കേരളത്തിൽ 65 ലക്ഷം പേർക്ക് കോവിഡ് ബാധ ഉണ്ടായേക്കാം; 15 ശതമാനം പേർക്ക് ആശുപത്രിവാസവും 25 ശതമാനം പേർക്ക് ഐസിയുവും വേണ്ടി വരും; 37,021 കിടക്കകൾ ഉള്ള കേരളത്തിൽ സ്റ്റേഡിയങ്ങളിലും സ്കൂളുകളിലുമൊക്കെ താത്ക്കാലിക സൗകര്യങ്ങൾ ഒരുക്കണം; ഐഎംഎയുടെ പേരിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ റിപ്പോർട്ട് തള്ളി ഐഎംഎ നേതൃത്വം; പരിഭ്രാന്തി പരത്തിയ കത്തു നൽകിയ രാജീവ് ജയദേവനെതിരെ എതിർപ്പും ശക്തം; അവസാനമാകുന്നതുകൊറോണയുടെ പേരിൽ ഐഎംഎയെ ഉൾപ്പെടുത്തി നടന്ന വ്യാജ പ്രചാരണം
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിൽ അറുപത്തിയഞ്ചു ലക്ഷം പേർക്ക് കൊറോണ വരാൻ സാധ്യതയുണ്ടെന്ന സോഷ്യൽ മീഡിയാപ്രചരണങ്ങൾ വ്യാജം. കൊറോണ കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം ആശങ്കയുണർത്തി ഐഎംഎയുടെ പേരിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് വ്യാജമാണെന്നാണ് ഇപ്പോൾ തെളിയുന്നത്. ഈ രീതിയിൽ ഒരു റിപ്പോർട്ട് ഐഎംഎ ഘടകം ഹൈക്കോടതി ചീഫ് ജസ്റ്റിന് നൽകിയിട്ടില്ല. ഐഎംഎ അധികൃതർ തന്നെ ഈ വിശദീകരണവുമായി രംഗത്ത് വന്നപ്പോഴാണ് സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ വ്യാജമെന്ന് തെളിഞ്ഞത്. ഐഎംഎയുടെ കൊച്ചി ചാപ്റ്റർ പ്രസിഡന്റ് രാജീവ് ജയദേവൻ സ്വന്തം നിലയിൽ സമർപ്പിച്ച റിപ്പോർട്ട് ആണ് പരിഭ്രാന്തി പരത്തിയത്. ജയദേവന്റെ നിഗമനങ്ങൾ സ്വന്തം നിഗമനങ്ങൾ ആയിരുന്നു. കൊച്ചി ഐഎംഎ പ്രസിഡന്റ് എന്ന രീതിയിൽ ഐഎംഎ ലെറ്റർ ഹെഡിൽ കത്ത് നൽകിയതോടെ കത്ത് ഐഎംഎയുടെ കണ്ടെത്തലായി വ്യാഖ്യാനിക്കപ്പെട്ടു.
അർജന്റ് ലെറ്റർ ടു ദ ചീഫ് ജസ്റ്റിസ്, സമർപ്പിക്കുന്നത് രാജീവ് ജയദേവൻ, കൊച്ചി ഐഎംഎ പ്രസിഡന്റ് എന്നാണ് കത്തിലുള്ളത്. ഐഎംഎയുടെ ലെറ്റർ ഹെഡിലുള്ള ലെറ്റർ ആണ് സമർപ്പിക്കപ്പെട്ടത്. റിപ്പോർട്ടിലെ കാര്യങ്ങൾ എല്ലാം ഐഎംഎയുടെ നിഗമനം എന്ന രീതിയിലാണ് വന്നത്. ഇതോടെയാണ് ആശങ്ക അധികരിച്ചത്. ഇതിന്റെ അപകടം തിരിച്ചറിഞ്ഞതോടെയാണ് കേരളത്തിലെ ഐഎംഎ നേതൃത്വം റിപ്പോർട്ട് തള്ളി മുന്നോട്ടു വന്നത്. ഇത് ഐഎംഎയുടെ റിപ്പോർട്ട് അല്ല. ഇത് ജയദേവന്റെ വ്യക്തിപരമായ നിഗമനങ്ങളാണ് എന്ന് പറഞ്ഞാണ് ഐഎംഎ നേതൃത്വം റിപ്പോർട്ട് തള്ളിക്കളഞ്ഞത്. ആശങ്ക പരത്തുന്ന ഒരു റിപ്പോർട്ട് ചീഫ് ജസ്റ്റിസിന് ഐഎംഎയുടെ പേരിൽ നല്കപ്പെട്ടത്തിൽ കേരള ഘടകത്തിൽ ഐഎംഎയിൽ അഭിപ്രായവ്യത്യാസം രൂക്ഷവുമാണ്.
കേരളത്തെ അപ്പാടെ പരിഭ്രാന്തരാക്കുന്നതും കൊറോണബാധയുമായി ബന്ധപ്പെട്ടു ആശങ്കാകുലമായ കാര്യങ്ങളുമായിരുന്നു റിപ്പോർട്ടിൽ മുഴുനീളം ഉണ്ടായിരുന്നത്. എല്ലാത്തരം മുൻകരുതൽ സ്വീകരിച്ചിട്ടും ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിൽ ഉണ്ടായിരുന്ന മൂവായിരത്തി എഴുനൂറു യാത്രക്കാരിൽ എഴുന്നൂറ് പേർക്ക് കൊറോണ ബാധിച്ചു. കേരളത്തിൽ പത്തൊമ്പത് ശതമാനം പേർക്ക് കൊറോണ ബാധ വരാൻ സാധ്യതയുണ്ട്. 3.4 കോടി ജനങ്ങൾ അധിവസിക്കുന്ന കേരളത്തിൽ അറുപത്തിയഞ്ചു ലക്ഷം പേർക്ക് രോഗമുണ്ടായേക്കാം. ഇതിൽ പതിനഞ്ചു ശതമാനം പേർക്ക് ആശുപത്രി വാസവും 25 ശതമാനം പേർക്ക് ഐസിയു സംവിധാനവും വേണ്ടി വരും. ഇന്ത്യയിൽ ആകെ എഴുപതിനായിരം ഐസിയു കിടക്കകളെയുള്ളൂ.
2013 ലെ കണക്ക് പ്രകാരം 37,021 കിടക്കകളുള്ള കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് ഈ അവസ്ഥ നേരിടാൻ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും. അതിനാൽ വരുന്ന ആഴ്ചകളിൽ കൂടുതൽ രോഗികൾ വരുന്നത് മുന്നിൽക്കണ്ട് സ്റ്റെഡിയങ്ങളിലും സ്കൂളുകളിലുമൊക്കെ താത്കാലിക സൗകര്യങ്ങൾ ഒരുക്കണം. കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യണം. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ഇത്തരം പരിശോധനകൾക്ക് സംവിധാനമൊരുക്കണം. ഐഎംഎ രേഖാമൂലം സമർപ്പിച്ച റിപ്പോർട്ട് ആയാണ് ഈ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. ഐഎംഎ നേതൃത്വം ഈ റിപ്പോർട്ട് തള്ളിയതോടെയാണ് ആശങ്കയ്ക്ക് അവസാനമായത്.
ഐഎംഎ നൽകിയിട്ടില്ലാത്ത ഒരു റിപ്പോർട്ട് ഐഎംഎയുടെ പേരിൽ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടതിലാണ് ഐഎംഎയിൽ അതൃപ്തി പുകയുന്നത്. കൊറോണയെ പോലെ ലോകത്തെ പിടിച്ചു കുലുക്കിയ ഒരു മഹാവ്യാധി കേരളത്തെ ഗ്രസിക്കുമ്പോൾ ഊതിപ്പെരുപ്പിച്ച ഒരു റിപ്പോർട്ട് ഐഎംഎയെപ്പോലെ വിശ്വാസ്യതയുള്ള എജൻസിയുടെ പേരിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സമർപ്പിക്കപ്പെട്ടതിലാണ് അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നത്. ഐഎംഎയുടെ കൊച്ചി ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ രാജീവ് ജയദീപ് വ്യക്തിപരമായി സമർപ്പിച്ച റിപ്പോർട്ട് ഐഎംഎ സമർപ്പിച്ച മട്ടിൽ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വ്യാപമായി ചർച്ച ചെയ്യപ്പെടുകയായിരുന്നു.
കൊറോണയുമായി ബന്ധപ്പെട്ടു ഐഎംഎയുടെ വിദഗ്ദ ഡോക്ടർമാരുടെ പാനൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നിരന്തരം സമ്പർക്കം നടത്തുന്നുണ്ട്. ദിനം പ്രതി സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ ഘട്ടത്തിൽ ഐഎംഎ തന്നെ ഇത്തരം ഒരു കത്ത് ചീഫ് ജസ്റ്റിന് നൽകുമോ എന്നാണ് ചോദ്യം ഉയർന്നത്. 'കത്തിന് ഐഎംഎയുമായി ഒരു ബന്ധവുമില്ല. കത്ത് ഐഎംഎ നേതൃത്വം തള്ളിക്കളഞ്ഞിട്ടുണ്ട്. ഒരു ഐഎഎ ഡോക്ടർ വ്യക്തിപരമായി നൽകിയ കത്ത് എങ്ങിനെ ഐഎംഎയുടെ കത്തായി മാറും. ഡോക്ടർ രാജീവ് ജയദേവന്റെ നിരീക്ഷണങ്ങൾ പൂർണമായി തള്ളിക്കളഞ്ഞുകൊണ്ട് ഐഎംഎ വൈസ് പ്രസിഡന്റ് ഡോക്ടർ സുൽഫി നൂഹു മറുനാടനോട് പറഞ്ഞു.
കൊറോണയുമായി ബന്ധപ്പെട്ടു ഐഎംഎ കത്ത് നൽകിയിട്ടില്ല. ഐഎംഎയിലെ ഒരു അംഗം വ്യക്തിപരമായി നൽകിയ കത്താണിത്. ഐഎംഎ നേതൃത്വം ഇന്നലെ തന്നെ കത്ത് തങ്ങളുടെ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നതല്ലെന്ന് വ്യക്തമാക്കിയിരുന്നു. കേരളത്തിൽ പത്തൊമ്പത് ശതമാനം പേർക്ക് കൊറോണ വരാനുള്ള സാഹചര്യം ഐഎംഎ വിലയിരുത്തലിൽ ഇല്ല. ഇത്രയും പേർക്ക് കൊറോണ വരാനുള്ള സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നില്ല. 3.4 കോടി ജനങ്ങൾ അധിവസിക്കുന്ന കേരളത്തിൽ അറുപത്തിയഞ്ചു ലക്ഷം പേർക്ക് രോഗമുണ്ടായേക്കാം. ഇതിൽ പതിനഞ്ചു ശതമാനം പേർക്ക് ആശുപത്രി വാസവും 25 ശതമാനം പേർക്ക് ഐസിയു സംവിധാനവും വേണ്ടി വരും എന്നുള്ളത് ഒരു എക്സ്ട്രീം കാൽക്കുലെഷനാണ്. ഇതെല്ലാം വെറും സാധ്യതകൾ മാത്രമാണ്.
നിഗമനങ്ങളിൽ നിന്നും ഉരുത്തിരിയുന്ന സാധ്യതകളാണ് ആ റിപ്പോർട്ടിലുള്ളത്. കൊറോണ കേരളത്തിൽ പടർന്നാൽ ഇതുവരെ പോകാം എന്ന് പറയുന്ന കണക്കാണിത്. ഇത് വെറും ഊഹമാണ്. മുഖ്യമന്ത്രി തന്നെ എല്ലാം വിശദമായി പറയുന്നുണ്ട്. എംഎഎയുടെ എക്സ്പെർട്ട് കമ്മറ്റി മുഖ്യമന്ത്രിയുമായി ദിവസവും കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. എംഎയ്ക്ക് മൂന്നു കമ്മറ്റികളുണ്ട്. സ്റ്റേറ്റ് കമ്മറ്റി നിലവിലുണ്ട്. കൊറോണയ്ക്കായുള്ള എക്സ്പെർട്ട് കമ്മറ്റി വേറെയുമുണ്ട്. കൊറോണ കൺട്രോൾ സെൽ ആണിത്. ഏറ്റവും മുതിർന്ന എക്സ്പെർട്ട് ആണ് ഇതിലുള്ളത്. ഗവേഷണ വിഭാഗം വേറെയുമുണ്ട്. ഈ കമ്മറ്റികൾ ഒന്നും തന്നെ ഈ രീതിയിൽ റിപ്പോർട്ട് നൽകിയിട്ടില്ല-ഡോക്ടർ സുൽഫി നൂഹ പറയുന്നു.
കൊറോണയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കും എന്ന് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയത് ഐഎംഎ തന്നെയായിരുന്നു. അതേ ഐഎംഎ ഇത്തരം ഒരു റിപ്പോർട്ട് നൽകുമോ എന്നാണ് ചോദ്യം ഉയർന്നത്.വൈറസ് ബാധിച്ചവരെ സംബന്ധിച്ച നിത്യേനയുള്ള വിവരങ്ങൾ ആളുകളിൽ ഭീതി ഉടലെടുക്കാൻ കാരണമാകുന്നതായാണ് ഐഎംഎയുടെ നിരീക്ഷണം വന്നത്. ഇത്തരം അനാവശ്യ ഭീതി ഒഴിവാക്കാൻ പുറത്ത് വിടുന്ന വിവരങ്ങൾ വർഗീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു. അനാവശ്യമായ വിവരങ്ങൾ പൊതുജനത്തിന് ലഭിക്കുന്നത് കാരണം ഭീതിയിലേക്ക് ആളുകൾ എത്തിച്ചേരുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ജാഗ്രത പുലർത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ഈ നിലപാടാണ് ഉചിതമെന്നും ഐഎംഎ നിരീക്ഷിച്ചിരുന്നു. എന്നാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ ആവശ്യമായ കാര്യങ്ങൾ കൃത്യമായി അറിയണമെന്നും ഐഎംഎ വ്യക്തമാക്കിയിരുന്നു. പതിനൊന്നിനു ഐഎംഎ തന്നെ ഈ നിലപാട് വ്യക്തമാക്കിയിരിക്കെയാണ് പതിനാറിന് ഐഎംഎയുടെ കൊച്ചി ചാപ്റ്റർ പ്രസിഡന്റ് ഊതിപ്പെരുപ്പിച്ച കണക്കുകൾ നിരത്തി ചീഫ് ജസ്റ്റിസിന് ഐഎംഎയുടെ പേരിൽ കത്ത് നൽകിയിരിക്കുന്നത്. ഇതാണ് രാജീവ് ജയദേവനെതിരെയുള്ള ഐഎംഎയിലെ അതൃപ്തി രൂക്ഷമാക്കുന്നത്.
Stories you may Like
- സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് പരാതി പരിഹാര സെല്ലുമായി ഐഎംഎ
- കൈവിലങ്ങിട്ട് പ്രതിയെ പരിശോധനയ്ക്ക് കൊണ്ടുവരണം
- മോർഫ് ചെയ്ത് പ്രചാരണത്തിന് എതിരെ രാജീവ് ചന്ദ്രശേഖർ പരാതി നൽകി
- ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ
- രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിനെതിരായ പരാതി പരിശോധിക്കും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്