കോവിഡ് 19: ഇന്ന് പുതിയ പോസിറ്റീവ് കേസുകളില്ല; ജാഗ്രത തുടരുന്നു; 3313 പേർ നിരീക്ഷണത്തിൽ; 293 പേർ ആശുപത്രി നിരീക്ഷണത്തിൽ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വൃദ്ധ ദമ്പതികളുടെ ആരോഗ്യനിലയിൽ പുരോഗതി; 10 സാമ്പിൾ റിസൽറ്റുകൾ നെഗറ്റീവായതോടെ ആശ്വാസത്തോടെ പത്തനംതിട്ടക്കാർ; ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പരിഷ്‌കരിച്ചു; മാപ്പ് കണ്ട് വിളിച്ചത് 70 പേർ; സ്‌കൂൾ അദ്ധ്യാപകർക്ക് അവധിയില്ല
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നിലവിൽ 14 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വലിയ ജാഗ്രത പുലർത്തി വരികയാണ്. 110 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നുപിടിച്ച സാചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 3020 പേർ വീടുകളിലും 293 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 1179 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 889 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 213 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. നിലവിൽ സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച 14 പേരാണുള്ളത്. ഇന്ന് പുതിയ പോസിറ്റീവ് കേസുകൾ വന്നിട്ടില്ല. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ സാമ്പിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. പബ്ലിക് ഹെൽത്ത് ലാബ്, തൃശൂർ മെഡിക്കൽ കോളേജ്, രാജീവ്ഗാന്ധി ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പരിശോധനയ്ക്കായി അനുമതി തേടിയിട്ടുണ്ട്. ഇതിനും കൂടി അനുമതി കിട്ടിയാൽ വേഗത്തിൽ ഫലം ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 85 വയസിന് മുകളിൽ പ്രായമുള്ള രണ്ട് പേർ ഹൈ റിസ്‌കിലുള്ളവരാണ്. ഇടയ്ക്ക് ആരോഗ്യ നിലയിൽ ചെറിയ വ്യത്യാസം വന്നിരുന്നെങ്കിലും ഇപ്പോൾ തൃപ്തികരമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളതിന് പിന്നാലെയാണ് വൃദ്ധയ്ക്ക് കോവിഡും ബാധിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശിയായ കുടുംബനാഥന്റെ അമ്മയാണ് ഇവർ. 92 വയസുള്ള അച്ഛനും ആശുപത്രിയിൽ തുടരുകയാണ്. ഇരുവരും പ്രത്യേക നിരീക്ഷണത്തിലാണ്. റാന്നി സ്വദേശികളായ ദമ്പതികളുടെ മകനും മകളും ചികിത്സയിൽ തുടരുന്നു.
ഇറ്റലിയിൽ നിന്നും പത്തനംതിട്ടയിൽ എത്തിയ മൂന്നംഗ കുടുംബവുമായി സമ്പർക്കം പുലർത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതിൽ 129 പേരെ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ 13 ശതമാനം പേർ 60 വയസിൽ കൂടുതലുള്ളവരാണ്. അവർക്ക് പ്രത്യേക പരിചരണമാണ് നൽകുന്നത്. കോട്ടയത്ത് 60 പേർ കോണ്ടാക്ട് ലിസ്റ്റിലുണ്ട്. എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള മൂന്ന് വയസുകാരനുമായും മാതാപിതാക്കളുമായും സമ്പർക്കം പുലർത്തിയ 33 ഹൈ റിസ്‌കുള്ളവർ ഉൾപ്പെടെ 131 പേരെയും കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും കൂടുതൽ പേർ കേരളത്തിലേക്ക് വരുന്നുണ്ട്. അതിനാൽ തന്നെ എല്ലാ എയർപോർട്ടുകളിലും നല്ല സ്‌ക്രീനിംഗാണ് നടക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഇത്തരത്തിൽ വന്നവരുണ്ടെങ്കിൽ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സ്വമേധയാ റിപ്പോർട്ട് ചെയ്ത് വരുന്നവരും ഇപ്പോഴുണ്ട്. കൂടുതൽ കേസുകൾ വരുന്നതനുസരിച്ച് ചികിത്സ സൗകര്യങ്ങൾ കൂട്ടുന്നതാണ്. നല്ല ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയയ്ക്കുന്നത്.
കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവരും അവരെ പരിചരിക്കുകയും ചെയ്യുന്ന ആളുകൾ മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളു. മാസ്‌ക് ഉപയോഗിക്കുന്നവർ അത് ഉപയോഗിക്കേണ്ട മാർഗങ്ങൾ മനസ്സിലാക്കി ഉപയോഗിക്കേണ്ടതും ഉപയോഗശേഷം മാസ്‌കുകൾ ശാസ്ത്രീയമായി തന്നെ സംസ്‌കരിക്കേണ്ടതുമാണ്. പൊതുജനങ്ങൾ എൻ 95 മാസ്‌കുകൾ ഉപയോഗിക്കേണ്ടതില്ല. എവിടെയെങ്കിലും പോയി വന്നാൽ സോപ്പ് ഉപയോഗിച്ച് കൈകഴുകിയാൽ തന്നെ പല പകർച്ച വ്യാധികളിൽ നിന്നും രക്ഷ നേടാവുന്നതാണ്. സാനിറ്ററൈസർ ലഭ്യത കുറവ് പരിഹരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
രോഗലക്ഷണങ്ങളുള്ളവർ പരിക്ഷയെഴുതാൻ പോകേണ്ടതില്ല. പരീക്ഷയെഴുതാൻ വരുന്ന കുട്ടികൾക്ക് പ്രത്യേക റൂമും സൗകര്യങ്ങളും സ്‌കൂൾ അധികൃതർ തന്നെ ചെയ്തു കൊടുക്കേണ്ടതാണ്. വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ 40 ലക്ഷം കുട്ടികളിൽ നല്ല ബോധവത്ക്കരണം നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളുടെ സഹകരണത്തോടെ നല്ല പ്രവർത്തനമാണ് നടത്തുന്നത്. അവസാന കോണ്ടാക്ട് ട്രെയിസ് വരെ പ്രവർത്തിക്കേണ്ടതുണ്ട്.
പത്തനംതിട്ട ജില്ലയിൽ 10 സാമ്പിൾ റിസൽറ്റ് നെഗറ്റീവ്
പത്തനംതിട്ട ജില്ലയിൽ ആശുപത്രികളിലെ ഐസലേറ്റ് വാർഡുകളിൽ കഴിയുന്ന 10 പേരുടെ സാമ്പിൾ റിസൽട്ടുകൾ നെഗറ്റീവെന്ന് ജില്ലാ കളക്ടർ പി.ബിനൂഹ് അറിയിച്ചു. ഇതിൽ അഞ്ചുപേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇവർ ഇനിയുള്ള 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. പരിശോധനാ ഫലം നെഗീറ്റവായ മറ്റ് അഞ്ചുപേരെയും വീടുകളിലേക്ക് മാറ്റും.ഇനി 14 പേരുടെ സാമ്പിൾ റിസൽട്ടുകൾ ലഭിക്കാനുണ്ട്. ഇന്ന്(11) പുതിയതായി ആറുപേരെ ആശുപത്രിയിൽ ഐസലേറ്റ് ചെയ്തിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. 25 പേരാണ് നിലവിൽ ആശുപത്രികളിൽ ഐസലേഷൻ വാർഡുകളിൽ കഴിയുന്നത്.
റൂട്ട് മാപ്പ് പരിഷ്‌കരിച്ചു
ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പരിഷ്‌കരിച്ചു. നേരത്തെ പുറത്തിറക്കിയ റൂട്ടുമാപ്പിൽ ചില പിശകുകൾ വന്നതിനാലാണ് പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കിയത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചു പേർ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടു പേർ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ് റൂട്ട് മാപ്പിലുള്ളത്. ഈ റൂട്ടിൽ യാത്ര ചെയ്തിട്ടുള്ളവർ വിവരം പത്തനംതിട്ട ജില്ലാ ഭരണകൂടത്തെ അറിയിക്കണം.റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് 70 പേർ വിളിച്ചു. ഇതിൽ 15 പേർ പ്രൈമറി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. ഇതിൽ ഒരാൾക്ക് മാത്രമാണ് രോഗലക്ഷണം. 34 സെക്കൻഡറി കോണ്ടാക്ടുകളെ ഇന്ന് കണ്ടെത്തി. ഇന്ന് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. 30 സാംപിളുകളുടെ റിസൾട്ടാണ് കിട്ടാനുള്ളത്. നാളെ 12 എണ്ണം ലഭിക്കും.
ഫെബ്രുവരി 29നു നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ റാന്നി ഐത്തല സ്വദേശികളായ മൂന്നംഗ കുടുംബത്തിൽ മാതാപിതാക്കളും മകനുമാണുണ്ടായിരുന്നത്. നാലു വർഷത്തിനുശേഷം നാട്ടിലേക്കുവന്ന ഈ കുടുംബത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചത് അവരുടെ മകളും മരുമകനും അവരുടെ നാലുവയസുള്ള കു ട്ടിയുമാണ്.
ഫെബ്രുവരി 29
മരുമകൻ ഓടിച്ച കാറിൽ നെടുന്പാശേരിയിൽനിന്നു റാന്നിയിലേക്ക് തിരിച്ച സംഘം 29നു രാവിലെ 10.30നും 11.30നും ഇടയിൽ കൂത്താട്ടുകുളം - മൂവാ റ്റുപുഴ റോഡരികിൽ ഹോട്ടൽ ആര്യാസിൽ ചെലവഴിച്ചു.
മാർച്ച് ഒന്ന്
ഫെബ്രുവരി 39ന് വീട്ടിലെത്തിയ സംഘം മാർച്ച് ഒന്നിന് വീട്ടിലുണ്ടായിരുന്നു. അയൽവീടുകളിൽ ഇവർ അന്നു സന്ദർശനം നടത്തി. വൈകുന്നേരം മകന്റെ സുഹൃത്തുക്കൾ വീട്ടിലെത്തി. രാത്രി 10.30ന മുതൽ 11 വരെ റാന്നി പുളിമുക്കിൽ സുരേഷ് ഹോട്ടലിലുണ്ടായിരുന്നു. പിന്നീടുള്ള യാത്രകൾ ഇവർ ഒന്നിച്ചോ മകൻ ഒറ്റയ്‌ക്കോ നടത്തിയിട്ടുള്ളതാണ്.
മാർച്ച് രണ്ട്
രണ്ടിനു രാവിലെ 9.50ന് റാന്നി മിനി ഷോപ്പിലെത്തി. 10.15ന് എച്ച്പി പെട്രോൾ പന്പ്, റാന്നി. 10.25ന് ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ. 11 മുതൽ 11.30വരെ റാന്നി പഴവങ്ങാടി പോസ്റ്റ് ഓഫീസിൽ. 11.30 മുതൽ 12വരെ റാന്നി പഴവങ്ങാടി ക്‌നാനായ പള്ളിയിലെത്തി. 12 മുതൽ ഒന്നുവരെ വീണ്ടും പ ഴവങ്ങാടി പോസ്റ്റ് ഓഫീസിൽ. 1.15 മുതൽ രണ്ടുവരെ റാന്നി ഗോൾഡൻ എന്‌പ്രോറിയം ഹൈപ്പർ മാർക്കറ്റിൽ. 2.30ന് റാന്നി മിനി സൂപ്പർ ഷോപ്പിയിൽ. ര ണ്ടിന് രാത്രി ഏഴിന് പുനലൂർ മണിയാറിൽ ബന്ധുവീട്ടിലെത്തി. പോകുന്നവഴി പുനലൂർ ഇംപീരിയൽ ബേക്കറിയിലും കയറി (വൈകുന്നേരം ആറ്).
മാർച്ച് മൂന്ന്
മൂന്നിന് രാവിലെ 10ന് റാന്നി മിനി സൂപ്പർഷോപ്പിയിൽ. 10.30ന് റാന്നി തോട്ടമൺ എസ്‌ബിഐ ശാഖയിൽ. 11ന് റാന്നി ഇസാഫ് ബാങ്കിൽ. 11.35ന് റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ. 12ന് വീണ്ടും തോട്ടമൺ എസ്‌ബിഐ ശാഖയിൽ. 12.30ന് ഇട്ടിയപ്പാറ ഗ്രാൻഡ് ബേക്കറിയിൽ.
മാർച്ച് നാല്
നാലിനു രാവിലെ 10 മുതൽ 10.30 വരെ തോട്ടമൺ എസ്‌ബിഐ ശാഖയിലെത്തിയിരുന്നു. 10.30ന് റാന്നി സുപ്രീം ട്രാവൽസിൽ. രാത്രി ഏഴു മുതൽ 8.30വരെ റാന്നി മാർത്തോമ്മാ ആശുപത്രിയിൽ.
മാർച്ച് അഞ്ച്
അഞ്ചിനു രാവിലെ 11.30 മുതൽ റാന്നി ബേബി പാലസിൽ. 11.45 മുതൽ 12 വരെ യുഎഇ എക്‌സ്‌ചേഞ്ച് ഓഫീസിൽ. 12.15 മുതൽ 12.45 വരെ പത്തനം തിട്ട എസ്‌പി ഓഫീസിൽ. 12.45 മുതൽ 1.15 വരെ പത്തനംതിട്ട റോയൽ സ്റ്റുഡിയോയിൽ. 1.15 മുതൽ രണ്ടുവരെ പത്തനംതിട്ട ജോസ്‌കോ ജൂവലറിയിൽ. ഉച്ച കഴിഞ്ഞ് മൂന്നിന് റാന്നി ഗേറ്റ് ബാർ ഹോട്ടലിൽ. ആറിനു വൈകുന്നേരമാണ് ഇവരെ ആശുപത്രിയിലെത്തിക്കുന്നത്.
ഇറ്റലിയിൽനിന്നുള്ള കുടുംബവുമായുള്ള സന്പർക്കത്തെത്തുടർന്ന് കോവിഡ് 19 ബാധിച്ചു കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ കഴിയുന്ന അമ്മയും മ കളും നാലു മുതൽ ആറുവരെ തീയതികളിൽ നടത്തിയ യാത്രയുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
നാലിനു രാവിലെ ജണ്ടായിക്കൽ ചെറുകുളങ്ങര ബേക്കറിയിൽ എത്തി. രാത്രി ഏഴിന് റാന്നി മാർത്തോമ്മാ ആശുപത്രിയിലും എത്തി. ആറിനു രാവിലെ 8.15നു തച്ചിലേത്ത് ബസിൽ ഇവർ കോട്ടയത്തേക്കു പുറപ്പെട്ടു. 10.15ന് കോട്ടയത്ത് ഇറങ്ങി. 10.30 മുതൽ 11.30വരെ കഞ്ഞിക്കുഴി പാലാത്ര ടെക്‌സ്‌റ്റൈൽസിൽ ചെല വഴിച്ചു. തിരികെ ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം കഞ്ഞിക്കുഴിയിൽനിന്നു റാന്നിയിലേക്കുള്ള മഹനീയം ബസിൽ യാത്ര ചെയ്തു ആറിനു റാന്നിയിൽ ഇറങ്ങി.
സ്‌കൂൾ അവധി: അദ്ധ്യാപകർ സ്‌കൂളിൽ വരണം
സ്‌കൂൾ അവധി പ്രഖ്യാപിച്ചെങ്കിലും അദ്ധ്യാപകർ സ്‌കൂളിൽ വരണമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.അടുത്ത വർഷത്തെ മുന്നൊരുക്കങ്ങൾ അദ്ധ്യാപകർ ചെയ്യണം. ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ പാലിച്ച് അദ്ധ്യാപകർ സ്‌കൂളിൽ വരണമെന്നും സി.രവീന്ദ്രനാഥ് പറഞ്ഞു.
കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഇതുവരെ 948 പേരെ ഒഴിപ്പിച്ചു
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ വിവിധ വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാരെയും മറ്റു രാഷ്ട്രങ്ങളിലെ പൗരന്മാരെയും കേന്ദ്ര ഗവൺമെന്റ് തിരിച്ച് നാട്ടിലെത്തിച്ചു. ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഇന്നലെ (10.03.2020) തിരിച്ചെത്തിച്ചു. 25 പുരുഷന്മാർ, 31 വനിതകൾ, 2 കുട്ടികൾ എന്നിവരടങ്ങുന്നതാണ് സംഘം. ഇവരിലാർക്കും ഇപ്പോൾ രോഗ ലക്ഷണമില്ല.
ഇതുവരെ 948 യാത്രക്കാരെയാണ് കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഒഴിപ്പിച്ചത്. ഇതിൽ 900 പേരും ഇന്ത്യൻ പൗരന്മാരാണ്. അവശേഷിക്കുന്ന 48 പേർ മാലദ്വീപുകൾ, മ്യാന്മാർ, ബംഗ്ലാദേശ്, ചൈന, യു.എസ്.എ, മഡഗസ്സ്‌കർ, ശ്രീലങ്ക, നേപ്പാൾ, ദക്ഷിണാഫ്രിക്ക, പെറു എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
നേരത്തെ കോവിഡ്-19 വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്ന് രണ്ടു പ്രത്യേക വിമാനങ്ങളിലായി 654 പേരെ തിരിച്ചെത്തിച്ചിരുന്നു. ഇവരെ രണ്ടാഴ്ചക്കാലം ഐസലേഷനിൽ പാർപ്പിച്ച് രണ്ടു തവണ ലബോറട്ടറി പരിശോധന നടത്തി. ഫലം നെഗറ്റീവായതിനെത്തുടർന്ന് ഇവരെ ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നു. ഫെബ്രുവരി 27 ന് ജാപ്പാനീസ് ക്രൂയിസ് കപ്പലായ ഡയമണ്ട് പ്രിൻസസിലെ 124 യ്ത്രക്കാരെ ഇന്ത്യൻ ഗവൺമെന്റ് തിരിച്ചെത്തിച്ചു. ആദ്യ ഘട്ടത്തിൽ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍