കാസർകോട് കോവിഡ് നിരക്ക് ഉയർന്നപ്പോൾ പൊതുപരിപാടികൾ റദ്ദാക്കി; സമ്മർദ്ദം ഏറിയതോടെ ഉത്തരവ് പിൻവലിച്ചു; വിവാദങ്ങൾക്കിടെ ഹൈക്കോടതിയുടെ 'ഇടപെടൽ'; ജില്ലാ സമ്മേളനം രാത്രിയോടെ അവസാനിപ്പിച്ച് സിപിഎം; അതൃപ്തി പുകഞ്ഞതോടെ കലക്ടർ അവധിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ
കാസർകോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുത്തനെ വർധിക്കുമ്പോഴും സിപിഎം ജില്ലാ സമ്മേളനങ്ങൾ തുടരുന്നതിൽ ഹൈക്കോടതി ഇടപെട്ടതോടെ സിപിഎം കാസർകോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാൻ തീരുമാനം. 50-ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ജില്ലയിൽ ഒരു സമ്മേളനവും നടത്തരുതെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതോടെയാണ് തിടുക്കപ്പെട്ട് സമ്മേളനം ചുരുക്കാൻ നേതൃത്വം തീരുമാനിച്ചത്.
സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിലായ കാസർകോട് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിൽ പ്രവേശിക്കുകയാണ്. ശനിയാഴ്ച മുതൽ ഫെബ്രുവരി ഒന്നുവരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലെന്നാണ് വിശദീകരണം. എഡിഎമ്മിനാണ് പകരം ചുമതല. കാസർകോട് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഇന്നലെ ജില്ലയിലെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി ഉത്തരവിറക്കിയെങ്കിലും പിന്നീട് അതു റദ്ദാക്കിയത് സിപിഎം ജില്ലാ സമ്മേളനം നടത്താൻ വേണ്ടി പാർട്ടി സമ്മർദം ചെലുത്തിയിട്ടാണെന്ന് ആരോപണമുയർന്നിരുന്നു.
സിപിഎം ജില്ലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിക്കെ സമ്മർദത്തെ തുടർന്നാണ് ജില്ലാ കളക്ടർ ഉത്തരവ് പിൻവലിച്ചതെന്നാണ് ആക്ഷേപമുയർന്നത്. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശ പ്രകാരമാണ് ഉത്തരവ് പിൻവലിച്ചതെന്നായിരുന്നു കളക്ടറുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് കളക്ടർ അവധിയിൽ പ്രവേശിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സമ്മേളനങ്ങൾ നടത്തപ്പെടുന്നു എന്ന ആരോപണം നിലനിൽക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. മറ്റന്നാൾ വരെ നടക്കേണ്ടിയിരുന്ന സമ്മേളനം വെള്ളിയാഴ്ച വൈകിട്ടോടെ അവസാനിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിനിടെ സമ്മേളനത്തിനെതിരെ ഹൈക്കോടതി നിർദ്ദേശം കൂടി വന്നതോടെയാണ് വെള്ളിയാഴ്ച തന്നെ സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ഉത്തരവ് പിൻവലിച്ച നടപടിക്കെതിരേ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതി കാസർകോട് ജില്ലയിൽ 50-ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടിക്ക് വിലക്കേർപ്പെടുത്തിയത്. ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്താനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതേത്തുടർന്നാണ് സിപിഎമ്മിന് വെള്ളിയാഴ്ച തുടങ്ങിയ ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കേണ്ടി വന്നത്.
കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സംഘാടകർ നേരത്തേ നിശ്ചയിച്ച പരിപാടികളെല്ലാം നിർത്തിവെക്കണമെന്നായിരുന്നു കലക്ടർ ആദ്യം ഇറക്കിയ ഉത്തരവ്. ഇതോടെ സിപിഎം ജില്ലാ സമ്മേളനവും ഒഴിവാക്കേണ്ടി വരുമെന്നതു നേതൃത്വത്തിൽ ആശങ്കയുണ്ടായി. കലക്ടറുടെ ഉത്തരവ് ലംഘിച്ച് സമ്മേളനം നടത്തിയാൽ പാർട്ടിക്കെതിരെ ആരോപണവുമുയരുന്ന സ്ഥിതിയായിരുന്നു.
ജില്ലയിൽ 18,19,20 തിയതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 30.5 % ആയതിന്റെ പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ നിയമം സെക്ഷൻ 26, 30, 34 പ്രകാരം കലക്ടർ ഉത്തരവിട്ടത്. എന്നാൽ ഉത്തരവിറങ്ങി അര മണിക്കൂറിനകം അതു റദ്ദാക്കി പുതിയ ഉത്തരവിറക്കിയതോടെയാണ് സമ്മേളനം സംബന്ധിച്ച ആശങ്ക ഒഴിഞ്ഞത്.
ജില്ലകളിൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ വൈകിട്ട് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നേരത്തേ ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊതു പരിപാടികൾ മാറ്റിവെക്കാൻ നിർദ്ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യാൻ നിർദ്ദേശിച്ചതെന്ന് കലക്ടർ വ്യക്തമാക്കുകയും ചെയ്തു.
പൊതുയോഗങ്ങൾക്കുള്ള നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഇന്ന് ഹർജി എത്തി. സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് കലക്ടർ ഉത്തരവു റദ്ദാക്കിയതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാരിനെ എതിർ കക്ഷിയാക്കിയായിരുന്നു ഹർജി. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയെയും കേസിൽ എതിർ കക്ഷിയാക്കി.
ഈ ഹർജിയിൽ പാർട്ടി സമ്മേളനത്തിനെതിരെ ഹൈക്കോടതി രംഗത്തെത്തി. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്നും 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഹൈക്കോടതി ഇടപെടൽ ഉള്ളതിനാൽ പിന്നീട് സമ്മേളനം ഇന്നു തന്നെ നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
കർഷക കമ്യൂണിസ്റ്റ് സമരങ്ങളുടെ ഈറ്റില്ലമായ മടിക്കൈയിലാണ് സിപിഎം ജില്ലാ സമ്മേളനം കൊടിയേറിയത്. വടക്കേ മലബാറിൽ ദേശീയ പ്രസ്ഥാനം പ്രവർത്തനം തുടങ്ങിയ ആദ്യ പ്രദേശമെന്ന ഖ്യാതിയുള്ള മടിക്കൈയിൽ ആദ്യമായാണ് ജില്ല സമ്മേളനം നടക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനം ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമായിട്ടാണ് ഇത്തവണത്തെ ജില്ലാ സമ്മേളനം തീരുമാനിച്ചിരുന്നത്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്താൻ ഉദ്ദേശിച്ച തിരുവാതിരയും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയിരുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള രാവിലെ സമ്മേളനം ഉദ്ഘാടനം ചെയ്തു. 150 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 185 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
എം വിബാലകൃഷ്ണൻ സെക്രട്ടറിയായിട്ടുള്ള 36 അംഗ ജില്ലാ കമ്മിറ്റിയും ഒൻപത് അംഗ സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ് നിലവിൽ പാർട്ടിയെ നയിക്കുന്നത്. നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റത്തിലേക്ക് പാർട്ടിയെ നയിച്ച ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണൻ തന്നെ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യതയേറെ.
കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയായി എം.വി ബാലകൃഷ്ണന്റെ പേര് ഉയർന്നിരുന്നുവെങ്കിലും പാർട്ടിയെ നയിക്കാനുള്ള ചുമതല തന്നെ അദ്ദേഹത്തിന് നൽകുകയായിരുന്നു. പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫിസ് പൂർത്തിയാക്കിയതും ഇക്കാലത്താണ്.
അട്ടിമറി വല്ലതും സംഭവിച്ചാൽ മാത്രമേ സെക്രട്ടറി സ്ഥാനത്തേക്ക് എം വിബാലകൃഷ്ണൻ അല്ലാത്ത പുതിയ പേര് വരാൻ സാധ്യതയുള്ളു. നേതൃ സ്ഥാനത്തേക്ക് ഉയർന്ന് വരാവുന്ന പേരിൽ ഒരാളായ കെ.പി.സതീഷ്ചന്ദ്രൻ കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് വൈസ് ചെയർമാനായി അടുത്ത കാലത്ത് ചുമതലയേറ്റിരുന്നു. സെക്രട്ടേറിയറ്റ് അംഗങ്ങളിൽ മുതിർന്ന നേതാവെന്ന നിലയിൽ പി.ജനാർദ്ദനനാണ് പിന്നീടുള്ളത്.
അതെ സമയം ജില്ലാ കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും പുതുമുഖങ്ങളെത്തുമെന്നുറപ്പായിട്ടുണ്ട്. 10 അംഗ സെക്രട്ടേറിയറ്റിൽ മുതിർന്ന നേതാവായ പി. രാഘവൻ ഇത്തവണ ഒഴിവാകാനാണ് സാധ്യത. പകരം പുതിയൊരാൾ സെക്രട്ടേറിയറ്റിൽ എത്തും. യുവതലമുറയിൽ നിന്ന് 3 പേർ ജില്ലാ കമ്മിറ്റിയിലേക്ക് എത്താനാണ് സാധ്യത.
നിലവിൽ ജില്ലാ കമ്മിറ്റിയിൽ 4 പേരാണ് വനിതകളായിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ഇ.പത്മാവതി, എം.സുമതി, എം.ലക്ഷ്മി എന്നിവരാണിവർ. ഇതിൽ ഒരാൾ മാറുമെന്നുറപ്പായിട്ടുണ്ട്. പകരം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സനുമായ സുജാത, സിഐടിയു നേതാവും മഞ്ചേശ്വരത്തെ പ്രമുഖ വനിതാ നേതാവായ ബേബി ഷെട്ടി, ജനാധിപത്യ മഹിള അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് പി.സി സുബൈദ എന്നിവരിൽ ആരെങ്കിലും ജില്ലാ കമ്മിറ്റിയിലെത്താനാണ് സാധ്യത.
ജില്ലാ സെക്രട്ടേറിയറ്റിൽ ഇത്തവണ വനിതാ അംഗത്തിന്റെ പ്രാതിനിധ്യം ഉണ്ടാകും. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളിൽ ഒരാൾ വനിതയായിരിക്കണം എന്നാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ നിലവിലുള്ള 9 അംഗ സെക്രട്ടേറിയറ്റ് 10 ആയി മാറും. വനിതാ പ്രതിനിധിയായി ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവായ കാസർകോട്ടെ എം.സുമതി എത്തുമെന്നാണ് സൂചന. സുമതിയെ കൂടാതെ ഇ.പത്മാവതി, ബേബി ബാലകൃഷ്ണൻ, എം.ലക്ഷ്മി എന്നിവരാണ് വനിതാ പ്രതിനിധികളായി ജില്ലാ കമ്മിറ്റിയിൽ ഉള്ളത്. ഇവരിൽ ജില്ലാ കമ്മിറ്റിയിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് സുമതി എത്താനാണ് സാധ്യത.
- TODAY
- LAST WEEK
- LAST MONTH
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- തൃപ്പൂണിത്തുറയിൽ എൽഡിഎഫിനെ അട്ടിമറിച്ച് ബിജെപി; എൽഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്തു ബിജെപി സ്ഥാനാർത്ഥികൾ; കൊച്ചി കോർപ്പറേഷൻ സൗത്ത് വാർഡിലും വിരിഞ്ഞത് താമര; വിജയിച്ചു കയറി പത്മജ എസ് മേനോൻ; ഏറ്റുമാനൂരിലും സിറ്റിങ് സീറ്റ് നിലനിർത്തി ബിജെപി
- കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തിയും; ഇനി പെയ്തിറങ്ങാൻ പോകുന്നത് സമാനതകളില്ലാത്ത മഴ; വരാനിരിക്കുന്നത് അതീവ ജാഗ്രത വേണ്ട നാലു ദിനങ്ങൾ; മധ്യകേരളം നേരിടാൻ പോകുന്നത് മറ്റൊരു മഹാപ്രളയമോ? അണക്കെട്ടുകൾ നിറഞ്ഞു കവിയാൻ സാധ്യത
- മാതൃഭൂമിയിലും കൈരളിയിലും മീഡിയാവണ്ണിലും നിറഞ്ഞ പ്രതിഭ; 2020ലെ റാങ്ക് ലിസ്റ്റിലെ ഒന്നാമനായ രാജഗോപാലിന് നൽകിയത് മൂന്ന് വർഷം ജോലി സ്ഥിരതാ വാഗ്ദാനം; ഒരു കൊല്ലം പൂർത്തിയാക്കിയപ്പോൾ പിരിച്ചു വിട്ടു; പിന്നീട് പഴയ റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരിക്ക് നിയമനം; അഭിലാഷ് മോഹന്റെ ഭാര്യ കുസാറ്റിൽ എത്തിയത് സുതാര്യതയില്ലാ വഴിയിൽ
- 'പതിനെട്ടു വർഷത്തിനുള്ളിൽ തൃശുർ അതിരൂപതയിൽ 50,000 പേർ കുറഞ്ഞു; 35 കഴിഞ്ഞ 15000ത്തോളം യുവാക്കൾ അവിവാഹിതർ; ഫ്രീ തിങ്കേഴസ് യുവതീ യുവാക്കളെ വഴിതെറ്റിച്ച് അവിശ്വാസികൾ ആക്കുന്നു; സഭ വളരുകയാണോ തളരുകയാണോ' ? വിവാദ പരാമർശങ്ങളുമായി മാർ ആൻഡ്രൂസ് താഴത്ത്
- 'ഇല്ല ചേച്ചി പോകണ്ട ചേച്ചിയെ ഞാൻ വിടില്ല'; വരന്റെ വീട്ടിലേക്ക് യാത്രയാവുന്ന കല്ല്യാണപ്പെണ്ണിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് കുഞ്ഞനുജൻ: കണ്ണു നനയിക്കും ഈ വീഡിയോ
- അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ ഫൗണ്ടനെ ശിവലിംഗമായി ചിത്രീകരിക്കുന്നതെന്ന് മസ്ജിദ് അധികൃതർ; ഭൂമിക്കടിയിലെ മുറികളിലും സർവേ നടത്തിയെന്നും താക്കോൽ ലഭിക്കാതിരുന്ന മുറികളുടെ പൂട്ടുകൾ പൊളിച്ചെന്നും വെളിപ്പെടുത്തൽ; ആരോപണവുമായി അജയ് മിശ്രയും; ഗ്യാൻവാപി മസ്ജിദിൽ വിവാദം തുടരുമ്പോൾ
- സിഇഒയുടെയും പ്രോജക്ട് എൻജിനീയറുടെയും കസേരകൾ ഒഴിഞ്ഞു കിടക്കുന്നു; 10 ദിവസം തുടർച്ചയായി ജോലിക്കെത്താത്ത ഉദ്യോഗസ്ഥരും; വർക്ക് ഫ്രംഹോമിൽ പ്രതിരോധമുയർത്തുന്ന സഹപ്രവർത്തകർ; പാലം പൊളിഞ്ഞതിന്റെ ക്ഷീണം മാറ്റാൻ മിന്നൽ സന്ദർശനം; മന്ത്രി റിയാസ് റോഡ് ഫണ്ട് ബോർഡിൽ കണ്ടത് ആളൊഴിഞ്ഞ കസേരകൾ; ആ ഹാജർ വിളി നടപടിയാകുമോ?
- പിൻഭാഗത്തെ സീറ്റ് ഇളക്കിമാറ്റി മീൻപെട്ടി വെക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്ന ബൈക്ക് നിർണ്ണായകമായി; പിടിച്ചത് മാലയും വളയും ധരിക്കുന്ന കള്ളനെ; മീൻ കച്ചവടം നടത്തിയത് മോഷണത്തിന് മറയൊരുക്കാൻ; സൗമ്യനായ സ്വയം വാദിക്കും കള്ളൻ; പൂവരണി ജോയി 'കായംകുളത്തെ കൊച്ചുണ്ണിയായ' കഥ
- ഷെട്ടീസ് കോസ്മെറ്റിക്സ് സുരക്ഷിതമല്ലെന്നും ശസ്ത്രക്രിയ സങ്കീർണമെന്നും വീട്ടുകാർ മുന്നറയിപ്പ് നൽകിയിട്ടും കേട്ടില്ല; സർജറിക്ക് എത്തിയത് കൂട്ടുകാരെ കൂട്ടി; നടി ചേതന രാജിന്റെ മരണത്തിന് ഇടയാക്കിയ ക്ലിനിക്കിന് അംഗീകാരം ഇല്ലായിരുന്നു എന്നും പൊലീസ്
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
- വിജയ് ബാബുവിനെതിരായ വ്യാജ പരാതിക്ക് പിന്നിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുസംഘം സിനിമാ പ്രവർത്തകരുടെ ഗൂഢാലോചന; ഇതിന് പിന്നിൽ ആരെന്ന് അന്വേഷിക്കണം; പരാതി നൽകി നടന്റെ അമ്മ മായാ ബാബു
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- സ്ത്രീധനമായി നൽകിയ 134 പവൻ സ്വർണവും 17 ലക്ഷവും യുകെ യാത്രയുടെ പേരിൽ അടിച്ചെടുത്തു; ലണ്ടനിൽ ഭാര്യയേയും മകളേയും മറന്ന് ലിവിങ് ടുഗദർ ജീവിതം; ചതിച്ചു മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ ബ്രിട്ടണിലെ മലയാളികളുടെ സഹായം തേടി ആറ്റിങ്ങലിലെ ഗ്രീഷ്മ; നെടുങ്കണ്ടത്തുകാരൻ ഗോകുൽ കൃഷ്ണയുടെ ചതിയുടെ കഥ
- യുവതിയും രണ്ട് യുവാക്കളും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടു; രക്ഷിക്കാനായി ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; നടുക്കിരുന്ന യുവതിക്ക് ജീവനില്ല
- പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്റ്റെല്ലയും ടോണിയും ഒരുമിച്ച കഥ
- ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ട്രോളുകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയയും; വൈറലാകുന്ന ബീസ്റ്റ് ട്രോളുകൾ
- വി. ഐ.പി ഗ്യാസ് സിലിൻഡറിന് വിട; ന്യൂജെൻ അടുപ്പുമായി കണ്ണൂർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥികൾ; ചെലവ് 160 രൂപയിൽ താഴെ മാത്രം; പുകയോ കരിയോ ഇല്ലാത്ത പാചകവും അഗ്നി സഖി അടുപ്പുകളുടെ പ്രത്യേകത
- സഹപ്രവർത്തകനുമായുള്ള വിവാഹേതര ബന്ധം തുറന്ന് പറഞ്ഞ ഭാര്യ; അപമാനത്താൽ പിൻവാങ്ങിയതോടെ നഷ്ടപ്പെട്ടത് മുന്നിലെ സുദീർഘമായ കരിയർ; താളംതെറ്റിയ ജീവിതത്തെ തിരിച്ചുപിടിച്ച രണ്ടാം വിവാഹം; അതീജീവനത്തിന്റെ മാതൃക തീർത്ത് ബാംഗ്ലൂർ ജേഴ്സിയിലെ നിറഞ്ഞാട്ടം; സോഷ്യൽ മീഡിയയിൽ വൈറലായി ദിനേഷ് കാർത്തിക്കിന്റെയും ദീപികയുടെയും അനുഭവ കഥ
- കാലിൽ ഉരസി അതിവേഗം വാൻ മുമ്പോട്ട് പാഞ്ഞു; നിർത്തിയ ശേഷം റിവേഴ്സ് ഗിയറിൽ പാഞ്ഞടുത്തു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പുലർച്ചെ പള്ളിയിൽ പോകുമ്പോൾ കാക്കനാട്ട് ഉണ്ടായത് ഭീഷണിയുടെ സന്ദേശമുള്ള അപകട ശ്രമം; നികേഷ് കുമാറിന്റെ ഭാര്യയ്ക്കും കുട്ടിക്കും നേരെയുണ്ടായ അപകടത്തിന് പിന്നിലാര്? പ്രതികരിക്കാതെ റിപ്പോർട്ടർ ടിവി മേധാവി
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്