഇന്നലെ സംസ്ഥാനത്ത് 1267 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13190 ആയി. ബെംഗളുരുവിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 783 പേർക്കാണ്. സംസ്ഥാനത്ത് മരണം 200 കവിഞ്ഞു. 16 കോവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ടു ചെയ്യപ്പെട്ടത് ഇതോടെ ആകെ മരണം 207 ആയി.
ബെല്ലാരി, ദക്ഷിണ കന്നഡ, ഉഡുപ്പി, കൽബുർഗി ജില്ലകളിലും കോവിഡ് വ്യാപനം തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ തിങ്കളാഴ്ചയ്ക്കകം 10,000 ആശുപത്രി കിടക്കകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.ഇന്ന് 220 പേർ രോഗമുക്തി നേടി. നിലവിൽ 5472 പേരാണ് ചികിത്സയിൽ ഉള്ളത്. 12448 സാമ്പിളുകൾ നെഗറ്റീവ് ആയി. 13835 പുതിയ സാമ്പിളുകൾ പരിശോധനക്ക് ശേഖരിച്ചിട്ടുണ്ട്. അതിനിടെ, കോവിഡ് രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ പ്രവേശിപ്പിക്കാൻ തയ്യാറാകാത്ത സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി എടുക്കുമെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ സുധാകർ പറഞ്ഞു.
അതേസമയം ബെംഗളൂരു നഗരം കർണാടകത്തിന്റെ ആശങ്കയായി മാറുകയാണ്. രണ്ടുദിവസത്തിനുള്ളിൽ 1379 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഞായറാഴ്ചമാത്രം 783 പേർക്ക് രോഗം സ്ഥിരീകരിച്ചു. മാർച്ചിൽ കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ വർധനയാണിത്. കർണാടകത്തിൽ കോവിഡ് ബാധിച്ച് മരിച്ച 207 പേരിൽ 88-ഉം ബെംഗളൂരുവിലാണ്. രോഗം ബാധിച്ചവർ 3314 ആയി. സമ്പർക്കമുള്ളവർക്കും ഇല്ലാത്തവർക്കും രോഗം ബാധിക്കുന്നതാണ് ആശങ്കക്കിടയാക്കുന്നത്. ഇതോടെ സമൂഹ വ്യാപന ഭീഷണിയിലാണ് ബെംഗളൂരു നഗരം.
പനിയും ചുമയുമായി പനി ക്ലിനിക്കുകളിലെത്തുന്നവർക്ക് രോഗം സ്ഥിരീകരിക്കുകയാണ്. സമൂഹവ്യാപനമില്ലെന്ന് അധികൃതർ ആവർത്തിക്കുന്നുണ്ടെങ്കിലും ഉറവിടമറിയാത്ത രോഗികൾ കൂടുകയാണ്. ആരോഗ്യപ്രവർത്തകർ, നഴ്സുമാർ, ഡോക്ടർമാർ, ശുചീകരണത്തൊഴിലാളികൾ, പൊലീസുകാർ എന്നിവർ കോവിഡിന്റെ പിടിയിലായി. ഇതുവരെ നാലു പൊലീസുകാർ രോഗം ബാധിച്ച് മരിച്ചു. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് അടച്ചിടേണ്ടിവന്നു. കോവിഡ് വ്യാപനം തടയുന്നതിന് 55 വയസ്സുകഴിഞ്ഞ പൊലീസുകാരോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുവരെ അമ്പതിലധികം പൊലീസുകാർക്ക് രോഗം ബാധിച്ചു. 23 ശുചീകരണത്തൊഴിലാളികൾക്കും രോഗം കണ്ടെത്തി. ബി.എം ടി.സി. ബസുകൾ സർവീസ് തുടങ്ങിയതോടെ ജീവനക്കാർക്കും രോഗം ബാധിച്ചു. റെയിൽവേ ഡിവിഷണൽ ഓഫീസും വികാസ സൗധയും മുഖ്യമന്ത്രിയുടെ ഓഫീസും അടച്ചിടേണ്ടിവന്നു. പൊലീസുകാർക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യത്തിൽ സ്റ്റേഷനു പുറത്തുവച്ചാണ് പരാതി സ്വീകരിക്കുന്നത്.
ഉത്തർപ്രദേശിൽ ഞായറാഴ്ച 11 മരണം; സംസ്ഥാനത്തെ മരണ നിരക്ക് 660 ആയി
ലഖ്നൗ: ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് ഞായറാഴ്ച 11 പേർകൂടി മരിച്ചു. ഇതോടെ ആകെ മരണം 660 ആയി. 606 പേർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 22147 ആയി. 6679 ആണ് സംസ്ഥാനത്തെ ആക്ടീവ് കേസുകൾ.
14,808 പേർ ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. 66.86 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മാഹൻ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ 23604 പ്രദേശങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 8942 ഹോട്ട്സ്പോട്ടുകൾ അടക്കമുള്ളവയിലാണ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുള്ളത്.
വൻതോതിലുള്ള ബോധവത്കരണ കാമ്പയിന് ജൂലായിൽ മീററ്റിൽനിന്ന് തുടക്കം കുറിക്കാനാണ് നീക്കം. പൾസ് പോളിയോ ഇമ്യൂണൈസേഷന് സമാനമായി വീടുകൾതോറും കയറിയുള്ള പ്രചാരണവും സർവേയും നടത്തും. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവ ഉള്ളവരെ സർവേയ്ക്കിടെ കണ്ടെത്തും. അപകട സാധ്യത ഏറെയുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്