ഒന്നര മാസം നീണ്ട സമ്പൂർണ്ണ അടച്ചിടലിന്റെ ക്ഷീണം തീർക്കാൻ ആളുകൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയത് വിനയായി; ഭരണക്കാരായ രാഷ്ട്രീയക്കാർക്ക് നൽകിയ ഇളവുകളും കൂടി ആയപ്പോൾ ഉന്നതങ്ങളിലും കോവിഡ് പിടികൂടി; സംസ്ഥാനങ്ങൾ മാറി യാത്ര ചെയ്യുമ്പോൾ ക്വാറന്റീൻ ഒഴിവാക്കിയതും സജ്ജീകരങ്ങൾ പരിശോധിക്കാൻ നേരിട്ടിറങ്ങിയതും കോവിഡ് ബാധിക്കാൻ കാരണമായി; അമിത്ഷായും യെഡിയൂരപ്പയും അടക്കമുള്ളവർക്ക് കോവിഡ് പിടിക്കുമ്പോൾ വിനയായത് കേന്ദ്ര ഇളവുകൾ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഒന്നര മാസത്തെ സമ്പൂർണ ലോക്ക്ഡൗണിന് ശേഷം രാജ്യം തുറന്നതോടെയാണ് കോവിഡ് രോഗം അതിവേഗം ഇന്ത്യയിൽ പടർന്നു പിടിക്കുന്ന സാഹചര്യം ഉണ്ടായത്. ചില സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങിനിന്ന രോഗം മറ്റു സംസ്ഥാനങ്ങളിലേക്കും ഇതോടെ അതിവേഗം പടർന്നു പിടിക്കാൻ ഇടയായി. ജനങ്ങൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയതും രോഗവ്യാപനത്തിന്റെ തോതു കൂട്ടി. എന്നാൽ, ഇപ്പോൾ ആശങ്കപ്പെടുത്തുന്ന കാര്യം രോഗം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കേണ്ട അധികാര കേന്ദ്രങ്ങളെയും കോവിഡ് പിടികൂടുന്നു എന്നതാണ്. ഡൽഹിയിൽ കാര്യങ്ങളെല്ലാം നിയന്ത്രണം വിട്ടതോടെ രോഗം നിയന്ത്രിക്കാൻ ഇറങ്ങിയ കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത്ഷായ്ക്കും കോവിഡ് പിടിപെടുന്ന സാഹചര്യം ഉണ്ടായി.
സാധാരണക്കാർക്കില്ലാത്ത ചില ഇളവുകൾ ഇക്കാര്യത്തിൽ ഉന്നതർക്ക് നല്കിയതാണ് രോഗവ്യാപനത്തിന ഇടയാക്കിയത്. ഔദ്യോഗിക ആവശ്യങ്ങൾക്കു യാത്ര ചെയ്യുന്ന ഭരണഘടനാ പദവിയിലുള്ളവർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഒപ്പമുള്ള ജീവനക്കാർക്കും കോവിഡ് മാനദണ്ഡങ്ങളിൽ ഇളവു നൽകിയിരുന്നു. ഇതാണ് രോഗം പ്രമുഖരെയും പിടികൂടാൻ ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാനങ്ങൾ മാറി യാത്ര ചെയ്യുമ്പോൾ സാധാരണക്കാർക്കുള്ളതു പോലെ ക്വാറന്റീനോ മറ്റോ ഇവർക്കില്ല. വൈറസ് ബാധ രൂക്ഷമായ സംസ്ഥാനങ്ങൾ സന്ദർശിച്ച ഉന്നത ഉദ്യോഗസ്ഥ സംഘങ്ങൾ പോലും ക്വാറന്റീനിൽ കഴിഞ്ഞില്ലെന്നിരിക്കെ, മന്ത്രിമാർക്കടക്കം കോവിഡ് പിടിപെട്ടതാണ് അധികൃതരെ വലയ്ക്കുന്നത്. പലരും വൈറസ് വാഹകരാകാമെന്ന സന്ദേഹവും ബലപ്പെട്ടു.
ലോക്ഡൗൺ കഴിഞ്ഞു രാജ്യത്തു ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗരേഖയിൽ കർശന നിബന്ധനകളാണു നിർദ്ദേശിച്ചിരുന്നത്. എന്നാൽ, സർവീസ് പുനരാരംഭിച്ച മെയ് 25നു ബെംഗളൂരുവിൽ വിമാനമിറങ്ങിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പരിശോധനയും ക്വാറന്റീനും അടക്കം മാനദണ്ഡങ്ങൾ ലംഘിച്ചതു വിവാദമായപ്പോൾ അദ്ദേഹം പ്രതികരിച്ചു: മന്ത്രിയെന്ന നിലയിൽ എനിക്കിതൊന്നും ബാധകമല്ല. പിന്നാലെ കർണാടക സർക്കാരും പിന്നീടു കേന്ദ്ര സർക്കാരും ഭരണഘടനാ ചുമതലയുള്ളവരുടെ കാര്യത്തിൽ നിബന്ധനകളിൽ ഇളവു കൊണ്ടുവന്നു.
കേന്ദ്ര ഉദ്യോഗസ്ഥസംഘം കൂടുതലായി എത്തിയതു കോവിഡ് അതിരൂക്ഷമായ സംസ്ഥാനങ്ങളിലായിരുന്നു. ഇവർക്കു തുടർച്ചയായ യോഗങ്ങളും യാത്രകളും വേണ്ടിവന്നു. ആഭ്യന്തരമന്ത്രി അമിത് ഷായാകട്ടെ ഡൽഹിയിലെ പ്രതിരോധ നടപടികളുടെ ഭാഗമായി കോവിഡ് ആശുപത്രി അടക്കം സന്ദർശിച്ചു.
ഉന്നതർക്കുള്ള ഇളവുകൾ ഇങ്ങനെയാണ്:
ഔദ്യോഗിക ആവശ്യങ്ങൾക്കു യാത്ര ചെയ്യുന്നവർക്കാണ് ഇളവ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, ലോക്സഭാ സ്പീക്കർ, സുപ്രീം കോടതി ജഡ്ജിമാർ, അറ്റോർണി ജനറൽ, സിഎജി, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർമാർ, ധനകമ്മിഷൻ അധ്യക്ഷൻ, യുപിഎസ്ഇ അംഗങ്ങൾ, സംസ്ഥാന ഗവർണർമാർ, മുഖ്യമന്ത്രിമാർ, ലഫ്. ഗവർണർമാർ, സംസ്ഥാന മന്ത്രിമാർ, ഹൈക്കോടതി ജഡ്ജിമാർ, പിഎസ്സി അംഗങ്ങൾ, അഡ്വക്കറ്റ് ജനറൽമാർ തുടങ്ങിയവർക്കും ഇവർക്കൊപ്പം യാത്ര ചെയ്യുന്നവർക്കുമാണു ക്വാറന്റൈൻ ഇളവ്. കോവിഡ് കാര്യങ്ങളിൽ നിർണായക ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യാത്രകൾക്കും മാനദണ്ഡങ്ങൾ പ്രശ്നമാകില്ല.
കോവിഡ് പോസിറ്റീവായ പ്രമുഖർ
ഇതിനോടകം നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്. അമിത്ഷായാണ് ഇതിൽ പ്രധാനി. അദ്ദേഹത്തെ കൂടാതെ രണ്ട് മുഖ്യമന്ത്രിമാരും രോഗത്തിന്റെ പിടിയിലാണ്. ബി എസ് യെദ്യൂരപ്പ, ശിവരാജ് ചൗഹാൻ എന്നിവരാണ് കോവിഡ് രോഗം ബാധിച്ച മുഖ്യമന്ത്രിമാർ.
അമിത് ഷാ (കേന്ദ്ര ആഭ്യന്തര മന്ത്രി), സ്ഥിരീകരിച്ചത് ഓഗസ്റ്റ് 2, ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.
ബൻവാരിലാൽ പുരോഹിത് (തമിഴ്നാട് ഗവർണർ), സ്ഥിരീകരിച്ചത് ഓഗസ്റ്റ് 2, രാജ്ഭവനിൽ നിരീക്ഷണത്തിൽ.
ബി.എസ്. യെഡിയൂരപ്പ (കർണാടക മുഖ്യമന്ത്രി) സ്ഥിരീകരിച്ചത് ഓഗസ്റ്റ് 2, ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ. മന്ത്രിമാരായ ബി.സി. പട്ടേൽ, സി.ടി. രവി, ആനന്ദ് സിങ് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ശിവരാജ് ചൗഹാൻ (മധ്യപ്രദേശ് മുഖ്യമന്ത്രി), ജൂലൈ 29നു പോസിറ്റീവായി, ഭോപാലിലെ സ്വകാര്യ ആശുപത്രിയിൽ.
കമൽ റാണി വരുൺ (യുപി മന്ത്രി), ജൂലൈ 18ന് കോവിഡ് സ്ഥിരീകരിച്ചു, ഓഗസ്റ്റ് 2നു മരിച്ചു. ജലശക്തി മന്ത്രി മഹേന്ദ്ര സിങ്, യുപി ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് എന്നിവരും കോവിഡ് പോസിറ്റീവായി.
എംപിമാരായ ജ്യോതിരാദിത്യ സിന്ധ്യ, അഭിഷേക് സിങ്വി, കാർത്തി ചിദംബരം.
സത്യേന്ദ്ര ജെയിൻ (ഡൽഹി ആരോഗ്യമന്ത്രി), ജൂൺ 17നു സ്ഥിരീകരിച്ചു.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ അശോക് ചവാൻ, ധനഞ്ജയ് മുണ്ടെ, അസ്ലം ഷെയ്ഖ്, ജിതേന്ദ്ര അവാദ്, അബ്ദുൽ സത്താർ എന്നിങ്ങനെ 5 മന്ത്രിമാർ.
തമിഴ്നാട്ടിൽ മന്ത്രിമാരായ പി. തങ്കമണി, കെ. അംബാലകൻ, സെല്ലൂർ കെ.രാജു, ഡോ. നിലോഫെർ കഫീൽ.
പഞ്ചാബ് മന്ത്രി തൃപ്തി ബജ്വ, ബിഹാർ മന്ത്രി ശൈലേഷ് കുമാർ, ഉത്തരാഖണ്ഡ് മന്ത്രി സത്പാൽ മഹാരാജ്, ഡൽഹിയിലെ ആംആദ്മി എംഎൽഎ അതിഷി മർലേന, തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ വി. ഹനുമന്ത റാവു എന്നിവർക്കും വൈറസ് സ്ഥിരീകരിച്ചു.
അതിനിടെ കോവിഡ് സ്ഥിരീകരിച്ച കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ചികിത്സ തേടിയതു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. അതും ഹരിയാനയുടെ ഭാഗമായ ഗുരുഗ്രാമിലെ മെദാന്ത മെഡ്സിറ്റിയിൽ. കോവിഡ് ആശുപത്രികളുടെ സജ്ജീകരണം അടക്കം ഡൽഹിയിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക ഇടപെടൽ നടത്തിയ അമിത് ഷാ, സ്വന്തം കാര്യം വന്നപ്പോൾ അയൽ സംസ്ഥാനത്തെ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിൽ ആശ്ചര്യം അറിയിച്ചു ശശി തരൂർ എംപിയടക്കം ട്വീറ്റ് ചെയ്തു. മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും സാധാരണഗതിയിൽ ഡൽഹിയിൽ എയിംസിലാണ് ചികിത്സ തേടാറുള്ളത്.
അമിത് ഷാ കോവിഡ് പോസിറ്റീവായതോടെ, മന്ത്രിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിശദമായ പട്ടിക തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ട്. അമിത്ഷായുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും സ്വയം ഐസൊലേഷനിൽ പോകണം. കേന്ദ്ര ആഭ്യന്തര മന്ത്രി ഏറ്റവും ഒടുവിൽ പങ്കെടുത്ത പ്രധാന ചടങ്ങ് ബുധനാഴ്ചത്തെ (ജൂലൈ 29) കേന്ദ്ര മന്ത്രിസഭായോഗമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരടക്കം പ്രമുഖ മന്ത്രിമാരെല്ലാം പങ്കെടുത്തിരുന്നു. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചത് ഈ മന്ത്രിസഭായോഗത്തിലാണ്. മന്ത്രിസഭായോഗം നടക്കാറുള്ള പ്രധാനമന്ത്രിയുടെ വസതിയിൽ കർശനമായ കോവിഡ് പ്രോട്ടോക്കോളാണ് നിലവിലുള്ളത്.
സാമൂഹിക അകലം ക്യത്യമായി പാലിച്ചാണ് മന്ത്രിസഭായോഗം നടക്കാറുള്ളത്. പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത ചിത്രത്തിൽ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. ആളുകളുടെ ശരീരതാപതില പരിശോധിക്കുന്നതിന് പുറമേ, ആരോഗ്യസേതു ആപ്പ് അടക്കം മറ്റ് അധിക നടപടികളും സ്വീകരിച്ചിട്ടുണ്ട്. വസതിയുടെ സമുച്ചയത്തിനുള്ളിൽ കാറുകൾ അനുവദിക്കുന്നത് നിർത്തി വച്ചിരിക്കുകയാണ്. ക്യാബിനറ്റ് ഒഴിച്ചുള്ള പ്രധാനമന്ത്രിയുടെ മറ്റ് യോഗങ്ങളെല്ലാം ഓൺലൈനിലാണ് നടക്കാറുള്ളത്. അമിത്ഷായെ കഴിഞ്ഞ ദിവസം നേരിൽ കണ്ട കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ സ്വയം ക്വാറന്റൈനിൽ ഇരിക്കുകയാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് സെൽഫ് ഐസൊലേഷനെന്ന് അദ്ദേഹം അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു നേതാക്കൾ സാന്ത്വന സന്ദേശങ്ങൾ അയച്ചു. വേഗത്തിൽ രോഗം ഭേദമാവട്ടെ എന്ന് കോൺഗ്രസ് നേതാവും രാഷ്ട്രീയ എതിരാളിയുമായ രാഹുൽ ഗാന്ധി ആശംസിച്ചു. അസുഖം മാറാൻ പ്രാർത്ഥിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ട്വീറ്റ് ചെയ്തു. വേഗം സുഖപ്പെടട്ടെയെന്നും അമിത് ഷായ്ക്കും കുടുംബത്തിനും തന്റെ പ്രാർത്ഥനയുണ്ടെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി, അസം മന്ത്രി ഹിമാന്ത വിശ്വ ശർമ തുടങ്ങിയവരും ഷായ്ക്ക് ആശംസ നേർന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്