Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

' ഐ.സി.യുവിൽ ആരും എന്നെ തിരിഞ്ഞ് നോക്കുന്നില്ല'; ചികിത്സ ലഭിക്കുന്നില്ലെന്ന് ആശുപത്രിയിൽ നിന്നും ബന്ധുക്കളോട് സുനിൽ പറയുന്ന ഓഡിയോ സംഭാഷണം പുറത്ത്; കണ്ണൂരിൽ കോവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ സുനിലിന് വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് സുനിലിന്റെ കുടുംബം; എക്‌സൈസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കളുടെ ആരോപണം തള്ളി പരിയാരം മെഡിക്കൽ കോളജ് അധികൃതരും; അതീവ ജാഗ്രത പുലർത്തുന്ന കണ്ണൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥന്റെ മരണം വിവാദത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കോവിഡ്-19 വ്യാപനത്തെ തുടർന്ന് അതീവ ജാഗ്രത പുലർത്തുന്ന കണ്ണൂരിൽ കോവിഡ് രോഗികളുടെ പരിചരണത്തിൽ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയാതായി ആക്ഷേപം. മതിയായ ചികിത്സയും പരിചരണവും കിട്ടിയിട്ടില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ കുടുംബമാണ് രംഗത്തെത്തിയത്. കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച് രണ്ടുദിവത്തിനകം മരിച്ച എക്‌സൈസ് ഡ്രൈവർക്ക് നൽകിയ ചികിത്സയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ പരാതിയുമായി സുനിലിന്റെ കുടുംബം എത്തിയിരിക്കുന്നത്. ചികിത്സ കിട്ടുന്നില്ലെന്ന് ആശുപത്രിയിൽ നിന്നും ബന്ധുക്കളോട് സുനിൽ പറയുന്ന ഫോൺ റെക്കോർഡ് കുടുംബം പുറത്തുവിട്ടു.

ഐ.സി.യുവിൽ തന്നെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് സുനിൽ പറയുന്നത്. ഫോൺ രേഖകളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ 14-ാം തീയതിയാണ് പനിയെത്തുടർന്ന് മട്ടന്നൂർ എക്‌സൈസ് ഓഫീസിലെ ഡ്രൈവറായ സുനിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നത്. പിന്നീട് അവിടെ നിന്ന് മെഡിക്കൽ കോളജിൽ പ്രവേശിക്കുമ്പോൾ കാര്യമായ അവശത ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ കെ.പി. സുമേഷ് പറയുന്നു. സുനിലിന്റെ മരണത്തിൽ സംശയമുണ്ടെന്ന് ഇളയച്ചൻ കെ.പി. മധു ആരോപിച്ചു.സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും കുടുംബാംഗങ്ങൾ പറയുന്നത്.

ഞായറാഴ്ചയാണ് കടുത്ത പനി ബാധിച്ച് മട്ടന്നൂരിലെ എക്‌സൈസ് ഡ്രൈവർ സുനിലിനെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. തിങ്കളാഴ്ച ഐസിയുവിൽ നിന്നും ബന്ധുവിന് സുനിൽ അയച്ച ഓഡിയോ സന്ദേശമാണ് പുറത്ത് വന്നിട്ടുള്ളത്.
ആരോപണം പക്ഷെ പരിയാരം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിക്കുകയാണ്. ഞായറാഴ്ച ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ കടുത്ത ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വിശദീകരിക്കുന്നു. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാഴാഴ്ചയാണ് സുനിൽ മരണത്തിന് കീഴടങ്ങിയത്.

ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനകം മറ്റ് രോഗങ്ങളൊന്നും ഇല്ലാതിരുന്ന 28 കാരൻ മരിച്ചതിൽ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം നടത്തുകയാണ്. അതേസമയം സുനിലിനും കണ്ണൂർ ടൗണിലെ ഫ്‌ളാറ്റിൽ കഴിഞ്ഞിരുന്ന 14 കാരനും രോഗബാധയുണ്ടായത് സംബന്ധിച്ച് ഒരു സൂചനയും ഇല്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു. രോഗം ബാധിച്ചവർ വിശദാംശങ്ങൾ പറയാത്തത് കണ്ണൂരിൽ പ്രതിസന്ധിയാണെന്ന് ജില്ലാ കളക്ടർ ടിവി സുഭാഷ് പ്രതികരിക്കുന്നത്.

അതേസമയം കണ്ണൂരിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. ഇന്ന് വരെ 64 പേർക്ക് സമ്പർക്കം വിഴി കോവിഡ് പിടിപെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. നാല് പേർ ജില്ലയിൽ മരിച്ചു. കണ്ടെയ്ന്മെന്റ് സോണുകളിൽ മാറ്റം ഉണ്ടാകുന്നതിനു അനുസരിച്ചു ഇളവുകൾ വരുത്തുമെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രി ഇപി ജയരാജൻ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP