കോവിഡിൽ രാജ്യത്ത് 77 പേർക്കുകൂടി ജീവൻ നഷ്ടമായി; ആകെ മരണം 1,154; 24 മണിക്കൂറിനിടെ 1,993 പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 35,365; മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 10,000 കടന്നു; ഗുജറാത്ത് 5,000ലേക്ക് അടുക്കുന്നു; ഡൽഹി തൊട്ടുപിന്നിൽ; മധ്യപ്രദേശിലും രാജസ്ഥാനിലും തമിഴ്നാട്ടിലും ഭീതി; ഭേദമാകുന്നവരുടെ ശതമാനം 13 ൽ നിന്ന് 25.37 ആയി ഉയർന്നത് ആശ്വാസമാവുന്നു; രോഗം ബാധിക്കാതെ 300 ജില്ലകളും; മഹാമാരിയോട് പൊരുതി ഇന്ത്യ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ലോക്ഡൗൺ നീട്ടൽ അടക്കമുള്ള കർശന നടപടികളുമായി മുന്നോട്ട് പോവുമ്പോഴും രാജ്യത്ത് കോവിഡ് വൈറസ് വ്യാപനത്തിന് അറുതിയില്ല. ആഗോള സൂചികയായ വേൾഡോമീറ്ററിന്റെ കണക്കുകൾ അനുസരിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് 1,993 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയിൽ 77 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 1,154 ആയി ഉയർന്നു.രാജ്യത്ത് ഇതുവരെ 35365 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9064 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗം ഭേദമാകുന്നവരുടെ ശതമാനം 13ൽനിന്ന് 25.37 ആയി ഉയർന്നിട്ടുണ്ട്. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 3.4 ദിവസത്തിൽനിന്ന് 11 ദിവസമായ മാറിയതും ശുഭസൂചനയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഏറ്റവുമധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 10,000 കടന്നു. ഗുജറാത്ത് 5000ലേക്ക് അടുക്കുകയാണ്. ഡൽഹിയാണ് തൊട്ടുപിന്നിൽ. തമിഴനാട്ടിൽ മൂവായിരം കടന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്.
തമിഴ്നാട്ടിൽ ട്രിപ്പിൾ ലോക്ഡൗൺ
കോവിഡ് കേസുകൾ വർധിച്ചതോടെ തമിഴ്നാട്ടിൽ ട്രിപ്പിൾ ലോകഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്്. തമിഴ്നാട്ടിലെ കോവിഡ് പ്രഭവ കേന്ദ്രമായവുന്നത് തലസ്ഥാനമായ ചെന്നൈ നഗരതന്നെയാണ്. വെള്ളിയാഴ്ച 176 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിൽ മാത്രം രോഗികൾ 1000 കടന്നു. ചെന്നൈയിൽ ആകെ രോഗികൾ 1082. തമിഴ്നാട്ടിൽ ഇതാദ്യമായി ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 കടന്നു. ഇന്നു 203 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 3000 കടന്നു. ചെന്നൈയിലെ ഓമന്തുരാർ മെഡിക്കൽ കോളജിൽ 98 വയസ്സുകാരൻ മരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് മരണം 28 ആയി. കിൽപോക് മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിയെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. ഇവർ കോവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്തിരുന്നു. എന്നാൽ, ഇവർക്കു കോവിഡില്ലെന്നു പിന്നീട് നടന്ന പരിശോധനയിൽ സ്ഥിരീകരിച്ചു.
രോഗികളുടെ എണ്ണം ആയിരം കടന്നതോടെ ചെന്നൈയിൽ പ്രതിരോധത്തിനു വൻ സന്നാഹം. ഒരുക്കിയിരിക്കയാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുൻ ആരോഗ്യ സെക്രട്ടറിയുമായ ജെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിക്കു രൂപം നൽകി. കോർപറേഷനിലെ ഓരോ സോണിലും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കാണു ചുമതല. സമൂഹ വ്യാപനമെന്ന ആശങ്ക നിലനിൽക്കെ, ഏതു സാഹചര്യവും നേരിടാൻ കോർപറേഷൻ ഒരുക്കം തുടങ്ങി. നഗരത്തിലെ എല്ലാ സർക്കാർ- സ്വകാര്യ സ്കൂളുകളും കോർപറേഷൻ ഏറ്റെടുത്തു. ഇവ ക്വാറന്റീൻ കേന്ദ്രങ്ങളാക്കി മാറ്റും.
ജനസംഖ്യാനുപാതികമായി കണക്കാക്കിയാൽ രാജ്യത്ത് ഏറ്റവും കൂടുതൽ സാംപിൾ പരിശോധന നടത്തിയ സംസ്ഥാനമാണു തമിഴ്നാട്. ഇതിൽ തന്നെ ചെന്നൈയിൽ പരിശോധന വളരെ കൂടുതലാണ്. തമിഴ്നാട്ടിൽ ലക്ഷത്തിൽ 165 പേർക്കാണു പരിശോധന നടത്തുന്നത്. ദേശീയ തലത്തിൽ ഇതു 65ൽ താഴെയാണ്. ചെന്നൈയിൽ ഇതു 400 ൽ കൂടുതലാണ്. സാംപിൾ പരിശോധനയുടെ എണ്ണം വർധിപ്പിച്ചതാണു കോവിഡ് ബാധിതരുടെ എണ്ണം കൂടാൻ ഒരു കാരണമെന്നാണു ആരോഗ്യ വകുപ്പിന്റെ വിശദീകരണം.തമിഴ്നാട്ടിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നതോടെ കേരളത്തിലേക്കുള്ള ചരക്കു നീക്കം കുറയുന്നു. പ്രധാന അതിർത്തിയായ വാളയാർ വഴി സാധാരണ എത്തുന്നതിന്റെ പകുതി വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ വരുന്നത്. തമിഴ്നാട് അതിർത്തി പങ്കിടുന്ന ആനക്കട്ടയിൽ ഗതാഗതം പൂർണമായും നിരോധിച്ചു. അവശ്യസാധനങ്ങളായ പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങൾ അടക്കമുള്ളവ അതിർത്തി വരെ എത്തിച്ച് വാഹനം മാറ്റികയറ്റിയാണ് എത്തിക്കുന്നത്.
ലോക്ക് ഡൗൺ നിലവിൽ വന്നശേഷവും രണ്ടായിരത്തി അഞ്ചൂറോളം ചരക്ക് വാഹനങ്ങളാണ് ദിവസേന വാളയാർ വഴി എത്തിയിരുന്നത്. തിങ്കളാഴ്ച രാവിലെ 6 മുതൽ ചൊവ്വ രാവിലെ 6 വരെയുള്ള കണക്കുപ്രകാരം 1156 ചരക്ക് വാഹനങ്ങളാണ് അതിർത്തി കടന്നത്. ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 5 വരെ 370 വാഹനങ്ങൾ മാത്രമാണ് എത്തിയത്. മുൻ ദിവസങ്ങളിൽ ഇത് 600 കടന്നിരുന്നു.
കോവിഡ് ബാധിക്കാതെ 300 ജില്ലകൾ
ഇന്ത്യയിൽ കൊവിഡ് ബാധിക്കാത്ത 300 ജില്ലകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. രണ്ടു സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര ആൻഡ് നാഗർഹവേലി, ദമൻ ആൻഡ് ദിയു, ലക്ഷദ്വീപ്, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിലാണ് ഇതുവരെ ഒരു കൊവിഡ് രോഗികൾ പോലും ഇല്ലാത്തത്. രാജ്യത്ത് ആകെ 739 ജില്ലകളാണുള്ളത്. ഇതിൽ 300 ജില്ലകളിലാണ് കൊവിഡ് ബാധിക്കാത്തത്.ഗോവ പൂർണമായും ഗ്രീൻ സോണിലാണ്. സംസ്ഥാനത്ത് ഒരു കൊവിഡ് കേസുപോലും ഇല്ലാത്ത സാഹചര്യത്തിലാണ് ഗോവയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗ്രീൻ സോണിലാക്കിയത്.അരുണാചൽ പ്രദേശ്, മിസോറാം, മേഘാലയ, മണിപ്പൂർ, ഛത്തീസ്ഗഡ്, ത്രിപുര എന്നിവിടങ്ങളിൽ 75% ജില്ലകൾ ഇപ്പോഴും കൊവിഡ് മുക്തമാണ്.
രാജ്യത്താകെ 130 റെഡ്സോണുകളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. 319 ജില്ലകൾ ഗ്രീൻ സോണിലും 284 ജില്ലകൾ ഓറഞ്ച് സോണിലുമാണ്. ഇന്നലെത്ത കണക്കനുസരിച്ച് ആകെ രോഗികളിൽ 10,498 പേരും മഹാരാഷ്ട്രയിലാണ്. ഗുജറാത്ത് (4082), ഡൽഹി (3439), രാജസ്ഥാൻ (2438), മധ്യപ്രദേശ് (2660), തമിഴ്നാട് (2323), ഉത്തർപ്രദേശ് (2203), ആന്ധ്ര (1403), തെലങ്കാന(1012) എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം 1000 കടന്നു.
രാജ്യത്തെ ജില്ലകളെ റെഡ്, ഓറഞ്ച് സോണുകളായി അടയാളപ്പെടുത്തുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. പുതിയ കേസുകൾ ഉയരുമ്പോഴും കുറയുമ്പോഴും ഇതു ചെയ്യണം. കേസുകൾ, ടെസ്റ്റിങ് നിരക്ക്, ജനസംഖ്യ തുടങ്ങിയവരുടെ അടിസ്ഥാനത്തിലാണ് ജില്ലകളെ റെഡ്, ഓറഞ്ച് സോണുകളായി തിരിക്കുന്നതെന്നും ലവ് അഗർവാൾ പറഞ്ഞു. 19, 398 വെന്റിലേറ്ററുകൾ ഇന്ത്യയിൽ ലഭ്യമാണെന്നും 60,884 എണ്ണം വാങ്ങുന്നതിന് ഓർഡർ നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളോടൊപ്പം ചേർന്ന് സിആർപിഎഫ് അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബിഎസ്എഫും ഐടിബിപിയും കോവിഡിനെതിരെ പോരാടുന്നുണ്ട്. കർഷകരെ വിളകൾ വിൽക്കുന്നതിനായി അസം റൈഫിളും സഹായിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വീന്റെ ഉത്പാദനം വർധിച്ചതായി കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതതല സമിതി വ്യക്തമാക്കി. ഹൈഡ്രോക്സിക്ലോറോക്വീൻ ഗുളികകളുടെ നിർമ്മാണം 30 കോടി ആയി ഉയർന്നു. 12.23 കോടി ഗുളികകളുടെ സ്ഥാനത്താണ് ഈ വർധനയെന്ന് ഉന്നതതല സമിതി പറയുന്നു.നിലവിൽ 16 കോടി ഗുളികകൾ വിപണിയിൽ വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്ക് 35 ലക്ഷം ആർടി പിസിആർ കിറ്റുകളുടെ ആവശ്യമാണ് ഉള്ളത്. 21.35 ലക്ഷം കിറ്റുകൾക്കുള്ള ഓർഡർ ഐസിഎംആർ നൽകിയിട്ടുണ്ട്. ഇതിൽ 13.75 ലക്ഷം കിറ്റുകൾ ലഭ്യമായതായി ഉന്നതതല സമിതി വ്യക്തമാക്കി.
കോവിഡ് ചികിത്സയുടെ ഭാഗമായി 2.01 കോടി പിപിഇ കിറ്റുകളാണ് രാജ്യത്തിന് വേണ്ടി വരിക. വ്യക്തിഗത സുരക്ഷാ സംവിധാനമായ പിപിഇ കിറ്റുകൾ ലഭ്യമാക്കാൻ ഓർഡർ നൽകിയിട്ടുണ്ട്. 2.22 കോടി കിറ്റുകൾ ലഭ്യമാക്കുന്നതിനാണ് ഓർഡർ നൽകിയത്. ഇതിൽ 1.42 കോടി കിറ്റുകൾ ആഭ്യന്തര വിപണിയിൽ നിന്ന് സമാഹരിക്കാനാണ് തീരുമാനിച്ചത്. നിലവിൽ പ്രതിദിനം 1.87 ലക്ഷം കിറ്റുകളാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നതെന്നും ഉന്നതതല സമിതി മാധ്യമങ്ങളോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്