പുലർച്ചെ 6.31..... ആദ്യ കോവിഡ് വാക്സിൻ നൽകി കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ചരിത്രത്തിന്റെ ഭാഗമായി; മാർഗരറ്റ് അമ്മൂമ്മക്കും പിന്നാലെ വില്യം അപ്പൂപ്പനും വാക്സിൻ നൽകിയ നിമിഷത്തിൽ സാക്ഷികളായി മൂന്നു മലയാളികളും; മെഡിക്കൽ വാർഡിൽ രാവിലെ നിറഞ്ഞതു സന്തോഷ പൂത്തിരികൾ; ആദ്യ വാക്സിൻ നൽകും മുന്നേ നാടകീയ നീക്കങ്ങൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇന്നലെ പുലർച്ചെ 6.31. കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കവാടം ദേശീയ മാധ്യമങ്ങളുടെ വാർത്ത സംഘങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു . രാവിലെ ജോലിക്കെത്തി തുടങ്ങിയ ജീവനക്കാർക്കും അപ്പോയ്ന്റ്മെന്റ് തേടിയെത്തിയ രോഗികൾക്കും സന്ദർശകർക്കും ആദ്യം കാര്യം എന്തെന്ന് മനസിലായില്ല . പക്ഷെ പൊടുന്നനെ വിവരം ലീക്കായി . രാജ്യത്തെ ആദ്യ കോവിഡ് വാക്സിൻ നൽകുന്ന ചരിത്ര മുഹൂർത്തമാണ് കവൻട്രിയിൽ സംഭവിക്കുന്നത് .
ഇതിനായാണ് ഇരുൾ വെളുക്കും മുന്നേ ഏകദേശം അഞ്ചരയോടെ തന്നെ വാർത്ത സംഘങ്ങൾ എത്തി ലൈവ് റിപ്പോർട്ടിങ്ങിനായി ഒരുക്കങ്ങൾ നടത്തിയത് . കവൻട്രിയിൽ വാക്സിൻ നൽകുന്നത് രാജ്യത്ത് തന്നെ ആദ്യ സംഭവം ആയിരിക്കണം എന്ന നിശ്ചയത്തോടെ വൻ ഒരുക്കങ്ങളാണ് ട്രസ്റ് നടത്തിയിരുന്നത് . ഹോസ്പിറ്റലിലെ പ്രധാന ജീവനക്കാർ ഒഴികെയുള്ളവരൊക്കെ വൈകിയാണ് ഇക്കാര്യം അറിഞ്ഞത് തന്നെ .
വാക്സിൻ നൽകും മുൻപ് നാടകീയ നീക്കങ്ങൾ
ഇന്നലെ കവൻട്രിയിൽ ആദ്യ വാക്സിൻ നൽകുന്നു എന്ന വിവരം പുറത്തു പോകാതിരിക്കാൻ ഹോസ്പിറ്റൽ ട്രസ്റ് നാടകീയ നീക്കങ്ങളും നടത്തിയിരുന്നു . വാക്സിൻ നൽകുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയതിനു പിന്നാലെ ജീവനക്കാർക്കിടയിൽ വിവര ശേഖരം നടത്തിയ ട്രസ്റ് തൊട്ടു പിന്നാലെ രണ്ട്മത് മറ്റൊരു ഇമെയിൽ കൂടി അയച്ചിരുന്നു . അതിൽ വാക്സിൻ സംബന്ധിച്ച നടപടിക്രമങ്ങൾ വൈകിയേക്കും എന്ന സൂചനയാണ് ഉണ്ടായിരുന്നത് .
എന്നാൽ സകല ഒരുക്കങ്ങളും ഇതിനിടയിൽ നടത്തി വാക്സിൻ വിതരണം രാജ്യത്തു തന്നെ ആദ്യമായി കവൻട്രിയിൽ ആയിരിക്കണം എന്ന ഹോസ്പിറ്റൽ ട്രസ്റ്റിന്റെ നീക്കമാണ് ഇന്നലെ ലോകത്തിന്റെ മുഴുവൻ കണ്ണുകളും കവൻട്രിയിലേക്കു തിരിയാൻ കാരണം . വാക്സിൻ നൽകി ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തന്നെ വാർത്ത സംഘത്തിനും വാക്സിൻ എടുത്ത , അടുത്ത ആഴ്ച 91 പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന മാർഗരറ്റ് കീനാൻ എന്ന മുത്തശ്ശിയുമായി സംസാരിക്കാനും അവസരം ലഭിച്ചു . ഇതോടെ വാർത്തകൾ ഒന്നിന് പിന്നാലെ ഒന്നായി ലോകത്തിനു മുന്നിലെത്തി . അൽപ സമയം കഴിഞ്ഞു കവൻട്രിയിൽ തന്നെ രണ്ടാമത്തെ ആളായ വില്യം ഷേക്സ്പിയറിനും വാക്സിൻ നൽകിയ ശേഷമാണു മറ്റിടങ്ങളിൽ ഉള്ളവർക്ക് വാക്സിൻ ലഭിച്ചു തുടങ്ങിയത് .
സാക്ഷികളാകാൻ മൂന്നു മലയാളി ജീവനക്കാരും
വാർഡ് 40 യിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മാർഗരറ്റും വില്യവും ആണ് ആദ്യ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതെന്ന് അവിടെ ജോലി ചെയ്തിരുന്ന ജീവനക്കാർ അറിയുന്നത് തിങ്കളാഴ്ച രാത്രിയാണ് . രാത്രി ഷിഫ്റ്റിൽ ജോലിക്കു എത്തിയ കവൻട്രി നിവാസികളായ നേഴ്സുമാരായ ബീന പീറ്റർ , സ്വപ്ന ബിജു എന്നിവരും നേഴ്സിങ് അസിസ്റ്റന്റ് നിബു സിറിയകുമാണ് ആകസ്മികമായി ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷികളയത് .
മൂന്നു പേരും ഏറെ വര്ഷങ്ങളായി കോവൻട്രി ഹോസ്പിറ്റൽ ജീവനക്കാരാണ് , അടുത്ത സുഹൃത്തുക്കളും . ലോകം മുഴുവൻ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ മഹാമാരിക്ക് എതിരെ പ്രതീക്ഷയുടെ വെളിച്ചമായി വാക്സിൻ എത്തിയപ്പോൾ അതിനു സാക്ഷികളാകാൻ കഴിഞ്ഞത് ഇക്കാലമത്രയും ചെയ്ത ജോലിക്കിടയിലെ ഏറ്റവും തിളക്കമുള്ള ദിവസമായി കൂടെയുണ്ടാകുമെന്നു മൂവരും സൂചിപ്പിച്ചു . മാത്രമല്ല ഒരു ചരിത്ര നിമിഷത്തിന്റെ ഭാഗമായി മാറാൻ കഴിഞ്ഞതും അതിലേറെ സന്തോഷം നൽകുന്നു . ഇന്നലെ രാത്രി തന്നെ ആരൊക്കെയാണ് വാക്സിൻ എടുക്കുന്നതെന്നും അതിനുള്ള ക്രമീകരണങ്ങൾ എന്തൊക്കെയാണെന്നും മൂവരും അറിഞ്ഞിരുന്നു .
എന്നാൽ രോഗിയുടെ സ്വകാര്യത നിർബന്ധമായും പാലിക്കണമെന്നും ജീവനക്കാർക്ക് പൊതുവിൽ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ ഹോസ്പിറ്റൽ ട്രസ്റ് ഔദ്യോഗികമായി രോഗിയുടെ പേര് പുറത്തു വിടും വരെ ഇക്കാര്യം രഹസ്യമായി തുടർന്ന് . കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യ വെക്തി മാർഗരറ്റിനെ കുത്തിവെയ്പ് എടുക്കാൻ രാവിലെ മുതൽ പരിചരിച്ചിരുന്ന ചുമതല ബീന പീറ്ററിന് ആയിരുന്നു . എന്നാൽ വാക്സിൻ സ്വീകരണത്തിന് പ്രത്യേക മുറി തന്നെ ഒരുക്കിയതിനാൽ പുലർച്ചെ ആറുമണി കഴിഞ്ഞപ്പോൾ തന്നെ വാർഡിൽ നിന്നും മാറ്റുക ആയിരുന്നു . വാർത്ത ലേഖകരും ചാനൽ പ്രവർത്തകരും ഒക്കെയായി മാധ്യമപ്പട തന്നെ ഉണ്ടായിരുന്നതിനാൽ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലാണ് വാക്സിൻ നൽകുന്നതിനുള്ള ഇടം ക്രമീകരിച്ചിരുന്നത് .
വാക്സിൻ സ്വീകരിച്ച ശേഷം അധികം വൈകാതെ വാർഡിലേക്ക് മടങ്ങിയെത്തിയ മാർഗരറ്റിനെയും വില്യമിനെയും ജീവനക്കാർ കയ്യടിച്ചു സ്വീകരിക്കുക ആയിരുന്നു . വാക്സിൻ എടുത്തവർ വാർഡിലേക്ക് തിരിച്ചെത്തിയതോടെ എങ്ങും സന്തോഷത്തിന്റെ മുഖങ്ങൾ മാത്രമായിരുന്നു വാർഡ് 40 യിലെ കാഴ്ചകൾ .
ആദ്യ ദിവസങ്ങളിൽ വാക്സിൻ പ്രായമായവർക്ക്
ആശ്വാസവും ആശന്കയ്യും ഒരേ വിധമാണ് കോവിഡ് വാക്സിന്റെ കാര്യത്തിൽ . നിർമ്മാതാക്കളായ ഫൈസർ പൂർണ ഉറപ്പു നൽകുന്നതിന്റെ ആശ്വാസം ഒരു വശത്തു നിൽകുമ്പോൾ വാക്സിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്ന വാദങ്ങൾ ആശന്കയ്യും സമ്മാനിക്കുന്നു . ഇക്കാരണത്താൽ വാക്സിൻ വേണ്ടെന്നു പറയുന്നവരുടെ എണ്ണവും കൂടുകയാണ് .
പക്ഷെ ആദ്യ റൗണ്ട് പിന്നിടുമ്പോൾ എതിർപ്പുകൾ താനേ ഇല്ലാതാകും എന്ന പ്രതീക്ഷയാണ് സർക്കാരിന് . അതിനാൽ തുടക്ക ദിവസങ്ങളിൽ പ്രായം ചെന്നവർക്കു വാക്സിൻ നല്കാൻ ആണ് നിർദ്ദേശം .കെയർ ഹോം , നേഴ്സിങ് ഹോം എന്നിവിടങ്ങളിൽ വാക്സിൻ ആവശ്യമായവരുടെ കണക്കെടുപ്പും പൂർത്തിയായിട്ടുണ്ട് . ഇത് പൂർത്തിയാകുന്ന മുറയ്ക്കാകും രണ്ടാം ഘട്ടം ആരംഭിക്കുക . പക്ഷെ ഈ ഘട്ടത്തിൽ ഏറെ വൈകാതെ തന്നെ എല്ലാവരിലേക്കും വാക്സിൻ എത്തിക്കും എന്ന സൂചനയും സർക്കാർ നൽകുന്നു .
ബ്രിട്ടനിലെ ഏറ്റവും വലിയ രോഗ പ്രതിരോധ പ്രവർത്തനമായി കോവിഡ് വാക്സിൻ വിതരണം മാറുമെന്നാണ് കണക്കാക്കപ്പെടുന്നത് . ആരോഗ്യ പ്രവർത്തകർ , ഡ്രൈവർമാർ ഉൾപ്പെടെ ഗതാഗത രംഗത്ത് ജോലി ചെയുന്നവർ , സ്കൂൾ ജീവനക്കാർ എന്നിവരെല്ലാം വാക്സിൻ സ്വീകരിക്കപ്പെടുന്നവരുടെ മുൻഗണന ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട് . അടുത്ത വര്ഷം ജനുവരി മുതൽ ഏപ്രിൽ വരെ നീണ്ടു നിൽക്കുന്ന സമയം കൊണ്ട് വാക്സിൻ വിതരണം പൂർത്തിയാക്കാൻ കഴിയുമെന്ന്നാണ് വിലയിരുത്തപ്പെടുന്നത് .
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- നേമത്ത് ജയിച്ചാൽ കൊച്ചുമകൾക്ക് 'നേമം' എന്ന് പേരിടുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട്ടുകാരനായ എഐസിസി സെക്രട്ടറി; ഹൈക്കമാണ്ട് സർവ്വേയിൽ നിറയുന്നത് 'ബിജെപി വിരുദ്ധന്റെ' വിജയം; കുമ്മനത്തിനെതിരെ ജയമുറപ്പിക്കാൻ വേണ്ടത് ശിവൻകുട്ടിയെ വെല്ലുന്ന കരുത്തൻ; പരിവാർ വിരുദ്ധ വോട്ടുകളുടെ ധ്രൂവീകരണം തിരിച്ചറിഞ്ഞ് കോൺഗ്രസ്
- അവസാന നിമിഷം തിരികെ വരാൻ സാധ്യത തിരഞ്ഞ് ശ്രേയംസ് കുമാറിന്റെ എൽജെഡി; കാപ്പനു രണ്ട് സീറ്റ് നൽകുന്നതിൽ എതിർപ്പ്; വിഷ്ണുവിന് പറ്റിയ സീറ്റ് കിട്ടാതെ വലഞ്ഞ് ഉമ്മൻ ചാണ്ടി; ലീഗിനും അല്ലറ ചില്ലറ വിഷയങ്ങൾ; അവസാന നിമിഷത്തെ പൊട്ടലും ചീറ്റലും യുഡിഎഫിൽ തുടരുന്നു
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- വിജയസാധ്യത കണക്കിലെടുക്കുമ്പോൾ വെട്ടപ്പെടുക തന്റെ മിക്ക ഗ്രൂപ്പ് മാനേജർമാരും; ഹസനേയും കെസി ജോസഫിനേയും എങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി; വിജയ സാധ്യത കണക്കിലെടുത്ത് വിട്ടിനിരത്തുമ്പോൾ പൊള്ളുന്നവരിൽ ഏറെയും എ ഗ്രൂപ്പുകൾ; അഞ്ചിൽ നിന്നും ഒന്നാകുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ട് ഹൈക്കമാണ്ട്
- മുല്ലപ്പള്ളിയുടെ മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തിന് പിന്നിൽ ഹൈക്കമാണ്ടിലെ മലയാളികൾ; കണ്ണൂരിലെ കരുത്തനെ ഇന്ദിരാ ഭവന്റെ താക്കോൽ സ്ഥാനത്ത് എത്താതിരിക്കാൻ കരുക്കൾ നീക്കുന്നത് കെസിയും എകെയും സംയുക്തമായി; കണ്ണൂരിലെ സുരക്ഷിത സീറ്റ് ഓഫർ ചെയ്ത സുധാകരനെ കണ്ടില്ലെന്ന് നടിച്ച് മുല്ലപ്പള്ളി; ചെന്നിത്തലയും ചാണ്ടിയും നിശബ്ദരും; കെപിസിസി അധ്യക്ഷൻ ഉടനൊന്നും മാറില്ല
- ഐഫോൺ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാർ പാലസ് ഉടമയുടെ ഇടപാടുകൾ സംശയത്തിലായപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോൺ കോടിയേരിയുടെ വീട്ടിൽ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിർണ്ണായകമാകും
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്