തബ്ലീഗി ജമാഅത്ത് സമ്മേളനം ഇന്ത്യയിലെ കോവിഡ് ഭീതിയുടെ കണക്കുകൂട്ടൽ തെറ്റിച്ചു; ഒരാഴ്ച്ചക്കിടെ രാജ്യത്ത് റിപ്പോർട്ടു ചെയ്തത് 1500ലേറെ കോവിഡ് കേസുകൾ; മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ 12 പേർ കോവിഡ് ബാധിച്ചു മരിച്ചപ്പോൾ രോഗം ബാധിതരായത് 647 പേർക്ക്; ആശങ്കയിൽ ആയിരങ്ങളും; രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 62 ആയി ഉയർന്നു; മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ മരിച്ചത് അഞ്ചുപേർ; രോഗബാധിതരുടെ എണ്ണം ഉയരുമ്പോഴും സമൂഹവ്യാപനം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതായി സൂചനകൾ. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1500ലേറെ കോവിഡ് കേസുകളാണ് ഉണ്ടായത്. തബ് ലീഗി ജമാഅത്ത് സമ്മേളനത്തിന് ശേഷമുള്ള കണക്കുകൾ പുറത്തുവന്നതോടെയാണ് രാജ്യത്തോ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായത്. മാർച്ച് 27ന് 724 കേസുകൾ മാത്രമായിരുന്ന സ്ഥാനത്താണിത്. നിലവിൽ 2300ലേറെയാണ്. വർധന മൂന്നിരട്ടിയിലേറെ. മാർച്ച് 10 വരെ 50ൽ താഴെയായിരുന്നു കേസുകൾ.
തമിഴ്നാട്, ഡൽഹി, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഒരാഴ്ചയ്ക്കിടെ രോഗികൾ കൂടിയത്. അതേസമയം, സമൂഹവ്യാപനം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരം. രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 2,547 ആയതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതിൽ 62 പേർക്ക് ജീവൻ നഷ്ടമായി. 2322 പേർ ചികിത്സയിൽ തുടരുകയാണ്. 162 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ വർധനയാണിത്.
രാജ്യത്ത് സ്ഥിരീകരിച്ച 950 ഓളം കേസുകൾക്ക് നിസാമുദ്ദീനിൽ നടന്ന മതസമ്മേളനവുമായി ബന്ധമുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടുദിവസമായി സ്ഥിരീകരിച്ച 647 കേസുകളും നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരുടേതാണ്. കേരളത്തിൽ വെള്ളിയാഴ്ച ഒമ്പതുപേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസർകോട് സ്വദേശികളായ ഏഴുപേർക്കും തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽനിന്നുള്ള ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ ഡൽഹി നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിവന്നതിനു ശേഷം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്.
നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 12 പേർ കോവിഡ് ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത 647 പേർക്കു രോഗം സ്ഥിരീകരിച്ചെന്നും ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. രാജ്യത്തെ മൊത്തം രോഗബാധിതരിൽ 28 ശതമാനവും സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.
നിസാമുദ്ദീൻ തബ്ലീഗ് മസ്ജിദിൽ തങ്ങിയവരെ ഒഴിപ്പിക്കാൻ നേതൃത്വം നൽകിയ ഡൽഹി പൊലീസിലെ 14 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. യുപിയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 172 പേരിൽ 42 പേർ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. സമ്മേളനം കഴിഞ്ഞുമടങ്ങിയ 26 പേർ നേപ്പാളിലെ കഠ്മണ്ഡുവിൽ ക്വാറന്റീനിലുണ്ട്. അതിനിടെ, സമ്മേളനശേഷം കോവിഡ് ലക്ഷണങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ട 6 പേർ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും ജീവനക്കാരോടു മോശമായി പെരുമാറുന്നുവെന്നും ആരോപിച്ച് ഗസ്സിയാബാദ് എംഎംജി സർക്കാർ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ നൽകിയ പരാതിയിൽ 6 പേർക്കെതിരെ യുപി പൊലീസ് കേസെടുത്തു. ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രയോഗിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ നിർദ്ദേശിച്ചു.
ഡൽഹിയിൽ ആശുപത്രിയിൽ കഴിയുന്നവർ സഹകരിക്കുന്നില്ലെന്നും പൊലീസ് കാവൽ വേണമെന്നും പറഞ്ഞ് സംസ്ഥാന ആരോഗ്യ സെക്രട്ടറി പത്മിനി സിങ്ല ഡൽഹി പൊലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവയ്ക്കു കത്തു നൽകി. രോഗികളിലൊരാൾ കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ മുകൾനിലയിൽ നിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തബ്ലീഗ് മർകസിൽനിന്ന് ഒഴിപ്പിച്ച 1810 പേരാണു ഡൽഹിയിലെ വിവിധ ആശുപത്രികളിലുള്ളത്.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കോവിഡ് ബാധിച്ചുള്ള മരണവും റിപ്പോർട്ടു ചെയ്തു. സൂറത്തിൽ 54,000 പേരെ നിരീക്ഷണത്തിലാക്കി. തുണിയലക്കുന്ന കടയുടെ നടത്തിപ്പുകാരന് രോഗം സ്ഥിരീകരിച്ചതിനെതുടർന്നാണ് ഇവിടെ വസ്ത്രം അലക്കാൻ നൽകിയ പ്രദേശവാസികളെ നിരീക്ഷണത്തിലാക്കിയത്.
മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മരിച്ചത് അഞ്ചുപേർ, കർണാടകത്തിൽ മരണം നാലായി
വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ അഞ്ച് കോവിഡ് രോഗികളാണ് മരിച്ചത്. വിജയവാഡയിൽ 55കാരൻ മരിച്ചു. ഡൽഹി തബ്ലീഗ് ആസ്ഥാനത്തുനിന്ന് തിരിച്ചെത്തിയ മകനിൽനിന്നാണ് ഇദ്ദേഹത്തിന് രോഗം പടർന്നത്. രോഗം സ്ഥിരീകരിച്ച മകൻ ചികിത്സയിലാണ്. ഗുജറാത്ത് വഡോദരയിൽ 78കാരനാണ് മരിച്ചത്. ഹിമാചൽ പ്രദേശ് സ്വദേശിനി ചണ്ഡിഗഢിലെ ആശുപത്രിയിൽ മരിച്ചു. മധ്യപ്രദേശിൽ ആരോഗ്യവകുപ്പിലെ ഐ.എ.എസ് ഓഫിസർക്ക് രോഗം സ്ഥിരീകരിച്ചു.
അതിനിടെ കർണാടകയിൽ കോവിഡ് മരണം നാലായി. വെള്ളിയാഴ്ച രാത്രി വൈകി ബാഗൽകോട്ടിൽ 75കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത ഇയാൾക്ക് എങ്ങനെയാണ് കോവിഡ് വന്നതെന്ന് വ്യക്തമല്ല. ഇയാളുമായി അടുത്ത സമ്പർക്കം പുലർത്തിയ കുടുംബക്കാരുടെ സാമ്പിൾ പരിശോധന നടത്തിയെങ്കിലും അവർക്കെല്ലാം നെഗറ്റീവ് ആയിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 31നാണ് ഇയാളെ അസുഖബാധിതനായി ബാഗൽകോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നതിനാൽ നേരത്തെ തന്നെ ഇയാൾ ഐസൊലേഷനിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ അസുഖം മുർച്ഛിക്കുകയായിരുന്നു. നേരത്തെ കലബുറഗിയിൽ 75കാരനും തുമകുരുവിൽ 65കാരനും ചിക്കബെല്ലാപുര ഗൗരിബിദനൂർ സ്വദേശിനിയായ 64 കാരിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ആശങ്കപ്പെടുത്തുന്ന വാർത്തകൾക്കിടെ ആശ്വാസം പകരുന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. കോവിഡ് ബാധിച്ചയാളെ കിടത്തിയ അതേ ബെഡിൽ കിടത്തി ചികിത്സിച്ചതിനെ തുടർന്ന് രോഗം പകർന്ന നവജാത ശിശുവിനും അമ്മക്കും രണ്ടാം പരിശോധനയിൽ രോഗമില്ലെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ചൊവ്വാഴ്ച സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലായിരുന്നു ഇരുവർക്കും കോവിഡ് ബാധിച്ചതായി റിപ്പോർട്ട് വന്നത്. ഡോക്ടർ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു പരിശോധനക്ക് വിധേയമായത്. എന്നാൽ, കസ്തൂർബ ആശുപത്രിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ട് ഇരുവർക്കും രോഗമില്ലെന്ന് വ്യക്തമാക്കുന്നു. വ്യാഴാഴ്ച വൈകീട്ടാണ് റിപ്പോർട്ട് ലഭിച്ചത്. നഗരത്തിലെ ചെമ്പൂരിലുള്ള സായ് ഹോസ്പിറ്റലിൽ മാർച്ച് 26ന് പ്രസവിച്ച ശേഷം 26കാരിയായ അമ്മയെയും കുഞ്ഞിനെയും കോവിഡ് ബാധിച്ചയാളെ ചികിത്സിച്ച ബെഡിൽ കിടത്തിയെന്നായിരുന്നു ആരോപണം. പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും സഹായം അഭ്യർത്ഥിക്കുന്ന യുവതിയുടെ ഭർത്താവിന്റെ വിഡിയോ വൈറലാവുകയായിരുന്നു.
തമിഴ്നാട്ടിൽ വെള്ളിയാഴ്ച 102 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 100 പേർ ഡൽഹി തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ്ബാധിതരുടെ മൊത്തം എണ്ണം 411 ആയി. 364 പേർ ഡൽഹി സമ്മേളനത്തിൽ പങ്കെടുത്ത് നാട്ടിലേക്ക് തിരിച്ചെത്തിയവരാണെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് അറിയിച്ചു. തമിഴ്നാട്ടിൽനിന്ന് മൊത്തം 1,200ൽപരം പ്രതിനിധികളാണ് ഡൽഹി സമ്മേളനത്തിൽ പങ്കെടുത്തിരുന്നത്.
അതിനിടെ, ചെന്നൈ സ്റ്റാൻലി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് മരുന്നും ഭക്ഷണവും നൽകുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ റൊബോട്ടിക് സംവിധാനമേർപ്പെടുത്തി.
ജൻധൻ: പണമെത്തിത്തുടങ്ങി
കോവിഡിനെതിരെ പ്രതിരോധമൊരുക്കുന്നതിൽ, യൂറോപ്യൻ രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ ഇന്ത്യയുടെ നില ഭേദമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. രാജ്യത്തു മെഡിക്കൽ സാമഗ്രികളുടെ ദൗർലഭ്യമില്ലെന്നും ആവശ്യമായവ കൃത്യമായി ഉറപ്പാക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു. കോവിഡ് പ്രതിരോധ രംഗത്തുള്ളവരെ കയ്യേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടിക്കു സംസ്ഥാനങ്ങളോടു നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രാലയം. ഡോക്ടർമാരടക്കം കടമ നിർവഹിക്കുമ്പോൾ രോഗികളും ബന്ധുക്കളും തടസ്സം നിൽക്കരുതെന്ന് ഡോ. ഹർഷ് വർധൻ പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ മറ്റെന്തിനെക്കാളും പ്രധാനമാണ്.
പ്രധാന്മന്ത്രി ജൻധൻ യോജനയിലെ സ്ത്രീകളായ അക്കൗണ്ട് ഉടമകൾക്ക് ഈ മാസത്തെ വിഹിതമായ 500 രൂപ നേരിട്ട് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്തു തുടങ്ങിയതായി ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. അടുത്ത 3 മാസത്തേക്കാണ് ആശ്വാസധനം ലഭിക്കുക. പണം പിൻവലിക്കുമ്പോൾ സാമൂഹിക അകലം ഉറപ്പുവരുത്താനുള്ള മാനദണ്ഡം പാലിക്കണമെന്നും സർക്കാർ അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്