മുംബെയിൽ നിന്നുള്ള ഹമാരാ മഹാനഗർ പത്രം അടച്ചുപൂട്ടി; കന്നഡയിലെ കസ്തൂരി ന്യൂസ്ചാനൽ സംപ്രേഷണം നിർത്തി; ഔട്ട്ലുക്ക് പ്രിന്റ് എഡിഷൻ നിർത്തുന്നു; ഇന്ത്യൻ എക്സ്പ്രസിലും ബിസിനസ് സ്റ്റാൻഡേഡിലും ശമ്പളം വെട്ടിക്കുറക്കുന്നു; ന്യൂസ് നേഷൻ ഇംഗ്ലീഷ് ഡിജിറ്റലിലെ 16 പേരെയും ടൈംസ് ഓഫ് ഇന്ത്യ സൺഡേ മാഗസിൻ ടീമിനെ പിരിച്ചുവിടാൻ നീക്കം; കേരളത്തിലും മുഖ്യധാരാ പത്രങ്ങൾ അടക്കം കടുത്തപ്രതിസന്ധിയിലേക്ക്; കോവിഡ് മാന്ദ്യത്തിൽ ആടിയുലഞ്ഞ് മാധ്യമ ലോകവും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ മാധ്യമലോകത്തെലും സാരമായി ബാധിക്കുകയാണ്. ദേശീയ മാധ്യമങ്ങളിൽനിന്നടക്കം അടക്കം ശമ്പളം വെട്ടിക്കുറക്കുന്നതിന്റെയും ആനുകൂല്യങ്ങൾ ഇല്ലാതാവുന്നതിന്റെയും റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുംബെയിൽ നിന്നുള്ള ഹമാരാ മഹാനഗർ പത്രം അടച്ചുപൂട്ടി. കന്നഡയിലെ കസ്തൂരി ന്യൂസ്ചാനൽ സംപ്രേഷണം നിർത്തി.
ഔട്ട്ലുക്ക് പ്രിന്റ് എഡിഷൻ നിർത്തുകയാണ്. ഇന്ത്യൻ എക്സ്പ്രസിലും ബിസിനസ് സ്റ്റാൻഡേഡിലും ശമ്പളം വെട്ടിക്കുറക്കുന്നു.ന്യൂസ് നേഷൻ ഇംഗ്ലീഷ് ഡിജിറ്റലിലെ 16 പേരെയും ടൈംസ് ഓഫ് ഇന്ത്യ സൺഡേ മാഗസിൻ ടീമിനെ ഒന്നാകെയും പിരിച്ചുവിട്ടെന്നാണ് അറിയുന്നത്. ക്വിന്റിലെ പകുതിയോളം ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം കിട്ടിയിട്ടുണ്ട്. ഇന്ത്യാറ്റുഡേയിൽ പണി പോകാനിടയുള്ള 46 റിപ്പോർട്ടർമാരുടേയും 17 പ്രൊഡ്യൂസർമാരുടേയും 6 ക്യാമറാ പേഴ്സൺമാരുടേയും ലിസ്റ്റായതായി പറയപ്പെടുന്നു.
കേരളത്തിലും സമാനമായ അവസ്ഥയുണ്ടെന്നാണ് മുതിർന്ന മാധ്യമ പ്രവർത്തകർ തന്നെ പറയുന്നത്. മനോരമയും മാതൃഭൂമിയും 20 മുതൽ 30 ശതമാനംവരെ വെട്ടിക്കുറക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. മലയാളത്തിലെ മറ്റ് പ്രമുഖ മാധ്യമങ്ങളിൽ നേരത്തെ തന്നെ ശമ്പളം വൈകലും കുടിശ്ശികയും നിലനിൽക്കായാണ്. പുതിയ സാഹചര്യത്തിൽ ഇവയുടെയൊക്കെ അവസ്ഥ എന്താകുമെന്ന് കണ്ടറിയണം. ക്ലാസിഫൈസ് പരസ്യംപോലും ഏറെക്കുറഞ്ഞ് പേജുകൾ വെട്ടിക്കുറച്ചാണ് ഇപ്പോൾ മാതൃഭൂമിയും മനോരമയും പോലും ഇറങ്ങുന്നത്. ദൃശ്യമാധ്യമങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്.
അതേസമയം ഇതൊരു അവസരമായി എടുത്ത് കേരളത്തിൽ തൊഴിലാളികളെ മാധ്യമ മാനേജുമെന്റുകൾ ചൂഷണം ചെയ്യുകയാണെന്നാണ് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ കെ പി റെജി പറയുന്നത്.
ഇതുസംബന്ധിച്ച കെ പി റെജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.
വിഷുദിനത്തിലെ ലോക്ഡൗണിൽ ഒരു പരിധി വരെ ആശ്വാസം കൊള്ളുന്നവരായിരിക്കും മാധ്യമപ്രവർത്തകർ. യാത്രാ വിലക്കിന്റെയും മറ്റും പേരിൽ ബന്ധുജന സന്ദർശനവും കൈനീട്ടവും ഒക്കെ ഒഴിവായതോടെ മാറിക്കിട്ടിയ പിരിമുറുക്കത്തിന്റെ ആഹ്ലാദം പങ്കുവെച്ച സഹപ്രവർത്തകർ നിരവധിയാണ്. നേരത്തെ തന്നെ ആറു മാസത്തിലധികം ശമ്പള കുടിശ്ശികയുള്ള മാധ്യമ സ്ഥാപനങ്ങൾ നിരവധിയായിരുന്നു.
മഹാമാരിയായ കോവിഡ് പലരെയും പിരിച്ചുവിടാനും ശമ്പളം വെട്ടിച്ചുരുക്കാനുമുള്ള മറയാക്കി മാറ്റുകയാണ് പല മാധ്യമ മുതലാളിമാരും എന്നാണ് ദേശീയ തലത്തിൽനിന്നുതന്നെയുള്ള റിപ്പോർട്ടുകൾ നൽകുന്ന വിവരം. കോവിഡിന്റെയും ലോക്ഡൗണിന്റെയും പേരിൽ ആരെയും പിരിച്ചുവിടരുതെന്നും ശമ്പളം കുറയ്ക്കരുതെന്നുമുള്ള ഭരണാധികാരികളുടെ ഉണർത്തുപാട്ടുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന മാധ്യമ പ്രവർത്തകരിൽ എത്ര പേർക്ക് നാളെ അവരുടെ സ്ഥാപനത്തിൽ ഇരിപ്പിടം ഉണ്ടാവുമെന്ന് തീർച്ചയില്ല. പണി ഉള്ളവർക്കു പോലും പട്ടിണിയില്ലാതെ എങ്ങനെ കുടുംബം പുലർത്തും എന്ന് കണക്ക് കൂട്ടാൻ പോലും പറ്റാത്തത്ര ദുരിതാവസ്ഥ യിലാണ് കാര്യങ്ങളുടെ പോക്ക്.
ലോക് ഡൗണിൽ പണി നഷ്ടമായ വിവിധ ജനവിഭാഗങ്ങളുടെ നിത്യനിദാനത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വിവിധ ആശ്വാസ നടപടികളും സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പണിയില്ലാതെ പണം ഇല്ലാതായവരെ സംരക്ഷിക്കാൻ ഭരണകൂടം കാണിക്കുന്ന കരുതൽ ശ്ളാഘനീയം തന്നെ. അതേസമയം, പണിയുണ്ടായിട്ടും പണമില്ലാതെ പിണമായി ജീവിക്കേണ്ടി വരുന്നവരുടെ യാതനകൾക്കു നേരെയും അധികാരത്തിന്റെ കണ്ണുകൾ തുറക്കാതിരിക്കുന്നതിനെ എന്തിന്റെ പേരിൽ നമുക്ക് ന്യായീകരിക്കാനാവും.
കോവിഡ് മഹാമാരിയെ വലിയൊരളവോളം പിടിച്ചുനിർത്താനായി എന്ന് ഭരണാ ധികാരികൾ ആവർത്തിച്ചു പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. വിഷു ദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയും ഇതിനു തന്നെയാണ് ഊന്നൽ നൽകിയത്. വിവരങ്ങൾ യഥാസമയം ജനങ്ങളെ അറിയിച്ചും ബോധവത്കരണ ശ്രമങ്ങളിൽ ഭരണ സംവിധാനങ്ങൾക്കൊപ്പം തോളോടു തോൾ ചേർന്ന് കഠിനമായ ശ്രമങ്ങൾ നടത്തിയും ഈ പോരാട്ടത്തിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് ഇനിയും ആവർത്തിക്കുന്നതിൽ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല.
ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട് അതത് മാനേജ് മെന്റുകൾക്കു മുന്നിലും പ്രത്യേക സാമ്പത്തിക പാക്കേജ്, അടിയന്തര സാമ്പത്തിക സമാശ്വാസം എന്നീ ന്യായ മായ ആവശ്യങ്ങൾ ഉന്നയിച്ചു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് മുന്നിലും പലകുറി മുട്ടി യെങ്കിലും അനുഭാവ ത്തിന്റെ വാതിലുകൾ എവിടെയും തുറക്കുന്ന ലക്ഷണം ഇനിയും ദൃശ്യമായിട്ടില്ല.
പരസ്യ നഷ്ടത്തിന്റെ പേരിലാണ് മാധ്യമ മുതലാളിമാർ പിരിച്ചുവിടലിനും ശമ്പളം വെട്ടിക്കുറക്കുന്നതിനും കോപ്പ് കൂട്ടിക്കൊണ്ടിരിക്കുന്നത്. പരസ്യ നഷ്ടത്തിന്റെ പേരിൽ ശമ്പളം കുറയ്ക്കാൻ ഒരുങ്ങുന്നവർ ഒന്നും തുടർച്ചയായ മുഴുനീള ബഹുവർണ പേജുകൾ പരസ്യം
അച്ചടിച്ചു വിറ്റ പുഷ്കല നാളുകളിലൊന്നിലും ജീവനക്കാർക്ക് അതിന്റെ പേരിൽ അധികമായി നയാ പൈസ നൽകാൻ മിനക്കെടാത്തവരാണ്.
പ്രത്യക്ഷത്തിൽ അനുഭവവേദ്യമാകാത്ത വിധത്തിൽ അച്ചടി മാധ്യമങ്ങൾ മറ്റു വിവിധ ചെലവ് ചുരുക്ക നടപടികൾ ഇതിനകം സ്വീകരിച്ചു നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. പേജ് ചുരുക്കലും പ്രാദേശിക എഡിഷനുകൾ ചുരുക്കിയതുമാണ് അതിൽ പ്രധാനം. വരുമാന നഷ്ടം ഭീമമാണെങ്കിലും ചെലവ് ഇനത്തിൽ വലിയൊരു കുറവ് വരുത്താൻ സഹായകമാണ് ഈ നടപടികൾ. പത്രക്കടലാസിന്റെ വില നിലവാരം അനുസരിച്ച് മുൻനിര പത്രങ്ങൾക്ക് പ്രതിദിനം നാലു പേജ് കുറച്ചാൽ തന്നെ ചെലവ് ഇനത്തിൽ ചുരുക്കാൻ കഴിയുന്നത് ലക്ഷങ്ങളാണ്. ഏതാണ്ട് എല്ലാ മലയാള പത്രങ്ങളും നിലവിൽ നാലു മുതൽ ആറു വരെ പേജ് ശരാശരി കുറച്ചുകഴിഞ്ഞു. 22 ലക്ഷം കോപിയിൽ ദിവസം നാലു പേജ് കുറഞ്ഞാൽ 20 ലക്ഷത്തിലേറെയാണ് ചെലവ് ലാഭിക്കാൻ കഴിയുക. മാസം ആറു കോടിയിലേറെ രൂപ. 15 ലക്ഷം കോപ്പി ആണെങ്കിൽ ഏതാണ്ട് നാലേകാൽ കൊടിയും. പത്രക്കടലാസ് വില ഏറ്റവും കുറഞ്ഞ നിരക്കിൽ കൂട്ടിയാലുള്ള കണക്കാണിത്.
ഇന്ത്യയിൽ മാധ്യമ വ്യവസായികൾ മറ്റു പല മേഖലകളിൽ കൂടി മുതൽ മുടക്ക് നടത്തിയിട്ടുള്ളവരാണ്. ചിലർ അത് വാണിജ്യ സംരംഭങ്ങളിൽ ആണെങ്കിൽ മറ്റു ചിലർക്ക് രാഷ്ട്രീയത്തിലും സാമൂഹിക പ്രസ്ഥാന രംഗത്തും ലാഭം ലാക്കാക്കിയുള്ള നിക്ഷേപമാണ് മാധ്യമ രംഗം. താൽക്കാലികമായ പരസ്യ നഷ്ടം മൊത്തത്തിലുള്ള ലാഭത്തിൽ കുറവ് ഒന്നും ഉണ്ടാക്കുന്നില്ല എന്നു സാരം. മാത്രമല്ല, മാധ്യമ വ്യവസായത്തിന്റെ ലാഭം തന്നെ ഏതാണ്ട് എല്ലാ സ്ഥാപനങ്ങൾക്കും വൻ ലാഭമായി സംസ്ഥാനത്തും രാജ്യമെമ്പാടുമായി തല ഉയർത്തി നിൽക്കുന്നുമുണ്ട്.
ഉർവശി ശാപം ഉപകാരമായി എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് മാധ്യമ മുതലാളിമാർ അണിയറയിൽ തിരക്കഥ ചമക്കുന്നതെന്നു വ്യക്തം. രാജ്യത്തെ നിയമ വ്യവസ്ഥയും പൊതുബോധവും അതിന് എതിരാണ് എന്ന് ഇനിയെങ്കിലും തിരിച്ചറിയണം എന്ന് മാത്രമാണ് ഈ സന്ദർഭത്തിൽ അവരെ ഓർമിപ്പിക്കാനുള്ളത്. സമ്പത്തിന്റെയും സ്വാധീനത്തിന്റേയും കണ്ണുരുട്ടലിൽ അധികാരത്തിന്റെ മുട്ട് വിറക്കില്ല എന്നും പ്രതീക്ഷിച്ചു പോകുന്നു. അല്ലാത്തപക്ഷം പട്ടിണിയിൽനിന്നും കൊടിയ യാതനകളിൽനിന്നും രക്ഷ തേടി മാധ്യമപ്രവർത്തകർ നടത്തുന്ന ജീവന്മരണ പോരാട്ടത്തിനായിരിക്കും കോവിഡാനന്തര കാലം രാജ്യം സാക്ഷ്യം വഹിക്കേണ്ടിവരിക.- കെ പി റെജി വ്യക്തമാക്കി.
Stories you may Like
- ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ
- ചൈനയിൽ അജ്ഞാത വൈറസ് വ്യാപനം, നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- ഒൻപത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നിപ വൈറസ് ബാധയ്ക്ക് സാധ്യത
- നിപ വൈറസ് ബാധ: ഭയം വേണ്ട, പക്ഷെ പ്രതിരോധം പ്രധാനം
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്