കൊറോണ വൈറസ് പ്രകൃതി മനുഷ്യന് നൽകുന്ന അവസാന മുന്നറിയിപ്പാണോ? പ്രകൃതിയുടെ സന്തുലനം തെറ്റിച്ച ജീവിതരീതികൾ തിരിച്ചറിഞ്ഞ് തിരുത്താൻ മനുഷ്യർ തയ്യാറാകുമോ? മലിനീകരണ മുക്തമായ ഭൂമിയിലെ സുസ്ഥിര വികസനം സ്വപ്നം മാത്രമായി അവശേഷിക്കുമോ? മരണവേദനയ്ക്കുമപ്പുറം കൊറോണാ കാലത്തുയരുന്ന ചില ചോദ്യങ്ങൾ
മറുനാടൻ ഡെസ്‌ക്
ന്യൂയോർക്ക്: ''പ്രകൃതി ഒരു കാര്യത്തിലും ധൃതി കൂട്ടുന്നില്ല, എങ്കിലും എല്ലാം ഭംഗിയായി നിറവേറ്റും'' ചൈനയിലെ ഗൗതമ ബുദ്ധൻ എന്നറിയപ്പെടുന്ന, താവോയിസത്തിന്റെ പ്രമുഖ വക്താവായ ലാവോസിയുടെ വാക്കുകളാണിത്. ഒരുപക്ഷെ ഈ കൊറോണക്കാലത്ത് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമായ ഈ വാക്കുകൾ പിറന്നുവീണ മണ്ണിൽ നിന്നു തന്നെയാണ് പ്രകൃതി തന്റെ കർമ്മങ്ങൾ നിറവേറ്റാൻ ആരംഭിച്ചതെന്നത് തികച്ചും യാദൃശ്ചികമാകാം.
ലോകത്തിന്റെ പകുതിയിലധികം ഭാഗവും നിശ്ചലമായപ്പോൾ, പ്രകൃതി തന്റെ കർമ്മനിർവ്വഹണത്തിലാണ്. മനുഷ്യർ തീർത്ത മാലിന്യങ്ങളുടെ കൂമ്പാരങ്ങൾ ഒന്നൊന്നായി ഇല്ലാതെയാക്കുകയാണ് പ്രകൃതി ഈ ലോക്ക്ഡൗൺ കാലത്ത് എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാമ്പും പെരുച്ചാഴിയും മൂങ്ങയും കീരിയും എല്ലാം തങ്ങൾക്ക് കൂടി അവകാശപ്പെട്ട ഭൂമി ഇപ്പോഴാണ് ഭയം കൂടാതെ ആസ്വദിക്കുന്നതെന്നാണ് ബ്രിട്ടനിലെ ഗ്രാമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിലെ വയനാട്ടിലും, കൂർഗിലുമൊക്കെ റോഡുകളിലൂടെ സ്വൈര്യ വിഹാരം നടത്തുന്ന കാട്ടാനകളുടെ വീഡിയോകളും ഇപ്പോൾ വൈറലാണല്ലോ.കോഴിക്കോട്ടിറങ്ങിയ ഈനാംപീച്ചിയും നോയ്ഡയിലെ റോഡുകളിലൂടെ നിർഭയം നടന്നു നീങ്ങുന്ന നീൽ ഗായുമൊക്കെ സൂചിപ്പിക്കുന്നത്, മനുഷ്യർ തീർത്ത തടവറകളിൽ നിന്നും പ്രകൃതി തന്റെ മറ്റ് മക്കളെ മോചിപ്പിക്കാൻ തുടങ്ങി എന്നതാണ്.
വെനീസിലെ കനാലുകളിലെ തെളിനെരിന്റെ ചിത്രങ്ങൾ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മറുനാടൻ കാണിച്ചു തന്നിരുന്നു. വിനോദസഞ്ചാരികൾ എത്താതായതോടെ കരയ്ക്കടിഞ്ഞ ബോട്ടുകൾ ഏറെ മനുഷ്യരെ കഷ്ടപ്പെടുത്തിയെങ്കിലും ഈ കനാലുകളിലെ നിരവധി വ്യത്യസ്ത സ്പീഷീസിൽ പെട്ട മത്സ്യങ്ങൾക്കത് ഉർവ്വശീ ശാപം ഉപകാരമായതായിരുന്നു. ബോട്ടുകളുടെ യാത്രയൽ കലങ്ങിയ വെള്ളവും, വെള്ളത്തിൽ കലരുന്ന ഇന്ധനത്തിന്റെ അംശവുമെല്ലാമായി ശ്വാസംമുട്ടിക്കഴിഞ്ഞിരുന്ന നിരവധി ജനജീവികൾ ഇപ്പോഴാണ് അവരുടെ ജീവിതം ശരിക്കും ആഘോഷിക്കുന്നതെന്ന് അവരുടെ തിമിർപ്പ് പറയുന്നു. വിനോദ സഞ്ചാരികൾ തിരക്കു കൂട്ടാറുള്ള, റോമിലെ ഫൗണ്ടനരികിൽ ഇളംവെയിൽ കായാനെത്തിയ താറാക്കൂട്ടങ്ങളും ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ സായാഹ്ന സവാരിക്കിറങ്ങിയ പ്യൂമയുമെല്ലാം പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് നൽകിയ സ്വാതന്ത്ര്യം ആഘോഷിക്കുകയായിരുന്നു.
കൊറോണയെന്ന ഭീകരനിലൂടെ പ്രകൃതി തന്റെ കടമ ഭംഗിയായി നിർവ്വഹിക്കുകയാണോ എന്നുപോലും തോന്നിപ്പോകും മറ്റുചില റിപ്പോർട്ടുകൾ കൂടി കണ്ടാൽ. ചൈനയുടെ അന്തരീക്ഷത്തിൽ എന്നും കനത്തുനിന്നിരുന്ന വിഷലിപ്തമായ വായുവിന് കനം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. അന്തരീക്ഷ മലിനീകരണം കാര്യമായി കുറഞ്ഞു എന്നാണ് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. പല നഗരങ്ങളിലും രോഗങ്ങൾ വിതച്ചുകൊണ്ടിരുന്ന പുകമഞ്ഞും ഒരു ഭൂതകാല ചിത്രമായി മാറിയിരിക്കുന്നു. തെളിഞ്ഞ നീലാകാശം പലരും ഇതാദ്യമായി കാണുവാൻ തുടങ്ങിയിരിക്കുന്നു. ലോകം മുഴുവൻ മരണം വിതച്ച് കൊറോണയുടെ തേരോട്ടം തുടരുമ്പോഴും അതുമൂലം ഒഴിവായ മലിനീകരണം 5 വയസ്സിൽ താഴെയുള്ള ചുരുങ്ങിയത് 4000 കുട്ടികളുടേയും 70 വയസ്സിനു മുകളിൽ പ്രായമുള്ള 73,000 പേരുടെയും ജീവൻ രക്ഷിച്ചുകാണുമെന്നാണ് സ്റ്റാൻസ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കണക്ക് കൂട്ടൽ.
യൂറോപ്പിലും അമേരിക്കയിലും വായുമലിനീകരണം മൂന്നിൽ ഒന്നായി കുറഞ്ഞിരിക്കുന്നു. ലണ്ടൻ, ബ്രിസ്റ്റോൾ, ബ്രിമ്മിങ്ഹാം, കാർഡിഫ് തുടങ്ങിയ നഗരങ്ങളിൽ ഇത് പകുതി വരെ കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറഞ്ഞത് അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കാര്യമായി കുറയ്ക്കും ഇത് മലിനീകരണത്തെയും കുറയ്ക്കുന്നു.ഫെബ്രുവരിയിൽ മാത്രം ചൈനയുടെ ആഗോള താപന വാതക വികിരണത്തിന്റെ തോത് 25% കുറഞ്ഞതായി കാണപ്പെട്ടു. വ്യോമഗതാഗതം കാര്യമായി കുറഞ്ഞതും, ഉപരിതല ഗതാഗതം ഏതാണ്ട് നിശ്ചലാവസ്ഥയിൽ ആയതും മലിനീകരണം കുറയ്ക്കുന്നതിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്.
വേഡ്സ്വർത്ത് കവിതകളിലെ മേഘങ്ങൾ പ്രതിബിംബിക്കുന്ന തടാകങ്ങൾ വീണ്ടും പുനർജ്ജനിക്കുകയാണ് യൂറോപ്പിൽ പലയിടത്തും ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ. വസന്തത്തിന്റെ ആദ്യനാളുകളിൽ, ഇളംവെയിലേറ്റ് ഡഫോഡിൽ പൂക്കളെപരിലാളിക്കാൻ എത്തുന്ന പൂമ്പാറ്റകൾക്കും തുമ്പികൾക്കും ഇത് ഓണക്കാലം തന്നെ. ആയിരങ്ങൾ ഈ ഭീകരവൈറസിന് കീഴടങ്ങി ലോകത്തോട് യാത്രപറഞ്ഞ വേളയിൽ, അകാലത്ത് പിരിഞ്ഞ ഉറ്റവർക്കായി ഉതിർന്ന കണ്ണുനീർപ്പുഴകൾ ഇനിയും വറ്റാതിരിക്കുമ്പോൾ, പട്ടിണിയും പരിവട്ടവും മാത്രമുള്ള ഭാവിയിലേക്ക് നോക്കി ലക്ഷങ്ങൾ നെടുവീർപ്പിടുമ്പോൾ, തകർന്നടിയുന്ന സാമ്പത്തിക സ്ഥിതിയിൽ രാഷ്ട്രങ്ങൾ പലതും ആശങ്കപ്പെടുമ്പോൾ, ഇത്തരം ദൃശ്യങ്ങൾ ആസ്വദിക്കാൻ മനുഷ്യർക്ക് ആർക്കും കഴിയില്ല. പക്ഷെ, ഒന്നു ചിന്തിക്കാൻ അവസരം നൽകും, ഇതിനാരാണ് ഉത്തരവാദിയെന്ന്.
വനങ്ങൾ മരിക്കുവാൻ തുടങ്ങിയതോടെ പല വന്യജീവികളും മനുഷ്യനുമായുള്ള അകലം കുറഞ്ഞുവരികയയിരുന്നു. നിരവധി വൈറസുകളെ ഉള്ളിൽ വഹിക്കുന്ന ജീവികളിൽ നിന്നും അവ മനുഷ്യരിലേക്ക് പ്രവേശിക്കാൻ ഏറെ താമസമുണ്ടായില്ല. എബോള, സിക്ക, വെസ്റ്റ് നൈൽ... അങ്ങനെ അങ്ങനെ പലപലപേരിൽ എത്തി മനുഷ്യരെ കൊന്നൊടുക്കിയവരൊക്കെ മനുഷ്യരിലെത്താൻ ഒരു കാരണം വനനശീകരണം തന്നെയായിരുന്നു. എച്ച് ഐ വിയും നിപ്പയുമൊക്കെ ഇങ്ങനെ തന്നെ വന്നവരായിരുന്നു.
കാലാവസ്ഥാ വ്യതിയാനവും പുതിയതരം വൈറസുകളുടെ ആവിർഭാവത്തിന് കാരണമായേക്കാം. ശീതീകരിച്ച്, മഞ്ഞുപാളികളിൽ അടയിരിക്കുന്ന വൈറസുകൾ, ആഗോളതാപനം ഉയരുന്നതിനാൽ ഉരുകിയൊലിക്കുന്ന മഞ്ഞിൽ നിന്നും വിമുക്തി നേടാൻ സാധ്യതയുണ്ട്. മാത്രമല്ല, ഉയരുന്ന താപനില നമ്മുടെ ഭക്ഷ്യോദ്പാദനത്തേയും വിപരീതമായി ബാധിക്കും. ഗ്രേറ്റ തുമ്പർഗിനേപ്പോലുള്ളവരുടെ നിതാന്ത പരിശ്രമഫലമായി 2050 ഓടെ സീറോ കാർബൺ എമിഷൻ എന്ന നിലയിലേക്കെത്താൻ പല രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.പക്ഷെ സൂര്യതാപത്തെ തിരിച്ചയയ്ക്കുന്ന ആർക്ടിക് സമുദ്രത്തിലെ വെളുത്ത മഞ്ഞുപാളികൾ ഉരുകാൻ തുടങ്ങിയതും അതിനു പകരമായി അ താപത്തെ ആഗിരണം ചെയ്യുന്ന ഇരുണ്ട ജലം നിറയുന്നതും 2050 വരെ കാത്തുനിൽക്കാൻ പ്രകൃതി തയ്യാറല്ലെന്നുള്ളതിന്റെ സൂചന തന്നെയാണ്.
അതുകൊണ്ട് തന്നെ ഇപ്പോൾ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ എങ്ങനെ മാറ്റണം എന്നതല്ല, അതിവേഗത്തിലുള്ള മാറ്റം അല്ലെങ്കിൽ സർവ്വനാശം എന്നതായിരിക്കുന്നു വർത്തമാനകാല പ്രസ്‌ക്തിയുള്ള കാര്യം.വളരെയധികം ദുരന്തം വിതച്ചുവെങ്കിലും ഈ കൊറോണയെന്ന ഭീകരനാണ് നമ്മുടെ വർത്തമാനകാലത്തെ സംവിധാനങ്ങളിൽ ഉള്ള പല പിഴവുകളും നമുക്ക് ബോദ്ധ്യപ്പെടുത്തി തന്നത്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുതൽ, ആരോഗ്യ സംരക്ഷണത്തിലെ നയങ്ങൾ എങ്ങനെയായിരിക്കണം എന്നതുവരെ ബോദ്ധ്യപ്പെടാൻ ഒരു കൊറോണാ ദുരന്തത്തിനായി കാത്തിരിക്കേണ്ടിവന്നു മനുഷ്യൻ എന്ന അതിബുദ്ധിയുള്ള ജീവിക്ക്.
കൊറോണാനന്തര കാലഘട്ടം എന്നത് ഒരുപക്ഷെ നമുക്ക് പ്രകൃതി നൽകുന്ന അവസാന അവസരമായിരിക്കും. കർമ്മനിരതരാകുക അല്ലെങ്കിൽ മരണമടയുക (ഡൂ ഓർ ഡൈ) എന്ന പഴയ മുദ്രാവാക്യം പൊടിതട്ടിയെടുക്കേണ്ട സമയം ആഗതമയിരിക്കുന്നു. ഹരിത നിക്ഷേപങ്ങൾക്ക് പ്രാധാന്യം നൽകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നർത്ഥം. മൂന്ന് വർഷങ്ങൾക്ക് മുൻപ് ലോകത്തിലെ മുൻനിരയിലുള്ള ബിസിനസ്സുകാർ അടങ്ങിയ ഒരു അന്താരാഷ്ട്ര സമിതി, ഏകദേശം 9.8 ട്രില്ല്യൺ പൗണ്ടിനുള്ള ഹരിത നിക്ഷേപ സാധ്യതകൾ കണ്ടുപിടിച്ചിരുന്നു. സുസ്ഥിര വികസനത്തിന് ഉതകുന്ന ഇത്തരം നടപടികൾ ചില മേഖലകളിൽ ആരംഭിച്ചിട്ടുമുണ്ട്.
കൊറോണയെ തുരത്തിയാൽ പിന്നെ അടിയന്തര ശ്രദ്ധവേണ്ട വിഷയം, ലോകം പിന്നെയും ആ പഴയ കാർബണിന്റെ കാലത്തേക്ക് മടങ്ങണമോ എന്നതാണ്. കൊറോണയുടെ ആക്രമത്തിൽ കാലിടറിയ സമ്പദ് മേഖലയെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെ ഇതൊക്കെ നടപ്പാക്കാൻ ശ്രമിക്കണം. വിവിധ പാക്കേജുകളൂടെ ഭാഗമായ സഹായം ലഭിക്കുന്ന കാർ നിർമ്മാതാക്കൾ ഇലക്ട്രിക് കാർ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, വിമാനക്കമ്പനികൾ നിർബന്ധമായും ലോ-കാർബൺ ഇന്ധനം ഉപയോഗിക്കണം.ഇത്തരം നിബന്ധനകൾ ഇനിയൊരു മഹാമാരിയിൽ നിന്നും നമ്മെ കാത്തു രക്ഷിച്ചേക്കും.
ആഗോള കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും വന്യജീവി സംരക്ഷണത്തെക്കുറിച്ചുമുള്ള രണ്ട് ആഗോള ഉച്ചകോടികളാണ് അടുത്ത വർഷം നടക്കാനിരിക്കുന്നത്. പുതിയ നയങ്ങൾ രൂപീകരിക്കുമ്പോൾ കൊറോണ പഠിപ്പിച്ച പാഠങ്ങൾ കൂടി അതിൽ ഉൾക്കൊള്ളിച്ചാൽ ലോകത്തിന് തന്നെ വലിയ മാറ്റങ്ങൾ വരും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍