കോവിഡ് പ്രതിസന്ധിയിൽ കേരളം കൂട്ട ആത്മഹത്യയുടെ വക്കിൽ; പൊലീസുകാരുടെ മുഖ്യതൊഴിൽ പരിശോധനയും പിഴയിടാക്കലും; ബാങ്ക് ലോൺ അടയ്ക്കാൻ വഴിയില്ലാതെ കച്ചവടക്കാരും പ്രതിസന്ധിയിൽ; കർണാടകത്തിൽ എല്ലാം ശരിയാകുമ്പോൾ കേളത്തിൽ പ്രതിസന്ധി തീരുന്നില്ല
ബുർഹാൻ തളങ്കര
കാസർകോട്: കോവിഡിന്റെ രണ്ടാം തരംഗത്തിൽ കേരളത്തെക്കാളും വ്യാപനം നിലനിന്നിരുന്ന കർണ്ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും നിലവിൽ ജനജീവിതം സാധാരണഗതിയിലേക്ക് കടന്നു കഴിഞ്ഞു . കോവിഡ് 19 ന്റെ ആദ്യഘട്ടത്തിൽ കേരളത്തിലുള്ളവർക്ക് കർണ്ണാടകയിലേക്ക് കടക്കാനും കർണ്ണാടകയിൽ നിന്നുള്ളവർക്ക് കേരളത്തിലെത്താനും കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു.
എന്നാലിപ്പോൾ സ്ഥിതി മാറി. കേരളത്തിൽ നിന്നും ചെന്നൈയിൽ നിന്നുള്ള പ്രധാന ട്രെയിനുകൾ ബസുകളും മംഗളൂരുവിലും ബംഗളൂരുവിലെത്തുന്നുണ്ട്. ഒരു തവണയെങ്കിലും വാക്സിൻ എടുത്തവർക്കോ കോവിഡ് ടെസ്റ്റ് നടത്തിയ ധൈര്യസമേതം കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലും എവിടെയും സഞ്ചരിക്കാം. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ കർണ്ണാടകയിൽ മുതിർന്ന വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം പ്രവർത്തിച്ചുതുടങ്ങി. കേരളത്തിൽ നിന്ന് കർണ്ണാടകയിൽ പഠനത്തിന് പോകുന്നവർക്ക് നിയന്ത്രണങ്ങളില്ലാതെ പഠനം നടത്താൻകഴിയുന്നുണ്ട്.കാസർകോട് മംഗളൂരു കെഎസ്ആർടിസി ബസ്സുകളിലും കർണ്ണാടക ആർടിസികളിലും മലയാളി വിദ്യാർത്ഥികൾക്ക് കർണ്ണാടകയിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നുണ്ട്.
സിനിമ തീയറ്ററുകൾ പോലെ ആൾകൂട്ടം ഒരുപാട് സമയങ്ങൾ ഒന്നിച്ചു ചെലവഴിക്കുന്ന പ്രദേശങ്ങൾ ഒഴികെ മറ്റെല്ലാത്തിനും ഇവിടെ സ്വാതന്ത്രം അനുവദിച്ചിരിക്കുകയാണ്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബീച്ചുകളിൽ പോകാനും ആരാധനാലയങ്ങളിലേക്ക് കടക്കാനും അനുവാദമുണ്ട്. മസ്ജിദുകളും, ക്രിസ്ത്യൻ പള്ളികളും, ഹൈന്ദവ ക്ഷേത്രങ്ങളും സജീവമാണ്. ആശുപത്രികളിൽ രോഗികൾക്കും സന്ദർശകർക്കും യാതൊരു തരത്തിലുമുള്ള വിലക്കുമില്ല. എങ്ങും ജനജീവിതം പതിവ് പോലെ. എന്നാൽ ഭയം വേണ്ട ജാഗ്രത മതി എന്ന് മാസങ്ങളായി പറയുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ താളം തെറ്റി കിടക്കുന്ന അടച്ചപൂട്ടലിൽ തന്നെയാണ്. തീരെ ശാസ്ത്രീയമല്ലാത്ത അടച്ചുപൂട്ടൽ കാരണം കോവിഡ് രോഗികളോ അതുമൂലമുണ്ടാകുന്ന മരണങ്ങളോ ഇവിടെ കുറയുന്നില്ല.
ഇനി കോവിഡിനൊപ്പം ജീവിതവും എന്ന് ഒന്നാം കോവിഡ് തരംഗത്തിന്റെ അവസാനത്തിൽ പറഞ്ഞ മുഖ്യമന്ത്രി നിയന്ത്രണങ്ങളോടെ ഒപ്പം ജീവിക്കാനാണ് ഇപ്പോൾ നിർദ്ദേശിക്കുന്നത്. എന്നാൽ ഇത് എത്ര കാലം ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. മനുഷ്യ ജീവിതം പാടെ തകർന്നു തരിപ്പണമായി ഇരിക്കുകയാണ്. ഗതികെട്ട ജനം രഹസ്യമായും പരസ്യമായും അശാസ്ത്രീയ നിയന്ത്രണങ്ങളോട് പ്രതികരിച്ചു തുടങ്ങി. ഗ്രേഡുകളുടെയും ക്ലസ്റ്ററുകളുടെയും പിടുത്തത്തിൽ കഴിയാൻ നിർബ്ബന്ധിക്കപ്പെട്ട മലയാളികൾപലയിടത്തും പൊട്ടിത്തെറികുന്ന വാർത്തകൾ വരുമ്പോഴും പൊലീസിനെ ഉപയോഗിച്ചുള്ള പണം പിരിവിനാണ് സർക്കാറിന് താല്പര്യം.
ഇനിയെങ്ങാനും ചോദ്യം ചെയ്താൽ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് പറഞ്ഞ് ജാമ്യമില്ലാത്ത അകത്താകും. പഴയ ജർമനിയിലെ ഹിറ്റ്ലർ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് നിയമപാലകർ. കയ്യിൽ അഞ്ചു പൈസ ഇല്ലാത്തത് കാരണം വീടുകളിലെ ഗ്യാരേജിൽ വിശ്രമിക്കുന്ന വാഹനങ്ങളുടെ നിയമപരമായ പേപ്പറുകൾ ശരിയാക്കാൻ റോഡിലിറങ്ങിയാൽ ചെന്ന് പെടുക പൊലീസിന്റെ മുന്നിലായിരിക്കും. ഇൻഷുറൻസ് കഴിഞ്ഞു പുക ടെസ്റ്റ് ഇല്ല തുടങ്ങി നിരവധി കാരണങ്ങൾ നിരത്തും.
ഇതൊക്കെ ശരിയാക്കാൻ റോഡിൽ ഇറങ്ങണ്ട എന്ന് തിരിച്ചു ചോദിച്ചാൽ പതിനായിരത്തിൽ കുറയാത്ത ഒരു ഫൈൻ നൽകിയിരിക്കും ഉദ്യോഗസ്ഥർ മറുപടി നൽകുക. കാസർകോട് ട്രാഫിക് പൊലീസ് കൊള്ള സംഘത്തിന് സമാനമായ രീതിയിലാണ് ജനത്തോട് പെരുമാറുന്നതന്ന ആക്ഷേപം ഉയരുകയാണ്. മറ്റുള്ള ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല . എല്ലാ മേഖലയിലും പൊലീസിനെ ഉപയോഗിച്ചുള്ള പെറ്റി പിരിവാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.
സർക്കാർ ശമ്പളം പറ്റുന്നജീവനക്കാരും പൊതുമേഖല ജീവനക്കാരും അത്യാവശ്യ സാധനങ്ങളെന്ന് വിശേഷിക്കപ്പെടുന്ന പലചരക്ക് കച്ചവടക്കാരും, അപ്രകാരമുള്ള മറ്റു ചില വ്യാപാരികളും ഒഴികെ മറ്റുള്ളവരെല്ലാം കടക്കെണിയിലാണ്. ജീവിതം വഴിമുട്ടിയവന്റെ മുന്നിൽ വൈദ്യുതി ബിൽ ബാങ്ക് ലോൺ ജപ്തി വട്ടിപ്പലിശകാർ തുടങ്ങി പലരും ഇപ്പോൾ ഇറങ്ങിവരാൻ തുടങ്ങും. ആത്മാഭിമാനം നഷ്ടപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ വാർത്തകൾ വന്നു തുടങ്ങി.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ കലക്ഷൻ ഏജന്റ് എന്നേ ഗുണ്ടകളെ ഇറക്കി കഴിഞ്ഞു. ഇനി ജനം എന്താണ് ചെയ്യേണ്ടത്? എന്നാണ് ഈ അടച്ച് പൂട്ടലിൽ നിന്ന് പുറത്ത് ചാടാൻ നമുക്ക് കഴിയുക എന്നത് ഉത്തരം കിട്ടാതെ ചോദ്യചിഹ്നമായി നിലനിൽക്കുന്നു. അശാസ്ത്രീയമായ അടച്ച് പൂട്ടലിൽ ജീവിതം അവസാനിപ്പിക്കാൻ നിൽക്കുന്നവരോട് ഇനിയും ജാഗ്രത പറഞ്ഞുകൊണ്ടിരുന്നാൽ കാര്യങ്ങൾ നടക്കില്ല. ഒന്നെങ്കിൽ 14 ദിവസം ഒന്നാം തരംഗത്തിന് സമാനമായ രീതിയിലുള്ള ലോക്കഡോൺ ഏർപ്പെടുത്തുക. ഇതിലൂടെ കേരളത്തിനകത്തുള്ള രോഗികളെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കുക. തുടർന്ന് എല്ലാം തുറന്നു നൽകി അതിർത്തികളിൽ മാത്രം പരിശോധന ഏർപ്പെടുത്തുക. ഇതിലൂടെ മാത്രമേ ഒരുപരിധിവരെയെങ്കിലും കോവിഡിനെ പിടിച്ചുകെട്ടാൻ സാധിക്കുകയുള്ളൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍